നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9864

ഉത്തരമില്ലാത്തൊരു പിടി ചോദ്യങ്ങളുമായി ഉത്തരത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു യുവാവ്..കണ്ണുകളപ്പാടെ കരുവാളിച്ച് തളർന്നുപോയിട്ടുണ്ട്..മുഖം വീർത്ത് ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു..ഇത് തന്റെ പ്രിയതെമെനെന്ന് വിശ്വസിക്കാൻ തന്നെ അവളല്പ സമയമെടുത്തു..
പിന്നീടവളുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകാൻ തുടങ്ങി..അതു പീന്നീട് പൊട്ടിക്കരച്ചിലിനു വഴിമാറി..
ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകളെ പായിച്ചപ്പോഴവൻ …..അവൻ കണ്ടു..നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുമായി ചുമരിൽ ചാരി വിതുമ്പുന്ന തന്റെ സോഫിയെന്ന മാലാഖയെ..
ആയിരം വർഷം തപസിരുന്നപ്പോൾ മുന്നിൽ പ്രത്യക്ഷപ്പെട്ടൊരു വനദേവതെയെപ്പോലെയാണപ്പോയവനു തോന്നിയത്..
അവളെ കണ്ടതും ചാടി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യം കവർന്നു തിന്നുന്ന രോഗം അവനെ അതിനനുവദിച്ചില്ലാ..
എങ്ങനെയൊക്കെയോ തലയുയർത്തിയവൻ നിറകണ്ണുകളുമായി സോഫിക്കു മുമ്പിൽ കൈക്കൂപ്പി..പിന്നെ തളർന്നാ ബെഡിലേക്ക് തന്നെ മറഞ്ഞു വീണു..
മോനേ എന്നും വിളിച്ചും കൊണ്ടങ്ങോട്ട് ഓടിച്ചെല്ലാനിരുന്ന ഖൈറുത്തായെ അപ്പോൾ ഫായിസ് തടഞ്ഞു..അവന്റെ നോട്ടത്തിൽ നിന്നെല്ലാം മനസ്സിലാക്കിയ അവര് പതിയേ പിറകോട്ട് നിന്നു..
അജ്മലിന്റെ ആ അവസ്ഥയിൽ മനം നൊന്ത് സോഫി ഓടിച്ചെന്നവന്റെ കൈപ്പിടിച്ചു..എല്ലാ തെറ്റുകളും വെറുപ്പും അവിടെ കണ്ണു നീർകൊണ്ടവർ മായ്ച്ചു കളയുകയായിരുന്നു..
ഒത്തിരി വാക്കുകൾ കണ്ണുകൾകൊണ്ടവർ കൈമാറിക്കൊണ്ടിരുന്നു…എന്നുമാത്രമല്ല അവരുപോലുമറിയാതെ മൗനമായവരുടെ മനസ്സുകൾ പരസ്പരം സംസാരിച്ചു തുടങ്ങിയിരുന്നു..
“മറവിയുടെ മൂടുപടമണിഞ്ഞെന്നെയിരുളിലേക്ക് തള്ളിയിട്ടതും നിങ്ങളല്ലേ അജ്മൽക്കാ…അരുതേയന്ന വാക്കിനാലെത്ര വിലപിച്ചിട്ടും മങ്ങിയ കാഴ്ചകളാൽ നിറം കെട്ടുപോയ ആ മനതാരിൽ നിന്നെന്നെ അടർത്തിമാറ്റിയതെന്തിനാാ..ഒറ്റപ്പെട്ടുപോയില്ലേ ഈ സോഫി..
പൊട്ടിക്കരയാൻ മാത്രം വലിപ്പമുണ്ടാായിരുന്നു അങ്ങെന്നോട് കാട്ടിയ ഓരോ ചുവടുകൾക്കും..തളർന്ന മനസ്സുകൊണ്ടതിനും ശക്തിയില്ലാതായിപ്പോയെന്നു മാത്രം..”
അവളുടെയാ കണ്ണീരിന് അവന്റെ മനവും മറുപടി നൽകുന്നുണ്ടായിരുന്നു..
“എല്ലാം തിരിച്ചറിഞ്ഞോടി വന്നപ്പോഴേക്കും
ഓർമ്മകളുടെ ചില്ലുകൊട്ടാരം തകർത്തെറിഞ്ഞ് മറവിയുടെ കോട്ട പണിതത് നീയല്ലേ സോഫീ..എന്നിട്ടുമെന്തിനായിപ്പോ പരിഭവമെന്ന ആയുധം കൊണ്ടെന്നെ മുറിവേൽപ്പിക്കുന്നത്..
ക്ഷമിക്കെന്നോട്..ഇതുപോൽ യാചിക്കാനിനിയെന്നിലവശേഷിക്കുന്നത് ഏതാനും ശ്വാസ നിശ്വാസങ്ങൾ മാത്രമാണ്…”
ദയനീയമായി സംസാരിക്കുന്ന മനസ്സിന്റെ ഭാഷ മനസ്സിലാക്കിയ കണ്ണുകൾ കണ്ണീരൊഴുക്കി പരസ്പരം വിട്ടുവീഴ്ചകൾക്കു തയ്യാറായി..
ഈ കാഴ്ച കണ്ടോണ്ടായിരുന്നു ഷംസുവും റഫീഖ് മാമനും അങ്ങോട്ടെത്തിയത്..
സോഫിക്ക് വേണ്ടി വാദിച്ച് അജ്മലിന്റെ അനിഷ്ടവും സമ്പാദിച്ചിറങ്ങിപ്പോയ റഫീഖ് ആ കാഴ്ച കണ്ടങ്ങനെ മതിമറന്നു നിന്നു..
അങ്ങനെയോരോ ഓരോ ദിനങ്ങളും നല്ല നിമിഷങ്ങളേയും കൊണ്ടകന്നകന്നു പോയിക്കൊണ്ടിരുന്നു..അജ്മലിന്റെയവസ്ഥ കൂടെക്കൂടെ മോശം അവസ്ഥയിലേക്കും..
സഹായ ഹസ്തങ്ങൾ പതിയേ നിലച്ചു തുടങ്ങി..ഇനി വിൽക്കാൻ ബാക്കിയുള്ളത് ആ വീടും അതിനോടും ചുറ്റുമുള്ള സ്ഥലങ്ങളും മാത്രം..
മുമ്പുണ്ടായിരുന്ന അവസ്ഥയെ ഭയന്ന് അജ്മൽ അതിനുമാത്രം അനുവദിച്ചില്ലാ…
താൻ പോയാലും ഉമ്മയും സോഫിയും തെരുവിലേക്കിറങ്ങേണ്ടി വരരുതെന്ന് മാത്രായിരുന്നപ്പോഴും അവന്റെ മറുപടി..
കിട്ടാവുന്നവരുടേ മുന്നിലെല്ലാം കൈനീട്ടി ഓരോ ദിവസവും ഒപ്പിക്കുന്നുണ്ട്..
വൃക്കമാറ്റിവെക്കലിനു വേണ്ടി ആശുപത്രിയിൽ പേരു രജിസ്റ്റർ ചെയ്തെങ്കിലും ചേർന്ന ബ്ലഡ്ഗ്രൂപ്പ് കിട്ടാത്തതിനാലും പണത്തിന്റെ കുറവും എല്ലം കൂടി ആ കുടുംബത്തെ തളർത്തിക്കൊണ്ടിരുന്നു..
പൂർത്തിയാവാത്ത സ്വപ്നങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട് വരാനിരിക്കുന്ന വിധിയെ സ്വീകരിക്കാൻ നിസ്സഹായതോടെ തയ്യാറെടുത്തും കൊണ്ടാായിരുന്നു ഓരോ നിമിഷവും അവർ കഴിച്ചു കൂട്ടിയത്..
വേദനയോടെയവന്റെ കരച്ചില് കേട്ട് സഹിക്കാതാവുമ്പോയവൾ അവനു കാണാതെയെവിടെയെങ്കിലും പോയി പൊട്ടിക്കരയും..
പണമൊക്കാത്തതിന്റെ പേരിൽ അന്നാദ്യമായി ഡയാാലിസിസ് മുടങ്ങി..സമയം വൈകിയതിനെ തുടർന്ന് ശരീരവും പ്രതികരിച്ചു തുടങ്ങി..
ഇനിയെന്തു ചെയ്യുമെന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായൊരു ഫോൺ കോൾ അവരെ തേടിയെത്തിയത്..
അതു മറ്റാരുടേതുമായിരുന്നില്ലാ..
ഡോ.നവാസ്!!
പ്രതീക്ഷയറ്റു നിൽക്കുന്ന അവരുടെ മുഖങ്ങൾക്കൽപ്പം ആശ്വാസത്തിന്റെ തെളിനീരുമായാാട്ടായിരുന്നദ്ദേഹത്തിന്റെയാ കോൾ വിരുന്നെത്തിയത്..
അജ്മലിന്റെ ചികിത്സക്കുള്ള ചിലവ് ഒരാളേറ്റെടുത്തിരിക്കുന്നു എന്ന സന്തോഷവാർത്തയായിരുന്നുവത്….
ഉടനെ ഹോസ്പിറ്റലിലെത്തണമെന്നും..
തങ്ങളോട് ദയ കാണിക്കാൻ ശ്രമിച്ച ആ നല്ല മനസ്സാരുടേയാണെങ്കിലും നന്മവരുത്തണേയെന്ന പ്രാർത്ഥനയോടവർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു..
ഹോസ്പിറ്റലിന്റെ വരാന്തയിലൊരൊഴിഞ്ഞ കോണിലിരുന്നു ചുമരിൽ ചാരിയിരിക്കുകയായിരുന്നു അജ്മൽ.. ഡയാലിസിസ് കഴിഞ്ഞപ്പോ ഇന്നെന്തോ വല്ലാത്ത ക്ഷീണം..
കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ…
സോഫിയാണെങ്കിൽ മരുന്നു വാങ്ങിക്കാനായി പോയതാണ്…ഷംസു പുറത്തെന്തോ ആവശ്യത്തിനും..
ഇത്തിരി കനിവിനായവൻ ആരോടൊക്കെയോ കേഴുന്നുണ്ട്…പക്ഷേ എല്ലാാവരും അവരവരുടേ ജീവിതത്തെ നിറം പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു..
ദാഹിച്ചിട്ട് തൊണ്ട വരളുന്നു..ശബ്ദം പുറത്ത വരാാതിരുന്നവൻ നിന്ന് കിതച്ചു..ഇവിടെ അവസാനിക്കാൻ പോവുകയാാ എല്ലാം…
.സോഫീ..എവടെയാ..നീ… ഞാാൻ…പോവാ….ഒന്നു വാ..
തപ്പി തടഞ്ഞ വാക്കുകളാൽ ചുണ്ടുകളെന്തൊക്കെയോ മന്ത്രിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരാൻ മടിച്ചു കൊണ്ടങ്ങനെ തൊണ്ടയിൽ കുരുങ്ങി നിന്നു…
പെട്ടെന്നായിരുന്നവന്റെ മുന്നിലേക്കൊരു വെള്ളത്തിന്റെ ബോട്ടിലുമായൊരു കൈ നീണ്ടത്..
തളർന്ന കണ്ണുകളുമായി അജ്മൽ തലയുയർത്തി ആ മുഖത്തേക്കൊരു നിമിഷം അദ്ഭുതത്തോടെയങ്ങനെ നോക്കിനിന്നു..

ഒരു നിമിഷം അങ്ങനെ നോക്കി നിന്ന ശേഷം വിറക്കുന്ന ചുണ്ടുകളോടെയവൻ ചോദിച്ചു..
“ഷൈജലേ.. നീ..നീയോ…”
“അതേടാ..ഞാൻ തന്നെ…അന്റെ കാലൻ ….ഷൈജൽ….നിന്നെയീ അവസ്ഥയിൽ കണ്ട് സന്തോഷിക്കാൻ തന്നെയാാ ഞാനിപ്പോ വന്നത്..
ന്നാ..കുടിക്ക്…ഇയ്യ് അങ്ങനങ്ങട്ട് ചാവാൻ പറ്റൂലല്ലോ..ഇയ്യ് പോയാൽ എനിക്കൊരെതിരാളിയെയല്ലേ നഷ്ടപ്പെടാ..”
അതും പറഞ്ഞവൻ അടപ്പു തുറന്ന ആ വെള്ളത്തിന്റെ ബോട്ടിൽ ഒരു ദയയുമില്ലാതെയവന്റെ വായിലേക്ക് തിരുകി.
.ഷൈജലിന്റെയാ പ്രവൃത്തിയിലൊന്നെതിർക്കാൻ പോലുമാവാതവൻ പിടഞ്ഞു..മാത്രമല്ല ബാക്കിവെന്ന വെള്ളം അവന്റെ തലക്കുമുകളിലൂടൊഴിച്ചവൻ അതിലൂൂടൊരാനന്ദം കണ്ടെത്തി..കിതച്ചുകൊണ്ട് ശ്വാസത്തിനു വേണ്ടി പ്രയാസപ്പെടുന്ന അജ്മലിനെ നോക്കിയവൻ പൊട്ടി പൊട്ടിചിരിക്കുകയായിരുന്നു..
“താനെന്താടാ എന്നെപറ്റി കരുതിയേ..തന്റെയൊപ്പം ഒരു മിത്രായിട്ട് കൂടെ നിന്നങ്ങോട്ട് ഒലത്തുമെന്നോ..അല്ലാ എവടെ അന്റെ മണവാട്ടി..എനിക്ക് ഓളെയാ കാണേണ്ടെ…ഞങ്ങൾക്ക് വേണ്ടി ഓളെ കയ്യിലെന്തോ തെളിവ്ണ്ട് പോലും ..ന്നാ പിന്നെ അതൊന്നു കണ്ടിട്ട്
തന്നെ ബാക്കി….അന്റെ മുന്നിലിട്ട് പിച്ചിചീന്തണം എനിക്ക് ഓളെ..ഇയ്യ് എന്താ ചെയ്യ്ണേ ഒന്നു കാണണല്ലോ..”
ആശുപത്രി വരാന്തയിലെ ആ ഒഴിഞ്ഞ കോണിലൂടെ നടന്നുപോകുന്നവരൊന്നും പതിഞ്ഞ സ്വരത്തിലുള്ള ഷൈജലിന്റെ ആക്രോശങ്ങളും ദയനീയതയോടെ വിതുമ്പുന്ന അജ്മലിന്റെ രോദനങ്ങളും കേൾക്കാതെ പോയി..
സോഫീ…ഇങ്ങോട്ട് വരല്ലേ സോഫീ..എവിടാണേലും രക്ഷപ്പെട്.. ഈ ദുഷ്ടൻ നിന്നെ….അതൂടി കണ്ടു നിൽക്കാൻ നിന്റെ ഇക്കാക്കിനി വയ്യ മോളേ..
“എന്തോന്നാടാ ഇയ്യ് പിറുപിറുക്കണേ…എവടെ അന്റെ സോഫീ..ആ സൗന്ദര്യം ഞാനൊന്നാസ്വദിക്കട്ടേ… ആ സൗന്ദര്യറാണി മനസ്സിലിങ്ങനെ പൂത്തുലയാൻ തുടങ്ങീട്ട്…”
പറഞ്ഞു തീർന്നില്ലാ…സർവ്വശക്തിയുമെടുത്ത് കാലുയർത്തി അജ്മൽ ഷൈജലിന്റെ അടിവയറ്റിലൊരൊറ്റ തൊഴി വെച്ചുകൊടുത്തു…
അങ്ങനൊരു പ്രതികരണം ഷൈജൽ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ലാ.. അതൊകൊണ്ട് തന്നെയവൻ അടി തെറ്റി മറിഞ്ഞു വീണു..
അല്പ സമയമങ്ങനെയന്തംവിട്ടു വീണു കിടന്ന ഷൈജൽ പെട്ടെന്ന് തന്നെ യാഥാർത്യം മനസ്സിലാക്കി ചാടിയെണീറ്റ് അജ്മലിന്റെ നേർക്കു കുതിച്ചു…
“കാറ്റു പോവാനായിട്ടും തന്റെയൊന്നും അഹങ്കാരത്തിന് ഒരു കുറവൂംല്ലാ അല്ലേടോ.”
അതും പറ‌ഞ്ഞവൻ അജ്മലിന്റെ ഷർട്ടിന്റെ കോളറയിൽ പിടിച്ചു മാർബിൾ പതിച്ച് മിനുക്കിയ തറയിലേക്കവനെ വലിച്ചിട്ടു
…നിലത്തേക്കൂർന്ന് വീണ അജ്മൽ വേദന കൊണ്ട് പുളഞ്ഞു..നുരഞ്ഞു പൊങ്ങിയ ദേഷ്യം തീർക്കാനായി
ഷൈജൽ അവന്റെ നേർക്ക് കാലു ഉയർത്തി ചവിട്ടാനൊരുങ്ങവേ പെട്ടെന്നായിരുന്നു മറ്റൊരു ഭാഗത്ത് നിന്നും അപ്രതീക്ഷിതമായൊരടി അവന്റെ മേൽ പതി‌ഞ്ഞത്..
കണ്ണിൽ നിന്നും പൊന്നീച്ച പാറിയ പോലെ..അടികൊണ്ട ഭാഗത്തെക്കൊന്നു തിരിഞ്ഞു നോക്കിയ അവൻ മിഴിച്ചു നിന്നു..തനിക്കെതിരെ എതിർത്ത ആ മനുഷ്യനാരാണേലും കയ്യൂക്കുള്ളവനാണ്..മാത്രവുമല്ല
ഒന്നിനു പിറകേ ഒന്നായി ഓരോരുത്തരും തനിക്കു നേരെ പാഞ്ഞടുക്കുന്നതും അവൻ കാണുന്നുണ്ടാായിരുന്നു..പന്തികേട് മനസ്സിലാക്കിയവനുടനെ തന്നെ അവിടെനിന്നോടി മറഞ്ഞു..
തന്നെ പിടിച്ചെഴുന്നേൽപ്പിച്ച് ബെഞ്ചിനു മുകളിലിരുത്തുന്നയാളെ അതിശയത്തോടെയാണജ്മൽ നോക്കിയത്..അവന്റെയാ നോട്ടത്തിൽ അയാളോടത്രക്കും ബഹുമാനവും നന്ദിയും നിറഞ്ഞു നിന്നിരുന്നു.
അജ്മലിന്റെ അതിശയത്തോടെയുള്ള നോട്ടത്തിനു മറുപടിയായയാൾ നൽകിയത് നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു..
“നിങ്ങൾ…..?”
മുഖത്ത് തെളിഞ്ഞു വന്ന ആ പുഞ്ചിരി മായ്ക്കാതെ തന്നെയയാൾ ഉത്തരം നൽകി..
” എന്റെ പേര് അനസ്…!!”
ആപേരു കേട്ടതും അജ്മലിന്റെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു..
സോഫി പറഞ്ഞ അടയാളങ്ങളോരോന്നും ഒത്തിണങ്ങിയവൻ..
“അനസ്‌..? നിങ്ങളുടെ വീട്ടിലായിരുന്നോ സോഫി…?”
“ഉം…അതേ..”
“സോഫി …പറഞ്ഞിട്ട് …ഒ..ഒരുപാട്..കേട്ടിട്ടുണ്ട്..നി.. നിങ്ങളെപ്പറ്റി…”
കിതച്ചു കൊണ്ടവനെങ്ങനൊക്കെയോ അത്രേം പറഞ്ഞൊപ്പിച്ചു..
“ഇപ്പോ ഒന്നും സംസാരിക്കണ്ട അജ്മൽ..കുറച്ച് റെസ്റ്റെട്ക്കൂ..”
അനസിന്റെ വാക്കുകളനുസരിക്കാതെയവൻ വീണ്ടും പറഞ്ഞു തുടങ്ങി..
“എ..എനിക്കൊരു …കാര്യം…പറയാനുൻട്..”
അടുത്തിരിക്കാൻ അനസിനോടു കൈകൊണ്ടാഗ്യം കാണിച്ചു..അജ്മലിന്റെ ചുമലിൽ തടവിക്കൊണ്ട് അനസ് അവന്റെയരികിലായിരുന്നു…
കിത്ച്ചു കൊണ്ടിരിക്കുന്നതിനാൽ
അവന്റെ സ്വരം വല്ലാതെ താഴ്ന്നിരുന്നു..
“ന്റെ..സോഫീ..അ..അവൾക്..ഞാ..ഞാൻ പോയാൽ…പിന്നെ ..ന്റെ സോഫീ..
കൈവിടരുതേ..
ന്റെ…ന്റെ സോഫിയെ…”
അതും പറഞ്ഞോണ്ടവൻ അനസിന്റെ കൈകൾ കൂട്ടിപ്പിടിച്ചു..
അല്പ സമയം അന്ധാാളിച്ച് നിന്നയവൻ ആ കൈകൾ മെല്ലെയടർത്തി മാാറ്റിയവന്റെ ചുമലിൽ തട്ടി..
“അജ്മൽ..എന്തായിത്..സമാധാനായിട്ടിരിക്കൂ..നിങ്ങൾക്കൊന്നും സംഭവിക്കില്ലാ..”
അനസിന്റെ സമാാധാന വാക്കുകൾക്കൊന്നും അജ്മലിന്റെ മനസ്സിനെ തണുപ്പിക്കാനാവുമായിരുന്നില്ല..
ആതിര വർണ്ണിച്ച അജ്മൽ!
സോഫി പറഞ്ഞുകേട്ട അജ്മൽ
അവയിൽ നി‌ന്നെല്ലാാം എത്രെയോ അന്തരമുണ്ടിപ്പോ തന്റെ മുന്നിൽ നിൽക്കുന്ന അജ്മലിനെന്നവനു തോന്നി..
മരുന്നും വാങ്ങിയോടിക്കിതച്ചെത്തിയ സോഫിയും അവളുടെ പിന്നാലെ അജ്മലിന്റെ അപകടം കേട്ടറിഞ്ഞോടി വന്ന ഷംസും ഒരേസ്വരത്തിൽ ചോദിച്ചു..
“എന്താ അജ്മൽക്കാ ഇങ്ങളെ മുഖത്തൊരു പാട്..”
“അജോ.പറയ്….ആരാ ഇവടെ വന്നീനേ..
പുറത്തൂന്ന് ഒരു സംസാരം കേട്ടല്ലോ..”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com