? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 100

അപ്പോഴും എന്നെ കളിയാക്കി ചിരിക്കുവാണവൾ…!

 

“നിനക്ക് വിഷമോന്നും ഇല്ലായിരുന്നോ കറുമ്പി…?”

 

“എന്താ വിചാരിച്ചേ…? എന്നീന്ന് അകന്ന് പോവുമ്പോ ഞാൻ സന്തോഷിക്കുന്നോ..?”

 

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…?”

 

“മരംകേറി നിനക്കറിയോ, കാണാൻ തോന്നുമ്പോ മനസ്സിൽ വിഷമം തട്ടുമ്പോ ആ പഴേ സ്കൂൾ ഫോട്ടോയും നെഞ്ചിലേറ്റി കിടക്കും. നീ അടുത്ത് കിടക്കുമ്പോലെ, ന്നേ ചേർത്ത് പിടിക്കുമ്പോലെ എനിക്ക് തോന്നും. എന്റെ എല്ലാ സങ്കടോം വിഷമോം അതീ തീരും…!”

 

കേട്ടത് അത്രത്തോളം മനസ്സിൽ പതിഞ്ഞിരുന്നു, കൺകോണിൽ നനവ് തെളിഞ്ഞു.

 

“കറുമ്പി, യീന്റെ സ്വന്താല്ലേ…?”

 

“അന്റെ മാത്രാടാ ഹാജിയാരേ…!”

 

“ഹാജിയാരോ…?”

 

പൊട്ടി പൊട്ടി ഞാൻ ചിരിച്ചു, കൂടെ അവളും. സ്വന്തമാണ് എന്നറിയാം., എങ്കിലും എന്റെയല്ലേ ന്ന് ചോദിക്കുമ്പോ നിന്റെ മാത്രമാണ് എന്ന് കേൾക്കാൻ ഒരു പ്രത്യേക രസമാണ്.

 

“ഇനി ഞാൻ ചോയിക്കട്ടെ, നിന്നെ ഞാൻ നിക്കാഹ് കഴിക്കുന്നതിൽ എന്താ അഭിപ്രായം….?”

 

ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് മുഖത്ത് നോക്കി ഞാൻ ചോദിച്ചു.

 

“ഒറ്റ അഭിപ്രായേയുള്ളൂ, എത്രേം വേഗം കെട്ടിക്കോ, അന്റെ ബീവിയാവണതും കാത്തിരിക്കാൻ തുടങ്ങിട്ട് നാളെറേയായി.”

 

പറഞ്ഞ് നിർത്തി മറുപടിക്ക് പോലും കാക്കാതെ അവളെഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു.

 

“എത്ര കൊതിച്ചതാ പെണ്ണേ ഇതൊന്ന് കേക്കാൻ…!”

 

ഞാനും തിരിച്ചവളെ പുണർന്നു. മുടിയിഴകളിൽ ചുംബിക്കുമ്പോ തുളസിയിലയിട്ട് തിളപ്പിച്ച എണ്ണയുടെ വാസന മനം മയക്കിയിരുന്നു. കൂടാതെ ആ ചന്തനഗന്ധവും…!

 

വിതുമ്പുവാണവൾ., അടർത്തി മാറ്റുമ്പോ, കണ്ണ് നിറച്ചിരിക്കുന്നത് കണ്ട് ചങ്ക് പിടഞ്ഞു.

 

“എന്താ…? എന്താ കറുമ്പിയേ…?”

 

“ന്നേ വിട്ട് പോവോ മരംകേറി നീ…?”

 

“എന്താ പെണ്ണേ ഇപ്പൊ ഇങ്ങനെ ചോയ്ക്കണേ…?”

 

പുറത്തേക്ക് വീഴാൻ തുടങ്ങിയ കണ്ണുനീർ തുള്ളിയെ സ്നേഹപൂർവ്വം ഞാൻ തുടച്ച് മാറ്റി.

 

“ശെരിക്കും പേടിയായത് കൊണ്ടാ…!”

 

“എന്തിനാ പേടി…? ഈ മരംകേറിക്ക് ഒരേയൊരു പെണ്ണേയുള്ളൂ, അതീ കറുമ്പിയാ. ന്റെ മൊഞ്ചത്തി…!”

 

രണ്ട് കവിളിലും മാറി മാറി സ്നേഹചുംബനം നൽകി ഞാൻ വീണ്ടും അവളെ എന്റെ മാറോടണച്ചു.

 

“നമ്മക്ക് പോവാം കറുമ്പി…?”

 

“കുറച്ച് നേരോടെ കഴിഞ്ഞോട്ടെ…!”

 

എന്റെ ഹൃദയത്തിന്റെ ചൂടിൽ പ്രാണനേം ചേർത്ത് ഏറെ നേരം ആ നിൽപ്പ് നിന്നു. പിന്നീട് അവളാൽ പറയുമ്പോഴാണ് മടങ്ങുന്നതും.

 

 

“പറമ്പ് കാണാൻ പോവുമ്പോ ഞാനെന്താ എന്റെ കറുമ്പിക്ക് വാങ്ങി തരണ്ടേ…?”

 

തിരിച്ച് വയലോരം എത്തുമ്പോ ഞാൻ വല്യ വായിൽ ചോദിച്ചു.

 

“എന്തും വാങ്ങി തരോ…?”

 

അവിടെ എടുത്ത് പറയണ്ടല്ലോ, സ്ഥിരം കുറുമ്പ് തന്നെയാ.

 

“നീ ചോയ്ക്കടി കറുമ്പിയേ, ന്റെ പെണ്ണിനല്ലാതെ വേറാർക്കാ ഞാൻ വാങ്ങി കൊടുക്കൂവാ…!”

 

“ആണോ., എങ്കിലേ വൈകിട്ട് പറയാം എന്താ വേണ്ടെന്ന്. വാങ്ങി തരൂലോ അല്ലേ…?”

 

“തന്നിരിക്കും…!”

 

അവൾ ചോദിക്കാൻ പോവുന്നത് എന്താന്ന് എനിക്കും നന്നായി അറിയുന്നതാണ്. ഒരുപാട് മോഹങ്ങളോ അതിൽക്കൂടുതൽ ആഗ്രഹമോ ഒന്നുമില്ലാത്തൊരു വായാടി അതാണ്, എന്റെ കറുമ്പി പൂച്ച…!

 

പിന്നലെ പയ്യെ നടന്ന് വരുന്ന എന്റെ കൈവിരലിൽ കോർത്തായി പിന്നെ അവളുടെ നടത്തം.

 

“ഇങ്ങനെ കൈപ്പിടിച്ച് നടക്കാനൊരുപാട് ഇഷ്ട്ടാല്ലേ പെണ്ണേ…?”

 

“മ്മ്, എന്തേ നിനക്ക് വല്ലോ ഇഷ്ടക്കുറവും ഉണ്ടോ…? ഉണ്ടേൽ പറഞ്ഞാൽ മതി ഞാൻ മാറി നടന്നോളാം…!”

 

കോർത്തിരുന്ന വിരലുകളുടെ ബലം താനേ കുറയുമ്പോലെ, എന്നാൽ ഞാനപ്പോ തന്നെ പിടി മുറുക്കിയിരുന്നു.

 

“അപ്പോ ഇഷ്ട്ടൊക്കെയുണ്ട്…!”

 

ചിരിയോടെ അവളത് പറയുമ്പോ ഞാനും ചിരിച്ചു.

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *