മകരധ്വജൻ 14

കാളിയൻ മെല്ലെ ചിരിച്ചു.

“തമ്പീ….നമ്മിൽ വിശ്വസിക്കുക…താങ്കളുടെ ഏത് ശത്രുക്കളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കും ഈ “കൊല്ലങ്കോട് കാളിയൻ’. അപേക്ഷിച്ചു വന്നവരെ ഉപേക്ഷിച്ച ചരിത്രമില്ല കൊല്ലങ്കോട് തറവാടിന്. ജീവൻ പകരം നൽകിയും സഹായമഭ്യർത്ഥിച്ചവരെ സംരക്ഷിച്ചവരാണ് കാളിയന്റെ തായ്‌വഴിയിലുള്ളവർ…ആ പാരമ്പര്യത്തിന് ഇന്നും മാറ്റം വന്നിട്ടില്ല…!!”

അത് പറയുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.കാളിയന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

“ഞാനെന്താണ് ചെയ്യേണ്ടത് സ്വാമീ…!

“ഉച്ഛാടനവും,ആവാഹനവും വേണ്ടി വരും…കാശിത്തിരി ചിലവാകും…!!

“പണം എനിക്കൊരു പ്രശ്‌നമേയല്ല സ്വാമീ…എനിക്കെന്റെ മനസ്സമാധാനം തിരികെ വേണം…!!

“എങ്കിൽ പൂജാകർമ്മത്തിനുള്ള സാധനങ്ങൾ ഒരുക്കിക്കോളൂ..ചാർത്ത് തരാം..അതിലെ ചില സാധനങ്ങൾ വാങ്ങാൻ കിട്ടില്ല.അത് ഏജന്റ് വഴിയേ ലഭിക്കുകയുള്ളൂ…എല്ലാം കിട്ടിയാൽ മാർച്ച് ഒന്ന് വ്യാഴാഴ്ച്ച പൗർണ്ണമി നാളിൽ തമ്പിയുടെ വീട്ടിൽ വച്ച്…!!!

ഇനിയുമുണ്ട് പതിനാറ് ദിനങ്ങൾ…അത്രയും നീട്ടിക്കൊണ്ട് പോകണോ എന്ന അർത്ഥത്തിൽ തമ്പി കാളിയനെ നോക്കി.

“വേറെ വഴിയില്ല തമ്പീ…മറ്റന്നാൾ തമിഴ്‌നാട്ടിലെ കൊല്ലിമലയിലെ ‘എട്രുകൈ അമ്മൻ കോവിലിൽ’ ഒരു കാളീപൂജയുണ്ട്.കൊല്ലങ്ങളായി നാം അത് മുടക്കാറില്ല.മാത്രവുമല്ല, ശത്രുവിനെ എതിരിടുമ്പോൾ നമ്മൾക്കത് ഗുണം ചെയ്യുകയും ചെയ്യും…!!!

“അത് വരെ എന്തെങ്കിലും മുൻകരുതലുകൾ…?

” വേണ്ടിവരും…!

കാളിയൻ ചില നിർദ്ദേശങ്ങൾ നൽകി ഒപ്പം…മന്ത്ര തകിടുകൾ,ഏലസുകൾ,വീടിന് ചുറ്റും ഇടമുറിയാതെ വരയ്ക്കാനുള്ള ഭസ്മവും നൽകി തമ്പിയെ യാത്രയാക്കി…!!

വ്യഴാഴ്ച്ച :-

ത്രിസന്ധ്യയോടെ ഉച്ഛാടനത്തിനും,ആവാഹനത്തിനുമുള്ള ഒരുക്കങ്ങളാരംഭിച്ചു.മന്ത്രകളമൊരുങ്ങി…താൽക്കാലികമായി