ചെകുത്താന്‍ വനം 3. റോബിയും ദ്രാവക മൂര്‍ത്തിയും [Cyril] 2161

“എന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇതുതന്നെ ചെയ്യുമായിരുന്നു.” ഞാൻ പറഞ്ഞു.

“ഒരിക്കലുമില്ല റോബി….. അതായത്‌ ഒരിക്കലും മറ്റാര്‍ക്കും ഇതുപോലെ കഴിയില്ല എന്നാണ്‌ ഞാൻ ഉദ്ദേശിച്ചത്.” ശ്രീമന്യു എന്ന് പേരുള്ള വേറൊരു രണശൂരൻ പറഞ്ഞു.

സംസാരിക്കാന്‍ ഞാൻ വാ തുറന്നതും തിരുമേനി പറഞ്ഞു, “ലോകം കണ്ടതിൽ വെച്ച് ഇന്നുവരെ, ഏറ്റവും ശക്തന്‍ എന്ന് കരുതപ്പെട്ടിരുന്നത് മഹാ മാന്ത്രികനായ ക്രൗശത്രനെ ആയിരുന്നു. ഒരേ സമയത്ത്‌ അയാള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞത് പതിനൊന്ന് രണവാൾ മാത്രമായിരുന്നു — അതുകഴിഞ്ഞ്‌ നാല് ദിവസം രാവും പകലും അയാൾ അബോധാവസ്ഥ യിലായിരുന്നു.”

“രണവാൾ സൃഷ്ടിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഇന്നലെ വരെ ഒരു രണവാൾക്കും മറ്റൊരു രണവാളിനെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് റോബി സൃഷ്ടിച്ച രണവാളിന് നിസ്സാരമായി അതിന്‌ കഴിഞ്ഞു.” അഡോണി പറഞ്ഞു.

“ഒരു രണവാൾ സൃഷ്ടിക്കാന്‍ എനിക്ക് ഏഴ് മണിക്കൂര്‍ വേണം. അതുകഴിഞ്ഞ്‌ രണ്ട് ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ അടുത്ത രണവാൾ സൃഷ്ടിക്കാനുള്ള ശക്തി എനിക്ക് ഉണ്ടാവുകയുള്ളൂ.” അച്ഛൻ പറഞ്ഞു. “പോരാത്തതിന് അവസാനത്തെ ക്രിയ നടത്താനുള്ള ശക്തി വേതചന്ദ്രൻറ്റെ മരണത്തോടെ നിലച്ചു.”

“റോബിയുടെ കൈയിൽ കാണുന്ന ആ വാളിന്റെ അതേ രൂപം തന്നെ ഈ പുതിയ രണവാളിന് റോബി കൊടുത്തു വല്ല?” രാധിക ചേച്ചി ചോദിച്ചു. ഉടനെ ഞാൻ ചിരിച്ചു.

“ഈ രണവാളിന് പരസ്പ്പരം നശിപ്പിക്കാന്‍ കഴിയുമോ?” ആന്ത്രിയസ് നെറ്റി തടവി കൊണ്ട്‌ ചോദിച്ചു.

ഉടനെ എല്ലാ കണ്ണുകളും എന്റെ നേര്‍ക്ക് തിരിഞ്ഞു.

“ഇല്ല കഴിയില്ല.” ഞാൻ പറഞ്ഞു. പക്ഷേ അവരുടെ കണ്ണുകളില്‍ സംശയം ഞാൻ കണ്ടു. “വേണമെങ്കിൽ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാം.”

അതിന്‌ തയ്യാറാവാതെ എല്ലാവരും മടിച്ച് നിന്നു.

“കൃഷ്ണൻ ചേട്ടാ — മൂര്‍ത്തി ചേട്ടാ, നിങ്ങൾ രണ്ട് പേരും ഒരു പ്രകടനത്തിലൂടെ മറ്റുള്ളവര്‍ക്ക് തെളിയിച്ച് കൊടുക്കണം എന്നാണ്‌ എന്റെ ആഗ്രഹം.” ഞാൻ പറഞ്ഞു.

കൊച്ച് കുഞ്ഞുങ്ങളെ പോലെ ഉത്സാഹത്തോടെ, കിട്ടിയ സാഹചര്യം മുതലെടുക്കാന്‍ അവർ തീരുമാനിച്ചു. ആദ്യമായി ലഭിച്ച അവരുടെ വാൾ കൊണ്ട്‌ പയറ്റാൻ അവര്‍ക്കും ആശ ഉണ്ടായിരുന്നത് തന്നെയാണ് കാരണം.

രണ്ട് പേരും ഗൗരവത്തോടെ മുന്നോട്ട് വന്ന് അവരുടെ കൈകൾ ഉയർത്തിയതും, അവരുടെ കൈയിൽ രണവാൾ പ്രത്യക്ഷപെട്ടു. സമയം കളയാതെ അവർ രണ്ട് പേരും പൊരുതാനായി പരസ്പ്പരം വാൾ വീശി — പക്ഷേ രണ്ട് വാളും തൊടുന്നതിന് തൊട്ട് മുമ്പ്‌ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശത്തോടെ അപ്രത്യക്ഷമായി. രണ്ട് രണശൂരൻമാരും പരസ്പ്പരം മിഴിച്ച് നോക്കി.

അവരുടെ ആ ജാള്യത കണ്ടിട്ടാവണം, രാധിക ചേച്ചി പൊട്ടിച്ചിരിച്ചു. പിന്നെ എല്ലാവരും ചിരിച്ചു.

“മതി — ചിരിയും നാടകവും നമുക്ക് മതിയാക്കി ഇനി ഗൗരവ കാര്യങ്ങളിലേക്ക് തിരിയാം.” അച്ഛൻ പറഞ്ഞു.

എല്ലാവരും സമ്മതം മൂളിയതും ഞാനാദ്യം ആ മൂന് ചെകുത്താന്‍മാരുടെ കാര്യം അവരോട് പറഞ്ഞു.

ഒരുപാട്‌ നേരം ആരും ഒന്നും സംസാരിച്ചില്ല. ഒടുവില്‍ അച്ഛൻ എന്നെ നോക്കി ചോദിച്ചു, “ഭാനു ഉള്ള ഗുഹയില്‍ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് പറയാൻ കഴിയുമോ?”

ഞാൻ ഉടനെ ഇന്ദ്രിയകാഴ്ച്ച പ്രയോഗിച്ച് നോക്കി. “ഞാൻ നേരത്തെ കണ്ടത്തില്‍ നിന്നും മാറ്റമില്ല. ഇപ്പോഴും ആറ് ചെന്നായ്ക്കള്‍ മാത്രമാണ്‌ ഗുഹയില്‍ ഉള്ളത്. അടുത്തെങ്ങും മറ്റ് ചെന്നായ്ക്കളൊ റണ്ടൽഫസോ ഇല്ല.”

11 Comments

  1. അടിപൊളി ഓരോ ഭാഗവും ത്രില്ലിംഗ് ആയിട്ട് പോകുന്നു

    .,

  2. വിരഹ കാമുകൻ???

    ചുമ്മാ ഒരു രസത്തിന് വായിച്ചു നോക്കിയത് ആണ് ഒറ്റയിരുപ്പിന് മൂന്നു ഭാഗവും വായിച്ചു ❤❤❤

  3. nannayittund…intresting….nalla ezuth….waiting nxt part.

  4. പാവം പൂജാരി

    നല്ല ഭാവന.വ്യത്യസ്തമായ കഥതന്തു. ഓരോ രംഗവും കണ്മുമ്പിൽ കാണുന്നപോലെ.ഈ ഭാഗങ്ങൾ അപ്പുറത്തു വായിച്ചു.
    ഇഷ്ട്ടം ♥️♥️?

  5. നീലകുറുക്കൻ

    മികച്ച കഥ തന്നെ. നല്ല ഭാവനകൾ. അപ്പുറത്ത് നിന്നും നേരത്തെ വായിച്ചു. ബാക്കിയും.. തുടർച്ചകൾക്കായി കാത്തിരിക്കുന്നു..??

  6. ♥♥♥

  7. Waiting for next part

    1. First അപുറത്ത്‌ വായിച്ച്താണു നല്ല interesting ആയി തന്നെ മുമ്പോട്ടു പോക്കുന്നു

Comments are closed.