? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

ചേർത്ത് പിടിച്ച് നടക്കുമ്പോ, നിറഞ്ഞ സന്തോഷത്തോടെ വിളിച്ചെങ്കിലും മൗനമായിരുന്നു അവളപ്പൊ…!

 

“ഓയ് കറുമ്പിയേ…”

 

“എന്താടാ മരംകേറി…!”

 

അത് കേക്കാൻ വേണ്ടിട്ട് മാത്രാ ഞാനീ ജന്മം ജീവിച്ച് തീർക്കുന്നത് പോലും.

 

“ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആള് ഈ ഞാനാട്ടോ…!”

 

“അല്ലല്ല ഞാനാ മരംകേറി ഞാനാ…!”

 

അതൊരു തർക്കമായി തന്നെ നീണ്ടുപ്പോയി. ശെരിക്കും ഞങ്ങളിലാരാ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്…? അത് വെറുമൊരു ചോദ്യമായി തന്നെ അവശേഷിച്ചു. മുന്നേ തന്നെ നടക്കുവാണ് ഉപ്പുപ്പയും ഇത്തയും. ആദ്യ ഇടവഴി എത്തുമ്പോ എന്നേം വലിച്ചവൾ ഓടുവായിരുന്നു.

 

“ഉപ്പുപ്പാ…”

 

“എന്താ മോളെ…?”

 

“എനിക്ക് വല്യമ്മേടെ അനുഗ്രഹം വാങ്ങണം…! അത്രേടം വരെയൊന്ന് പോയിട്ട് പോവാം…?”

 

എപ്പോഴോ നിറഞ്ഞ കണ്ണുനീരൊപ്പി അവൾ ചോദിക്കുമ്പോ ഞാൻ ഉപ്പുപ്പായേ നോക്കി.

 

“ന്റെ അലിയേ, ഈയ് എല്ലാത്തിനും ന്നെ നോക്കിയാലോ., മോളേം കൂട്ടി പോയിട്ടും വാ…!”

 

ചിരിയോടെ ഉപ്പുപ്പാ പറയുമ്പോ ഞാനും ചിരിയോടെ അവളുടെ കൈയും കൂട്ടിപ്പിടിച്ച് ആദ്യമായി ആ ഇടവഴിയിലേക്ക് കേറി. ഒരുപാട് വീടുകൾ അതിനകത്ത് ഉണ്ടായിരുന്നു എങ്കിലും എല്ലാത്തിൽ നിന്നും ഉയർന്ന് നിൽക്കുന്നത് ആ നാല് നില മണിമാളിക തന്നാണ്…! ആ വല്യ ഗേയിറ്റ് തുറന്ന് ഞങ്ങളകത്തേക്ക് കേറുമ്പോ, എപ്പഴോ പ്രതീക്ഷിച്ച് ഇരുന്നതാവാം ആ ഉമ്മ പുറത്ത് തന്നെ.

 

“വാ. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ…?”

 

നിറ പുഞ്ചിരി തെളിഞ്ഞ് കണ്ടാ മുഖത്ത് വാത്സല്യവും നിറഞ്ഞിരുന്നു.

 

“എയ് കരയല്ലേ കറുമ്പി…!”

 

ഒരു നിയന്ത്രണവും ഇല്ലാതെ ചാല് വെട്ടി തീർത്തോഴുകുന്ന കണ്ണുനീരിനെ കാണുമ്പോ ചങ്ക് പൊടിഞ്ഞു പോകുവാ എന്റെ.

 

“ന്റെ വല്യമ്മയാ മരംകേറി. ഈ വല്യ വീട്ടിൽ ന്നോട് സ്നേഹമുള്ള ഒരേയൊരാൾ. വല്യമ്മയുടേ ദയകൊണ്ട് മാത്രാ, അല്പം എങ്കിലും വിദ്യാഭ്യാസം പോലും ഞാൻ നേടിയെ. കഴിക്കാൻ ആഹാരവും, ഉടുക്കാൻ തുണിയും തന്ന ദൈവം…!”

 

എങ്ങലടി ഉച്ചതിലാവുമ്പോ അത് കേട്ടാവാം ആ ഉമ്മ ആദിപ്പിടിച്ചോടി വന്നവളെ മാറോടണച്ചത്.

 

“എന്താ മോളെയിത്..? നല്ലൊരു നാളായിട്ട്., പോട്ടെ കരയല്ലേ…”

 

ആ നേരം അവര് അമ്മയും മകളും തന്നായിരുന്നു. അവളിൽ നിന്നും ശ്രദ്ധ മാറി എന്നെ കണ്ടുമ്മ കൈയാട്ടി അരികിലേക്ക് വിളിച്ചു. മിഴികൾ അമർത്തി തുടച്ച് ഞാനും അടുത്തേക്ക് ചെന്നു.

 

“അലി…! എപ്പോഴും പറയും മോള് അവളുടെ രാജകുമാരനെ പറ്റി. ഒന്ന് ചേർന്ന് നിന്നേ അമ്മച്ചിയൊന്ന് കണ്ടോട്ടെ, രാജകുമാരനയും രാജകുമാരിയേയും…!”

 

തന്നിൽ നിന്നും അടർത്തി മാറ്റി ഉമ്മ അവളുടെ നെറുകയിൽ ചുംബിച്ച് എന്നോടൊപ്പം ചേർത്ത് നിർത്തി.

 

“കണ്ണ് കിട്ടാണ്ടിരിക്കട്ടെ, എന്റെ മക്കൾക്ക്…!”

 

തലക്കുഴിഞ്ഞ് പറഞ്ഞ ശേഷം, അതുവരെയും കണ്ട ആ മുഖത്തേ സന്തോഷം പാടെ മാഞ്ഞിരുന്നു.

 

“വീട്ടിലേക്ക് കേറ്റിയിരുത്തി എന്റെ മക്കളെ സൽക്കരിക്കണം എന്നുണ്ട്. പക്ഷെ അമ്മച്ചിക്ക് ഇപ്പൊ അതിന് കഴിയില്ല. കാരണം ഞാൻ പെറ്റതൊക്കെ ഒരുപാട് വളർന്നുപ്പോയി. കിട്ടേണ്ടതൊക്കെ എന്നിൽ നിന്നും വാങ്ങി എടുത്തു അവര്, ഇപ്പൊ അവരുടെ അടിമയായി മാത്രം ജീവിക്കേണ്ടി വരുന്നു.”

 

ചിരിയായിരുന്നു ആ മുഖത്ത്, വേദനയുടെയോ മാറാത്ത ദുഃഖത്തിന്റേയോ..!

 

“ഈ വല്യ വീട്ടിൽ നാല് ചുമരുകൾക്കുള്ളിൽ ഇവൾ ഓരോ നിമിഷം തള്ളി നിക്കുന്നത് നീ എന്ന ഒരാൾക്കായാ അലി. എനിക്കെല്ലാമറിയാം. മറ്റുള്ളവരുടെ കണ്ണിൽ ഇവളൊരു വീട്ട് വേലക്കാരി, മാത്രോണ്., എന്റെ മക്കളുടെ കണ്ണിൽ വെറുമൊരു കൂലിക്കാരി, കൊച്ച് മക്കളുടെ കണ്ണിൽ നിറത്തിന്റെ പേരിൽ കളിയാക്കുന്ന വേറൊമൊരു ജന്മം. പക്ഷെ പ്രസവിച്ചില്ലേലും എനിക്കിവളെന്റെ മകള് തന്നാണ്. അല്ലേടി…?”

 

കണ്ണുനീരോടെ ആ ഉമ്മ അവളോട് തിരക്കുമ്പോ എന്നെ അള്ളിപ്പിടിച്ച് എങ്ങുവായിരുന്നു പാവം.

 

“എന്നേക്കാൾ വളർന്ന മക്കൾ, അവർക്ക് വേണ്ടതും എന്റെ സ്വത്ത്, അവർക്ക് മുന്നില് ഇവൾക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല എനിക്ക്…!”

 

ഓർമ്മകൾ അയവിറക്കുമ്പോ നിറഞ്ഞ് പോയിരുന്നു ഉമ്മയുടെ കണ്ണുകൾ.

 

“കൊണ്ട് പോ അലി. ഒന്നേ എനിക്ക് പറയാനുള്ളൂ., എനിക്ക് ജനിച്ച എന്റെ മക്കളും അവർക്ക് ജനിച്ച എന്റെ പേരക്കുട്ടികളും കരയിപ്പിച്ചിട്ടേയുള്ളൂ ഈ പാവത്തെ. എന്നാലും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ അവളിത്രേം കാലം ജീവിച്ച് തീർത്തെങ്കിൽ അതിന്നീ ദിവസത്തിന് വേണ്ടിയാ…! ഇനി എന്റെ കുട്ടിയേ ഒരു കാരണത്താലും കരയിക്കില്ല എന്നൊരുറപ്പ് മാത്രം മതിയെനിക്ക്…!”

 

“ഉമ്മ., അങ്ങനെ വിളിക്കാവോ എന്നറിയില്ല, തെറ്റാണേ പോലും അങ്ങനെ വിളിക്കൂ. ന്റെ പെണ്ണിനി കരയുന്നൊരു നാള് ഉണ്ടേൽ അതീ അലീടെ മയ്യത്തിന്റെ അന്നാവും..!”

 

ഞാനും വിതുമ്പി പോയിരുന്നു.

 

“വല്യമ്മേ.., ഞങ്ങളെ….”

 

വാക്കുകളില്ലാതെ കണ്ണുനീരിൽ കുതിർന്നത് മുറിഞ്ഞ് പോയി.,

 

“ന്റെ കുട്ട്യോൾക്ക് നല്ലതേ വരൂ. എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. രണ്ടാളേം കർത്താവ് അനുഗ്രഹിക്കും. ഇതുവരെ അനുഭവിച്ച ദുഃഖങ്ങൾക്കൊക്കെയും ഇന്നിവിടം കൊണ്ട് തന്നെ തിരശീല വീഴുവാ…!”

 

ആ കാൽക്കൽ വീണ ഞങ്ങളെ എഴുന്നേൽപ്പിച്ചാ ഉമ്മ തലയിൽ തൊട്ട് അനുഗ്രഹിച്ചു.

 

“സന്തോഷത്തോടെ ജീവിക്കൂട്ടോ മക്കളേ..! ദാ ഇത് നിങ്ങൾക്കായി വാങ്ങീതാ…!”

 

അതൂടെ കൂട്ടിച്ചേർത്താ ഉമ്മ കൈകളിലേക്ക് വച്ച് തന്ന സ്വർണ്ണത്തിൽ പൊതിഞ്ഞ രണ്ട് ചെറിയ കണ്ണികളുള്ള മാല വച്ചു തന്നു. അതിൽ അവരാരാധിക്കുന്ന ആ തമ്പുരാന്റെ രൂപവും കൊത്തിയിട്ടുണ്ടായിരുന്നു.

 

“ഇസ്ലാം ആയ നിനക്ക് ഈ മാല ഇടാൻ പറ്റോ…?”

 

ചിരിയോടെയാണ് ഞാനാ ചോദ്യം കേട്ടത്.

 

“ദൈവം ഒന്നേയുള്ളൂ ഉമ്മാ…! പിന്നെയീ ഇസ്ലാമും, ക്രിസ്ത്യനും, ഹിന്ദുവുമൊക്കെ നമ്മള് മനുഷ്യര് തന്നല്ലേ വേർതിരിച്ചേ…!”

 

സ്നേഹത്തോടെ തന്ന ആ മാല അത് നിരസിക്കാതെ കഴുത്തിലേക്ക് ഇട്ട് കൊണ്ട് ഞാൻ പറഞ്ഞു.

 

““ഉമ്മച്ചി ഞങ്ങളോടൊപ്പം വന്നൂടെ…? ഇത്രേം വല്യ വീടോ സൗകര്യമോ ഒന്നുമില്ല. എങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നാല് ജീവനുകളുണ്ട്…!”

 

പ്രതീക്ഷയോടെ വിളിച്ചെങ്കിലും ചിരിയായിരുന്നു മറുപടി.

 

“നല്ല മനസ്സാ അലി നിന്റെ. പക്ഷെ എന്റിച്ചായന്റെ മണ്ണാ ഇത്. ചത്ത് കിടക്കുമ്പഴും ഈ മണ്ണിൽ തന്നാവണം… അതുകൊണ്ട് സ്നേഹത്തോടെ നിരസിക്കുവാ നിന്റെ ഷെണം. എങ്കിലും വരും നിങ്ങളെ കാണാൻ…!”

 

“ആ വാതില് എപ്പോഴും ഉമ്മയെ പ്രതീക്ഷിച്ച് തുറന്നിട്ടുണ്ടാവും. അതിനുള്ളിൽ ഞങ്ങളും…!”

 

“പോയി വാ മക്കളേ, ജീവിതാവസനം വരെ സന്തോഷായിട്ട് ഇരിക്കണം…!”

 

അത്രേം പറഞ്ഞാ ഉമ്മ അകത്തേക്ക് നടക്കുമ്പോ ഞങ്ങളും പിന്തിരിഞ്ഞ് നടന്നിരുന്നു..!

 

“കറുമ്പിയേ…”

 

“മ്മ്…,”

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *