പതിനേഴാം ? തീയാട്ട് {Sajith} 450

ബാലകൃഷ്ണയോട് വിവരങ്ങൾ കുറച്ച് പൊലിപ്പിച്ച് തന്നെ ഗംഗാധരൻ പറഞ്ഞ് കൊടുത്തു. അവസാനം അവരെ നാട്ടിൽ നിന്ന് ഓടിക്കാനുള്ളൊരു പിൻബലം അയാൾ നേടി. അതിൻ്റെ ധൈര്യത്തിലാണ് നാരായണിയുടെ വീട്ടിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചത്. 

 

അനിയത്തിയെ നോക്കാൻ പുഷ്പ്പയെ ഏൽപ്പിച്ചാണ് നാരായണി ക്ഷേത്രത്തിലേക്ക് പോയത്. ഉച്ചക്കലത്തേക്കുള്ളത് കാലാക്കാനായ അടുക്കളയിൽ കയറിയതായിരുന്നു പുഷ്പ്പ. അടുപ്പത്തിട്ട അരി വെന്തോ എന്ന് തവികൊണ്ട് എടുത്ത് നോക്കുന്നതിനിടയിൽ ചെറിയമ്മ ഒച്ചപ്പാടോടെ അകത്തേക്ക് ഓടി വന്നു. പരിചയമില്ലാത്ത എന്തങ്കിലും കണ്ട് ഭയന്നാലെ ചെറിയമ്മ അങ്ങനെ ഒച്ചയുണ്ടാക്കൂ. അടുക്കളയിലായിരുന്ന പുഷ്പ്പ അവര് വരുന്ന കണ്ടൊന്ന് പേടിച്ചു. ക്ഷേത്രത്തിൽ നിന്ന് ആരേലും ഉപദ്രവിക്കാൻ വന്നുകാണണമെന്നവൾ മനസിൽ കരുതി. 

 

അവൾ ചെറിയമ്മയെ വീടിൻ്റെ ഒരു മൂലയ്ക്കൽ നിറുത്തി പതുക്കെ ഉമ്മറത്തേക്ക് നടന്നു. ഓലമേഞ്ഞ കുടിലാണ്. അതിനാൽ ഉത്തരം പറ്റെ താഴ്ന്നതായിരുന്നു. പുറത്തേക്കിറങ്ങണമെങ്കിൽ കട്ടളക്കരുവിൽ നിന്ന് കുനിയണം. പുഷ്പ്പ അൽപ്പം കുനിഞ്ഞ് കൊണ്ട് ഉമ്മറത്തേക്ക് എത്തി നോക്കി കൊണ്ട് ഇറങ്ങി. 

 

ആറടിയോളം ഉയരം തോന്നിക്കുന്ന അത്യാവശ്യം ശരീര പുഷ്ടിയുള്ള വെള്ള വസ്ത്ര ധാരിയായ ഒരാൾ. ഫൂൾ സ്ലീവ് മടക്കിവച്ച് ബട്ടൺ കൊളുത്തിയ നീണ്ട ഒരു ജുബ്ബയും വെള്ള മുണ്ടും ആണ് അയാളുടെ വേഷം. മുഖത്ത് ഒരു കണ്ണടയുണ്ട്. താടിയില്ലാതെ കട്ടിമീശയോട് കൂടി ഒരുവശത്തേക്ക് ചീവിവച്ച ഒതുങ്ങിയ മുടിയോട് കൂടിയ ഒരുമനുഷ്യൻ. പുഷ്പ്പ അയാളെ കണ്ണെടുക്കാതെ നോക്കി നിന്നു. അയാൾ പുഞ്ചിരിക്കുന്നുണ്ട്.

 

“”ചേച്ചീ…””,

 

ആഹ് വിളി പുഷ്പ്പയെ സ്വബോധത്തിലെത്തിച്ചു. അയാളുടെ കൈയ്യിൽ തൂങ്ങി ഒരു പെൺകുട്ടി നിൽക്കുന്നു. ഇന്നലെ ക്ഷേത്രത്തിൽ വച്ച് ചെറിയമ്മയെ രക്ഷിച്ച അതേ പെൺകുട്ടി രുഗ്മിണി. 

 

“”ഇതാ എൻ്റെ അച്ഛൻ….””,

 

രുഗ്മിണി പുഷ്പ്പക്ക് പരിചയപ്പെടുത്തി കൊടുത്തു. പുഷ്പ്പ അയാളെ നോക്കി കൈകൾ കൂപ്പി. അയാളൊന്ന് പുഞ്ചിരിച്ചു. 

 

വെപ്രാളത്തോടെ പുഷ്പ്പയൊന്ന് അകത്തേക്കോടി. അയാൾക്കിരിക്കാനായി ഒരു കസേര എടുക്കാൻ പോയതാണ്. ചെറിയമ്മ അപ്പഴും പുറത്ത് വന്നവരെ കണ്ട് ഭയന്ന് മുറിയുടെ ഒരു മൂലയിൽ ഇരിക്കുകയാണ്. 

 

തപ്പി പിടിച്ച് ഒരു കസേര എടുത്ത് പുഷ്പ്പ ഉമ്മറത്തെത്തി. അയാൾക്കടുത്തിട്ടു. എന്നിട്ടവൾ മാറി നിന്നു. അയാളാ കസേരയിലിരുന്നു അച്ഛൻ ഇരുന്നപ്പോൾ രുഗ്മിണി മടിയിലേക്ക് ചാഞ്ഞു.

 

“”അമ്മ ഇന്ന് വേലക്ക് പോയോ മോളേ…””,

 

ഗാംഭീര്യമുള്ള ശബ്ദം.

 

“”രാവിലെ ക്ഷേത്രത്തിൽ നിന്നാള് വന്നിരുന്നു…””,””അവിടേക്ക് പോയതാണ്…””,

 

കൈകൂപ്പി കൊണ്ടാണ് പുഷ്പ്പ പറയുന്നത്. അയാള് കൈ പൊക്കി കൂപ്പിയ കൈ താഴ്ത്താൻ ആവശ്യപ്പെട്ടു. ചെറിയൊരു ജാള്യതയോടെയാണങ്കിലും അവളത് താഴ്ത്തി.

 

“”ഇന്ന്  ക്ഷേത്രത്തിലാണോ വേല…””,

 

“”അല്ല…””,””അവിടെ പൈസ ഏൽപ്പിക്കണമെന്ന് പറഞ്ഞിരുന്നു…””,””ഇപ്പൊ കൈയ്യിൽ ഇല്ലാത്തത് കൊണ്ട് ഒരു സാവകാശം ചോദിക്കാൻ പോയതാ…””,

 

കൂപ്പിയ കൈ പുറകിൽ കെട്ടി തലതാഴ്ത്തി മറുപടി പറഞ്ഞു.

 

“”പൈസയോ…””,””ക്ഷേത്രത്തിലോ…””,””എന്തിനാത്…””,

 

അയാള് പുരികമുയർത്തി കൂർപ്പിച്ച് ചോദിച്ചു. 

 

“”അത് ഇന്നലെ ചെറിയമ്മ കുളത്തിൽ വീണപ്പോൾ അതശുദ്ധമായെത്ര…””,””അതിനെന്തോ പൂജ ചെയ്യാനാ….””,

 

“”ഹ…””,””ഹ…””,””ഹ….””,””അതാപ്പൊ നന്നായെ….””,””പണം കൊടുത്തില്ലങ്കിൽ ഇറക്കി വിടുമെന്ന് പറഞ്ഞോ…””,

 

പുഞ്ചിരിയോടെ തന്നെ അയാൾ ചോദിച്ചു. പുഷ്പ്പ അതേ എന്ന് തലയാട്ടി.

 

“”ങാഹാ…””,””കൊള്ളാം…””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *