? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

“ന്റിത്ത ഇങ്ങളോട് ഒരു നൂറായിരം പ്രാവശ്യം ഞാൻ പറഞ്ഞതാ, ഇങ്ങളെങ്ങോട്ടും ജോലിക്ക് പോവില്ലാന്ന്. ദേ നോക്ക്, ജോലിക്ക് പോയിട്ട് കുടുംബം നോക്കേണ്ട അവസ്ഥ പടച്ചോന്റെ കൃപയാൽ ഇതേവരെ വന്നിട്ടില്ല. പടച്ചോന്റടുത്തേക്ക് പോവുമുന്നേ ഉപ്പയും ഉമ്മിയും നമ്മുക്ക് സുഖമായിട്ട് ജീവിക്കാനുള്ളത് ഉണ്ടാക്കി വച്ചിട്ടാ പോയെ. ഈ സംസാരം ഇനി വേണ്ട ഇത്ത.”

 

“അലി, ഇപ്പൊ ഈയത് പറയും., പക്ഷെങ്കി നാളെ നീയൊരു കുടുംബാവുമ്പോ ഈ ഇത്തയൊരു…”

 

“മ്മ്, എനിക്ക് മനസ്സിലായി. ബുദ്ധിമുട്ട് ആവോല്ലേ..? എന്റിത്താ, നീ എന്റെ കൂടെപ്പിറന്നത് അല്ലേ..? നീയല്ലേ എന്നെ വളർത്തിയേ. നീയായിരുന്നില്ലേ എന്റുമ്മിയും. ആ നിന്നെ..? ഇത്ത നീ വെറുതേ ന്നേ ഇട്ട് വേദനിപ്പിക്കാ.”

 

കണ്ണുകൾ നിറഞ്ഞ് തുളുമ്പും എന്നായപ്പോ തന്നെ അവളെന്നെ ചേർത്ത് പിടിച്ചിരുന്നു.

 

“ഇത്ത നീയൊരിക്കലും എനിക്കൊരു ബുദ്ധിമുട്ട് അല്ല., ആവുവേം ഇല്ല. നിന്റെ ആഗ്രഹത്തിന് വേണേ നിനക്ക് ജോലിക്ക് പോവാം അതില് ഞാനെതിര് നിക്കുന്നില്ല, പക്ഷെ എനിക്കൊരു ബുദ്ധിമുട്ട് ആവും എന്ന് കരുതി ഈവിടുന്ന് ഒരു ജോലിക്കും പോണ്ട…!”

 

“അലി നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ലൊന്നും, എന്റെ അവസ്ഥയതാ. നീ ഇത്തയോട് ഷെമിക്ക്..!”

 

എന്നേം ചേർത്ത് പിടിച്ച് ഇത്ത മൗനമായി തേങ്ങുമ്പോ ഒന്നും പറയാനില്ലായിരുന്നു എനിക്ക്.

 

“ഇത്ത മാറിക്കെ, ഞാനൊന്ന് കവല വരെ പോയി വരാം..!”

 

ഏറെ നേരത്തിന് ശേഷം, ഞാനവളെ വിട്ടകന്നെഴുന്നേറ്റു.

 

“വല്ലതും കഴിച്ചിട്ട് പോടാ….!”

 

“ഇപ്പൊ വേണ്ടിത്ത, വിശപ്പില്ല. ഞാൻ രാത്രി കഴിക്കാം അല്ലേൽ പോയി വരട്ടെ…!”

 

“ടാ മനോരമ…!”

 

സങ്കടമെല്ലാം മാറി കുറുമ്പോടെ അവളെന്നെ ഓർമിപ്പിച്ചു.

 

“അഹ് വാങ്ങാം വാങ്ങാം…!”

 

പുറത്തേക്കിറങ്ങി നടക്കുമ്പോ ഞാൻ വിളിച്ച് പറഞ്ഞു.

 

പതിവ് തെറ്റിക്കാതെ ചങ്ങായിമ്മാരെല്ലാം ആൽമാര ചുവട്ടിൽ ഹാജരാണ്.

 

“അലിയേ അറിഞ്ഞോ നീ, അങ്ങനെ നമ്മടെ കൂട്ടത്തിലെ ഒരാളൂടെ പുതിയൊരു ജീവിതം തുടങ്ങാൻ പോണൂ. അടുത്തത് നീയാട്ടോ…!”

 

അവരോടൊപ്പം കൂടുമ്പോ തോളിലേക്ക് കൈയുമിട്ട് റാസിക്ക് പറഞ്ഞു.

 

“അങ്ങനെ എന്നെ തനിച്ചാക്കി തൻസീറും നിക്കാഹ് കഴിക്കാൻ പോണൂ…!”

 

ചിരിയോടെ ഞാൻ അവനെ നോക്കുമ്പോ, അന്നാദ്യമായി ചെക്കന്റെ മുഖത്ത് നാണം വിരിഞ്ഞു.

 

“അമ്പോ, ഞാനെന്താ ഈ കാണണേ പടച്ചോനെ…? നാണോ അതും തൻസീറിനോ…?”

 

താഴ്ന്ന് പോയ അവന്റെ മുഖം പിടിച്ചുയർത്തി ഞാൻ പറയുമ്പോ റാസിക്കും ഞാനും അജ്മലും നബീലും ഉൾപ്പെടെ എല്ലാവരും ചിരിച്ചുപ്പോയി. അപൂർവമായ ആ കാഴ്ച കണ്ട്.

 

“അപ്പോ അടുത്ത ഊഴം നിന്റെയാട്ടോ അലി. ദേ ഞങ്ങൾക്കെല്ലാവർക്കും കുടുംബമായിട്ടോ…!”

 

അജ്മല് പറഞ്ഞെന്നെ നോക്കുമ്പോ, എല്ലാവരേം നോക്കി ഒരു മങ്ങിയ ചിരി ഞാനും മറുപടിയായി നൽകി.

 

“എടാ അലി നീ ഇനിയും എന്തിന് കാക്കണം…? നിനക്ക് അവളേം അവൾക്ക് നിന്നേം ഇഷ്ട്ടാ, വിളിച്ചിറക്കി കൊണ്ട് വന്നൂടെ നിനക്ക്..?”

 

“അപ്പോ ശെരി മക്കളേ, ഇനിയിവിടെ നിന്നാ നീയൊക്കെ ഞങ്ങടെ നിക്കാഹ് കഴിപ്പിച്ച് ഹണിമൂണിനും വിടും. അതുകൊണ്ട് ഞാൻ ചെല്ലട്ടെ അപ്പൊ സുലാൻ…!”

 

ചിരിയോടെ പറഞ്ഞ് ഞാൻ എഴുന്നേറ്റ് നടന്നൂ. ഇതുമൊരു സ്ഥിരം പരിപാടിയാണ്. എടി കറുമ്പി കൂട്ടത്തിലെ അവസാനത്തെ ആളായ തൻസീറിന്റെ നിക്കാഹും ആയി. ഇനി നീ എന്ന് സമ്മതിച്ചിട്ട് നമ്മടെ നിക്കാഹ് കഴിയാനാ…? തലക്കിട്ട് ഒരു കൊട്ടും കൊടുത്ത് ഞാൻ വീണ്ടും നടന്നൂ. കൃഷ്ണൻ കോവിലിന്റെ അടുത്തെത്തിയപ്പോ നിന്നു, ഇവിടെ വച്ചാണ് ഞാൻ ആദ്യായി എന്റെ കറുമ്പിയെ കാണണേ…! അന്നൊരു ഒൻപതോ പത്തോ വയസ്സുണ്ടാകും. ഇവിടുള്ള ഓരോ കുഞ്ഞ് കുഞ്ഞ് സ്ഥലവും എനിക്ക് മധുരമേറുന്ന ഓരോ ഓർമ്മകളാണ്.

 

“രണ്ട് പാക്കറ്റ് പാല്…!”

 

പൈസയും കൊടുത്ത് അടുത്ത കടയിലേക്ക് ചെന്നു. മനോരമ വാങ്ങാൻ. പിന്നെയതും വാങ്ങി പോയത് അക്ബറിക്കന്റെ ചായ പീടികയിലേക്കാ.

 

“സ്ഥിരം പഴംപൊരി അല്ലേ അലി…?”

 

എന്റെ തല വെട്ടം കണ്ട് ചിരിയോടെ മൂപ്പര് ചോദിച്ചു.

 

“അതറിയാലോ ഇക്ക, പിന്നെ വെറുതേ ഇങ്ങള് ചോയിച്ച് ബുദ്ധിമുട്ടണോ…?”

 

ഞാൻ ചിരിയോടെ പറഞ്ഞു. നാല് പഴംപൊരി പൊതിഞ്ഞെടുത്ത് തന്നു. രണ്ട് വട്ടം നിർബന്ധിച്ചിട്ടാണ് മൂപ്പര് പൈസ പോലും വാങ്ങിയത്. അതല്ലേലും അങ്ങനാ. എന്റേന്ന് പൈസ വാങ്ങാൻ മാത്രം ലേശം മടിയ. പിന്നെയെവിടേം കറങ്ങി തിരിഞ്ഞ് നിക്കാതെ വീട്ടിലേക്ക് നടന്നൂ.

 

“ഇത്താ…”

 

“അഹ് വന്നോ…? പാലിങ്ങ് താ ഞാൻ ചായയിടാം…!”

 

“ന്റെ പൊന്നോ വേണ്ട, മൂന്ന് പേർക്ക് കുടിക്കാനുള്ള ചായക്ക് ആറ് തവണ തേയില പൊടിയും ഇട്ട് ഒൻപത് തവണ പഞ്ചസാരയും ഇട്ട് കുറുക്കി കൊണ്ട് വരാനല്ലേ…? അന്ന് ഉപ്പുപ്പാ കരഞ്ഞത് എനിക്കിന്നും ഓർമ്മയുണ്ട് ഇത്താ. ഈയൊരു കാര്യം ചെയ്യ് ഈ മനോരമ പിടിക്ക്. എന്നിട്ടതും വായിച്ച് ഇരിക്ക്, ഞാൻ പോയി ചായ ഇട്ടിട്ടും വരാം….!”

 

കൈയിലിരുന്ന മനോരമയും കൊടുത്ത് പഴേതോർത്ത് ചിരിയോടെ ഞാൻ പറഞ്ഞു. അതിന് ചുണ്ട് ഇടം വലം വെട്ടിച്ച് കൊടുത്ത മനോരമയും മറിച്ച് ഉമ്മറപ്പടിയിലേക്ക് അവളിരുന്നു. അകത്തേക്ക് കേറിയ ഞാൻ ഒരു പാക്കറ്റ് എടുത്ത് ഫ്രിഡ്ജിലും വച്ചു മറ്റൊന്ന് ചായക്കും മാറ്റി.

 

“ഉപ്പുപ്പാ.. വാ എണീക്ക് ചായ കുടിച്ചിട്ട് കിടക്കാം…!”

 

ചായയും ഇട്ട് മുറിയിലേക്ക് ചെല്ലുമ്പോ തന്നെ ഉപ്പുപ്പയും ഇത്തയും വല്യ എന്തോ ചർച്ചയിൽ ആയിരുന്നു.

 

“അഹ് എണിച്ചോ…? ദാ ചായ കുടിക്ക്. അല്ലാ എന്താ ഇത്ര വല്യ ചർച്ച…?”

 

“നിന്റെ നിക്കാഹ് ന്റെ കാര്യം തന്നാ പ്രധാന ചർച്ചാ വിഷയം….!”

 

ചിരിയോടെ ഇത്ത പറഞ്ഞു. ഒരു കപ്പ് ചായയുമായി ഞാനും അവരോടൊപ്പം ഇരുന്നു.

 

“വേറെയൊന്നും കിട്ടീലായിരിക്കും…!”

 

“അല്ലെന്റെ അലിയേ, ഇനിയെന്നെ അന്റെ നിക്കാഹ് കാണാൻ പറ്റെനിക്ക്…? അത് കണ്ട് കഴിഞ്ഞിട്ട് കണ്ണടക്കണോന്നാ ഈ വയസ്സന്റെ ആഗ്രഹം..!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *