യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

പുറക് വശത്തെ വാതിലുകൾ എല്ലാം പൂർണമായി അടച്ച ശേഷം റാണ്ടി പ്രധാന വാതിൽ വഴി അകത്ത് കടന്ന് അത് ലോക്ക് ചെയ്തു. തുടർന്ന് താൻ ജോലി സ്ഥലത്തേക്ക് സ്ഥിരമായി കൊണ്ട് വരുന്ന ബാഗിൽ നിന്ന് തൻ്റെ രണ്ട് ഷോർട്ട് ഗണ്ണുകൾ പുറത്തേക്ക് എടുത്തു. എന്തെങ്കിലും സാഹചര്യത്തിൽ ഒരു ഗൺ പ്രവർത്തന യോഗ്യമല്ലാതെ ആയാൽ ഉപയോഗിക്കാൻ ആണ് റാണ്ടി രണ്ട് തോക്കുകൾ കയ്യിൽ കരുതിയത്. തൻ്റെ രണ്ട് തോക്കുകളും കൈകളിൽ ഏന്തി പൂർണമായും ശാന്തനായി റാണ്ടി ആ ഷോപ്പിനുള്ളിലൂടെ നടന്നു.

 

ഇനി നടന്ന കാര്യങ്ങളിൽ പല അഭിപ്രായങ്ങൾ നിലവിലുണ്ട്. കാരണം സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലും ഷോപ്പിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും രണ്ട് നിഗമനങ്ങൾ ആണ് ഈ സംഭവത്തിന് ഉള്ളത്. രണ്ടും ഇവിടെ വിവരിക്കുന്നുണ്ട്.

 

റാണ്ടിയുടെ കൂടെ അന്നെ ദിവസം ഷോപ്പിൽ ജോലിക്കാർ ആയി ഉണ്ടായിരുന്നത് 25 വയസുള്ള വിക്ടോറിയയും 47 വയസുള്ള ബ്രയാനും 63 വയസുള്ള ടെറിയും 25 വയസുള്ള കൃസ്റ്റനും ആയിരുന്നു.

 

കൃസ്റ്റൻ പറയുന്നത് പ്രകാരം, അവളും വിക്ടോറിയയും ഒരേ നിരയിൽ ആയിരുന്നു ജോലി ചെയ്ത്കൊണ്ടിരുന്നത്. രണ്ട് പേരും പതിവ് പോലെ ജോലി സമയത്ത് ഉയർന്ന ശബ്ദത്തിൽ മ്യൂസിക് കേൾക്കാൻ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നു. അൽപ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോക്ക് എടുക്കാനായി വിക്ടോറിയ നിരയുടെ അറ്റത്തേക്ക് പോയി. എന്താണ് തനിക്ക് നടക്കാൻ പോകുന്നത് എന്ന് അപ്പൊൾ അവൾക്ക് അറിയില്ലായിരുന്നു.

 

“എനിക്ക് വിക്ടോറിയയോട് ദേഷ്യമൊന്നും ഇല്ല. പക്ഷേ നീ പോയെ മതിയാവൂ..” ഇതാണ് വിക്ടോറിയയെ കുറിച്ച് റാണ്ടി തൻ്റെ ജേർണൽ/ഡയറിയിൽ എഴുതിയത്.

 

അധികം വൈകാതെ കൃസ്റ്റൻ രണ്ട് വെടിയൊച്ചയും ആരോ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു. റാണ്ടി വിക്ടോറിയയെ ഷൂട്ട് ചെയ്തിരിക്കുന്നു. ആദ്യം ബുള്ളറ്റ് തറച്ചത് അവളുടെ തോളിൽ ആണ്. അവള് തിരിഞ്ഞ് ഓടാൻ തുടങ്ങിയപ്പോൾ അവളുടെ തലക്ക് പുറകിലായി അവൻ ഷൂട്ട് ചെയ്തു.

 

തിരിഞ്ഞ് നോക്കിയ കൃസ്റ്റന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. നിരയുടെ അവസാന ഭാഗത്ത് കയ്യിൽ ഒരു തോക്കുമായി നിൽക്കുന്ന റാണ്ടി. നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന വിക്ടോറിയ. കൃസ്റ്റൻ എല്ലാം കണ്ട് ഭയന്നു വിറച്ച് നിൽക്കുമ്പോൾ യാതൊരു മടിയും കൂടാതെ റാണ്ടി രണ്ട് തവണ കൂടി വിക്ടോറിയയുടെ നേരെ നിറയൊഴിച്ചു.

 

പെട്ടന്ന് നേരെ നോക്കിയ റാണ്ടി കണ്ടത് തന്നെ തന്നെ നോക്കി ഭയന്നു വിറച്ച് നിൽക്കുന്ന കൃസ്റ്റനേ ആണ്. അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. ക്രിസ്റ്റന് ഒന്ന് ചലിക്കാനോ കരയാനോ ശ്വാസം വിടാനോ പോലും സാധിച്ചില്ല. തൻ്റെ മരണം ഉറപ്പിച്ച കൃസ്റ്റനെ അൽഭുതപ്പെടുത്തികൊണ്ട് ഭീതിയുടെ ഏതാനും സെക്കൻ്റുകൾ അവളെ നോക്കിയ ശേഷം റാണ്ടി തിരിഞ്ഞ് അടുത്ത നിരയിലേക്ക് നടന്നു പോയി.

 

എന്നാൽ ഇവിടെയാണ് ഈ സംഭവത്തിന് രണ്ട് അഭിപ്രായങ്ങൾ വരുന്നത്. സെക്യൂരിറ്റി ക്യാമറ അടിസ്ഥാനമാക്കി എന്ന വാദത്തോടെ ചില വാർത്താ കുറിപ്പുകളിൽ, കൃസ്റ്റൻ വെടിയൊച്ച കേട്ടില്ല എന്നും, വിക്ടോറിയയെ കൊലപ്പെടുത്തിയ ശേഷം റാണ്ടി കൃസ്റ്റൻ്റെ അടുത്ത് വന്ന് അവളെ അഞ്ച് സെക്കൻ്റ് നോക്കിയ ശേഷം തിരിഞ്ഞ് പോയി എന്നുമാണ്.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.