പതിനേഴാം ? തീയാട്ട് {Sajith} 450

“”മോളേ കുഞ്ഞൂട്ടൻ വന്നിട്ട് ഇറങ്ങിയാൽ പോരേ…””,””ഈ സമയത്ത് ഒറ്റക്ക്…””,””അല്ലെങ്കിൽ ഞാൻ കൂടെ വരാം…””,

 

“”അയ്യോ വേണ്ടേച്ചീ….””,””മരിക്കാൻ പേടിയില്ലാത്ത എനിക്ക് എന്ത് നോക്കാനാ…””,””ചേച്ചി കൂടെ വന്നാൽ അത് ശരിയാവില്ല…””,””നിങ്ങക്ക് കൂടെ അപകടം വരുത്തി വക്കും ഞാൻ…””,

 

“”അങ്ങനെ ഒന്നുമില്ല മോളേ…””,

 

“”എന്നാലും വേണ്ടേച്ചീ…””,””കുഞ്ഞൂട്ടൻ വരാൻ കാത്ത് നിൽക്കുന്നില്ല…””,””അവൻ വരുമ്പോൾ ഞങ്ങളെവിടെയാണെന്ന വിവരം മാത്രം പറഞ്ഞാൽ മതി…””,

 

പുഷ്പ്പേച്ചിക്ക് വീണ്ടും അവളെ തടഞ്ഞു നിർത്താൻ തോന്നിയില്ല. രുഗ്മിണി ഒന്ന് തീരുമാനിച്ചാൽ അതിൽ നിന്ന് പിൻതിരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നവർക്കറിയാം. കുഞ്ഞൂട്ടൻ വരുമ്പോൾ വിവരം പറഞ്ഞ് കൊള്ളാം എന്ന അർത്ഥത്തിൽ പുഷ്പ്പേച്ചി തലയാട്ടി.

 

“”ശരി എന്നാൽ ഞാൻ പോവാ പുഷ്പ്പേച്ചി ഇനിയൊരു തിരിച്ചിവരവുണ്ടാവോന്നറിയില്ല…””,””പോട്ടേ…””,

 

പുഷ്പ്പേച്ചി രുഗ്മിണിയുടെ കവിളിലൂടെ ഒന്ന് തഴുകി. ശേഷം നെറ്റിയിൽ ഒരു മുത്തം വച്ചു. 

 

“”നീ തിരിച്ചുവരും..””,””അന്ന് പാറൂട്ടി വല്ല്യ പെണ്ണാവും…””,””നിങ്ങളെ ആട്ടി പായിക്കാൻ നോക്കിയ ഇവിടെ തന്നെ നിങ്ങള് സന്തോഷത്തോടെ അന്തസായി ജീവിക്കും…””,””നിൻ്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണാണിത്…””,””പോയിട്ട് വാ മോളേ…””,

 

രുഗ്മിണിയോടൊപ്പം പുഷ്പ്പേച്ചിയും കരഞ്ഞുപോയിരുന്നു. അവൾ ഒരു കൈ കൊണ്ട് ചേച്ചിയെ പുണർന്നു. 

 

“”പോയിട്ട് വരാം…””,

 

രുഗ്മിണി തൻ്റെ ട്രങ്ക് പെട്ടിയുമായി വീട്ടു പടിക്കൽ നിന്നും മുറ്റത്തേക്കിറങ്ങി. അച്ഛൻ്റെയും അമ്മയുടെയും കുഴിമാടത്തിലേക്ക് കണ്ണോടിച്ചു. എന്നും കത്തിച്ചു വച്ചിരുന്ന തിരിനാളം ഇന്നില്ല. കണ്ണു നിറച്ച് മൗനമായൊരു യാത്ര പറഞ്ഞ ശേഷം അവൾ അവിടെ നിന്നും നടന്നു നീങ്ങി. 

 

മഴയ്ക്ക് ശമനം വന്നിരുന്നു. വെള്ളം മണ്ണിൽ നിന്നും വാർന്ന് പൊയ്ക്കോണ്ടിരിക്കുകയാണ്. ഒരു കൈയിൽ ട്രങ്ക് പെട്ടിയും തൂക്കി പാറുക്കുട്ടിയെ തോളിലേക്ക് ചായ്ച്ച് രുഗ്മിണി സ്വർഗ്ഗം എന്ന കോളനിയിൽ നിന്നും പുറത്തേക്ക് നടന്നു. സ്വർഗ്ഗത്തിനോടും വൈജയന്തിയോടും രുഗ്മിണിയും പാറുക്കുട്ടിയും യാത്ര പറഞ്ഞു. 

 

രുഗ്മിണിയുടെ വീട് ലക്ഷ്യമാക്കി വരുകയായിരുന്ന സ്രാവൺ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന അവളേയും പുഷ്പ്പേച്ചിയേയും കണ്ടു. രുഗ്മിണിയെ കണ്ടപ്പോഴേ കരഞ്ഞെന്ന് മനസിലായി. അവൾ ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. അയൽവക്കത്തെ ചേച്ചിയോട് എന്തൊക്കെയോ സംസാരിച്ച ശേഷം അവൾ ഇറങ്ങി നടക്കുന്നു. രുഗ്മിണിയുടെ കൈയ്യിലെ ട്രങ്ക് പെട്ടി കണ്ടപ്പോൾ അവൾ എവിടേക്കോ യാത്രയാവുകയാണെന്ന് സ്രാവണ് ബോധ്യപ്പെട്ടു. തോളിൽ കിടക്കുന്ന പാറുക്കുട്ടിയെ കണ്ടപ്പോൾ ചെറിയൊരാശ്വാസവും തോന്നി. കുഞ്ഞിന്നൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസം. 

 

തന്നെ രുഗ്മിണി കാണാതിരിക്കാനായി സ്രാവൺ വേഗം അവിടെ നിന്നും മാറി. സൈക്കിൾ നിറുത്തിയിട്ട പുളിമരത്തിന് ചുവട്ടിൽ കൂടെയുള്ള പയ്യനോടൊപ്പം അവൻ നിന്നു. 

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *