നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

കടകൾ തോറും കയറിയങ്ങി നാലഞ്ചു കൂട്ടം ഡ്രസ്സ് ഒക്കെ വാങ്ങിച്ചു..പോക്കുവെയിലിന്റെ പൊൻ വെളിച്ചത്തിൽ കടൽത്തിരകൾക്കെണ്ണമിട്ടും കക്കകളിൽ ചായം തേച്ച് എണ്ണച്ചട്ടിയിൽ കോരിയെടുത്ത കടുക്കപൊരിയും നിരനിരയായി നിൽക്കുന്ന കുപ്പിഭരണിയിൽ അഹങ്കാാരത്തോടെ തലയുയർത്തി നിൽക്കുന്ന ഉപ്പിലിട്ടതും മറ്റും സ്വന്തമാക്കി
വിശാലമായ ആ മണൽതിട്ടയിൽ തൊട്ടുരുമ്മിയിരിക്കുന്ന കാമുകീ കാമുകന്മാർക്കൊപ്പം അവരും ഇരുന്നു..
നെയ്തെടുത്ത സ്വപ്നങ്ങൾക്കൊരു രൂപം നൽകിയവയെ വർണ്ണിച്ചുകൊണ്ട്…
വർണ്ണനയും കേട്ടോകൊണ്ടിരിക്കവേയാണൊരു കുഞ്ഞുബോൾ അവർക്കരികിലേക്കുരുണ്ടു വന്നത്..തൊട്ടുപിറകിൽ കിന്നരിപല്ലുകൾക്കൊണ്ടൊരു പാൽപുഞ്ചിരി തൂകിയൊരു കുട്ടിക്കുറുമ്പനും..

ഓമനത്തം നിറഞ്ഞ ആ കുഞ്ഞു മുഖത്തേക്കവൾ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
“എനിച്ച് ആ ബോളൊന്നു തര്വോ..?”
കുണുങ്ങി കുണുങ്ങിയുള്ള അവന്റെയാ ആ ചോദ്യത്തിനുത്തരം നൽകിയത് സോഫിയായിരുന്നു..
“മോനൂസിന്റെ പേരു പറഞ്ഞാ തരാം.
പറയ്..”
“ല്ലാ..ഞാമ്പറയൂലാ..”
ചുമന്ന കുഞ്ഞു ഷർട്ടിലൊരു കുഞ്ഞു സൺഗ്ലാസും തൂക്കിയിട്ടിട്ടുണ്ടായിരുന്നു..ബ്ലാക്ക് ജീൻസും അവന്റെ നിരനിരയായ പാൽ പല്ലുകൾ പുറത്തുകാട്ടിയപ്പോൾ തുടുത്ത ആ കവിളിൽ നുണക്കുഴി വിരിഞ്ഞിരുന്നു …
“കുഞ്ഞൂസേ..ഇവിടെ നിക്കായിരുന്നോടാ..വാ ഇങ്ങട് ..”
എന്നും പറഞ്ഞ് അവന്റെ ഉമ്മ രണ്ടുപേരേയും നോക്കി ഒരു പുഞ്ചിരി പാസാക്കിയ ശേഷം അവനേയും കൊണ്ട് നടന്നകന്നു..
കുഞ്ഞൂസ് തന്റെ കുഞ്ഞിക്കാ..!!!!
…മനതാരിലെവിടെയോ തട്ടിതടഞ്ഞ് ആ നാമം അവളുടെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കൊരു തിരിതെളിയ്ച്ചു..
“കുഞ്ഞൂസേ..ഓടിവായോ…”
“ന്താ…ന്ത്താ.. സോപീ ഇയ്യ് ഇങ്ങനെ നെലോളിക്ക്ണേ..”
“കുഞ്ഞിക്കാ…എനക്ക് നടക്കാൻ വെയ്ക്കൂല..ന്റെ കാല്..”
കാലു കല്ലിൽ തട്ടി ചോര കുടുകുടാ ഒഴുകുന്നു..അന്ന് അഞ്ചു വയസ്സായ തന്നേം കൊണ്ട് പള്ളിക്കൂടം വിട്ട തന്റെ കുഞ്ഞിക്കാ ഏന്തി വലിഞ്ഞു വീട്ടിലെത്തിയെ..
“ന്തിനാ കുഞ്ഞൂസേ ഇയ്യ് ഓളെം പിടിച്ചു വലിച്ചിങ്ങനെ കൊണ്ടോന്നെ..അന്റെ ഊര പോയിണ്ടാവും..”
“അത് സാരല്യ അമ്മായി..വലുതായാലും ന്റെ സോപിനെ ഞാൻ തന്നെ ചൊമക്കണ്ടേ”
അന്നു അങ്ങനെ പറഞ്ഞയാൾ എപ്പോഴെങ്കിലും എന്നെക്കുറിച്ചോർത്തിണ്ടാവോ ആവോ..അന്ന് ഉപ്പാ ന്നെ ഓർഫനേജിൽക്ക് കൊണ്ടോരുമ്പോ ഇനി ഒരിക്കലും തിരികെ വരാത്ത ഈ സോഫിയെ ഓർത്ത
കരഞ്ഞിട്ടുണ്ടാവുമോ..?
കണ്ണു നനഞ്ഞു രണ്ടുതുള്ളി അശ്രുകണങ്ങൾ അജ്മലിന്റ്റെ കൈകളിലേക്കുറ്റി വീണതവളറിഞ്ഞിട്ടുണ്ടായിരുന്നില്ലാ..
“സോഫീ…ടാ എന്തുപറ്റി…??”
അജ്മലിന്റെ ചോദ്യം കേട്ട് സ്ഥലകാലബോധം വന്ന അവൾ അവന്റെ തോളിലേക്ക് ചാരി നിന്നു..
“ഇക്കാ..നമുക്ക് പോവാം…”
ദൂരെയാ ചക്രവാള സീമയിൽസൂര്യ കിരണങ്ങൾ സാഗരം ലക്ഷ്യമാക്കി മുങ്ങിത്താഴുമ്പോൾ പുടവകളിൽ പറ്റിപ്പിടിച്ച
മണൽതരികളെ തട്ടിമാറ്റിയവർ എഴുന്നേറ്റു..
ഓർഫനേജ് വരേ ഒന്നു പോവണമെന്നുണ്ടായിരുന്നു..പക്ഷേ ഒന്നിനും ഒരു മൂഡ് തോന്നിയില്ലാ..
അങ്ങനെ ഒഴിഞ്ഞ പാതയിലൂടെ ബസ്റ്റാഡ് ലക്ഷ്യം വെച്ച് നടക്കവേ അപ്രതീക്ഷിതമായി ഷൈജലിനെ കണ്ടുമുട്ടുന്നത്..ഒരുപാട് നിർബന്ധിച്ച് ഇരുവരേയും അവൻ വണ്ടിക്കകത്ത് കയറ്റി.. എന്തോ സാധനം വാങ്ങാനായി വഴിയോരത്ത് ആ വാഹനത്തെ നിർത്തിയിട്ട് ഷൈജൽ അജ്മലിനെയും കൂട്ടി അടുത്തുള്ള ഒരു ഷോപ്പിലേക്ക് കയറി..
കാറ്റിന്റെ താളത്തിനൊത്ത് അലക്ഷ്യമായി പറന്നു നടക്കുന്ന ഷാൾ പിടിച്ചു നിർത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു..അവിചാരിതമായി പെടുന്നനെ അവൾ കണ്ടു..ആ നാലു ചക്രവാഹനത്തിന്റെ കണ്ണാടിച്ചില്ലുകൾക്കിടയിൽ ഇടവേളകൾ കണക്കാക്കി തന്നെ വീക്ഷിക്കുന്ന ആ മുഖത്തെ..
വീണ്ടും വീണ്ടും തുറിച്ചു നോക്കുന്നുണ്ടാായിരുന്നു ആ മുഖത്തിന്റെ ഉടമയെ..പക്ഷേ മിഴികൾ തുറക്കാനാവാത്ത വിധം തലക്കെന്തോ വേദന വന്ന് അവളെ അതിൽ നിന്നും തടസ്സപ്പെടുത്തി..മിഴികൾ ചിമ്മി വീണ്ടും നോക്കിയെങ്കിലും ഒടുവിൽ അവളറിഞ്ഞു തന്റെ മിഴികൾ താനേ അടയുകയാാണെന്ന്..
അബോധാവസ്ഥയിൽ നിന്നുണരുമ്പോൾ വീട്ടിലെ കട്ടിലിൽ പുതച്ചുറങ്ങുന്ന സോഫിയാായിട്ടവൾ മാറിയിരുന്നു..
കഴിഞ്ഞതൊന്നും ഓർത്തെടുക്കാനാവാാതെയവളുടെ മനസ്സ് വിങ്ങി..
അന്ധാളിപ്പോടെ മിഴികളും തുറന്ന് കിടക്കുന്ന സോഫിയുടെ അടുത്താായി അജ്മൽ വന്നിരുന്നു..
“സോഫീ..മോളെ..ഇപ്പോ എങ്ങനെയുണ്ട്..”
“ഇക്കാ..ഞാൻ ..ഞാനെങ്ങനാ..കാറിൽ ഇരുന്നതേ എനിക്കോർമ്മയുള്ളൂ..”
“ആണോ..കണ്ട ജ്യൂസും മറ്റും കുടിക്കുമ്പോ ഓർക്കണായിരുന്നു…ഇയ്യൊന്നും അറിഞ്ഞില്ലാല്ലോ അന്റെ ഭാഗ്യം.. ”
ഞങ്ങൾ സാധങ്ങൾ പർച്ചേയ്സ് ചെയ്തോണ്ടിരിക്കുമ്പോ നമ്മളിരുന്ന കാറ് അതിലൊരാൾ മോഷണം നടത്താനൊരു ശ്രമം നടത്തി..അപ്രതീക്ഷിതമായി അവിടെ എത്തിപ്പെട്ട നമ്മൾ ബീച്ചിൽ നിന്ന് കണ്ട ആ കുട്ടിയുടെ ഉമ്മയില്ലേ ….ഇയാളെ തിരിഞ്ഞുകളി കണ്ട് ശ്രദ്ധിച്ചപ്പോയാ മനസ്സിലായേ..പിന്നെ ആളെ വിളിച്ചു കൂട്ടുവായിരുന്നു..ഇയ്യ് നല്ല ഉറക്കാാന്നാ കരുതിയേ..പിന്നെയാ മനസ്സിലായേ ബോധമില്ലാതെ കിടക്കുവാന്ന്..”
എല്ലാം കേട്ടപ്പോ സോഫിക്ക് എന്തോ ഒരു അപായ സൂചന തോന്നി..
തല പിന്നേം വെട്ടിപിളരുന്ന പോലെ…
“എണീറ്റേ…സമയെത്രായീന്നറിയോ..പത്തുമണി കഴിഞ്ഞു….ഇനി വല്ലതും കഴിച്ചിട്ട് കിടക്കാ..”
അതും പറഞ്ഞോണ്ടായിരുന്നു..ഖൈറുത്താ കടന്നു വന്നത്..
“എനിക്കൊന്നും വേണ്ടുമ്മാ..”
“അതു പറഞ്ഞാ പറ്റൂലാ..ഞാനിവടെ ഉണ്ടാവുമ്പോ ഇയ്യ് പട്ടിണികിടക്കേ.. അതൊന്നു കാണണല്ലോ..” അജ്മൽ അവളെ പിടിച്ചെഴുന്നേൽപ്പിക്കാനൊരു ശ്രമം നടത്തി..
“വേണ്ട ഇക്കാ..
വിശക്ക്ണില്ലാ..വല്ലാത്ത വേദനയും..ഞാനൊന്നു കുളിക്കട്ടെ.. ഉമ്മാ..”
“അതാ നല്ലത് ..തലക്ക് തണുത്ത വെള്ളം അങ്ങോട്ട് ചെല്ലുമ്പോ വേദനക്കൊരാശ്വാസം ഉണ്ടാവും..”
“അല്ല സോഫീ..ഞാനൊരു കാര്യം ചോദിക്കട്ടേ…നിനക്കാാരേലും ശത്രുക്കളായിട്ടുണ്ടോ..”
അജ്മലിന്റെ ചോദ്യത്തിനു മുമ്പിൽ അവളൊന്നു പകച്ചു നിന്നു…
“ഇ..ഇല്ലാാ..എന്തേയ്..”
“അല്ലാ..അന്ന് ഹോസ്പിറ്റലിന്ന് ഓടിച്ചതും ഹോസ്റ്റലിന്ന് ആക്രമിക്കാൻ വന്നതും ഇന്ന് നടന്നതും എല്ലാം കൂടി ചേർത്ത് വായിക്കുമ്പോ എന്തോ ഒരപായ സൂചനപോലെ..ചിലപ്പോ എന്റെ തോന്നലാവും..സാരല്യാാ..ഇയ്യ് പോയി കുളിച്ച് വാ..”
തോന്നലല്ലാ ഇക്കാ..ഉള്ളത് തന്നെയാ..അവർക്കാവശ്യം എന്നെയാ..അതിനിടയിലേക്ക് ഞാനെന്റെ ഇക്കാനെ വലിച്ചിയക്കില്ലാ..കാരണം എനിക്കത്രക്കിം ഇഷ്ടാ ന്റെ ഇക്കായെ..അവരുടെ ആക്രമണോദ്ദേശ്യം എന്താന്ന് ഈ സോഫിക്ക് മാത്രേ അറിയൂ ഈ സോഫി മാത്രം അറിഞ്ഞാ മതി..എന്നൊക്കെ ഉറക്കെ പറയണമെന്നുണ്ടായിരുന്നു..പക്ഷേ…വയ്യ..അറിഞ്ഞോണ്ട്‌ ഈ സോഫിക്കതിനു പറ്റൂലാ..
“ന്താസോഫീ ഇയ്യ് സ്വപ്നം കാണുവാണോ..പോയി കുളിച്ചിട്ട് വാ..”
ക്ഷീണിച്ച ആ മുഖത്തൊരു പുഞ്ചിരി വിരിയ്ച്ചവൾ ബെഡിൽ നിന്നെഴുന്നേറ്റു..
“മോളേ..സൂക്ഷിക്കണേ..അവിടെക്ക് വെളിച്ചം കൊറവാ..ഇഴ ജന്തുക്കൾ വല്ലതും ണ്ടാവും…”
അജ്മലിനു കഴിക്കാനുള്ള ചോറ് വിളമ്പുന്ന തിരക്കിനിടയിൽ ഖൈറുത്താ വിളിച്ചു പറഞ്ഞു..‌
“ശരി… ഉമ്മാ..”
കുളിക്കാനായി തോർത്തും ഡ്രസ്സും എടുത്തവൾ പുറത്തെ ബാത്ത്രൂമിലേക്ക് നടന്നു..
പെട്ടെന്ന് ആ രംഗം കണ്ടു സോഫി ഞെട്ടി..
കണ്ഠത്തിൽ കുരുങ്ങി കിടക്കുന്ന വാക്കുകൾക്കായവൾ ഒരു നിമിഷം പരതി..എങ്ങനെയൊക്കെയോ ചവച്ചു തുപ്പിയ വാക്കുകൾ കൊണ്ട് അവൾ ആർത്തു വിളിച്ചു…
“ഇക്കാാാാ…ഇക്കാാ…ഓടിവാാാാ..”
സോഫിയുടെ കരച്ചിൽ കേട്ട് ഖൈറുത്തായും അജ്മലും ഓടിവന്നു..കാര്യമെന്താാണെന്ന്മനസ്സിലാവാതെ അവർ സോഫിയെ നോക്കി..പേടിച്ചരണ്ട് ബാത്ത്രൂമിന്റ്റെ ഒരുവശം മാറി നിൽക്കുന്ന സോഫിയെയാണവർ കണ്ടത്.കയ്യിൽ ഡ്രെസ്സും തോർത്തുംചുരുട്ടി പിടിച്ചിരിക്ക്യ്ന്നുണ്ടായിരുന്നു..
“എന്താ സോഫീ..എന്താാ..എന്തിനാ ഇയ്യ് നെലവിളിച്ചേ…”
“അവിടെ …അവിടെ ഒരാൾ..”
ഒരു വിധം എങ്ങനെയ്ക്കെയോ പറഞ്ഞൊപ്പിച്ച് സോഫി നിന്നു കിതച്ചു.
“എവടെ..?”
അതും പറഞ്ഞ് അജ്മൽ പിറകുവശത്തെ മുറ്റത്തേക്കിറങ്ങിചെന്നു..
“മോനേ..അജോ സൂക്ഷിക്കണേ..”
അജ്മൽ അവിടെയെല്ലാം അരിച്ചുപെറുക്കിട്ടും ആരേയും കണ്ടെത്തിയില്ല..
“സോഫീ അനക്ക് വെറുതേ തോന്നിയതാവും..അവിടൊന്നും ഒരു ജീവി പോലും ഇല്ലാ…”
“അല്ല ഇക്കാാ… ഞാൻ കണ്ടതാാ..അയാൾ…”
“ന്റെ സോഫീ അനക്ക് തലക്കു മാത്രല്ല പ്രശ്നം കണ്ണിനും ഉണ്ട്ട്ടോ…ഞാന് ചുമ്മാ ന്റെ ഒരു സംശയം ചോദിച്ചൂന്ന് കരുതി…. അതെന്നെ മനസ്സിലിട്ട് നടന്നോണ്ട് തോന്നിയതാ അനക്ക്..”
സോഫിയുടെ ആ വെളിപ്പെടുത്തൽ അംഗീകരിക്കാൻ അജു തയ്യാറാായില്ലാ..
പക്ഷേ സോഫിക്ക് ഉറപ്പുണ്ടായിരുന്നു അവിടെ ഒരാളുണ്ടായിരുന്നു..ഇളക്കി മാറ്റിയ ഓടിന്റെ വിടവിലൂടെ തുറന്നു പിടിച്ച മിഴികളുമായി തന്നെ തുറിച്ചു നോക്കുന്നയൊരാൾ..
അന്ന് രാത്രി ഭക്ഷണവും കഴിഞ്ഞ് എല്ലാവരും നിദ്രയിലേക്ക് വഴുതി വീണ സമയം..എന്തോ ശബ്ദം കേട്ടു കൊണ്ടാായിരുന്നു ഖൈറുത്താ ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്…കാതോർത്തപ്പോൾ വീടിന്റെ പുറത്തു നിന്നും പതിഞ്ഞ ശബ്ദത്തിൽ ആരുടേയോ കാല്പെരുമാറ്റം കേൾക്കുന്നുണ്ടായിരുന്നു ..സമയം ഏകദേശം ഒരുമണിയായിക്കാണും …. കാല്പെരുമാറ്റത്തിന്റെ ശബ്ദം നിലച്ചപ്പോൾ പെട്ടെന്ന് ഞെട്ടിച്ചുകൊണ്ട് വാതിൽ പാളികളിൽ ശക്തിയോടെ മുട്ടാൻ തുടങ്ങി… ധ്രുതഗതിയിൽ മിടിക്കുന്ന നെഞ്ചിടിപ്പിന്റെ താളം വകവെക്കാതെയവർ അജ്മലിന്റെയടുത്തേക്കോടി…..ആരായിരിക്കും…??അപ്പോഴും ഇടവേളകളില്ലാതെയുള്ള ആ ശബ്ദം അവരെ അലോസരപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു….ആരായിരിക്കും ഈ സമയത്ത്.. എന്നൊരു ചോദ്യചിഹ്നവുമായവർ
മൂന്നുപേരും ഒരുമിച്ച് തെല്ലൊരാധിയോടെ വാതിലിന്നടുത്തേക്ക് നടന്നടുത്തു…

അസമയത്ത് വാതിലിൽ ഉള്ള തട്ടലും മുട്ടലും ഖൈറുത്താന്റെ മനസ്സിൽ ഭീതിയുടെ നിഴൽ വിരിച്ചു..
“അജോ..നിക്ക് ..നിക്ക് പോവല്ലേ..ഞാനിപ്പോ വരാ..”
എന്നും പറഞ്ഞ് അടുക്കളയിലേക്കോടി..
ഉമ്മാന്റെ കയ്യിലുണ്ടായിരുന്ന ആയുധം കണ്ട് അജ്മലോന്നു ഞെട്ടി..
“ഇതെന്താമ്മാ ..ഒലക്കയോ..”
“ശ്ശ്ശ്ശ്..മെല്ലെ പറയ് അജോ…പൊറത്ത് ആരാ വന്നെന്ന് നമ്മക്കറീലല്ലോ..കള്ളന്മാരാണേൽ വല്ല ആയുധോം ഉണ്ടാവും കയ്യില്..”
“ആ..പിന്നേയ്..കള്ളമ്മാർ വാതിലിൽ മുട്ടി തൊറപ്പിച്ചോണ്ടല്ലേ കക്കാൻ വര്ണത്..ഇങ്ങൾ പേടിക്കാണ്ട് വര്ണ്ടോ..”
സോഫിനെ നോക്കിയപ്പോ പേടിച്ചരണ്ട മുഖവുമായതാ നിൽക്ക്ണു അവളും.
“ബെസ്റ്റ്..രണ്ട് പേടിത്തൂറികളും അവിടെ നിന്നാ മതി..ഞാൻ നോക്കിക്കോളാ ആരാന്ന്”
ഉടുത്ത മുണ്ടൊന്നു മുറുക്കിയുടുത്ത്
ലവലേശം കൂസലുമില്ലാതെ അജ്മൽ പോയി ഉമ്മറപ്പടിയിലെ വാതിൽ മെല്ലെ തുറന്നു… അകത്തേക്ക് വലിച്ചു കയറ്റിയ ശ്വാസോച്ഛാസത്തെ പുറത്തേക്ക് വരാൻ പോലുമനുവദിക്കാതെ പിന്നിൽ ഖൈറുത്തായും സോഫിയുമുണ്ടായിരുന്നു.. ഓങ്ങിപ്പിടിച്ച ആ ആയുധവുമായി ഒരുങ്ങി നിൽക്കുന്ന ഖൈറുത്താക്ക് മുമ്പിലേക്ക് പെട്ടെന്നാണൊരാൾ ചാടി വീണത്…
“സർപ്രൈസ്…”

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി ?????????? സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.