മകരധ്വജൻ 14

എന്ന മറുപടിയാണ് ലഭിച്ചത്.അദ്ദേഹമാണ് “കൊല്ലങ്കോട് കാളിയൻ” എന്ന മാന്ത്രികന്റെയടുത്തേക്ക് പോകാൻ നിർദ്ദേശിച്ചതും…!!

ഏ.സി യുടെ കുളിരിലും തമ്പിയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു നിന്നിരുന്നു.

മഹാദേവൻ തമ്പി ഓർമ്മയിലേക്ക് തിരികെപ്പോയി…ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക്..തണുത്തുറഞ്ഞു കിടക്കിടക്കുന്ന ഗംഗാ നദിക്കരയിൽ….കാശിനാഥന്റെ മണ്ണിലേക്ക്…!!

തന്റെ അനുജൻ വാസുദേവൻ തമ്പി കോളേജിൽ പഠിച്ചിരുന്ന കാലത്ത് അഷ്ടിക്ക് പോലും ഗതിയില്ലാത്തൊരു ദരിദ്ര ബ്രാഹ്മണ ഇല്ലത്തെ രാഗിണിയുമായി പ്രണയത്തിലായി…ഒരുപാട് ഉപദേശിച്ചിട്ടും,വിലക്കിയിട്ടും അവൻ വാശിയിൽ തന്നെ ഉറച്ചു നിന്നു.ഇതിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവളെ തീർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അതിനും ഫലമുണ്ടായില്ല.ഒരുനാൾ ഇരുവരും നാട് വിട്ടുപോയി. ഒരുപാടിടങ്ങളിൽ അവരെ തേടിയലഞ്ഞു.രണ്ട് വർഷങ്ങൾക്ക് ശേഷം കാശിയിൽ തീർത്ഥയാത്രയ്ക്ക് പോയിവന്ന കുമാരക്കുറുപ്പ് അനിയനെ അവിടെവച്ച് കണ്ടുവെന്നും,അവിടെയൊരു പൂജാ സ്റ്റോർ നടത്തുന്നുവെന്നും അറിഞ്ഞ് അവിടേക്ക് തിരിച്ചു.അവർ നൽകിയ അടയാളം വച്ച് അനുജനെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല.പ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അറിയിച്ചപ്പോൾ വാസുവിന്റെ മുഖത്ത് വിരിഞ്ഞ ആനന്ദത്തിന് അതിരില്ലായിരുന്നു.

താനും,കൂട്ടാളികളുമെത്തിയത് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായിരുന്നില്ല.മറിച്ച് വാസുദേവനെ ജീവശ്ചവമാക്കി തിരികെ കൊണ്ടുവരാൻ…അവന് വിലയില്ലെങ്കിലും അവന്റെ തള്ളവിരലിന് വിലയുണ്ടായിരുന്നു… കോടികളുടെ വില…തന്റെ ധൂർത്ത് കാരണം അച്ഛൻ വളരെ ചെറിയൊരു ഓഹരി മാത്രമേ തനിക്ക് തന്നിരുന്നുള്ളൂ.ബാക്കി സ്വത്തുക്കൾ മുഴുവൻ വാസുവിന്റെ പേരിലായിരുന്നു.അതും അവന് മുപ്പത്തിയഞ്ച് വയസ്സാകുമ്പോൾ അവൻ തീരുമാനിക്കും,എങ്ങിനെ വീതിച്ചു തരണമെന്ന്.ബിസിനസ് പൊട്ടിപ്പൊളിഞ്ഞു നാമാവശേഷമായപ്പോൾ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും തന്റെ മുന്നിലില്ലായിരുന്നു….!

അന്ന് രാത്രി അനുജനോടൊപ്പം കിടക്കാനെന്ന വ്യാജേന രാഗിണിയെ മറ്റൊരു മുറിയിലേക്ക് മാറ്റി.വെളുപ്പാൻ കാലത്ത് തങ്ങൾ