നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9861

അജ്മലിന്റെ ആരോഗ്യമുള്ള ശരീരത്തിലിപ്പോഴും തുടിക്കുന്നൊരവയവം ഇവിടെ കിടക്കുന്നയൊരാളിന്റേതാവുമ്പോ..”
തെല്ലൊരു സംശയത്തോടെ
ഡോകടറെയനുസരിച്ച് മൂവരും മെല്ലെ അങ്ങോട്ട് നടന്നു നീങ്ങി..
അപ്പോ…അപ്പോ ശാഫിയായിരുന്നോ അന്ന് ആ അക്സിഡന്റിൽ..
ശാഫിയുടെ കിഡിനിയായിരുന്നോ അജ്മൽക്കാക്ക് വേണ്ടി… വിശ്വസിക്കാൻ കഴിയാത്ത സംശയങ്ങളുടെ ഭാണ്ഠക്കെട്ടുമായി സോഫി അജ്മലിന്റേയും ഷംസുവിന്റെ പിറകിലായി നടന്നു നീങ്ങി..
അന്നത്തെ പകലിനോട് യാത്രപറഞ്ഞ് സൂര്യ വെട്ടം കുറേശ്ശേയായി മങ്ങിത്തുടങ്ങി..സോഫിയുടെ ഓർമ്മകളിലപ്പോഴും ഷാഫിയുടെ മുഖം നിറഞ്ഞു നിന്നിരുന്നു..
ഒരുമിച്ച് പങ്കിട്ട് കഴിച്ചു കൂട്ടിയ ഓരോ നിമിഷങ്ങളും അവളുടെ മനസ്സിൽ മിന്നിമറയാൻ തുടങ്ങി..
പക്ഷേ അജ്മലിന്റെ മനസ്സിൽ മറ്റെന്തൊക്കെയോ ആയിരുന്നു..രാവിലെ ഷംസു പറഞ്ഞ ആ വാക്കുകൾ…
ആരെയോ കൊന്ന കേസിലാണ് ഷൈജലിന്റെ ശിക്ഷ ഇത്രെം കൂടിയതെന്ന്..അത് സുഹ് റയുടെ സഹോദരൻ ഷാഫിയെ ആയിരുന്നോ..അന്ന് മരണത്തോട് മല്ലടിച്ച് കിടന്ന തന്നെ ആശുപത്രിയിലേക്കെത്തിച്ച ആ കുടുംബത്തിന്റെ വിധിയോർത്ത് അവന്റെ മനസ്സും നൊമ്പരപ്പെടുന്നുണ്ടായിരുന്നു
.കാടു പിടിച്ചു കിടക്കുന്ന ആ പള്ളിക്കാട്ടിലെ ഒരു വശത്തായധികം പഴക്കംചെന്നിട്ടില്ലാത്ത ഒരു ഖബറിന്നരികിലെത്തിയപ്പോൾ അദ്ദേഹം നടത്തം അവസാനിപ്പിച്ചു..
മീസാൻ കല്ലിനു താഴെയായൊരു ശിലാ ഫലകത്തിൽ പെട്ടെന്നായിരുന്നു മൂവരുടേയും കണ്ണുകളുടക്കിയത്..അതിൽ കൊത്തിവെച്ച ആ നാമത്തിലേക്കൊരു തവണയേ നോക്കിയുള്ളു…
“അനസ്…!!!!”
മൂന്നുപേരും ഒരുപോലെയൊന്നു ഞെട്ടിത്തരിച്ചു…
“എന്ത്..!! ഡോക്ടർ!! എന്തായിത്…?..”
ആ ഞെട്ടലിൽ നിന്നും മുക്തനാവാതെ തന്നെ അജ്മൽ ഡോക്ടറുടെ മുഖത്തേക്ക് നോക്കി..
“അതേ അജ്മൽ ..നിങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഒരേ ഒരു ഉത്തരമേയുള്ളു.. അനസ്.”
അപ്പോഴും നിശ്ചലമായ പാദങ്ങളുമായി ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു സോഫി..
എന്ത്…അനസ്ക്കാ മരിച്ചെന്നോ…ഇല്ലാാ..ഞാനിതു വിശ്വസിക്കില്ലാാ
“പറയാമായിരുന്നില്ലേ ഡോക്ട്ർ എപ്പോഴെങ്കിലുമൊന്ന്…..”
ഷംസുവിന്റേയ്ം അജ്മലിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
കേട്ട സത്യം വിശ്വസിക്കാനാവതെയപ്പോഴും തരിച്ചു നിൽക്കായിരുന്നു സോഫി..
“ഉം..പറയാാമായിരുന്നു..പക്ഷേ..അന്നു ഞാനത് പറഞ്ഞിരുന്നെങ്കിൽ സോഫിക്കൊരുപക്ഷേ അജ്മലിനെ ഇതുപോലെ കെയർ ചെയ്യാൻ പറ്റിയെന്ന് വരില്ലാ…”
ഡോക്ടറുടെ വാക്കുകൾക്ക് തുടർച്ചയെന്നോണം പിന്നീട് പറഞ്ഞതെല്ലാം ആതിര ആയിരുന്നു..
“അതേ..സോഫീ…നിന്റെ സന്തോഷം ആഗ്രഹിക്കുന്ന അനസും ആഗ്രഹിച്ചത് അതു തന്നെയായിരിക്കും..നിനക്കോർമ്മയുണ്ടോ മൂന്ന് വർഷങ്ങൾക്ക് നമ്മുടെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്ന രക്തത്തിൽ കുളിച്ച അനസ‌് എന്ന യുവാവിനെ ..അന്നു തുടങ്ങിയതാ.അവനു നിന്നോടുള്ള കടപ്പാട്..
അന്ന് ഉള്ളിൽ പൊട്ടിമുളച്ച ഇഷ്ടം നിന്റെ കല്യാണം കഴിക്കണമെന്നാഗ്രഹത്തിൽ കൊണ്ട് ചെന്നെത്തിക്കുകയായിരുന്നു..വീട്ടുകാർ ഒരനാഥപെണ്ണിനെ വിവാഹം കഴിക്കാനെതിർത്തതും പിന്നെ അവസാനം സമ്മതം കിട്ടി നിന്നേയും തിരഞ്ഞോസ്പിറ്റലിലെത്തിയപ്പോഴേക്കും നമ്മൾ ഡോ.അനിലിനേയും ഗുണ്ടകളേയും പേടിച്ച് അവിടെ നിന്നും സ്ഥലം മാറിയിരുന്നു..ഹോസ്പിറ്റലിന്ന് പോരുമ്പോ നീ കൊടുത്ത ആ പഴയ ഓർഫനേജിന്റെ അഡ്രസ്സില്ലേ..അതും തേടിപ്പീടിച്ചവൻ നിന്റെ യാ പഴയ ഓർഫനേജിന്റെ പടിക്കലെത്തി ..അന്വേഷണത്തിലൂടെയവൻ തിരിച്ചറിയുകയാായിരുന്നു നീയവന്റെ ബാല്യകാല സഖിയാണെന്നുള്ള സത്യം..പിന്നീടൊത്തിരി അലഞ്ഞു നടന്നെങ്കിലും ഫലമുണ്ടായില്ലാ..
പിന്നെ അപ്രതീക്ഷിതമായാണ് കാസിംഭായിടെ അരികിലെത്തുന്നതും നിന്നെ കൂട്ടികൊണ്ടോവുന്നതും എല്ലാം..
ഒരുപാട തവണ നിന്നോട് പറയാൻ ശ്രമിച്ചതാ അവര്..പക്ഷേ അതിന്റെ പേരിൽ നീയകന്നുപോവുമെന്ന് കരുതിയവർ പേടിച്ചു..”
ആതിരഒന്നു‌പറഞ്ഞു നിർത്തി.. അതിന്റെ ബാക്കി ഡോകടറുടെ ഊഴം പോൽ അദ്ദേഹം പറഞ്ഞു തുടങ്ങി..
“അന്നു സോഫി അജ്മലിന്റെയരികിൽ അനസിനെ കണ്ടില്ലേ..അന്നവൻ ശരിക്കും കാണാൻ വന്നത് അജ്മലിനെയല്ല എന്നെയായിരുന്നു..അജ്മലിന്റെ ചികിത്സക്കുള്ള പണം ഏറ്റെടുക്കുന്നു എന്ന വാഗ്ദാനം നൽകുവാനായിട്ട്..പോവുമ്പോ അവനെന്നോടൊരു കാര്യം പറഞ്ഞു
അജ്മലിനു ചേർന്ന കിഡ്നിയാണെങ്കിൽ ദാനം ചെയ്യാനൊരുക്കമാണെന്നും പറയാാനായിരുന്നു അത്.
അന്ന് അറീക്കാമെന്ന് പറഞ്ഞ് ഞാ‌നവനെ പറഞ്ഞു വിടുമ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തേടുകയായിരുന്നു..അയാൾക്കതിന്റെ ആവശ്യമെന്തെന്ന്
പിന്നീട് ഞാനറിഞ്ഞു അയാൾ വീടിന്റെ ആധാരം പണയപ്പെടുത്തി കൊണ്ടാണിങ്ങനൊരു സഹായം നിങ്ങളിലേക്കെത്തിച്ചതെന്ന്.. ..എല്ലാം അയാൾക്ക് സോഫിയോടുള്ള ഇഷ്ടം അതായിരുന്നെല്ലാാറ്റിനും പ്രേരകമായിരുന്നത്..”
“അന്ന് അജമൽ നിങ്ങളിൽ നിന്നു മറച്ചുവെച്ചൊരു സംഭവമുണ്ട്..ഷൈജലിന്റെ ആക്രമണം..അന്ന് അനസിന്റ്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ അജ്മൽ രക്ഷപ്പെട്ടെങ്കിലും ഷൈജൽ ആ പക മനസ്സിൽ കുറിച്ചിട്ടു…
എല്ലാ സങ്കടങ്ങളും ആതിരയുമായി പങ്കുവെച്ച് മടങ്ങുമ്പോയായിരുന്നു അനസ് ആ കാഴ്ച കണ്ടത്..നാലഞ്ചുപേർകൂടി ഒരു യുവാവിനെ തല്ലിചതക്കുന്നു..അത് ശാഫിയായിരുന്നു..സുഹ് റയോട് അപമര്യാദയായി പെരുമാറിയ കാസിംഭായിയോട് ചോദിക്കാൻ ചെന്നതിനുള്ള സമ്മാനമായിരുന്നു..ഒരു വിധം അവനേയും രക്ഷപ്പെടുത്തി ഹോസ്പിറ്റലിലാക്കി മടങ്ങുമ്പോ ഒരിക്കലും അനസ് കരുതിയിട്ടുണ്ടാവില്ല അടുത്തഊഴം തന്റേതായിരിക്കുമെന്ന്..അവനെ ഇല്ലാതാക്കുക എന്നുള്ളത് കാസിംഭായിടെ കൂൂടെ ആവശ്യമായിരുന്നു..കാരണം
ബിസിനസ്സിന്റെ ലാഭവിഹിതം കൊടുക്കാതെ കഴിയുമല്ലോ..
മരണ സമയത്തും സോഫിയെ ഒന്നു കാാണണമെന്നയിരുന്നവനെന്നോട് ആഗ്രഹം പ്രകടിപ്പിച്ചത്..അതിനു വേണ്ടി സോഫിയെ ഞാൻ വിളിപ്പിച്ചു കാഷ്യാലിറ്റിയുടെ മുന്നിലിരുത്തിച്ചു..നേരിട്ട് കണ്ടാലതും സോഫിക്കിഷ്ടാാവൂലാന്ന് കരുതിട്ടാവും അവൻ ദൂരെ നിന്നും കാാണാൻ ആഗ്രഹിച്ചത്..
കണ്ണിമ വെട്ടാതെയുള്ള ആ നോട്ടത്തിലൊരു നിമിഷം ആ ശ്വാസം നിലച്ചു പോയോ എന്ന് വരേ ഞങ്ങൾ സംശയിച്ചു പോയിട്ടുണ്ട്..
സത്യം പറയാലോ ന്റെ ജീവിതത്തിലിന്നുവരേ ഞാൻ കണ്ടിട്ടില്ലാ ഇതുപോലെയാത്മാർത്ഥ നിറഞ്ഞൊരു സ്നേഹം….
സോഫീ..നീ മനസ്സിലാാക്കാതെ പോയൊരു കാര്യമുണ്ട്..എല്ലാ സ്നേഹബന്ധങ്ങളും സ്വന്തമാക്കണമെന്ന വാശിയിൽ അവസാനിക്കുന്നതായിരിക്കില്ല..പക്ഷേ ആ സ്നേഹം നമ്മൾ തിരിച്ചറിയുമ്പോഴേക്കും അല്ലെങ്കിൽ ആഗ്രഹിക്കുമ്പോഴേക്കും അവര് നമ്മെ വിട്ട് കാാണാത്തത്രേയും ദൂരത്തേക്ക് മാഞ്ഞുപോയിട്ടുണ്ടാവും……”
ഡോക്ടറുടെ വാക്കുകളോരോന്നും അവളുടെ ഹൃദയത്തിലേക്കൊരു നോവായി പടർന്നിറങ്ങി..
തരിച്ചു നിന്നിരുന്ന അവളുടെ മുഖഭാവം പെട്ടെന്ന് മാറി ഒരു പൊട്ടിക്കരച്ചിലോടെയവൾ ബോധമില്ലാതെയാ പള്ളിക്കാട്ടിലെ മണ്ണിലേക്ക് മറിഞ്ഞു വീണു…
ബോധമറ്റു കിടക്കുന്ന സോഫിയേയും താങ്ങി അജ്മലും ഷംസുവും ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഓടുമ്പോൾ മിന്നായം പോലെയവർ മറ്റൊരു ഫ്ലക്സ് കണ്ടു..നേരത്തേ കണ്ടതുപോലെത്തെ തന്നെയുള്ള മറ്റൊന്നു..
പക്ഷേ മങ്ങലേൽക്കാതെ കീറിപ്പൊളിയാതെ അനസിന്റെ മുഖം അതിൽ ജ്വലിച്ചു നിന്നിരുന്നു.. വിറക്കുന്ന ചുണ്ടുകളോടെ ആ വാക്കുകളെയവർ വായിച്ചെടുത്തു…
‘ കാസിംഭായിയുടെയും സംഘത്തിന്റെയും ഗുണ്ടാവിളയാട്ടത്തിൽ അക്രമണത്തിനിരയായ ശാഫിയുടെ സംരക്ഷണം ഉറപ്പു വരുത്തുക…
അനസിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക ‘ എന്നായിരുന്നു അത്…
ഏറെ നേരത്തിനു ശേഷം മിഴികൾ തുറക്കുമ്പോഴും അവളുടെ ചുണ്ടുകൾ ആ നാമം വിളിച്ചു കൊണ്ടേയിരുന്നു..
കുഞ്ഞിക്കാാ..ന്റെ കുഞ്ഞിക്കാാ…ഞാനിത്രേം കാലം കാത്തിരുന്നത്…ഇതിനായിരുന്നോ..
അടർന്നു വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളിലും അവന്റെ നാമം ചിതറിത്തെറിച്ചു…
ഡോക്ടറും ആതിരയും പലരീതിയിലും അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അകന്നു മാറി നിൽക്കുന്ന അജ്മലിനെ കണ്ണുകൾ കൊണ്ടാംഗ്യത്തോടെ അവൾക്കരികിലേക്ക് ക്ഷണിച്ചുകൊണ്ട് ഡോക്ടർ തുടർന്നു പറഞ്ഞു…
“സോഫീ…നിന്റെ ചിരിക്കുന്ന മുഖം കാണാനായിരുന്നു അനസെപ്പോഴും ആഗ്രഹിച്ചത്..എന്നും നിന്റെ ഓർമ്മകളിൽ ജീവിക്കാനായിരിക്കണം ഒരു പക്ഷേ അവനങ്ങനെയൊരു ത്യാഗവും ചെയ്തത്..അജ്മല്ലിന്റെ പുനർജന്മത്തിലൂടെയവൻ ജീവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കണ്ണീരും അവനു വേദനയായിരിക്കും..തിരിച്ച് നിനക്കും സ്നേഹമുണ്ടേൽ നീ കരയരുത്..”
ഡോക്ടറുടെ വാക്കുകൾ മനസ്സിലാക്കിയവൾ
തലയുയർത്തി അജ്മലിനെയൊന്നു നോക്കി..പിന്നെയവനെ കെട്ടിപ്പിടിച്ചൊത്തിരി നേരം കരഞ്ഞു…അടർത്തിമാറ്റാനോ അരുതെന്ന് പറയാനോ ആരും പോയില്ലാ..കരയട്ടെ..എല്ലാ സങ്കടങ്ങളും കണ്ണീരിലൊലിച്ചില്ലാതാവട്ടേ..
ഒരിടവേളക്ക് ശേഷം ഡോക്ടർ ഒരു കാര്യം കൂടി ഓർമിപ്പിച്ചു…
“സോഫീ..അനസ് മാത്രേ മറഞ്ഞു പോയിട്ടുള്ളു…അനസിന്റെ ജീവനായ രണ്ടു മനുഷ്യജന്മങ്ങളുണ്ടിവിടെ..”
ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയ സോഫി കണ്ടു..തനിക്കു നേരെ ഓടിയടുക്കുന്ന കൊച്ചുട്ടിയേയും വിങ്ങുന്ന മനസ്സുമായി മന്ദം നടന്നു വരുന്ന അമ്മായിയേയും..
സോഫിയെ കണ്ടതും .. അടക്കിപ്പിടിച്ച അവരുടെ കണ്ണുനീരവിടെ ഒഴുകിത്തുടങ്ങി..
“ചോപ്പിമ്മാ..കൊച്ചുറ്റീടെ…. പ്പച്ചി…പോയി..
കൊച്ചുറ്റീനേം ഉമ്മൂമാനേം ..കൊന്റോവാാതെ..മ്മച്ചീന്റെ എട്ത്തേക്ക് ..പോയി..
കൊച്ചുറ്റീക്കും… ഉമ്മൂമാക്കും…ഞ്ഞി ആരൂലാ ചോപ്പിമ്മാാ….”
ഏങ്ങലടിച്ചു കരയുന്ന കൊച്ചുട്ടിയുടെ വാക്കുകൾ കൂടി നിന്നവരുടെയെല്ലാം കണ്ണുകൾ നനയ്ക്കുന്നതായിരുന്നു..
കൊച്ചുട്ടിയെ വാരിയെടുത്തവൾ കവിളിലൊരു മുത്തം നൽകി…
“ആരാ..പറഞ്ഞെ..ന്റെ മോൾക്ക് ആരുല്ലാന്ന്…ഈ ചോപ്പിമ്മയാ ഇനി മോൾടെ ഉമ്മ..ഇതാണ് മോൾടെ പ്പച്ചി..”
അജ്മലിനെ ചൂണ്ടിയവൾ കൊച്ചുട്ടിക്ക് പരിചയപ്പെടുത്തി..
അജ്മൽ അവളെ വാങ്ങിയെടുത്തു നിറകണ്ണുകളോടെ നെറ്റിയിൽ ഒരു മുത്തം നൽകി..
“ഡോക്ടർ..ഇവരെ രണ്ടാളെയും ഞങ്ങൾ കൊണ്ടുപോവാ..ഇവരെ ഞങ്ങൾക്ക് വേണം ..ഞങ്ങളുടെ വീട്ടിലെ അംഗങ്ങളായി..”
ഒരു പുഞ്ചിരിയോടെ ഡോക്ടർ അജ്മലിന്റെ വാക്കുകൾക്കനുവാദം നൽകുമ്പോഴും ഒരു തൂണിന്റെ മറവിൽ മാറി നിന്ന് ഷംസു വിതുമ്പുകയായിരുന്നു..
അപ്പോഴേക്കും അവിടെ ചികിത്സയിലായിരുന്ന ഷാഫിയും സുഹ് റയും മറ്റു അന്തേവാസികളും അവിടെ ഒരുമിച്ചു കൂടിയിരുന്നു..
“പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്..അതെന്താന്നു വെച്ചാൽ അജ്മലിനോടും സോഫിയോടും മാത്രമാായിട്ടുള്ളതല്ല..നിങ്ങളോടോരോരുത്തരോടും കൂടിയുള്ളതാണ്..”
ഡോക്ടർക്ക് പറയാാനുള്ളതെന്തെന്നറിയാനവരെല്ലാവരും ശ്രദ്ധയോടെ കാതും കൂർപ്പിച്ചു നിന്നു..
“ദാമ്പത്യ ജീവിതത്തിൽ തെറ്റും തെറ്റിദ്ധാരണകളും സ്വാഭാവികമാാണ്..ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ തീരാവുന്നതേയുള്ളു അതിൽ പലതും..കാാര്യ കാരണങ്ങളില്ലാതെയവയെ ഊതിപ്പെരുപ്പിക്കാതെ പടച്ചവനായി കൂട്ടിയോജിപ്പിച്ച ബന്ധത്തിൽ പവിത്രത കാണുക…
മാത്രവുമല്ലാ..എടുത്തുചാട്ടവും മുൻകോപവും നഷ്ടങ്ങൾ വരുത്തി വെക്കുന്നത് നിങ്ങൾക്കുമാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവർക്കും കൂടിയായിരിക്കും..
പിന്നെ എല്ലാ ഇഷ്ടങ്ങളും ശുഭകരമായിക്കൊള്ളണമെന്നില്ല..അത് നഷ്ടമാവാൻ അതിലെന്തെങ്കിലും കാരണവുമുണ്ടായേക്കാം..എന്തെന്നാൽ നിനക്ക് നല്ലതെന്ന് തോന്നുന്നത് മാത്രമേ പടച്ചവൻ നിനക്കു സമ്മാനിക്കൂ..”
ഡോക്ടറുടെവാചകങ്ങളോരോന്നും ശരിവെക്കുന്നതായിരുന്നു കൂടി നിൽക്കുന്നവരോരോരുത്തരുടേയും മുഖഭാവങ്ങൾ…
എവരോടും യാത്ര പറഞ്ഞവരവിടുന്നിറങ്ങുമ്പോഴേക്കും സമയം എട്ടുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു..
അപ്പോഴേക്കും അജ്മലിനോടിണങ്ങിച്ചേർന്ന കൊച്ചുട്ടി അവന്റെ തോളിലേറി സ്ഥാനം പിടിച്ചു..
നടന്നു നീങ്ങുമ്പോൾ ഇരുട്ടു പരന്ന വാനിലേക്കു നോക്കിയവളുടെ കണ്ണുകളെന്തോ തിരഞ്ഞു നടന്നു..തൊട്ടടുത്ത നിമിഷം തന്നെയാ കുഞ്ഞിക്കണ്ണുകൾ സന്തോഷത്താൽ വിടർന്നു..
അങ്ങു വാനിൽ തന്നെ നോക്കി കൺചിമ്മുന്ന രണ്ടു താരകങ്ങൾ!!!..
അതേ..!!കൊച്ചുട്ടിയുടെ ഭാഷയിൽ നക്ഷത്രക്കുപ്പായമണിഞ്ഞ രണ്ടു താരകങ്ങൾ!!!…
(അവസാനിച്ചു….)
സ്നേഹപൂർവ്വം ഷാസ്…
ഷഖീലഷാസ്..
മാവൂർ
{ആത്മാവിലൊഴുകി വന്ന ഭാവനകളെ അക്ഷരകൂട്ടങ്ങളാൽ തുന്നിച്ചേർത്തതാണീ ‘നക്ഷത്രക്കുപ്പായം’..
തികച്ചും സാങ്കൽപ്പികതയിൽ മൊട്ടിട്ട ഈ നോവലിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു വിധ ബന്ധവുമില്ലാ..ഉണ്ടെന്ന് തോന്നിയെങ്കിൽ അതു വെറും യാദൃശ്ചികം മാത്രം..}
ഈ നോവലിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി അറീയ്ക്കണേ..

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com