? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

 

താളംതുള്ളി മേളംതുള്ളിവാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളംതുള്ളിവാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളംതുള്ളിവാ…

 

കാട്ടുകുറിഞ്ഞിപൂവും ചൂടി

സ്വപ്നംകണ്ടുമയങ്ങും പെണ്ണ്… ”

 

പഴമയെ കാണിക്കുന്ന ആ റേഡിയോയിലൂടെ വരുന്ന സംഗീതം ആത്മാവിലേക്ക് ലയിച്ച് ചേരുമ്പോ കാണുകയായിരുന്നു ഞാൻ എന്റെ പെണ്ണുമായുള്ള ഓരോ നാൾക്കളും…!

 

“മഴ അല്പം തോർന്നിട്ടുണ്ട്, നിങ്ങളിറങ്ങുവാണേ അടുത്ത മഴക്ക് മുന്നേ ചെല്ല്…!”

 

കുമാരൻ മാമൻ ഓർമിപ്പിക്കുമ്പോ ഞങ്ങൾ എഴുന്നേറ്റു. ചായക്കുള്ള പൈസയും കൊടുത്ത് അവളുടെ കൈയും പിടിച്ച് ഞാൻ മുന്നേ നടന്നു.

 

“എന്തേ ഇന്നിത്ര മൗനം…? നിന്റെ കലപില ശബ്ദം കേക്കാത്തോണ്ട് എനിക്കും എന്തോ ഭയങ്കര വിഷമം പോലെ…!”

 

ഉള്ളിൽ സങ്കടമുണ്ടേലും പുറമേ കളിചിരിയോടെ ഞാൻ പറഞ്ഞു.

 

“ഏയ്‌ ഒന്നൂല്ല മരംകേറി…!”

 

“ഒന്നൂല്ലേ…?”

 

ആ കേട്ടതിൽ വിശ്വാസം വരാതെ ഞാൻ വീണ്ടും തിരക്കി.

 

“നിന്റെ ഈ സ്നേഹത്തിന് ഞാൻ അർഹയാണോ ടാ…?”

 

ചൊടികളിലെ ചിരി മാഞ്ഞു.

 

“എന്തൊക്കെ പറഞ്ഞാലും ഞാനൊരു…”

 

വാക്കുകൾ മുറിയവേ അവൾ വിതുമ്പി കരഞ്ഞു.

 

“കറുമ്പി, പെണ്ണേ കരയല്ലെടി…”

 

വഴിയിലൂടെ പോകുന്ന എല്ലാവരുടേം ശ്രദ്ധ വന്ന് പതിക്കുന്നത് ഞങ്ങളിലേക്കാണ്. ഒരുവേള അതറിഞ്ഞാകം, അവളും കണ്ണുനീരോപ്പി എന്നെ നോക്കി ചിരിച്ചു. എങ്കിലും മനസ്സിലെ വിതുമ്പൽ മാത്രം ആ പാവത്തിന് മറക്കാനായില്ല.

 

“കറുമ്പി എന്തിനാ പെണ്ണേ വീണ്ടും ഓരോന്നോർത്ത്, നീ…?”

 

“ഞാൻ വിഷമിപ്പിച്ചോ മരംകേറി നിന്നെ…?”

 

“നിന്റെ വിഷമം എന്റേം വിഷമം തന്നല്ലേ പെണ്ണേ…? എന്റെ സ്നേഹത്തിന്, എന്റെ പാതിയാവാൻ, ന്റെ പ്രാണൻ തന്നാവാൻ അർഹതയുള്ള ഒരാളെ ഈ ജന്മം എനിക്കുള്ളൂ. അതിന്റെ കറുമ്പി പെണ്ണേ നീ തന്നെയാ…!”

 

“ഈ അനാഥയെ അത്രക്ക് ജീവനാണോടാ നിനക്ക്…?”

 

“നീ അനാഥയൊന്നും അല്ല പെണ്ണേ, ഞാനുയിരോടെ തന്നില്ലേ…?”

 

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും മനസ്സ് കൈവിട്ട് ഞാൻ വിതുമ്പിപ്പോയി.

 

“ഒരുനാൾ ഞാൻ മരിക്കുമ്പോ ചെലപ്പോ നീ അനാഥ ആവുമായിരിക്കും…!”

 

ഒരുനിമിഷം വിറക്കുന്ന കൈകളാൽ എന്റെ വായ അവൾ മൂടി. മൗനം മാത്രമായിരുന്നു പിന്നീട് ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നത്. എങ്കിലും വിരലുകൾ കഥ പറയുന്നുണ്ടായിരുന്നു പരസ്പരം…!

 

“പോയി തൊഴുതിട്ട് വാ കറുമ്പി, ഞാൻ ദേ ആ കിടക്കണ ഐസ് വണ്ടീടെ അടുത്ത് ഉണ്ടാകും…!”

 

“മ്മ്…!”

 

 

തലയാട്ടി മൂളിയവൾ ഭഗവതിയെ കാണാൻ കേറി. അതും നോക്കി അൽപനേരം നിന്നു. ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ തിരിഞ്ഞ് നടന്നിരുന്നു.

 

 

“അലിയേ…?”

 

പിന്നിൽ നിന്നും കേട്ട ശബ്ദത്തിൽ നിന്നും തന്നെ ആളെ പിടികിട്ടിയിരുന്നു, അന്നുമിന്നും സഹോദരനെ പോൽ കാണാൻ മാത്രം ആഗ്രഹിക്കുന്ന ചങ്ങായി., രമേശൻ…!

 

“രമേശാ, കഴിഞ്ഞ തവണത്തെ പോലെ പ്രശ്നോന്നും ഉണ്ടാക്കല്ലേടാ. ആർക്കും ഒരു ഉപദ്രോം ചെയ്യാണ്ട് ഇതെല്ലാം ഒന്ന് ചുറ്റി നടന്ന് കണ്ടിട്ട് ഞാൻ തിരികെ പൊക്കോളാടാ…!”

 

 

“അലിയേ, മറക്കാൻ ആഗ്രഹിക്കുന്നുണ്ട് ഞാൻ കഴിഞ്ഞ വർഷത്തെ ഇതേ ദിവസം. കുടിച്ച് കുടിച്ച് തലച്ചോർ മരവിച്ച് പോയിരുന്നേടാ. ഒരു അന്യജാതിയിൽ പെട്ടവൻ ഞങ്ങടെ കാവിൽ കേറുന്നത് കണ്ടപ്പോ വീറോടെ പ്രതികരിച്ചു. അതിന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു. എന്റെ തെറ്റ് തന്നെയാ. അന്നവനെ ഉത്സവം കാണാനെത്തിയ അത്രേം പേരുടെ മുന്നിൽ വച്ച് കരയിച്ച് വീടുമ്പോ, എന്റെ വൃത്തിക്കെട്ട മനസ്സ് സന്തോഷിക്കുവായിരുന്നു എന്തിനെന്ന് പോലും അറിയാതെ. നീ എന്നോട് ക്ഷേമിക്കെടാ., ക്ഷെമ ചോദിക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ല. എങ്കിലും മനസ്സമാധാനത്തിന് വേണ്ടിയാ. ആ കൊല്ലത്തിന് ശേഷം പിന്നെ ഒരു ദിവസം പോലും സന്തോഷിച്ചിട്ടില്ല ഞാൻ., തന്നെ ഭക്തിയോടെ ആഗ്രഹത്തോടെ കാണാൻ വന്ന അന്യജാതിയിലുള്ള ഭക്തനെ ഒന്ന് കാണാൻ കൂടി സമ്മതിക്കാതെ കരയിച്ച് വിട്ട ഈ പാപിയോട് കാവിലെ ഭഗവതി പൊറുത്തില്ലാ. അന്ന് തൊട്ടിന്ന് വരെ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല ഞാൻ. ദുസ്വപ്നങ്ങളും വിട്ട് മാറാത്ത രോഗങ്ങളും, എനിക്ക് മാത്രല്ലാ ഞാൻ ചെയ്ത തെറ്റിന് അനുഭവിക്കുന്നത് എന്റെ വീട്ടുകാര് കൂടിയാ…!”

 

ഒന്ന് നിർത്തി തന്റെ മിഴികൾ ഒപ്പുമ്പോൾ അവൻ പോലും കണ്ട് കാണില്ല, എന്റെ കണ്ണുനീർ…!

 

 

“ഇന്നലെ നല്ലൊരു സ്വപ്നം കണ്ടു ഏറെ നാൾക്ക് ശേഷം. വിവരിക്കുന്നില്ല, എങ്കിലും ഒരാപേക്ഷയുണ്ട് നീ എന്നോട് ക്ഷെമിച്ചൂന്നൊന്ന് പറഞ്ഞാൽ ഒരുപക്ഷെ…, ഒരുപക്ഷെ ഞാനീ അനുഭവിക്കുന്ന വേദന മാറി കിട്ടിയേക്കാം…! അലിയേ പൊറുത്തൂടെയാ ഈ പാപിയോട്…?”

 

“രമേ..ശാ…”

 

പതറി പോയിരുന്നു ഞാൻ. അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും അവനോടൊപ്പം ഞാനും കരഞ്ഞിരുന്നു.

 

“രമേശാ, എനിക്കറിയാടാ ഒന്നും മനഃപൂർവം നീയായി ചെയ്തത് അല്ലെന്ന്. നിന്റുള്ളിലെ ആ വിഷമാണ് എല്ലാത്തിനും കാരണം. പണ്ടെന്റെ ഉപ്പുപ്പാ ഈ കാവിലമ്മയുടെ ഓരോ കഥകള് പറഞ്ഞ് തരുമായിരുന്നു. അന്ന് കുഞ്ഞ് മനസ്സിലേ തോന്നിയ ആഗ്രഹം, കൊതി, ഭക്തി., നേരിൽ ഒരു വട്ടമെങ്കിലും കാണണം. നീ പറഞ്ഞത് ശെരിയാ അതുകൊണ്ടാ തെറ്റാണെന്ന് അറിയാമെങ്കിൽ കൂടി അകത്തേക്ക് കേറിയത്. അതിന്റെ പേരില് പിന്നെയന്ന് എന്തക്കയാ നടന്നേ. പക്ഷെ എനിക്ക് നിന്നോട് പിണക്കോ പരിഭവോ ഒന്നൂല്ലടാ. നീയെന്റെ ചങ്ങായിയല്ലേടാ, പടച്ചോനാണേ നിന്നോടെനിക്ക് സ്നേഹം മാത്രേ ഉള്ളൂടാ. ഒരിക്കലും നിന്നെ വെറുത്തിട്ടില്ല, വെറുക്കേയില്ല. ഞാൻ പ്രാർഥിക്കാം പടച്ചോനോടും ഈ കാവിലമ്മയോടും. നിന്റെ എല്ലാ വിഷമോം വേദനയും ഒക്കെ മാറൂടാ…!”

 

നേരിയ സന്തോഷത്തിന്റെ പുഞ്ചിരി അവനിൽ കാണുമ്പോ, എനിക്കും സന്തോഷായിരുന്നു എങ്കിലും അവനെന്റെ മുന്നിൽ തൊഴുത് നിക്കുമ്പോ പിടിച്ച് വച്ചത് പോലെ ആ സന്തോഷവും കെട്ടണഞ്ഞിരുന്നു.

 

“എന്താടാ രമേശേ നീയീ കാണിക്കണേ…? എന്നോടല്ല, ചെല്ല് ആ അമ്മയോട് എല്ലാം ഏറ്റ് പറയ്യ്. ഞാനും പ്രാർത്ഥിക്കും ന്റെ ചങ്ങായിക്കായി. എല്ലാം ശെരിയാവും…!”

 

അവന്റെ കൈകളിൽ പിടിച്ച് ഞാൻ പറയുമ്പോ അവനും തലയാട്ടിയിരുന്നു. എന്റെ തോളിൽ കൈ ചേർത്ത് നന്ദി പറയാൻ തുനിഞ്ഞ അവനെ ഞാൻ സ്നേഹത്തോടെ തടഞ്ഞു.

 

“വിടടാ അവനെ…!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *