? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 99

വിതുമ്പല് മാറാതെ എന്നെ ചുറ്റി വരിഞ്ഞവൾ പൊട്ടിക്കരയുമ്പോ, തലോടി അശ്വസിപ്പിക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞിരുന്നില്ല. കടലോരം സങ്കടമുണ്ട് പാവത്തിന്., എല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിക്കുവായിരുന്നു അവളിത്രേം കാലം. ഹൃദയം പൊട്ടി ചോര വരുമ്പോലെ തോന്നിയെനിക്ക്.

 

“കരയാതെ കറുമ്പി, ന്റെ മൊഞ്ചത്തി കരഞ്ഞല്ല ചിരിച്ച് തന്നെ കാണണോനിക്ക്. ദേ നോക്ക്, ഇനി അധികമില്ല ഉടനെ ന്റെ ബീവിയാക്കും നിന്നെ ഞാൻ…!”

 

മൂർദ്ധാവിൽ ചുംബിച്ച് കണ്ണുനീരോപ്പി ഞാൻ എഴുന്നേറ്റു.

 

“വാ എഴുന്നേൽക്ക് പെണ്ണേ…!”

 

അവിടെ തന്നിരുന്ന് വീണ്ടും ഓരോന്ന് ഓർത്ത്‌ അവൾ മിഴികൾ നിറക്കുകയാണ്. ഇനീം സങ്കടങ്ങളെ ഓർത്തവൾ കരയാൻ പാടില്ല.

 

“മരംകേറി എന്തായീ കാട്ടണേ ന്നെ താഴെ ഇറക്ക്… താഴെ ഇറക്കടാ…!”

 

പെട്ടന്നവളെ കോരി എടുക്കുമ്പോ ചിന്തയിലാണ്ടിരുന്ന അവൾ ഞെട്ടി പിടഞ്ഞു മാറാനൊക്കെ നോക്കിയിരുന്നു. എന്നാൽ ഞാനെന്റെ ബലം കുറച്ചൂടെ കൂട്ടിയതല്ലാതെ കുറച്ചില്ല.

 

“ദേ കറുമ്പി അടങ്ങി കിടക്ക്, ഇല്ലേൽ നീയും വീഴും ഞാനും വീഴും. പറഞ്ഞേക്കാം….!”

 

“നീ എന്തിനാന്നെ എടുക്കണ, എന്റെ കാലിന് ഒരു കുഴപ്പോം ഇല്ല ചെറുക്കാ, ഞാൻ നടന്നോളാം…!”

 

കണ്ണും മൂക്കും പിഴിഞ്ഞ് എന്റെ തന്നെ തോളിൽ തേച്ചവൾ എപ്പോഴോ നഷ്ട്ടപ്പെട്ട കുറുമ്പോടെ പറഞ്ഞു.

 

“അത് സാരല്ല, ന്റെ ബീവിയെ അല്ലാതെ ഞാൻ വേറാരെ എടുക്കാനാ…?”

 

കഴുത്തിലേക്ക് മുഖം പൂഴ്ത്തിയവൾ തന്റെ നാണം മറച്ചിരുന്നു. മഞ്ചാടിക്കുന്ന് അവളേം എടുത്ത് ഞാനിറങ്ങി. ന്റെ പെണ്ണിന്റെ എല്ലാ സങ്കടവും മാറ്റാൻ എനിക്കൊത്തിരി സമയം ഒന്നും വേണ്ട. ഒരിക്കലും മാറില്ല എന്നവൾ കരുതുന്ന ഓരോ ദുഃഖങ്ങളും ഞാനോരോ നിമിഷം കൊണ്ട് മാറ്റും. ഈ നെഞ്ചിൽ ചുമന്ന് കൊണ്ട് നടക്കും ഞാനെന്റെ പൊന്നിനെ ഈ ജീവിതക്കാലൊടുക്കം വരേം…!

 

 

“നാളെ നേരത്തെ വരണേ, നമ്മക്ക് കൊറേ നേരം സംസാരിക്കണം…!”

 

“മ്മ് വരാം…! ഒരുപാട് നേരം സംസാരിക്കാം. പക്ഷെ സത്യം ചെയ്ത് താ അതിനിടക്ക് ഓരോന്നോർത്ത് ഇന്നത്തെ പോലെ കരയില്ലാന്ന്…!”

 

“മ്മ് ഇനി ഞാൻ കരയൂലാ. കരഞ്ഞാലും ഇപ്പോ ന്താ, ന്നെ ചേർത്ത് പിടിക്കാൻ ന്റെ മാത്രം മരംകേറി അടുത്തില്ലേ…!”

 

നനവാർന്ന അധരങ്ങളാൽ അവളെന്റെ കവിളിൽ മുത്തി പിന്നെനിക്കായി മാത്രം കിട്ടാറുള്ള പുഞ്ചിരിയും…! കണ്മുന്നിൽ നിന്നും അവൾ മറയുന്ന വരെ ഞാൻ നോക്കി നിന്നൂ..! പിന്നീട് ഞാനും നടന്നൂ.

 

ഉപ്പുപ്പയോടും ഇത്താത്തയോടും അവൾ പറഞ്ഞാ ആഗ്രഹം ഞാൻ പങ്ക് വച്ചു.

 

“ഞങ്ങൾക്ക് എതിർപ്പ് ഉണ്ടാവൂന്ന് കരുതിയോ അലിയേ..?”

 

ഉപ്പുപ്പാ ചോയ്ച്ചു.

 

“യ്യോ അങ്ങനെ ഞാൻ ഉള്ളിന്റെയുള്ളിൽ പോലും കരുതീട്ടില്ല ഉപ്പുപ്പാ….! ഇങ്ങക്കും ഇതിൽ പ്രശ്നോന്നും ഇല്ലാന്ന് അറിയാം. എങ്കിലും പറഞ്ഞൂന്നേയുള്ളൂ ഞാൻ…!

 

“ഞങ്ങൾക്ക് ഇഷ്ട്ടം ഇല്ലാന്ന് പറഞ്ഞാൽ നീയെന്റെ അനിയത്തി കൊച്ചിന്റെ ആഗ്രഹം നടത്തില്ലേ അലി…?”

 

ഇത്താത്ത ചോദിക്കുമ്പോ ഞാൻ ചിരിച്ചു.

 

“ഞാൻ നടത്തി കൊടുക്കും ഇത്താത്ത. കാരണം എനിക്കവൾ നിങ്ങളോളം പ്രിയപ്പെട്ടത് ആണ്.”

 

“ആണല്ലോ…, ഞങ്ങള് സമ്മതിച്ചില്ലേലും നീ അത് ചെയ്യും. പക്ഷെ എനിക്കും ഉപ്പുപ്പാക്കും അതീ പൂർണ സമ്മതം തന്നാ. അല്ലേ ഉപ്പുപ്പാ…”

 

“മോനെ, ആ കുഞ്ഞിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ, ഞങ്ങൾക്ക് അതീ സന്തോഷേവുള്ളൂ. ഉപ്പുപ്പ തന്നെ അന്റെ കൈയില് മോൾടെ കൈ പിടിച്ച് തരും. കാവിലമ്മയുടെ മുന്നിൽ വച്ച് തന്നെ ഈയ് അവളെ താലി കെട്ടി കൊണ്ടോരണം. നമ്മുക്കൊക്കെ ഒരേ ദൈവല്ലേ ഉള്ളൂ…!”

 

തോളിൽ തട്ടി ഉപ്പുപ്പാ അകത്തേക്ക് പോകുമ്പോ ഇത്താത്ത എന്നെ ചേർത്ത് പിടിച്ചു.

 

“നേരല്ലേ ഉപ്പുപ്പാ പറഞ്ഞേ…? നമ്മക്ക് എല്ലാ ദൈവങ്ങളും ഒരേപ്പോലല്ലേ…? അങ്ങനെ കാണുന്നോരും, സ്നേഹിക്കുന്നോരെ മനുഷ്യരാവൂ…!”

 

അതേ അവരെ മനുഷ്യരാവൂ. ഇനി കാത്തിരിപ്പാണ് ന്റെ പെണ്ണിനെ സ്വന്തമാക്കുന്ന ആ വേളക്കായി…!

 

?

 

ഇന്നത്തെ ദിവസം നീങ്ങി കിട്ടാൻ വല്യ പാട് പോലെ തോന്നുന്നു. ഒരുപാട് കൊല്ലങ്ങളായി ആഗ്രഹിച്ചത് നേരം പുലർന്നാൽ സ്വന്തമാകുന്ന വേളയെത്തും. ന്റെ കറുമ്പി പൂച്ചയെ ഞാൻ നിക്കാഹ് കഴിക്കാൻ പോവാ. എന്നത്തേയും പോലെ ഇന്നവളെ കാണുമ്പോ, പതിവും നാണമായിരുന്നു ആ മുഖത്ത്. അതുപോലെ എടുത്ത് പറയേണ്ടതൊന്ന് ഇന്നവള് ഓർമ്മകൾ പറഞ്ഞ് കരഞ്ഞിരുന്നില്ല എന്നതാണ്. എങ്കിലും കരഞ്ഞു., എന്ത് കാരണം കൊണ്ടാണ് ഞാൻ രമേശന്റെ കാര്യം അവളോട് പറയാതിരുന്നത്..? അത് തന്നെ സംഭവിച്ചു. നടന്നതെല്ലാം തുറന്ന് പറയുമ്പോ കരഞ്ഞിരുന്നു അവൾ. പക്ഷെയത് ഒരിക്കലും സങ്കടം കൊണ്ടായിരുന്നില്ല, മറിച്ച് കുറ്റബോധമോ, സന്തോഷമോ കൊണ്ടുള്ളതായിരുന്നു…! അവള് കരയാതെ നോക്കാൻ എനിക്ക് കഴിയില്ല. കാരണം അതൊരു തൊട്ടാവാടിയാ. എങ്കിലും വേദനയോടെ സങ്കടത്തോടെ അവളിനി ഒരു നിമിഷം കൂടി കരയില്ല. അതിന് ഞാൻ സമ്മതിക്കില്ല.

 

“കറുമ്പി, ഈ രാത്രിയൂടെ ഉള്ളൂ നമ്മടെ അകൽച്ചക്ക് ആയുസ്സ്. നാളെ മുതൽ എന്റൊടുക്കം വരെ ഒരു നിമിഷം പോലും അകന്ന് പോകാത്ത വിധം ചേർത്ത് പിടിച്ചോളാം നിന്നെ ഞാൻ…!”

 

നെഞ്ചിലേറിയ ഫോട്ടോയിൽ മുത്തി ഞാൻ പറഞ്ഞു. പടച്ചോനെ ഈ നേരവും ഒന്ന് കഴിഞ്ഞ് പോയിരുന്നെങ്കിൽ…!

 

അന്നാദ്യമായി കാണാൻ ഏറെ കൊതിച്ച ആഗ്രഹിച്ച ആ കാവിലമ്മയെ കൺകുളിർക്കേ കണ്ടു. ആ അമ്മയെ സാക്ഷിയാക്കി, ഞാനെന്റെ കറുമ്പിയുടെ കഴുത്തിൽ താലി കെട്ടി. കൊട്ടും കുരവയും മേളവും ഒന്നും ഇല്ലാണ്ട് എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കി. ഒപ്പം അവനും ഉണ്ടായിരുന്നു സഹോദര തുല്യനായി രമേശൻ….!

 

കൈകൾ കോർത്ത് അമ്മയോട് ഒരിക്കൽ കൂടി പ്രാർത്ഥിച്ച് വെളിയിലേക്ക് ഇറങ്ങുമ്പോ ഉപ്പുപ്പയും ഇത്തയും ഞങ്ങളേം കാത്ത് പുറത്ത് നിപ്പുണ്ടായിരുന്നു.

 

“ഉപ്പുപ്പാ…!”

 

“നന്നായി വരും ന്റെ കുട്ട്യോള്…!”

 

ആ കാല് തൊട്ട് അനുഗ്രഹം വാങ്ങി ഞങ്ങൾ എഴുന്നേറ്റു. കൂടെ നിന്ന ഇത്തത്തയുടെ കാലും തൊട്ട് തൊഴുതു. എന്റെ ദൈവങ്ങൾ..!

 

“എന്താ ഈ കാട്ടണേ അലി, നന്നായി വരും. എഴുന്നേറ്റെ മോളെ…”

 

പക്ഷെ ആ പ്രവർത്തി ഓൾക്ക് ഇഷ്ട്ടായി കാണില്ല.

 

“ഇത്ത, ഞങ്ങള് പിടിച്ചത് എന്റുമ്മിടെ കാലാ…!”

 

നിറഞ്ഞ് നിന്ന മിഴികൾ ഒളിപ്പിക്കാൻ ആവാതെ വിതുമ്പലോടെ ഞാൻ പറയുമ്പോ ഇത്തന്നേയും അതേപോലെ എന്റെ കറുമ്പിയേം ചേർത്ത് പിടിച്ചു. അല്പനേരത്തെ ചേർത്ത് പിടിക്കലിന് ശേഷം വിട്ടകലുമ്പോ ഒരിക്കൽ പറഞ്ഞപോലെ ന്റുപ്പാപ്പാ തന്നെ എനിക്കെന്റെ കറുമ്പിയെ കൈപ്പിടിച്ചും തന്നൂ.

 

“ഒരു കാരണത്താലും ന്റെ കുട്ട്യോള് ഒരിക്കലും അകലരുത്. മരണം വരെ ഈ രണ്ട് മനസ്സുകളും ഈ കൈപ്പോൽ ചേർന്ന് തന്നിരിക്കണോട്ടോ…!”

 

വീഴുന്ന കണ്ണുനീർ തുള്ളികളുടെ കണക്കറിയില്ല. എങ്കിലും ഒന്ന് മാത്രമറിയം, സന്തോഷം അത് മാത്രമാണ് ഞങ്ങൾ രണ്ട് ഹൃദയങ്ങളിലും.

 

“ഉപ്പുപ്പാ ഇറങ്ങിയാലോ…?”

 

ഇത്ത ചോയ്ക്കുമ്പോ തോളിൽ കിടന്ന തോർത്ത് കുടഞ്ഞ് ഉപ്പുപ്പാ ആ മിഴികളിൽ തെളിഞ്ഞ സന്തോഷവും ഒരു നിമിഷം തുടച്ചു. പിന്നെ ചിരിയോടെ മുന്നോട്ട് നടന്നൂ. പിന്നാലെ ഇത്തയും.

 

“രമേശാ…”

 

ഒരു നിമിഷം ചേർത്ത് പിടിച്ചകന്ന ശേഷം മിഴികളാൽ അവനോട് യാത്ര പറയുമ്പോ, അവളും കണ്ണുനീരാൽ അവനോട് യാത്ര ചോയ്ച്ചു. പിന്നീട് കോർത്ത കൈയൊന്നൂടെ ബലപ്പിച്ച് ന്റെ പെണ്ണിനേം കൂട്ടി ഞാനും നടന്നൂ…!

 

 

“കറുമ്പി….”

 

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *