പതിനേഴാം ? തീയാട്ട് {Sajith} 450

വർഷം ഒന്ന് കഴിഞ്ഞുപോയി. ഒരു പ്രഭാതത്തിൽ യാതൊരു അറിയിപ്പുമില്ലാണ്ടെ നാരായണി പുഷ്പ്പയെ കാണാൻ വീട്ടിലെത്തി. അവളെ പിടിച്ചുലച്ച ഒരു വാർത്തയുമായാണ് അവർ വന്നത്. 

 

രുഗ്മിണിയുടെ അച്ഛൻ മനോജ് നാടുകാര് ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ തുകയുമായി നാട് വിട്ട് ഓടി പോയി. ആളൂകൾ വീട് വയ്ക്കാനും വിവാഹം നടത്താനും കൃഷിചെയ്യാനും ഒക്കെയായി നിക്ഷേപിച്ച പണം ഏകദേശം ഒന്നരകോടി രൂപയോളം ഉണ്ടായിരുന്നു. രുഗ്മിണിയേയും കുമാരിയേയും വീട്ടിൽ നിന്നും നാട്ടുകാർ ഇറക്കിവിട്ടു. മനോജിൻ്റെ വസ്തുവകകൾ കണ്ടു കെട്ടി അതിനെ പണത്തിലേക്ക് മാറ്റം വരുത്തി ഒരുവിധം കടമെല്ലാം വീട്ടി. ദേവൻ മുന്നിട്ടിറങ്ങി നയിച്ചതായത് കൊണ്ട് സ്വന്തം പ്രോപ്രട്ടികൾ ഈട് വച്ച് ദേവനും കടം വീട്ടേണ്ടതായി വന്നു. കുറച്ചൊക്കെ ഗോവിന്ദനും നൽകിയെത്രെ. 

 

പുഷ്പ്പയാകെ തളർന്നു. രുഗ്മിണിയുടെ അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പുഷ്പ്പയ്ക്ക് നല്ല ഉറപ്പാണ്. ആരുടെയും ജീവിതം വെച്ചൊന്നും കളിക്കില്ല. പണം നഷ്ടപ്പെട്ട് പോയാലും തിരിച്ച് വരാനുള്ള മനോബലം അയാൾക്കുണ്ട്. അങ്ങനൊരാൾ നാട് വിട്ടു എന്നോക്കെ പറഞ്ഞാൽ അത് വിശ്വസിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. 

 

പുഷ്പ്പ ഉടനേ അമ്മയോടൊപ്പം വൈജയന്തിയിലേക്ക് തിരിച്ചു. തൽക്കാലത്തേക്ക് നാരായണി രുഗ്മിണിയെയും കുമാരിയേയും തങ്ങളുടെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. 

 

ആകെ തകർന്നിരിക്കുന്ന തൻ്റെ സഹോദരിയെ ആശ്വസിപ്പിക്കാൻ മാത്രമേ പുഷ്പ്പയ്ക്കായൊള്ളു. രുഗ്മിണി അതോടെ തൻ്റെ പഠിത്തം അവസാനിപ്പിച്ചു. യൂണിവേഴ്സിറ്റി റാങ്ക് നേടാൻ മാത്രം പൊട്ടെൻഷ്യൽ അവൾക്കുണ്ടായിരുന്നു. എങ്കിലും ഇങ്ങനൊരു സാഹചര്യത്തിൽ മാനസികമായും ശാരിരികമായും തളർന്ന സാഹചര്യത്തിൽ പഠിക്കാൻ കഴിയുമായിരുന്നില്ല. മിക്ക ദിവസവും രാത്രികളിൽ രുഗ്മിണി പുഷ്പയുടെ മാറിൽ ചാരികിടന്ന് തേങ്ങുമായിരുന്നു. അവൾക്ക് അത്ര ഇഷ്ട്ടമായിരുന്നു അച്ഛനെ. അച്ഛൻ നഷ്ട്ടമായ വിഷമത്തിൽ രുഗ്മിണിക്ക് താങ്ങിനായി പുഷ്പ്പ അവിടെയുണ്ടായിരുന്നു. 

 

മോഷണം നടന്നെന്ന് പറയുന്ന രണ്ടാഴ്ച്ചക്ക് ശേഷം വിഷ്ണുഗിരിയുടെ മറുപകുതിയിൽ നിന്ന് മോജിൻ്റെ ശരീരം പോലീസ് കണ്ടെടുത്തു. പണമൊന്നും കൂടെ ഉണ്ടായിരുന്നില്ല. പുലിയോ മറ്റോ കടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ നാട്ട്കാര് ഉറപ്പിച്ചു. പണവുമായി വിഷ്ണുഗിരി കടക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടുപാതയിൽ വച്ച് ഏതോ വന്യം മൃഗം പിടിച്ചതാണ്. അപ്പൊ പണമോ…? അതവൻ ഒളുപ്പിച്ചു. ഒളിപ്പിച്ച് കഴിഞ്ഞ് പോവുന്നവഴി പിടിചതായിരിക്കും. അത് തന്നെ നാട്ടിൽ പാട്ടായി. 

 

കുമാരിയുടെ പേരിൽ ഒരു തുണ്ട് ഭൂമി മനോജ് വൈജയന്തിയിൽ വാങ്ങി ഇട്ടിരുന്നു. അതിലാണയാളുടെ മൃതദേഹം അടക്കം ചെയ്തത്. കുറച്ചാളുകളേ ഉണ്ടായിരുന്നൊള്ളു. ദേവനും ദേവൻ്റെ മകൻ അജുവും രുഗ്മിണിയും പുഷ്പ്പയും നാരായണിയും കുമാരിയും മാത്രം. 

 

ഇങ്ങനൊരു മോഷണ സംഭവത്തോടെ മനോജിനെ നാട്ടുകാർ വെറുത്തു. കുടെ ദേവനോടുള്ള വിശ്വാസവും പോയി. മനോജിനോടുള്ള വെറുപ്പ് കാലക്രമത്തിൽ രുഗ്മിണിയോടും കുമാരിയോടും നാട്ടുകാർ കാണിച്ച് തുടങ്ങി. തങ്ങളുടെ പൈസ മോഷ്ട്ടിച്ച ഒരു കള്ളനായിട്ടാണ് മനോജ് ഇന്ന് അവരുടെ മനസിലുള്ളത്.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *