പതിനേഴാം ? തീയാട്ട് {Sajith} 450

“”കുഞ്ഞൂട്ടാ….””,

 

ആരോ തൻ്റെ തോളിൽ വന്ന് കൈവച്ച് വിളിച്ചപ്പോൾ കുഞ്ഞൂട്ടൻ തലയുയർത്തി നോക്കി. തൊട്ടപ്പുറത്തെ വീട്ടിലുള്ള പോഷ്പ്പേച്ചി. അവരെ കണ്ട് കുഞ്ഞൂട്ടൻ്റെ വിഷമം വർദ്ധിച്ചു. അവൻ രുഗ്മിണിയുടെ വീട്ടിലേക്ക് ചൂണ്ടി.

 

“”ചേച്ചീ ഇത് കണ്ടില്ലേ…””,

 

അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പുഷ്പ്പേച്ചിയേയും സങ്കടത്തിലാക്കി.

 

“”നീ വാ എഴുന്നേക്ക്…””,

 

കണ്ണുകൾ തുടച്ച് പുഷ്പ്പേച്ചി കുഞ്ഞൂട്ടൻ്റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു. കണ്ണുകൾ തുടച്ച് പുഷ്പ്പേച്ചിയോടൊപ്പം അവിടെ നിന്ന് നടന്ന് നീങ്ങുമ്പോൾ ചാരമായി കിടക്കുന്ന കുടിലിലേക്ക് അവനൊന്ന് നോക്കി. 

 

ചേച്ചി അവനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അകത്തേക്ക് കയാറാൻ തയ്യാറാവാത്തതിനാൽ ഉമ്മറത്ത് തന്നെ കുഞ്ഞൂട്ടൻ ഇരുന്നു. ചേച്ചി അകത്ത് പോയി ഒരു കപ്പ് വെള്ളം കൊണ്ടുവന്ന് കൊടുത്തു. കുഞ്ഞൂട്ടന് യഥാർത്ഥത്തിൽ ദാഹമുണ്ടായിരുന്നു അതറിഞ്ഞത് പോലെയാണ് പുഷ്പ്പേച്ചി വെള്ളം കൊടുത്തത്.. അവനത് പതുക്കെ കുടിച്ചു.  

 

“”നീ കരുതുന്ന പോലെ അവർക്കൊന്നും പറ്റിയിട്ടില്ല കുഞ്ഞൂട്ടാ…””,

 

പുഷ്പ്പേച്ചി കുഞ്ഞൂട്ടന് അടുത്ത് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. പാറുവും രുഗ്മിണിയും എവിടേക്കാണ് പോയതെന്ന് ചേച്ചിക്ക് മാത്രമല്ലേ അറിയൂ. അതെ കുഞ്ഞൂട്ടനല്ലാതെ മറ്റാരും അറിയാതിരിക്കാൻ അവർ ശ്രദ്ധിച്ചു. ചേച്ചി പറഞ്ഞത് വിശ്വസിക്കാനാവാതെ കുഞ്ഞൂട്ടൻ അവരെ ചൂഴ്ന്ന് നോക്കി.

 

“”അതേ കുഞ്ഞൂട്ടാ…””,””രുഗ്മിണിയും പാർവ്വതി കുട്ടിയും ഇന്നലെ രാത്രിതന്നെ വൈജയന്തിയിൽ നിന്ന് രക്ഷപ്പെട്ട് പോയിരുന്നു….””,

 

“”എവടേക്കാ അവര് പോയത്…””,””എന്നോട് പറയാനോ മറ്റോ പറഞ്ഞിരുന്നോ…””,

 

പാത്രത്തിൽ നിന്ന് ഒരു കവിള് കൂടി വെള്ളം കുടിച്ചുകൊണ്ടവൻ ചോദിച്ചു. പാറുക്കുട്ടിയും രുഗ്മിണിയും ജീവനോടെ തന്നെയുണ്ടല്ലോ എന്നൊരാശ്വാസം അവൻ്റെ മുഖത്തുണ്ടായിരുന്നു. അവരെ കാണാനുള്ള ആഗ്രഹവും.

 

“”അത്…””,””അത് ഞാൻ പറയാം കുഞ്ഞൂട്ടാ…””,””അതിന് മുൻപ് നീ അവരേ കുറിച്ച് അറിയാനുള്ള കൊറച്ച് കാര്യങ്ങൾ പറഞ്ഞെരാം…””,””ശ്രദ്ധിക്കണം…””,

 

“”മ്മം…””,””ചേച്ചി പറഞ്ഞോ…””,””അതിന് മുൻപ് വേറൊരു കാര്യം…””,””അവരുടെ വീട് ഏത് നായിൻ്റെ മോനാ കത്തിച്ചത്…””,

 

കുഞ്ഞൂട്ടൻ്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. 

 

“”അതിനിനി പ്രസക്തി ഇല്ല കുഞ്ഞൂട്ടാ…””,””നാട്ടുകൂട്ടത്തിൻ്റെ മേധാവി പുരുഷോത്തമനാണ് കത്തിച്ചത്…””,””അയാള് മാത്രമല്ല വൈജയന്തിയിലെ മിക്കവരും അയാളൊടൊപ്പമുണ്ടായിരുന്നു…””,

 

“”ഈ പുരുഷോത്തമൻ എവിടെ കാണും…””,””അവൻ്റെ വീട് ഞാനിന്ന് ചുടും…””,

 

“”വേണ്ട കുഞ്ഞൂട്ടാ…””,””അയാളോടിനി പ്രതികാരൊന്നും ചെയ്യാൻ കഴിയില്ല…””,””ഇന്ന് കാലത്തേ പുരുഷോത്തമൻ ഉയിരറ്റു…””,

 

കുഞ്ഞൂട്ടന് ആകെ പാടെ തലപെരുക്കുന്നതായി തോന്നി. രുഗ്മിണിയും പാർവ്വതിയും ഇവിടെയില്ല അവരെ നാട്ടിൽ നിന്ന് ഓടിച്ച പുരുഷോത്തമൻ മരിക്കുകയും ചെയ്തു. എന്താണിവിടെ സംഭവിക്കുന്നത്..

 

“”നീ ഇപ്പൊ വീട്ടിലേക്ക് മടങ്ങിക്കോളൂ…””,””വൈകിട്ട് ഞാൻ വൈജയന്തിയിൽ പൊളിഞ്ഞ് പോയ പഴയ സൂര്യക്ഷേത്രമുണ്ട് പുഴക്കരയിൽ അവിടെ വരാം…””,””നീ അവിടേക്ക് എത്തിയാൽ മതി…””,

 

“”ശരി ചേച്ചി…””,””ഞാനെന്നാ വൈകിട്ടിറങ്ങാം…””,

 

കുഞ്ഞൂട്ടൻ ഉമ്മറത്ത് നിന്നും എഴുന്നേറ്റു. പുഷ്പ്പേച്ചി അവനോടായി ഒരുപാട് കാര്യങ്ങൽ പറയാൻ കരുതി വച്ചിരുന്നു. എന്നാൽ കുഞ്ഞൂട്ടൻ്റെ മാനസിക നില ശരിയല്ലാത്തത് കൊണ്ട് അവനൊന്ന് സാധാരണ ഗതിയിലായിട്ട് പറയാമെന്ന് വച്ചു. 

 

പുഷ്പ്പേച്ചിയുടെ വീട്ടിലെ കുടിവെള്ള പൈപ്പിൽ നിന്നിം അൽപ്പം വെള്ളമെടുത്ത് മുഖമൊന്ന് കഴുവി. കണ്ണുനീര് പറ്റിപിടിച്ചതെല്ലാം ശരിക്ക് കഴുവി കളഞ്ഞു. എന്നിട്ട് അവരോട് വൈകിട്ട് കാണാമെന്ന് പറഞ്ഞ് അവിടെ നിന്നും ബൈക്കുമെടുത്ത് പോന്നു. 

 

സ്രാവണടുത്തേക്കാണ് ചെന്നത്. പുന്നയ്ക്കലേക്ക് ഇങ്ങനെ കയറി ചെന്നാൽ ശരിയാവില്ല. അപ്പു എല്ലാം എളുപ്പത്തിൽ കണ്ടുപിടിക്കും. പിന്നെ ചോദ്യമാവും ഉത്തരമൊന്നുമില്ലാതെയാവും. അത് കൊണ്ട് തൽക്കാലമവൻ പുന്നയ്ക്കലേക്ക് പോയില്ല. സ്രാവണെയും വിളിച്ച് കൊണ്ട് ടൗണിലൊക്കെ ഒന്ന് പോവാമെന്ന് കരുതി. 

***

 

സമയം പത്ത് പന്ത്രണ്ടിനോട് അടുക്കുമ്പഴാണ് നരേന്ദ്രൻ്റെ വീട്ടിലേക്ക് ഗോവിന്ദനും സലീമും എത്തിച്ചേരുന്നത്. വരുന്ന വിവരം നേരത്തേ അറിയിച്ചത് കൊണ്ട് നരേന്ദ്രൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. 

 

സലീം തങ്ങളുടെ കറുത്ത എക്സ്യൂവി കാറ് നരേന്ദ്രൻ്റെ വീട്ട് മുറ്റത്തെ കരഞ്ജ വൃക്ഷത്തിന് ചുവട്ടിൽ കൊണ്ട് ചെന്ന് നിറുത്തി. 

 

അവരെ പ്രതീക്ഷിച്ചെന്നപോലെ നരേന്ദ്രൻ ഉമ്മറത്ത് തന്നെ ഇരിക്കുന്നാണ്ടായിരുന്നു. ഗോവിന്ദൻ കോഡ്രൈവിംങ് സീറ്റ് തുറന്ന് പുറത്തേക്കിറങ്ങി പക്ഷെ സലീം ഇറങ്ങിയില്ല.

 

“”നീ ഇവിടെ ഇരിക്കാണോ…””,

 

സലീം ഇറങ്ങാത്തത് കണ്ട് ഗോവിന്ദൻ ചോദിച്ചു.

 

“”ഞാനില്ല ഗോവിന്ദേട്ടാ…””,””നിങ്ങള് പോയിട്ടെ വാ…””,

 

“”മ്മം…””,

 

ഗോവിന്ദൻ ഡോറടച്ച് മുണ്ടിൻ്റെ കോന്തല ചുരുട്ടി ഇടത് കൈയ്യിൽ പിടിച്ച് വീടിൻ്റെ ഉമ്മറം ലക്ഷ്യമാക്കി നടന്നു.

 

“”ഏട്ടനെന്താ മുന്നറിയിപ്പൊന്നും ഇല്ലാണ്ട്…””,

 

ഗോവിന്ദൻ ഉമ്മറത്തെ മൊന്തയിൽ അൽപ്പം വെള്ളം നിറച്ച് കാല് കഴുവിയ ശേഷം അകത്തേക്ക് കയറി. 

 

“”നമ്മക്കൊന്ന് ഇരുന്ന് സംസാരിക്കാം നരേന്ദ്രാ…””,

 

“”ആയിക്കോട്ടെ ഏട്ടാ…””,””നമക്ക് മുകളിലെ ബാൽക്കണിയിലേക്കിരിക്കാം…” ,””എന്താ…””,

 

അങ്ങനെയാവട്ടെ എന്ന രീതിയിൽ ഗോവിന്ദൻ തലയാട്ടി.

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *