? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

 

“മ്മ് എന്താ…?”

 

“എന്തിനാ ഇത്രേം കാലം എന്നോടുള്ള ഇഷ്ട്ടം ഉള്ളിലൊതുക്കിയേ…?”

 

എന്റെ ചോദ്യം കേട്ട് പെട്ടന്നവൾ നടത്തം നിർത്തി.

 

“എനിക്കറിയൂല മരംകേറിയേ, ഇത്രേം കാലം ഉള്ളിന്റെയുള്ളിൽ സ്വയം ചോദിക്കുന്നൊരു ചോദ്യമുണ്ടായിരുന്നു, എനിക്ക് നിന്നോട് എന്ത് വികാരമാണ് ഉള്ളതെന്ന്. അപ്പോഴൊക്കെ കൊറേ ആലോചിക്കും. പക്ഷെങ്കി ഇന്നൊട്ടും ആലോചിക്കാണ്ടെനിക്ക് പറയാനൊക്കും പ്രണയം തന്നെയാ. ഓരോ അണുവിലും ഓരോ ശ്വാസത്തിലും നിന്നെ ഞാൻ അറിയുന്നതാണ് പ്രണയമെങ്കിൽ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്. മറ്റാരേക്കാളും ഏറെ…!”

 

 

“ന്റെ പെണ്ണേ, എത്ര കേട്ടാലും കൊതി കൂടുവാണെനിക്ക്…!”

 

“അതേ ചെർക്കാ, ന്റെ പെണ്ണ് ന്റെ പെണ്ണ് ന്ന് എപ്പോഴും ഇങ്ങനെ പറയാണോന്നില്ല. ഞാൻ നിന്റെ തന്നെയാ. അതോ അതിലെന്തേലും സംശയം ഉണ്ടോ…?”

 

“എനിക്കൊരു സംശയവും ഇല്ലെന്റെ പെണ്ണേ, ഇയ് ന്റെ തന്നെയാ…!”

 

“ദേ പിന്നേം…!”

 

“ഞാനിനിയും പറയും…!”

 

അവളെ നോക്കി ചുണ്ട് കൂർപ്പിച്ച് പറയുമ്പോ അവളെന്റെ തോളിൽ എത്തി കടിച്ച് ഓടിയിരുന്നു.

 

“നിക്കെടി കടിപ്പട്ടി….!”

 

“നീ പോടാ കൊരങ്ങാ, പറ്റോങ്ങി പിടിച്ചോ..!”

 

കൊഞ്ചനവും കുത്തി പാവാട തുമ്പും പൊക്കിപ്പിടിച്ചവൾ ഓടുമ്പോ ഒരു നറുചിരിയോടെ ഞാനും അവൾക്ക് പിന്നാലെയോടി. കളിചിരിയും വാർത്തമാനവും ആയി ഞങ്ങൾ നടന്നു, എപ്പോഴോ അടർന്ന് മാറിയ കൈകൾ കോർത്തിണക്കി കൊണ്ട് തന്നെ. ഒടുവിൽ ആ നടത്തം ആദ്യ കുഞ്ഞിടവഴിയിൽ എത്തി നിന്നു.

 

“അറിഞ്ഞതും കേട്ടതും ഒന്നുമല്ല… ജീവിതം കൊണ്ട് നീ കാട്ടി തന്നതായിരുന്നു പെണ്ണേ, യഥാർത്ഥ പ്രണയം…!”

 

നാണം കൊണ്ട് തല താഴ്ത്തുമ്പോ ചുറ്റിനും കണ്ണോടിച്ച് ഞാനവളുടെ കവിളിൽ ചുംബിച്ച് തിരിഞ്ഞ് നടന്നൂ.

 

“വൈകിട്ട് ഞാനിവിടെ നിക്കുവേ…!”

 

“അഹ്…!”

 

അവൾ വിളിച്ച് പറേണത് കേട്ട് മൂളി ഞാൻ അടുത്ത ഇടവഴിയിലേക്കും തിരിഞ്ഞു.

 

?

 

ഉച്ചക്കത്തേത് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. രാവിലെ ഉണ്ടാക്കി വച്ച സാമ്പാറിന്റെ ബാക്കി ഉണ്ടായിരുന്നു, കാന്താരി ചമ്മന്തിയും അരച്ചു മുരിങ്ങയില തോരനും വച്ചു. പിന്നീട് അടുപ്പീന്നെല്ലാം വാങ്ങി വച്ച് ഞാൻ കുളിക്കാനായി കേറി. കുളി കഴിഞ്ഞിറങ്ങുമ്പോ ഇത്താത്ത എല്ലാം എടുത്ത് വച്ചിരുന്നു. മൂവരും ഒരുമിച്ചിരുന്ന് കഴിച്ചു.

 

“നീ ഇങ്ങനെ പോയാൽ എങ്ങനാ നൗഫി..? ഇപ്പൊ തന്നെ പാവം ന്റെ മോന്റെ ഊപ്പാടാ. പെൺകുട്ടികളുടെ ജോലിയാ അവൻ ചെയ്യണേ, രാവിലെ നേരത്തെ എഴുന്നേറ്റ് കഴിക്കാൻ ഉണ്ടാക്കും അതുപോലെ ഉച്ചക്കും രാത്രിക്കും വേണ്ട എല്ലാം. അന്റെ അനിയനല്ലേ അവൻ., അവനെ കണ്ട് പഠിക്കണം നീ. ഒരു ചായ പോലും നേരെ ഇടാൻ അറിയില്ലാന്ന് വച്ചാ…?”

 

ഊണൊക്കെ കഴിഞ്ഞ് ഉപ്പുപ്പാന്റെ മുറിയിൽ ഓരോന്ന് പറഞ്ഞ് ഇരിക്കുമ്പോഴാണ് ആ വിഷയം വീഴുന്നത്.

 

“ന്റുപ്പുപ്പാ, ഈ അടുക്കള പണി പെൺകുട്ട്യോൾക്ക് മാത്രം പറഞ്ഞിട്ടുള്ളത് അല്ല., ആൺക്കുട്ടികൾക്കും അതൊക്കെ ചെയ്യാം. പിന്നെ വക്കാനും കുടിക്കാനും അറിയില്ലാന്നേ ഉള്ളൂ. ബാക്കി ജോലിയൊക്കെ കണ്ടറിഞ്ഞ് ഞാൻ ചെയ്യുന്നില്ലേ…?”

 

“അതിലെനിക്കൊരു തർക്കവും ഇല്ലെന്റെ നൗഫിയേ. എന്നിരുന്നാലും അലിക്കൊരൂസം വയ്യാണ്ടായാ പട്ടിണി കിടക്കേണ്ടി വരില്ലേ നമ്മള്…?”

 

“എന്തിന് പട്ടിണി കിടക്കണം…? അങ്ങനെ ഒരൂസം ഉണ്ടാവുമ്പോ നോക്കിക്കോളീ ഇങ്ങള്, ഞാൻ തന്നെ പാചകം ചെയ്യും…!”

 

“മ്മ് നടന്ന തന്നെ. അന്ന് യീന്നെ ആസ്പത്രിൽ ആക്കാണ്ടിരുന്നാ മതി…!”

 

കുടുകുടാ ചിരിച്ച് ഉപ്പുപ്പ പറയുമ്പോ അവരുടെ വർത്തമാനം ഒക്കെയും കേട്ട് ചുമ്മാ ചിരിയോടെ ഇരിക്കുവായിരുന്നു ഞാൻ…!

 

“അലിയേ ഇയ്യ് നിക്കാഹ് കഴിക്കാൻ പോണ കുട്ടി ഇവളെ പോലാവരുതേ…!”

 

ഇടക്കെന്നെ നോക്കി ഉപ്പുപ്പാ കൂട്ടിച്ചേർക്കുമ്പോ, കൂടെ തന്നെ വിഷയവും മാറിയിരുന്നു. ഇപ്പൊ അവരുടെ പ്രധാന ചർച്ച വിഷയം ന്റെ നിക്കാഹ് നെ പറ്റിയാണ്…! വെറുമൊരു കേൾവികാരനായി മാത്രം ഞാനുമവർക്കൊപ്പം കൂടി.

 

“ഇത്താത്ത എന്തേലും വാങ്ങണോ നിനക്ക്…?”

 

“എനിക്കൊന്നും വേണ്ടടാ, നീ നിന്റെ ഓൾക്ക് വാങ്ങി കൊടുക്ക്…!”

 

“അതക്കെ കൊടുത്തോളം അനക്ക് എന്തേലും വേണേൽ പറ…!”

 

“എനിക്കൊന്നും വേണ്ടടാ, നീ താമസിക്കാതെ ഇങ്ങെത്തിയാൽ മതി.”

 

“ഇല്ലിത്താ, അതികം വൈകില്ല. എന്നാലും ഈയാ വാതിൽ പൂട്ടിയേക്ക്. ഞാൻ വരുമ്പോ വിളിച്ചേക്കാം…!”

 

“നീ പിന്നിറങ്ങാൻ നോക്ക് വൈകണ്ട…!”

 

“മ്മ്, ഉപ്പുപ്പാ എഴുന്നേൽക്കുമ്പോ പറഞ്ഞേക്ക്…!”

 

യാത്രയും പറഞ്ഞ് ഞാനിറങ്ങി. എല്ലാ കൊല്ലവും വിളിക്കുന്ന പോലെ രണ്ടാളേം മാറി മാറി വിളിച്ചിരുന്നെങ്കിലും വരാൻ കൂട്ടാക്കിയില്ല. എങ്കിലും ന്നെ പറഞ്ഞ് വിടാൻ വല്യ ഉത്സാഹായിരുന്നു. റോഡിലേക്ക് ഇറങ്ങുമ്പോ കണ്ടു എന്റെ ഇടവഴിയിലേക്ക് തന്നെ കണ്ണുമെറിഞ്ഞ് നിക്കണ ന്റെ ഖൽബിനെ…!

 

“എന്തേ ഇത്ര വൈകിയേ…? ഞാൻ കരുതി വരില്ലാന്ന്…!”

 

“ഈ മുണ്ടൊക്കെ എടുത്ത് ചുറ്റണ്ടേ കറുമ്പിയേ, ഇതുപോലൊരു മെനക്കെട്ട പണി വേറെയില്ല…!”

 

“മ്മ് വാ വാ…, വേഗം പോയി വരാം. ചേച്ചിയും ഉപ്പുപ്പയും മാത്രല്ലേ വീട്ടില്…!”

 

അവരെ കുറിച്ചുള്ള ആദി എന്നേക്കാൾ ഒരുപിടി കൂടുതൽ പണ്ട് മുതലേ അവൾക്കാണ് എന്നുള്ളത് വേറൊരു സത്യം…!

 

“സമയം എത്രയാന്നറിയോ മരംകേറി…?”

 

“മൂന്നേ കാലായിട്ടേയുള്ളൂ പെണ്ണേ, ഞാനിറങ്ങുമ്പോ നോക്കിയായിരുന്നു…!”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *