നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9861

എന്ന് ഈണത്തിൽ പറഞ്ഞുകൊണ്ടയാൾ മുന്നിലേക്ക് വന്നപ്പോ പെട്ടെന്നൊരു മിന്നൽപ്പിണർ ശരീരത്തിലൂടിഴഞ്ഞു കയറിയപോലെ തോന്നിയവർക്ക്.
ഒരു നിമിഷത്തിന്റെ ഞെട്ടൽ മാറിയതോടെ
ഭീതി നിറഞ്ഞ മനസ്സുകളിൽ പെട്ടെന്നൊരാശ്വാസത്തിന്റെ നെടുവീർപ്പുയർന്നു വന്നു..
ഹാവൂ….
“ഒലക്ക..ന്റെ റപ്പായ്യ്യേ ..ഇങ്ങളെയ്നോ..”
അജ്മൽ ഊരക്കും കയ്യ് കൊടുത്തങ്ങനെ ദേഷ്യം കടിച്ചമർത്തി നിന്നു..
“ആ..നമ്മളെന്നെ..ഇതെന്താ ഇത്താത്താ ഇങ്ങൾ ഒലക്ക്യൊക്കെയായിട്ട്…”
“ന്റെ റപ്പിയേ..അനക്ക് പറഞ്ഞിട്ട് വന്നൂടെയ്നോ.ഇയ്യ് അല്ലേയ്നോ കല്യാണത്തിന്റെ ഒരാഴ്ചമുന്നേ വിളിച്ചപ്പോ കല്യാണത്തിനു മാത്രല്ല അടുത്ത കാലത്തൊന്നും ലീവ് കിട്ടൂലാ പറഞ്ഞെ..ന്നിട്ട് ഇപ്പോ ഓന്റൊരു സർപ്രൈസ്…ഇപ്പോ കാണായിരുന്നു..” ഒലക്ക ഒരു മൂലയിൽ ചാരി വെച്ചുകൊണ്ട് ഖൈറുത്താ പറഞ്ഞു..
സോഫിയാകെ എന്തുപറയണമെന്നറിയാതെ ഒരു പരിഭ്രമത്തോടെ നിൽക്കായിരുന്നു..മാത്രവുമുല്ല അവളുടെ ചിന്ത മുഴുവനും നേരത്തെ തന്നേയും തുറിച്ചു നോക്കി കൊണ്ടിരിക്കുന്ന ആ വ്യക്തിയെക്കുറിച്ചായിരുന്നു..ആ കണ്ണുകളും ഇയാളുടെ കണ്ണുകളുമായി ഒരു സാമ്യവും തോന്നുന്നില്ലാ..പക്ഷേ നേരത്തെ കണ്ട ആ മുഖവും ടൗണിൽ പോയപ്പോ കണ്ട ആ മുഖവും ഒരുപോലെയാായിരുന്നു…അപ്പോ… ആ വ്യക്തി അതാരായിരിക്കും…
“അല്ലാ..ഇവടെ പുതിയ ഒരാള് വന്നിട്ടെന്താ പതുങ്ങി നിക്ക്ണേ..ഇങ്ങോട്ടൊന്നു വന്നേ ഞമ്മളൊന്നു കാണട്ടേ‌..
ഒരു ചമ്മലോടെയവൾ ഉമ്മാന്റെ അരികിലേക്ക് നീങ്ങി നിന്നു..
“ഓൾക്ക് അന്നെ അറീലല്ലോ റപ്പിയേ അതോണ്ടാ..സോഫി മോളെ..ഇതെന്റെ ഒരേയൊരു ആങ്ങള..റഫീഖ്..റപ്പി എന്നോ റപ്പായി എന്നൊക്കെ വിളിക്കാ..അങ്ങു ബോംബേയിൽ .ഓരോ ബിസിനസ്സുമായി നടക്കുന്നു…ഇത് വരേ ഒരു പെണ്ണും പെടക്കോയിം ഒന്നും ആയില്ലാ..ഓൻ ക്ക് വേണ്ടാന്നും പറഞ്ഞിരിപ്പാ..ഇപ്പോ വയസ്സാണേൽ പത്ത് നാപ്പത്തഞ്ചായി..ന്നാലും കുട്ടിക്കളിക്കൊരു കുറവൂല്ല”
“മതി ഇത്താത്തോ നമ്മളെ പുകഴ്ത്തിയേ..അതൊക്കെപോട്ടെ എവടെ നമ്മളെ ചെമിക്കുട്ടി..”
ഷമീലയുടെ പേരു കേട്ടതും അജ്മൽ തലതിരിച്ചും കൊണ്ട് റൂമിലേക്ക് നടന്നു..
സോഫിയും ഖൈറുത്തായും മുഖത്തോട് മുഖം നോക്കി..
“എന്താ ഇത്താത്ത ഇങ്ങളൊന്നും മിണ്ടാത്തേ…ഷമി..”
“ഇയ്യ് ഇവടെ വാ റപ്പിയേ..അടുക്കളേല് വല്ലതും ഉണ്ടോ നോക്കട്ടേ..അനക്ക് വിശക്ക്ണില്ലേ..”
അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു..
കാര്യങ്ങളെല്ലാം ഖൈറുത്താ വിശദീകരിച്ചപ്പോ റഫീഖ്ന് വല്ലാത്ത മനപ്രയാസം തോന്നി..
ലീവിനു നാട്ടിലെത്തിയാലുള്ള ആകേ സന്തോഷം എന്നു പറയുന്നത് അജുന്റ്റേയും ഷംസുവിന്റ്റേയും കൂടെയുള്ള ആ സമയം ചിലവഴിക്കലാണ്..ജോളിയായി പച്ചപരവതാനി നിറഞ്ഞ പുൽപ്പാടങ്ങളിൽ പോയി മതി വരുവോളം കാല്പന്തുമായി ഓടിയും മഴപെയ്ത് നിറഞ്ഞ തോടുകളിൽ നേരം ഇരുട്ടും വരേ പരസ്പരം തല്ലുകൂടി കുളിച്ചതും വഴിവക്കിൽ നിന്ന് ഇരുവരും ചൂളം വിളിച്ച് വഴിയേ പോയ പെണ്ണ് തന്റെ മോന്തക്ക് വന്ന് ചെരുപ്പൂരി തല്ലിയതും പോലീസുകാരൻ കൈകാണിച്ചപ്പോൾ മാമനു വയറിളക്കം ഹോസ്പിറ്റലിൽ കൊണ്ടോവണമെന്ന് പറഞ്ഞിരുവരും തടിതപ്പിയതും അങ്ങനെയെന്തെല്ലാം…
എങ്ങനെയെങ്കിലും അവരെ ഒന്നിപ്പിക്കണം..പക്ഷേ എങ്ങനെ..അവനിനി പോവാൻ ദിവസങ്ങൾ മാത്രമേ ഉള്ളു..
റഫീഖ് പരമാവധി ആ സൗഹൃദത്തിലൊരു തണൽ വിരിക്കാൻ ശ്രമിച്ചെങ്കിലും
അജ്മലിന്റെ വാശിക്കു മുന്നിൽ മുട്ടുകുത്തേണ്ടി വന്നു..
അതുപോലെ തന്നെ
സോഫിയും അജുവും എന്തെങ്കിലും പറഞ്ഞു തുടങ്ങിയാ അതവസാനിക്കുന്നത് ഷംസുവിലായിരിക്കും..
“എന്റെ പൊന്നു സോഫീ അനക്ക് ന്നോടിത്തിരി സ്നേഹമുണ്ടെങ്കിൽ ഷംസുനെ കുറിച്ച് ന്നോട് പറയരുത്..ന്റെ ദിവസം തന്നെ പോയിക്കിട്ടും.. ”
പിന്നീടുള്ള ദിനങ്ങളിൽ അവൾ കഴിയുന്നതും ഷംസു എന്ന നാമം എടുത്തിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു..
അങ്ങനെ സന്തോഷം നിറഞ്ഞ ആ ദിനങ്ങളെ പിടിച്ചടക്കാനെന്നപോലെ ആദിനവും വന്നണഞ്ഞു.. നാളെയാണ് അജ്മലിന് പ്രവാസലോകത്തേക്ക് ചേക്കേറേണ്ട ദിവസം..
പോവുന്നതിനു മുന്നേ തന്നെ
വീടിന്റെ മുഴുവൻ ചുമതലയും റഫീഖിനെ ഏൽപ്പിച്ചിരുന്നു ..സോഫിയുടെ അകാരണമായ ഭയം എന്നായിരുന്നതിന് അജ്മലിന്റെ മറുപടി…പെട്ടി കെട്ടാനും മറ്റുമായി ഷൈജലും റഫീഖും മുന്നിലുണ്ടായിരുന്നു..എല്ലാം നോക്കിയും കണ്ടും ഒരന്യനെപോലെ നിശബ്ദം ഷം സു നിന്നു.. റഫീഖിനു മനസ്സിലാവും അവന്റെ വിഷമം പക്ഷേ എന്തു ചെയ്യാനാാ..
നാളെ വരാനിരിക്കുന്ന ആ വേർപാാടിന്റെ നിമിഷങ്ങളിലേക്കണയാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ
ഒരു തേങ്ങലിന്റെ ശബ്ദം കേട്ടാണ് സോഫി ഉണർന്നത്..
ആദ്യമൊരു സ്വപ്നം പോലെ തോന്നിയെങ്കിലും മിഴികൾ തുറന്നപ്പോൾ അത് തന്റെ അരികിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവളും ഞെട്ടിയത്..
“ഇക്കാ..ഇങ്ങളുറങ്ങില്ലേ…”
മറുപടിയായി ഒരു ദയനീയമായ നോട്ടമായിരുന്നു..പിന്നീടതൊരു കരച്ചിലിനു വഴിമാറിക്കൊടുത്തു.
തന്നെയും കെട്ടിപ്പിടിച്ച് കരയുന്ന അജ്മലിനെ എങ്ങനെ സ്വാന്തനപ്പെടുത്തണമെന്നറിയാതെ അവൾ അന്ധാളിച്ചു നിന്നു…
“എന്താ ഇക്കാ..എന്തിനാ ഇങ്ങൾ കരയ്ണേ..പറയ്..”
“സോഫീ..ഞാൻ പോണോ…എനിക്കിങ്ങളെയൊന്നും വിട്ട് പോവാൻ തോന്ന്ണില്ലാ..”
“ഇക്കാാ…”
എന്തുത്തരം പറയണമെന്നറിയാതെ അവളും കരഞ്ഞു..ഇതു വരേ വലിയ് വീമ്പിളക്കി എല്ലാറ്റിനും തന്നെ കളിയാക്കിക്കൊണ്ടിരുന്നയാളാ ഇപ്പോ തന്റെ മുന്നിലിരുന്നൊരു കൊച്ചുകുട്ടിയെപ്പോലിരുന്ന് കരയുന്നത്..ശരിക്കും അവൾക്കതിശയമാണ് തോന്നിയത്..
“ഇക്കാ ..കരയല്ലേ..ന്റെ ഇക്ക ഇത്രക്കും പാവായിരുന്നോ..ഇക്കാ കടങ്ങളെല്ലാം… വീട്ടിട്ട്…. വേഗം ഇങ്ങട്ട് പോര്..നമ്മക്ക് പഴയത് പോലെ….. ജീവിതം… തുടങ്ങാലോ..”
അത്രേം അവൾ പറഞ്ഞൊപ്പിച്ചതെങ്ങനാന്ന് നിശ്ചയമില്ലാ..തന്നേക്കാൾ വേദനയുണ്ടായിട്ടുമെല്ലാം കടിച്ചമർത്തുന്ന അജുനെ കണ്ടപ്പോളവൾക്ക് സഹതാപം തോന്നി..
നാളത്തെ അവസ്ഥ ഓർത്തപ്പോൾ മിഴികൾ ഇറുക്കിയടച്ച് അവന്റെ മാറോട് ചേർന്നു…ഇരുവരുമങ്ങനെ നിദ്രയുടെ വരവിനും വേണ്ടി കാത്തിരുന്നു..
മൗനം കൊണ്ടൊരു കഥ രചിച്ച് അവർ ഇരുളിന്റെ ഏതോ അഗാധതയിലേക്ക് കണ്ണും നട്ടിരുന്നു.
എപ്പോഴാ ഉറങ്ങിപ്പോയതെന്നറിയില്ലാ..ഖൈറുത്താന്റെ വിളിയിലാണവർ അന്നത്തെ ദിവസത്തിലേക്ക് കാലെടുത്തുവെച്ചത്..
“മോളേ…എണീക്ക് സമയം ആറു മണിയായിണ് ട്ടോ..അജൂനേം കൂടി വിളിച്ചോ..സുബ് ഹിപ്പോ കലാഹ് ആവും..”
ഉറക്കിൽ നിന്നും ഞെട്ടിയവൾ മൊബൈലെടുത്ത് നോക്കി..ഓർമ്മയിലൊന്നും ഇന്നുവരേ ഇത്രേം വൈകിയെണീറ്റിട്ടില്ലാ..ഓർഫനേജിലെ ചിട്ടയാണ് സുബ് ഹിക്ക് മുന്നേ എഴുന്നേൽക്കാ എന്നുള്ളത്..ജോലിയെല്ലാം തീർത്ത് അജൂനേം വിളിച്ചുണർത്തിയവൾ അടുക്കളയിലോട്ട് ചെന്നു..ഉച്ചയാവുമ്പോഴേക്കും നൂറുകൂട്ടം പണിയുള്ളത്..നാലുമണിയാവുമ്പോഴേക്കും അജുന് ഇറങ്ങാനുള്ളതാ….അജ്മലിന് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഉണ്ടാക്കാൻ അവളു മറന്നില്ലാ..
ഉച്ചഭക്ഷണത്തിന് അയൽ വാസികളും കൂട്ടുകാരുമായി പലരും വന്നെത്തിയിരുന്നു..
ഭക്ഷണമെല്ലാം കഴിഞ്ഞപ്പോഴേക്കും മൂന്നുമണി കഴിഞ്ഞിരുന്നു….ഒരു പ്രവാസിയുടെ കണ്ണീരിന്റെയും നൊമ്പരങ്ങളുടെയും ഭാണ്ഠവും പേറി പോവാനുള്ള ഒരു വാഹനവും അവനെയും കാത്ത് വീട്ടുമുറ്റത്തുണ്ടായിരുന്നു..
എപ്പോഴും ഒട്ടിച്ചേർന്നിരിക്കുന്ന ആ ഇണപ്രാവുകൾ പിരിയുന്നത് കാണാനാവതെ അന്തരീക്ഷം പോലും ഇരുണ്ടു മങ്ങി..മഴമേഘങ്ങൾ അവയുടെ ദുഖം രേഖപ്പെടുത്തികൊണ്ട് മണ്ണിൽ വീണു മരിച്ചു..
“ഖൈറോ..ഓനോടിങ്ങോട്ടിറങ്ങാൻ പറയ്..പുറത്തിറങ്ങാൻ പറ്റാത്ത മഴയാ..കുറച്ചൊന്നടങ്ങിയാ ആ വണ്ടീൽക്ക് കയറെയ്നു..”
“ആയിക്കോട്ടേ ഹമീദ്ക്കാ..”
“അജോ..”
ഖൈറുത്താന്റെ ആ വിളിയിലും ഒരു ഇടർച്ച കാണാമായിരുന്നു.
“ദാ..മ്മാ വര്വാ..”
എന്നും മറുപടി കൊടുത്ത് അജു സോഫിയുടെ അരികിലിരുന്നു..
“സോഫീ…ഇയ്യൊന്നെണീക്ക്..ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ കരയല്ലേന്ന്.ഇറങ്ങ്ണ നേരവും ഇയ്യ് ന്നെ കണ്ണീരോണ്ടാണോ യാത്രാക്ക്ണെ..”
കണ്ണു തുടച്ചുകൊണ്ട് സോഫി എണീറ്റു..
“ന്നാ ഞാനിറങ്ങട്ടെ മോളേ..”
“ഊം..”
കുനിഞ്ഞു നിന്ന തലയാട്ടികൊണ്ടവൾ സമ്മതം മൂളി..ഉരുണ്ടു വീഴുന്ന കണ്ണുനീർതുള്ളികൾ ഇടക്കിടെ കാവിപ്പിടിപ്പിച്ച തറയിൽ വീണു ചിന്നിചിതറുന്നതവനു കാണായിരുന്നു..
“അയ്യേ..ഇങ്ങനെ കരഞ്ഞാൽ ഞാാൻ പോയാലിനി കരയാൻ കണ്ണീരു ബാക്കിയിണ്ടാവോ മോളേ..”
കുനിഞ്ഞു നിന്ന മുഖം പിടിച്ചുയർത്തി നെറ്റിയിലൊരു മുത്തവും നൽകി നിറഞ്ഞു വന്ന മിഴികളിലേക്ക് തന്നെ ഉറ്റു നോക്കി..
“ഞാൻ പോയി വരട്ടേ ..”
അരുതെന്ന് പറഞ്ഞാൽ നിൽക്കൂലാ..ആയിക്കോട്ടേ എന്നുപറയാൻ മനസ്സും സമ്മ്തിക്ക്ണില്ലാ..ഏതോ നിർവികാരതയോട് കൂട്ടുപിടിച്ചവൾ നിശ്ചലതയിൽ ലയിച്ചു നിന്നു..
സലാം പറഞ്ഞിറങ്ങുന്നയവന്റെ നിറമിഴികൾ സോഫി കാണാതിരിക്കാൻ കൺചിമ്മികൊണ്ടവയെ യാത്രയാക്കി …കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് കമിഴ്ന്നു വീഴുന്ന സോഫിടെ തേങ്ങലുകൾ അവന്റെ മനസ്സിൽ വേദനയുടെ ഒരു ഗർത്തം തന്നെ സൃഷ്ടിച്ചു..
പുറത്തിറങ്ങിയപ്പോൾ ഒരു മൂലയിൽ വിതുമ്പിക്കൊണ്ടവിടെ ഖൈറുത്താ ഉണ്ടായിരുന്നു..
ഉമ്മാ…
എന്നു വിളിച്ചതും പൊട്ടിച്ചിതറാൻ വെമ്പി നിന്നിരുന്ന കണ്ണുനീരവിടെ അണപൊട്ടിയൊഴുകി..മുത്തങ്ങൾ വാരിവിതറുന്ന ഒരു ഉമ്മയുടെ വാത്സല്യം അവിടെ പരന്നൊഴുകി…
എല്ലാവരോടുമൊരു നോട്ടം കൊണ്ട് യാത്രപറഞ്ഞുകൊണ്ടിരിക്കുന്നയവന്റെ കണ്ണുകൾ ഒരു മുഖത്തെ മാത്രം വീണ്ടും വീണ്ടും തിരഞ്ഞുകൊണ്ടേയിരുന്നു..

യാത്രയയപ്പിനായെത്തിയവരെ കൂട്ടത്തിലുള്ളവരെയെല്ലാം അവൻ വീണ്ടും വീണ്ടും നോക്കി..
നിറകണ്ണുകളായി ഉമ്മ, ഷമീല , ഹമീദ്ക്ക, ആയിശുത്താ,സുബൈർക്കാ..ഷൈജൽ,റപ്പി മാമൻ..ജനലഴിയും പിടിച്ച് തന്നെ നോക്കി വിതുമ്പുന്ന സോഫി എല്ലാാവരും ഉണ്ട് ..ഒരാളൊഴികെ ഷംസു…
ഖൽബിൽ നിന്നടർത്തിമാറ്റാനാവാത്ത തന്റെ ഉറ്റ ചങ്ങാതി ഷംസു..
അവനെവിടെ..??അതുവരേ പിടിച്ചു നിന്നിരുന്ന കണ്ണീർകണങ്ങൾ ഷംസു എന്ന ആ നാമത്തിനു വേണ്ടിയവിടെ യുദ്ധം ചെയ്തു…
ഒരായിരം ചോദ്യങ്ങൾ മനസ്സിൽ മൊട്ടിട്ടു..
അല്ലെങ്കിൽ ഞാനെന്തിനവനെ തിരയണം.. പോയി തൊലയട്ടെ എവിടാച്ചാൽ
ചതിച്ചതല്ലേ ന്നെയവൻ..ന്റെ പെങ്ങളെ അവനു ഇഷ്ടാച്ചാൽ നൂറുവട്ടം ഈ അജ്മൽ സമ്മതിക്കൂലെയ്നോ..ന്നിട്ട് നന്മക്ക് നെരക്കാത്ത തെണ്ടിത്തരം ചെയ്തിരിക്ക്ണ്..
അപ്പോഴേക്കും ഷൈജലിന്റെ കാറിൽ നിന്നുള്ള് ഹോണടി ശബ്ദം മുഴങ്ങി..
“വാ..അജോ ഇറങ്ങാം ഇനിം വൈകണ്ട..”
അതും പറഞ്ഞ് റഫീഖ് വണ്ടിക്കരികിലേക്ക് നടന്നു..
ഏവരോടും സലാം പറഞ്ഞിറങ്ങിയ അവൻ പിന്നെ പുറകോട്ടൊന്ന് നോക്കിയില്ലാ..
ചുമരിനെ മറയാക്കികൊണ്ട് അപ്പോഴും ഒരു മനസ്സ് അവിടെ നിന്നു തേങ്ങുന്നുണ്ടായിരുന്നു..
തന്റെ സാമീപ്യം കൂട്ടുകാരനിൽ ഈർഷ്യമുളവാക്കുമെന്ന് കരുതി സുഹൃത്തിന്റെ യാത്രപറച്ചിൽ ഒളിഞ്ഞു നിന്നും കാണുന്ന ഒരു കാഴ്ചക്കാരനായി…..ഷംസു.‌..
അജ്മൽ നിറഞ്ഞ കണ്ണുകൾ കൊണ്ട് തിരഞ്ഞത് ഷംസു എന്ന സുഹൃത്തിനെയാണെന്നും ഷംസു കണ്ണു തുടച്ചത് അജ്മലിനു വേണ്ടിയാണെന്നും അറിയാവുന്ന ഒരേയൊരാൾ…സോഫി..അവളിതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
“സോഫീ..ഇറങ്ങ് സ്ഥലമെത്തി..”
അനസ് തട്ടി വിളിച്ചപ്പോയായിരുന്നു അലഞ്ഞു നടന്നിരുന്ന മനസ്സ് തിരികെയെത്തിയത്..
“ന്താാ സോഫീ..ഇയാൾ സ്വപ്നം കാാണുവായിരുന്നോ..എന്തൊക്കെയോ പിച്ചും പേഴും ഒക്കെ പറയ്ണ കേട്ടല്ലോ..ആരാ നിന്നെ ആക്രമിക്കാൻ വന്നേ…”
“അത്..” ഒന്നു ഞെട്ടിയ അവൾ എന്തുപറയണമെന്നറിയാതെ വിക്കി..
പടച്ചോനേ ഞാൻ എന്തൊക്കെയാാ പറഞ്ഞത്…അനസ്ക്കാ എല്ലാം കേട്ടോ..അരമണിക്കൂർ പോയതെന്തേ താനറിയാഞ്ഞത്..
ഡോറും തുറന്ന് കാത്തിരിക്കായിരുന്ന അനസിന്റെ മുഖത്തേക്കൊരു ശങ്കയോടെ നോക്കികൊണ്ടായിരുന്നവൾ ഇറങ്ങിയത്..

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com