പതിനേഴാം ? തീയാട്ട് {Sajith} 450

“”ഇല്ല രാമാ ഒരുത്തനൂടെ ബാക്കിയില്ലേ…””,””നാട് വിട്ട് പോയ…””,””അവൻ ഇവിടുള്ള വിത്തിൻ്റെ പതിൻമടങ്ങ് പ്രശ്നമാണ്…””,

 

“”ശ്ശേ… താനിങ്ങനെ പേടിച്ചാലോ…””,””അവനെ ഇവിടുന്ന് ഓടിച്ച ഞാൻ വിചാരിക്കാതെ ആഹ് ചെക്കനൊരു തിരിച്ച് വരവില്ലടോ…””,

 

“”ഉവ്വ് ഉവ്വേ…””,

 

രാമചന്ദ്രൻ പറഞ്ഞതിന് കളിയെന്ന മട്ടിൽ കേശവൻ മറുപടികൊടുത്തു. മദ്യ ലഹരിയിൽ പതുക്കെ എല്ലാവരും മയക്കത്തിൻ്റെ പിടിയിലേക്ക് അകപ്പെട്ടു.

***

 

വൈജയന്തിപുരം***

 

സ്രാവൺ തൻ്റെ ബൈക്കുമെടുത്ത് നേരെ പുന്നക്കലെ തറവാട്ടിലേക്ക് എത്തിച്ചേർന്നു. വണ്ടി മുറ്റത്തിൻ്റെ ഒരോരത്ത് നിറുത്തി സ്റ്റാൻഡിൽ വെച്ച ശേഷം ഓടി ഉമ്മറത്തേക്ക് കയറി. അവിടെ ആരെയും കാണാഞ്ഞതിനാൽ അവൻ അകത്തേക്ക് ചെന്നു. പെണ്ണുങ്ങളെല്ലാം അവിടെ തന്നെ ടിവി കണ്ട് ഇരിക്കുകയാണ്. ഇന്ദിരാമ്മയും കനകമ്മയും പ്രിയ്യയും അപ്പുവും റോജയും ഗൗരിയും നന്ദിനിയുമെല്ലാമുണ്ട്. ധൃതിപ്പെട്ട് വിയർത്ത് അകത്തേക്ക് കയറി വന്ന സ്രാവണെ അവരെല്ലാം മാറിമാറി നോക്കി. തൻ്റെ മുഖത്തെ പരിഭ്രമം അവരാരും അറിയാതിരിക്കാൻ സ്രാവൺ പരമാവധി ശ്രമിച്ചു. 

 

“”എന്താടാ ചെക്കാ…””,””എവിട്ന്നാ ഈ ഓടി പെടച്ച്…””,

 

അവനെ കണ്ട് കനകാമ്മ വിവരം തിരക്കി. 

 

“”ഞാൻ വീട്ടീന്നാ അമ്മാ…””,””ഗോവിന്ദൻ മാമ എവിടെ…””,

 

“”ഏട്ടൻ അവിടെ മുകളിലാണെന്ന് തോന്ന്ണു…””,””നിനക്കെന്തിനാ ഇപ്പൊ ഏട്ടനെ കണ്ടിട്ട്…””,

 

“”അതൊക്കെ ഇണ്ട്…””,””പിന്നെ പറയാം…””,

 

കനകാമ്മക്ക് വ്യക്തമായൊരു മറുപടി കൊടുക്കാതെ ഗോവിന്ദനെ കാണാനായി അവൻ മുകളിലേക്ക് പാഞ്ഞു.

 

“”എന്ത് പറ്റി ഈ ചെക്കന്…””,

 

കനക ഇന്ദിരയോട് ചോദിക്കുന്നത് പോലെ സംസാരിച്ചു. ഇന്ദിരക്ക് അറിയില്ലെന്ന മട്ടിൽ കൈ മലർത്തി. 

 

സ്രാവൺ മുകളിലേക്കുള്ള പടികൾ കയറി മുറികളെല്ലാം പിന്നിട്ടു മുൻപിലേക്ക് നടന്നു. കുറച്ചപ്പുറത്ത് ബാൽക്കണിയിൽ വെളിച്ചം തെളിഞ്ഞു നിൽക്കുന്നത് അവൻ കണ്ടു. 

 

ബാൽക്കണിയിൽ തടിയിൽ തീർത്ത ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു ഗോവിന്ദൻ. പഴയ ഒരു തമിഴ് നോവൽ കൈയ്യിൽ പിടിച്ച് ബാൽക്കണിയിലെ സി എഫ് എൽ ലാമ്പുകളുടെ വെളിച്ചത്തിൽ വായിക്കുകയായിരുന്നു അയാൾ.

 

“”വെല്ല്യച്ചാ…””,

 

ഗോവിന്ദന് പിന്നാലായെത്തിയ സ്രാവൺ ശബ്ദമുയർത്തി. 

 

വായനയിൽ ശ്രദ്ധ കൊടുത്തിരുന്ന അയാൾ സ്രാവണിൻ്റെ ശബ്ദം കേട്ട് മുഖത്ത് മുക്കിന് മുകളിൽ വച്ചിരുന്ന കണ്ണട ഒന്ന് നേരെയാക്കി വച്ചു. 

 

വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ച് ഗോവിന്ദൻ സ്രാവണെ തിരിഞ്ഞ് നോക്കി.

 

“”മ്മം…””,

 

തലയൊന്നാട്ടി അയാൾ എന്താണെന്ന് ചോദിച്ചു.

 

“”ഒരു പ്രശ്നമുണ്ട്….””,

 

അൽപ്പം ഭയന്ന് കൊണ്ടാണ് സ്രാവൺ കാര്യം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മാനസിക വിഭ്രാന്തിയുള്ളതിനാൽ കുഞ്ഞൂട്ടനെ ശ്രദ്ധിക്കാനായി തന്നെയാണല്ലോ ഏൽപ്പിച്ചത്. അതിൽ ഇപ്പോൾ പിഴവ് സംഭവിച്ചിരിക്കുന്നു. ഗോവിന്ദൻ അത് എങ്ങനെ എടുക്കുമെന്ന ഭയം സ്രാവണിനുണ്ട്. 

 

“”പ്രശ്നമോ… എന്ത് പ്രശ്നം…””,

 

മുഖത്തെ കണ്ണട ഒന്നൂടെ നേരെ വെച്ച് പുരികം വളച്ച് കൊണ്ടയാൾ ചോദിച്ചു.

 

“”കുഞ്ഞൂട്ടൻ…””,””കുഞ്ഞൂട്ടനെ കാണാനില്ല…””,

 

“”കാണാനില്ലേ…””,””അവനെങ്ങോട്ട് പോവാനാ…””,””നിങ്ങള് രണ്ടാളൂടി അല്ലേ ടൗണിലേക്കിറങ്ങിയത്…””,

 

“”ഉവ്വ്…””,””അതിനിടയ്ക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി….””,

 

“”പ്രശ്നങ്ങളോ…?..””,

86 Comments

Add a Comment
    1. എഴുതിക്കഴിയാറായി ബ്രോ, ഉറപ്പായും പബ്ലിഷ് ചെയ്യും… Just കൊറച്ചൂടെ wait

  1. അറക്കളം പീലിച്ചായൻ

    എടാ വെറുക്കപ്പെട്ടവനെ, നികൃഷ്ട്ടജീവി, കുലംകുത്തി നീ എവിടെ പോയിരിക്കുവാ,
    നിന്നെ കാത്തിരുന്നു കാത്തിരുന്നു കൺപ്പീലി വരെ നരച്ചു.
    ഇനിയും മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യെടാ.

    നിനക്ക് സുഖമല്ലേ???
    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു, Best Of Luck

    1. ??? പീലിച്ചായാ… പെട്ടന്ന് പോസ്റ്റ് ചെയ്തേക്കാം…
      സുഗമായിരിക്കുന്നു…❤️

  2. Bro ennu verum bakki

    1. എഴുത്ത് കഴിയാറായി…

  3. Super
    Waiting for the next part

    1. അബ്ദു…❤️❤️❤️

  4. എവിടെപ്പോയി?
    ഒരു വിവരവുമില്ലല്ലോ
    എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോകൂ

    1. ചില പരീക്ഷകളുടെ തിരക്കിലായി പോയി… അത് കൊണ്ടാണ് വൈകുന്നത്. Sorry

      1. ❤️❤️❤️❤️???
        അതാണ്, ഒരു വാക്ക് അത്രേ വേണ്ടൂ

        1. ❤️❤️❤️

  5. എവിടെപ്പോയി ഇപ്പൊ കാണുന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ
    പുതിയ അപ്ഡേറ്റ് ഒന്നുമില്ല

  6. ഇങ്ങേരു വീണ്ടും പോയോ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ 3,4 മാസം ആയല്ലോ

  7. H Sajit,
    Happy New Year.
    How are you doing? hope everything under control…
    Any update on the next part?
    Best regards
    Gopal

Leave a Reply

Your email address will not be published. Required fields are marked *