മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

യതീംഖാനയിൽ എത്തിയ ഞാൻ ആരോടും ഒന്നും മിണ്ടാതെ റൂമിൽ ചാരിയിരുന്നു. കരയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനേക്കാളേറെ ഒരു നിർവികാരത ആയിരുന്നു എന്നിൽ നിറഞ്ഞു നിന്നിരുന്നത്. ജീവിക്കാനുള്ള, മുന്നോട്ടുപോകാനുള്ള എല്ലാ ആവേശവും  ഉത്സാഹവും നഷ്ടപ്പെട്ടു. ഇനി ആർക്കുവേണ്ടി, എന്തിനുവേണ്ടി ഞാൻ ജീവിക്കണം എന്തിനു വേണ്ടി ഞാൻ പഠിക്കണം എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു മനസിൽ നിറയെ. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. കൂടെയുള്ള കുട്ടികൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും ഞാൻ പോയില്ല വേണ്ട എന്ന് പറഞ്ഞു അവരെ പറഞ്ഞയച്ചു. തീരെ  വിശപ്പ് ഉണ്ടായിരുന്നില്ല. സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ഞങ്ങൾ നാല് പേരാണ് ആ മുറിയിൽ ഉള്ളത്. ബാക്കി മൂന്ന് പേരും എന്തോ സംസാരത്തിലാണ്. എന്നോട് എന്തോ ചിലതൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. പിന്നീട് അവർ ഒന്നും ചോദിച്ചുമില്ല. അല്പം കഴിഞ്ഞപ്പോൾ വാർഡൻ കയറി വന്നു അദ്ദേഹത്തിൻറെ സ്ഥിരം ശൈലിയിൽ ഗൗരവത്തിൽ തന്നെ വിളിച്ചു. ഞാൻ മടിച്ചു ഇരുന്നപ്പോൾ അല്പം കയർത്തു തന്നെ അദ്ദേഹം എന്നെ വിളിച്ചു. പേടിമൂലം ഞാൻ താഴെ ഇറങ്ങി ചെന്നു.  അദ്ദേഹം രണ്ടു പ്ലേറ്റിൽ ചോറും കറിയും എടുത്തു ഒരു പ്ലേറ്റ് എനിക്ക് തന്നു, എന്നോട് കൈ കഴുകി വരാൻ പറഞ്ഞു. ഞാൻ കൈ കഴുകി വന്നു. അദ്ദേഹത്തിൻ്റെ പ്ലേറ്റ് മുന്നിലേക്ക് വച്ചു അദ്ദേഹം കഴിച്ചുതുടങ്ങി. ഞാൻ കഴിക്കാതിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം സംസാരിച്ചു തുടങ്ങി. അതും അദ്ദേഹത്തിന് ഒരിക്കലും ചേരാത്ത വളരെ സൗമ്യമായ ഭാഷയിൽ.
” ഫൈസൽ, ആരുമില്ലാതാകുന്നതിൻറെ  വേദനയും മറ്റുള്ളവരുടെ ശകാരങ്ങളും കുത്തുവാക്കുകളും കേട്ട് ജീവിക്കുന്നതിൻ്റെ വിഷമവും എല്ലാം എനിക്ക് നന്നായി അറിയാം. കാരണം മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ട ഒരാളാണ് ഞാൻ. മറ്റുള്ളവരുടെ  ചീത്ത വിളിയും ശകാരവും ആയിരുന്നു എൻറെ ചെറുപ്പകാലത്ത് എനിക്കുണ്ടായിരുന്നത്. ബാല്യകാലത്ത് ഉണ്ടായിരുന്ന പേടി കൗമാരത്തിലേക്ക് കടന്നപ്പോൾ എല്ലാവരോടുമുള്ള വിദ്വേഷമായി മാറി. അതുകൊണ്ടുതന്നെയാണ്  ഒരാളെയും സ്നേഹിക്കാൻ കഴിയാത്ത,  മാന്യമായി സംസാരിക്കാൻ കഴിയാത്ത, എപ്പോഴും കോപം കൊണ്ടു നടക്കുന്ന ഒരാളായി ഞാൻ മാറിയത്. എനിക്ക് ഇനി ഒരു തിരിച്ചുപോക്കില്ല പക്ഷേ നീ  അങ്ങനെ ആവരുത്, നിന്റെ ജീവിതം തുടങ്ങുന്നേയുള്ളൂ. ഉമ്മ നഷ്ടപ്പെടുക എന്നുള്ളത് ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഒരു കാര്യമാണ്. എന്നാൽ അത് ജീവിതത്തിൻറെ അവസാനം ഒന്നും അല്ല. നമ്മളെ സ്നേഹിക്കാൻ, സഹായിക്കാൻ ഇനിയും ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ കാണുക, മനസ്സിലാക്കുക. കൂടുതൽ പറയാൻ എനിക്കൊന്നും അറിയില്ല, പറയാൻ അർഹതയുമില്ല. പക്ഷേ നീ എന്നെ പോലെ ജീവിതത്തെയും കൂടെയുള്ളവരെയും വെറുക്കുന്ന ഒരാൾ ആകരുത്. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യാതിരിക്കുന്നതും പഠിക്കാതിരിക്കുന്നതൊന്നും  നിൻറെ ഉമ്മ മാത്രമല്ല ഏതൊരു ഉമ്മയും ഇഷ്ടപ്പെടില്ല. അതുകൊണ്ട് നീ ഇന്നു തന്നെ എന്ന് ഞാൻ പറയില്ല, പക്ഷേ പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണം. അദ്ദേഹം പറഞ്ഞു നിർത്തി. വളരെയധികം വിഷമിച്ചിരിക്കുകയായിരുന്നെങ്കിലും വാർഡൻ പറഞ്ഞ കാര്യങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന്   ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ. അദ്ദേഹം അനുഭവിച്ച വിഷമങ്ങളാണ് അദ്ദേഹത്തിനെ ഇങ്ങനെയാക്കിയത് എന്നു വിശ്വസിക്കാൻ പ്രയാസം തോന്നി. എന്ത് തന്നെയായാലും അദ്ദേഹത്തെ പോലെയാവരുത് എന്ന് ഞാൻ തീരുമാനിച്ചു.  ഭക്ഷണം കഴിച്ചു തിരികെ റൂമിലേക്ക് വന്നു. വാർഡൻ്റെ സൗമ്യമായ വാക്കുകൾ അൽപം ആശ്വാസം പകർന്നുവെങ്കിലും ഉള്ളിലെ ദുഃഖത്തെ മായ്ക്കുവാൻ അതൊന്നും പര്യാപ്തമായിരുന്നില്ല. ഞാൻ പിന്നീടുള്ള ദിവസങ്ങളിലും തീർത്തും നിരാശനായിരുന്നു. എല്ലാവരുടെയും നിർബന്ധപ്രകാരം പരീക്ഷ എഴുതാൻ പോയി എന്ന് മാത്രം.  ആദ്യദിവസം അറബിക്കും മലയാളം സെക്കൻഡും ആയിരുന്നല്ലോ. നല്ലപോലെ പഠിക്കുന്ന ഈ രണ്ടു വിഷയത്തിലും മുഴുവൻ മാർക്കും കിട്ടാൻ സാധ്യത ഉണ്ടായിരുന്നതാണ്. എങ്ങനെയോ എന്തൊക്കെയോ എഴുതി ഞാൻ പോന്നു. പിറ്റേദിവസവും അതേപോലെ തന്നെ. മൂന്നാമത്തെ ദിവസം വെള്ളിയാഴ്ച പരീക്ഷ കഴിഞ്ഞു വന്ന എന്നെ അവിടുത്തെ ഖത്തീബ് ഉസ്താദ് വിളിപ്പിച്ചു. അദ്ദേഹം എന്നോട് സംസാരിച്ചു. “ഫൈസൽ നീ നന്നായി പഠിക്കുന്ന ഒരാളാണ്. ഇസ്ലാമിക നിയമപ്രകാരം ഒരു മരണത്തിൽ മൂന്നു ദിവസത്തിലധികം ദുഃഖം ആചരിക്കാൻ പാടില്ലെന്നാണ്. നിൻറെ ഉമ്മാക്ക് മോൻ നന്നായി പഠിക്കണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു എന്നെനിക്കറിയാം. ഇനി അത് നിറവേറ്റി കൊടുക്കുക എന്നുള്ളതാണ് ഒരു മകൻ എന്നുള്ള നിലക്ക് നിൻറെ കടമ അത് നീ നിറവേറ്റി കൊടുക്കണം. അതിനു വേണ്ടിയുള്ള പരിശ്രമം ആകണം ഇനിയുള്ള ദിവസങ്ങളിൽ. സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പാസാവേണ്ട നീ ഇങ്ങനെ ദുഖിച്ചിരുന്നാൽ ശരിയാവില്ല. നന്നായി പഠിക്കുക, നല്ല മാർക്ക് വാങ്ങുക, കൂടുതൽ നല്ല വിദ്യാഭ്യാസം നേടുക,  നല്ല ഉയർന്ന  ജോലി നേടുക ഇതായിരിക്കണം ഇനി നിൻറെ ലക്ഷ്യം. ഉസ്താദിൻറെ വാക്കുകൾ
എനിക്ക് അല്പം പ്രചോദനം നൽകി. അതിനുശേഷം ഞാൻ അല്പം ശ്രദ്ധിച്ചു തന്നെ  പരീക്ഷ എഴുതി.

24 Comments

  1. Thudaru mone thudaru…. emotional vibe on❤✌

  2. Ayva Nyc one Be Continue Pages kutaneee

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.

  3. വളരെ നന്നായിട്ടൂണ്ഫ്യൂ bro

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം.

  4. ജിതേഷ്

    80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.

    1. ആൽക്കെമിസ്റ്റ്

      വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി. 

  5. നിധീഷ്

    ♥♥♥♥

    1. ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം.

  6. കൈലാസനാഥൻ

    ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.

    1. ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള  കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ  സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്,  ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.

  7. എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം.  കമന്റിന് നന്ദി. വളരെ സന്തോഷം.

  8. Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.

  9. Dear bro….
    ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
    കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന്‌ വായനക്കാര്‍ ഉണ്ടാകും…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ആൽക്കെമിസ്റ്റ്

      കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

  10. എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം

  11. ഞാൻ 2nd

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം.

  12. ❤️❤️❤️❤️

    1. ഇതിലും first ???… Iam a disco dencer ??..

      1. ആൽക്കെമിസ്റ്റ്

        സന്തോഷം

Comments are closed.