പതിനേഴാം ? തീയാട്ട് {Sajith} 450

അയാൾ തൻ്റെ മടിയിൽ ചാരിനിൽക്കുന്ന മോളെ നോക്കി.

 

“”രുക്കൂ…””,””മോളിവിടെ നിക്കെട്ടോ…””,””അച്ഛനേയ് അവടെയൊന്ന് പോയി നോക്കിയിട്ട് വരാം…””,

 

രുഗ്മിണി കൂടെ ചെല്ലണമെന്നൊന്നും വാശിപിടിച്ചില്ല അച്ഛൻ പറഞ്ഞത് പോലെ അവിടെ നിന്ന് കൊള്ളാം എന്ന് സമ്മതിച്ചു.

 

“”മോൾടെ പേര് പുഷ്പ്പയെന്നല്ലെ…””,

 

പുഷ്പ്പയ്ക്ക് നേരെ തിരിഞ്ഞയാൾ ചോദിച്ചു. അവൾ അതേ എന്ന് തലയാട്ടി. 

 

“”എൻ്റെ രുക്കൂനെ ഒന്ന് നോക്കി കോണേ…””,””ഞാനൊന്ന് ക്ഷേത്രം വരെ പോയിട്ട് വരാം…””,

 

പുഷ്പ്പ തലയാട്ടി. അത് കണ്ട് രുഗ്മിണി ഓടി വന്ന് പുഷ്പ്പയെ വട്ടം പിടിച്ചു. പുഷ്പ്പയുടെ നെഞ്ചറ്റമേ രുഗ്മിണിക്ക് നീളമുള്ളു. അവരുടെ സൗഹൃദം കണ്ട് അയാളൊന്ന് പുഞ്ചിരിച്ചു. ശേഷം വീട്ടിൽ നിന്നിറങ്ങി ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. 

 

കാര്യക്കാരെല്ലാം ക്ഷേത്രത്തിന് പുറത്ത് തന്നെ നിന്ന് എന്തോ ചർച്ചയിലാണ്. ഗംഗാധരൻ എല്ലാവർക്കും നടുവിൽ ഒരു മരക്കസേരയിട്ട് കാലിൽ കാല് കയറ്റിവച്ചിരിക്കുന്നു. തൻ്റെ മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു കിളുത്ത് വെറ്റില എടുത്ത് അതിൻ്റെ തുമ്പ് മുറിച്ച് ഇടത് നെറ്റിത്തടത്തിന് പാർശ്വത്തിൽ ഒട്ടിച്ച് വച്ചു. ശേഷം ഇല ഇടത് ഉള്ളം കൈയ്യിലേക്ക് വച്ച് നൂറ് പുരട്ടി തുടങ്ങി. അയാൾക്ക് ചുറ്റും മൂന്ന് നാല് ആളുകൾ കൂടി നിൽക്കുന്നുണ്ട്. അവിടേക്ക് നാരായണി കടന്നുവന്നു. 

 

“”ഗംഗാധരേട്ടാ പൈസ ഒന്നും ശരിയായിട്ടില്ല കുറച്ച് സാവകാശം കൂടി കിട്ടിയാൽ…””,

 

കൈകൂപ്പി നാരായണി പറഞ്ഞ് തുടങ്ങി. അവസാനിപ്പിക്കും മുൻപേ ഗംഗാധരൻ കൈയ്യുയർത്തി നിറുത്താൻ ആവശ്യപ്പെട്ടു. നൂറ് തേച്ച് വച്ച വെറ്റിലയിലേക്ക് അടക്കയും പുകല തരിയും കൊട്ടിയിട്ട് ചുരുട്ടി മടക്കി മായ്ക്കകത്തേക്ക് വച്ച് അയാൾ കണ്ണുകളടച്ചു. കണ്ണുകളടച്ച് കൊണ്ട് തന്നെ വെറ്റിലയിൽ ആഞ്ഞ് പല്ലുകളമർത്തി. വെറ്റിലക്കകത്തെ അടക്ക പൊടിയുന്ന ശബ്ദം ചെറുതായി പുറത്തേക്ക് കേൾക്കാം. ഗംഗാധരൻ കണ്ണുകൾ തുറന്നു. 

 

“”പൈസ ഇല്ലങ്കി കുടീന്നിറങ്ങിക്കോളാ…””,””വേറെവിടേലും പോണേൽ കുറച്ച് പൈസ കൈയ്യിൽ തരും അത് വാങ്ങി സ്ഥലം വിട്ടോളണം…””,

 

“”അങ്ങനെ പറയല്ലെ അങ്ങൂന്നേ…””,””മറ്റൊരു ദേശത്ത് പോവാനോ ഒരു കുടില് വെക്കാനോ ഉള്ള പണമെൻ്റെ കൈയ്യിലില്ല….””,””കനിവുണ്ടാവണം..””,

 

“”എനിക്ക് കൂടുതലൊന്നും പറയാനില്ല നാരായണീ…””,””നിൻ്റെ അനിയത്തി തലയ്ക്ക് സുഗമില്ലാത്ത ആഹ് പെണ്ണ് കാണിച്ചത് പുന്നക്കലെ ഭഗവതി ഭക്തരെ ആകെയൊന്ന് ചൊടിപ്പിച്ചിട്ടുണ്ട്…””,””അവരെടഞ്ഞാ അറിയാലോ…””,””കൂട്ടി ഇട്ട് കത്തിക്കും നിൻ്റെ കുടിലടക്കം…””,””അതിന് മുൻപ് സ്ഥലം വിട്ടോളാ….””,

 

നാരായണി കൈകൂപ്പി കരഞ്ഞ് അയാളുടെ കാലിൽ വീഴാൻ ആഞ്ഞു. പക്ഷെ അത് സംഭവിച്ചില്ല. ആരോ അവരുടെ കൈയ്യിൽ വന്ന് പിടിച്ചു. 

 

“”അങ്ങനെ കൂട്ടി ഇട്ട് കത്തിക്കാൻ മാത്രം മൂപ്പുള്ള ഏത് തന്തേട മക്കളാ വൈജയന്തിയിലുള്ളതെന്ന് എനിക്കൊന്ന് കാണണല്ലോ ഗംഗാധരാ…””

 

ശബ്ദം കേട്ട് എല്ലാവരും അയാളെ മുഖമുയർത്തി നോക്കി.

 

“”അയ്യോ മനോജേട്ടൻ…””,

 

രാജേഷിൻ്റെ വായിൽ നിന്ന് അറിയാണ്ട് ആഹ് പേര് വീണു. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *