അപരാജിതൻ 1 [Harshan] 7126

Views : 404527

അപരാജിതൻ

a journey through the shaivik mysteries


സമര്‍പ്പണം:


വൈരുദ്ധ്യങ്ങളുടെ,
നിഗൂഢതകളുടെ,
സംഹാരത്തിന്റെ 
രൗദ്രത്തിന്റെ ,
ഉന്മാദത്തിന്റെ, 
പ്രണയത്തിന്റെ 
അത്യുന്നത
കൈലാസാചലവിരാജിതനായ
     മഹാചണ്ഡാലന്,,,   
ആദിയോഗിക്ക്,,

അപരാജിതന്‍ 
lord Shiva

 

അപരാജിതന്‍ ഒരു യാത്രയാണ്,,,
ശൈവരഹസ്യങ്ങളിലൂടെ

കുറവുകളൊരുപാടുണ്ട്,,
വിരസതയനുഭവപ്പെട്ടാല്‍
ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ

അപരാജിതന്‍

(1)

 

തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം.

തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന ഒരിടം എന്ന് മാത്രമേ നിർവചിക്കാനാകൂ ദണ്ഡുപാളയത്തെ.
കുന്നുകളും മലനിരകളും വെള്ളചാട്ടവും എല്ലാമുണ്ട്.
സമീപമായി ചന്തയും ഓഫിസുകളും ഒക്കെ ചേർന്ന ഒരു മിനിടൗണും.
ജീവിതത്തിൽ ഇനി എന്ത് ? എങ്ങോട്ട് ? എന്നൊരു ചോദ്യം മനസ്സിൽ കയറിയപ്പോൾ മനുവിന് മനസ്സിൽ അന്നേരം തോന്നിയത് മരിക്കാനായിരുന്നു. എല്ലാമവസാനിപ്പിക്കണമെന്ന വിചാരം കയറിയ അവന്റെ മനസ്സിൽ മരണമല്ലാതെ മറ്റൊരു പരിഹാരവും ഇല്ലായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തണമെന്ന വാശിക്കാരനാണ് മനു ദേവദാസ്.
ചിക്കമംഗളൂരിൽ നിന്നും രാത്രീ ആദ്യം കണ്ട ദീർഘദൂരബസ്സിൽ ഏറ്റവും അവസാനത്തെ സ്റ്റോപ്പിലെയ്ക്ക് ടിക്കറ്റ് എടുത്തത് മാത്രം അവനു നേരിയ ഓർമ്മയുണ്ടായിരുന്നു. അഞ്ചുകുപ്പി ബിയറിന്റെ ലഹരിയിലാണ് അവൻ മരണത്തിലേക്ക് യാത്രയാവാം എന്ന തീരുമാനമെടുത്തത്.
പകൽ ഒൻപതു മണി ആയപോളെക്കും അവൻ യാത്ര ചെയ്തിരുന്ന ബസ്സ് നിരങ്ങി നിരങ്ങി ദണ്ഡുപാളയത്തെത്തി. അടുത്തിരുന്ന പയ്യൻ അവനെ തോണ്ടി വിളിച്ചപ്പോൾ ഉറക്കത്തെ ഉപേക്ഷിച്ചവൻ കണ്ണുകൾ തുറന്നു. വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ദണ്ഡുപാളയ൦ ബസ് സ്റ്റാൻഡ് ആയിരുന്നു.
ഒക്ടോബറിന്റെ കുളിർ അവന്റെ ചർമ്മത്തെ ഭേദിച്ച് ഉള്ളിൽ കയറിയപ്പോൾ അവനൊന്നു വിറച്ചു , എങ്കിലും നല്ല അന്തരീക്ഷം , അവൻ ബസ്സിൽ നിന്നുമിറങ്ങി. കയ്യിലൊരു ബാഗ് മാത്രം ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളുണ്ട്. അല്ലെങ്കിലും മരിക്കാൻ പോകുന്ന തനിക്ക് ഇനിയെന്തിനു വസ്ത്രങ്ങൾ എന്നും അവനൊന്നു ചിന്തിച്ചു.
ഇത്ര നേരം ബസ്സിൽ ഇരുന്നത് കൊണ്ട് ഒന്ന് പ്രഭാതകൃത്യങ്ങൾ ചെയ്തു ഫ്രഷ് ആകണമെന്നു അവനു തോന്നി.
അവൻ ബാഗുമെടുത്തു നടന്നു , പുറത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് , ഒരു കുഴപ്പമില്ലാത്ത ഹോട്ടൽ കിട്ടിയാൽ തന്റെ കാര്യങ്ങൾ എളുപ്പമാകുമെന്നവന് തോന്നി.
ഒരു സാധുവായ പ്രായമുള്ള മനുഷ്യൻ അയാൾ കൈ കൂപ്പി അവനു സമീപം വന്നു.
ഓട്ടോ വേണമോ എന്ന് ചോദിച്ചു.
അവൻ ഒരു മോശമില്ലാത്ത ഹോട്ടലിൽ പോകണമെന്നു പറഞ്ഞു കൊണ്ട് അയാളോട് ഒപ്പം നടന്നു
അയാളവനെ തന്നെ പോലെ വാർദ്ധക്യം ബാധിച്ച ഭംഗിയില്ലാത്ത ഓട്ടോയുടെ സമീപത്തേക്കു കൊണ്ട് ചെന്നു , ഓട്ടോ കണ്ടു അവനൊന്നു അറച്ചുവെങ്കിലും എന്തെങ്കിലുമാകട്ടെ എന്ന ഭാവത്തോടെ അവൻ ഇഷ്ടക്കേടോടെ ആ ഓട്ടോയിൽ ഇരുന്നു.
അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് എടുത്തു.
മനുഷ്യനെ വെറുപ്പിക്കുന്ന തരത്തിൽ വേഗതയില്ലാത്ത ഓട്ടോയിൽ അവൻ കലിപ്പ് കയറി തന്നെ ഇരുന്നു
ആസ്തമ ബാധിച്ച മനുഷ്യൻ ശ്വാസം ശക്തിയിൽ വലിക്കുന്ന പോലെ ഓട്ടോയുടെ ആക്സിലേറ്ററിൽ അയാളുടെ കൈ ശക്തിയിൽ തിരിയുമ്പോൾ ഓട്ടോ വലിച്ചു വലിച്ചു ചങ്കു പൊട്ടുന്ന പോലെ ഇടയ്ക്ക് വെടി ശബ്ദ൦ പോലെ ശബ്ദം മുഴക്കി നീങ്ങി കൊണ്ടിരുന്നു സാവധാനം .
പതിനഞ്ചു മിനിട്ടു കൊണ്ട് അവർ ഒറ്റയായി നിലനിൽക്കുന്ന ഒരു ഹോട്ടലിനു മുന്നിലായി വന്നു നിന്നു.
അവൻ പുറത്തേക്കിറങ്ങി ദേഷ്യത്തോടെ അയാളോട് കാശ് ചോദിച്ചു
അയാൾ നൂറു രൂപ പറഞ്ഞു ,
എന്തോ അവനു അയാളോട് പേശുവാൻ തോന്നിയില്ല
പഴ്സിൽ നിന്നും കാശെടുത്തു കൊടുത്തു
തന്റെ ബാഗുമെടുത്ത് ഹോട്ടൽ ലാൻഡ് മാർക്കിലേക്ക് നടന്നു,
അവിടെ റിസപ്‌ഷനിൽ ചെന്ന് ഒരു റൂം ചോദിച്ചു
ഒരു ദിവസത്തേക്ക് മതി എന്ന് കൂടെ പറഞ്ഞു
അവന്റെ ഡോകുമെൻസ്റ് വാങ്ങി റിസപ്‌ഷനിൽ നിന്നിരുന്ന കാണാൻ തെറ്റില്ലാത്ത യുവതി അവനു റൂം അറേഞ്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾ വെറുതെ അവൻ ആ കുട്ടി അണിഞ്ഞ ഐഡന്റിറ്റി കാർഡിൽ നിന്നും മനു പേര് വായിച്ചു
“മയൂരി ”
പേര് കേട്ട ആ യുവതി അവനെ നോക്കി ചിരിച്ചു
“നതിങ് ,,ജസ്റ്റ് ഐ റെഡ് യുവർ നെയിം ” എന്ന് പറഞ്ഞവൻ അവിടെ കാത്ത് നിന്നു.
മയൂരി റൂം ബോയ് യെ വിളിച്ചു അവനുള്ള മുറി പറഞ്ഞു കൊടുത്തു.
മനു , റൂം ബോയുടെ കൂടെ റൂമിലേക്ക് തിരിച്ചു
അവിടെ ചെല്ലുമ്പോൾ അവൻ പുറത്തെ നമ്പർ നോക്കി 105.
അവൻ അന്നത്തെ തീയതി ഓർത്തു
ഒക്ടോബർ 5 പത്താം മാസത്തിലെ അഞ്ചാം തീയതി
അത് തന്നെ താൻ താമസിക്കുന്ന മുറിയുടെ നമ്പറും
അവനൊന്നു ചിരിച്ചു
റൂം ബോയ് വാതിൽ തുറന്നു കൊടുത്തു
അവൻ ആ പയ്യന് ഒരു അമ്പതു രൂപ ടിപ്പ് ആയി കൊടുത്തു കൊണ്ട് മുറിയിലേക്ക് കയറി വാതിൽ അടക്കുന്നതിനു മുന്നേ മനസിലൊന്നു ഉറപ്പിച്ചു
2012 ഒക്ടോബർ 5
തന്റെ മരണദിവസം.
<<<>>
റൂമിലെത്തി ഒരു മണിക്കൂർ കൊണ്ട് മനു ഫ്രഷ് ആയി , തന്റെ കൈവശമുണ്ടായിരുന്ന വസ്ത്രം എടുത്തണിഞ്ഞു. ഹോട്ടലിലെ ബാൽക്കണിയിൽ വന്നു കൊണ്ട് വിദൂരതയിലെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് അല്പം നേരം നിന്നു.
അപ്പോളേക്കും അവന്റെ കണ്ണുകൾ ഒന്ന് തുളുമ്പി.
കണ്ണടയ്ക്കുമ്പോൾ അവളുടെ മുഖമാണ് മനസിലേക്ക് വന്നത്.
താൻ പ്രാണനേക്കാളേറെ സ്നേഹിച്ചവൾ തന്റെ റ്റീന
ഉള്ളിലെരിഞ്ഞ പക ,അവൻ ബാല്കണിയുടെ ഹാൻഡ് റെയിലിൽ തന്റെ കൈകൾ കൊണ്ട് ഇടിച്ചു തീർക്കുവാൻ ശ്രമിച്ചു.
അവളാണ് തന്നെ മരണത്തിലേക്ക് നയിക്കുവാനുള്ള പ്രേരണയായത്
അവൾ കാണിച്ച വിശ്വാസവഞ്ചന
അല്പം കഴിഞ്ഞവൻ കോളിംഗ് ബെൽ കേട്ട് ചെന്ന് വാതിൽ തുറന്നു
അവനുള്ള പ്രഭാതഭക്ഷണവുമായി റൂം ബോയ് വന്നതായിരുന്നു.
അവൻ അത് വാങ്ങി
ഭക്ഷണം ഒക്കെ കഴിച്ചു.
അല്പം നേരം ബെഡിൽ കിടന്നു
അന്നേരമാലോചന എങ്ങനെയുള്ള മരണം തിരഞ്ഞെടുക്കണം എന്നായിരുന്നു.
തൂങ്ങി മരിച്ചാലോ ,,,? അത് വേണ്ട അവൻ ചിന്തിച്ചു
അതാകുമ്പോൾ ശ്വാസം മുട്ടി പിടയേണ്ടി വരും
കൈ മുറിച്ചാലോ ? അതാകുമ്പോൾ ഒരുപാട് നേരം പിടിക്കും രക്തം വാർന്നു മരണം സംഭവിക്കുവാൻ
വിഷം കുടിക്കണം എന്നുണ്ട് , പക്ഷെ കൈവശം വിഷമില്ല , അത് വാങ്ങാനും പ്രയാസമാണ്
അങ്ങനെ ഏറെ ആലോചനയ്ക്ക് ശേഷം അവനൊരു തീരുമാനത്തിലെത്തി
“തീവണ്ടിക്ക് തല വെക്കാം ” അതാകുമ്പോൾ തീവണ്ടിയുടെ ചക്രം തലയിൽ കയറുമ്പോൾ ഉള്ള വേദനയെ ഉണ്ടാകൂ , തന്റെ തല തകർന്നു ചതഞ്ഞു പോകും ,, മരണത്തിലൂടെ തന്റെ മാംസം റ്റീനയെ കാണിക്കണം.
അങ്ങനെയെങ്കിൽ തന്റെ ആത്മഹത്യ രാത്രി മതിയാകും
അതാണ് ഏറ്റവും ബെസ്റ്റ് സമയം
അവൻ മനസ്സിൽ വീണ്ടും ഉറപ്പിച്ചു
2012 ഒക്ടോബർ 5
തന്റെ ആത്മഹത്യ ദിനം അതും തീവണ്ടിക്ക് തല വെച്ച്.
<<<>>>
അല്പം കഴിഞ്ഞപ്പോൾ മനുവിന്റെ മൊബൈൽ റിങ് ചെയ്തു.
അവൻ ഫോണെടുത്തു നോക്കി
അവന്റെ മമ്മയാണ് , വസുന്ധര
“നീയെവിടെയാ മോനെ ?” വിഷമത്തോടെ അവർ ചോദിച്ചു
“ഞാൻ ഇത്തിരി അകലെയാ ,,മമ്മാ ”
“അകലെ എന്ന് പറഞ്ഞാൽ സ്ഥലത്തിന് പേരില്ലേ ?”
“ദണ്ഡുപാളയം ”
“അവിടെ എന്താ ,,അത് ദൂരെയുള്ള സ്ഥലമല്ല മോനെ ”
“എനിക്ക് കുറെ പ്രധാന കാര്യങ്ങൾ ഉണ്ട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ”
“അതിനു അവിടെ വരെ പോകണോ ?”
“മമ്മയ്ക്ക് ഇപ്പോ എന്താ ,,ഞാൻ കൊച്ചുകുട്ടിയാണോ ?”
“നീ കൊച്ചുകുട്ടിയല്ല ,,പക്ഷെ ഞങ്ങൾക്ക് നീയെന്നും കൊച്ചുകുട്ടിയാ ”
അവനതു കേട്ട് ദേഷ്യം വന്നു
“എന്നാ നീ തിരികെ വരാ മോനെ ?” അവർ ചോദിച്ചു
“ഞാൻ വരുന്നില്ല ,, പോരെ ,,,”
“ഉവ്വടാ ,,,നീ വരാതെ ഇരിക്കാല്ലേ ,,നീയെന്റെ മോനല്ലേ ,, അവിടത്തെ കാര്യങ്ങൾ ഒക്കെ തീർത്തിട്ട് വേഗം വരണം കേട്ടോ ,, നിന്നെ സമയത്തു കണ്ടില്ലെങ്കിൽ അറിയാല്ലോ ,,പപ്പയുടെ വായിൽ നിന്നും നല്ല വഴക്ക് കേൾക്കാം ,, ”
“ഹമ് ,,,,,അവനൊന്നു മൂളി ”
“മൂപ്പർക്ക് വഴക്കു പറയാനല്ലേ അറിയൂ ,,,,”
“മനു ..എന്താ ഇത് ,, പപ്പ നിന്നെയല്ലാതെ പിന്നെ ആരെയാ വഴക്ക് പറയാ ,,,”
“ആ ,,ഞാൻ വെക്കാണ് ,,എനിക്ക് കുറച്ചു പണിയുണ്ട് ”
“ശരി ,,,,വെക്കല്ലേ ,,വെക്കല്ലേ ,, ഇന്ന് നമ്മുടെ മഹാദേവ ക്ഷേത്രത്തിൽ ഇന്നത്തെ പൂജ മമ്മ നേർന്നതാ ,, ചുറ്റു വിളക്കൊക്കെയുണ്ട് ,, ഇന്നെല്ലാരും പൂജകളിൽ പങ്കെടുക്കാനായി അമ്പലത്തിൽ പോകുന്നുണ്ട് ,, അതുകൊണ്ടു മോനിന്ന് നോൺ വെജ് ഒന്നും കഴിക്കരുത് ,,,”
“നിങ്ങൾക്കൊന്നും വേറെ പണിയില്ല ,,, ”
“മനു ,,, അടി വാങ്ങും നീ ,, ധിക്കാരം ഈശ്വരനോട് വേണ്ട ,,, ”
അത് കേട്ടപ്പോൾ മനുവിന് പെരുത്തു വന്നു
അവൻ കൂടുതൽ ഒന്നും പറയാതെ ഫോൺ വെച്ചുകൊണ്ട് ദേഷ്യത്തോടെ അവജ്ഞയോടെ പിറുപിറുത്തു
“ഇന്ന് മരിക്കാന്‍ പോണ എനിക്ക്യാ ,
ശിവക്ഷേത്രത്തില് പൂജ ,,
ഓരോരോ അന്ധവിശ്വാസങ്ങള് ”
<<<>>>
ആ കിടപ്പില്‍ അല്പം നേരം മനു ഉറങ്ങിപോയിരുന്നു.
പക്ഷേ അധികം നേര൦ ഉറങ്ങാനായി സാധിച്ചില്ല
താൻ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട അതെ കാഴ്ച , വീണ്ടും സ്വപ്നത്തിൽ കണ്ടവൻ ഞെട്ടി എഴുന്നേറ്റു.
റ്റീന, ജെയിംസ്ന്റെ ഫ്ലാറ്റിൽ അവനോടൊപ്പം ഒരു മുറിയിൽ ഒരു കിടക്കയിൽ നൂൽ ബന്ധമില്ലാതെ ഇരുവരും ,,
അവനാകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി.
നാല് വർഷം ആത്മാർത്ഥമായി പ്രേമിച്ചവളാണ്‌ ,അവൾക്ക് എന്തിനും താനും തന്റെ പണവും വേണമായിരുന്നു ഈ നാലു വർഷവും അനാവശ്യമായി ഒരു സ്പർശിക്കപോലും ചെയ്തിട്ടില്ല അവളെ ,,അത്രക്കും പൊന്നു പോലെ മനസ്സിൽ കൊണ്ട് നടന്നവൾ ,,ജെയി൦സ് , കോളേജിലും ഗെയി൦സിലും എല്ലാം തന്റെ എതിരാളി , അവനെ തന്നെ അവൾ ,,,,,”
മനു എഴുന്നേറ്റു ഷര്‍ട്ടിനു മേലെ ഓവര്‍ക്കോട്ടും ഇട്ടു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
മുറി പൂട്ടി താഴേക്കിറങ്ങി
ഹോട്ടലും കടന്നു അല്പം നടന്നു
പ്രക്ഷുബ്ദമായ മനസോടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
<<<>>>
ഏറെ ദൂരം നടന്ന അവൻ ഒരു കൊച്ചു മാർക്കറ്റ് കണ്ടു. വെറുതെ ഒരു രസത്തിനു അങ്ങോട്ടേക്ക് നടന്നു. അവിടെ കാഴ്ചകള്‍ ഒക്കെ കണ്ടു മതിയായപ്പോള്‍ അവിടെ നിന്നും മുകളിലേക്കുള്ള കുന്നു കയറി നടന്നു.അല്പം കഴിഞ്ഞപ്പോള്‍ അവിടെ നിരനിരയായി നടന്നു പോകുന്ന കുറെ ബുദ്ധ മെറൂൺ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ബുദ്ധഭിക്ഷുക്കളെ കണ്ടു. അവർ ബുദ്ധം ശരണം ഗച്ഛാമി എന്ന് ആലപിക്കുന്നുണ്ടായിരുന്നു.
അവർ പോകുന്നത് അവനവിടെ നിന്ന് നോക്കി നിന്നു , അവിടെ ഒരു ബുദ്ധ വിഹാരമുണ്ടെന്നു അറിയാൻ കഴിഞ്ഞു , അവിടത്തെ അന്തേവാസികളാണ് ആ ബുദ്ധഭിക്ഷുക്കൾ എന്നും അവനു മനസിലായി.
ബുദ്ധവിഹാരത്തിൽ നിന്നും മന്ത്രധ്വനികൾ ഉയരുന്നതും പ്രത്യക മണിനാദവും ഉയരുന്നത് കേൾക്കാൻ സാധിക്കുമായിരുന്നു. അവൻ അവരുടെ പുറകെ നടന്നു
ഒടുവിൽ ബുദ്ധവിഹാരത്തിനു മുന്നിലെത്തി ,
ഉള്ളിലേക്കൊന്നും പ്രവേശിക്കാതെ കൗതുകത്തോടെ അവിടെ അല്പം നേരം നിന്ന് , പിന്നെ ഇടത്തേക്കുള്ള വഴിക്കു തിരിഞ്ഞു കൊണ്ട് യാത്ര തുടർന്നു.
കുറെ ചെന്നപ്പോൾ അവനവിടെ ഒരു അരുവിയുടെ കരയിലെത്തി.
നല്ല തണുപ്പുള്ള ജലമായിരുന്നു അതിൽ നിറഞ്ഞു കിടന്നത് .
അവനതിൽ മുഖം കഴുകി
ആ അരുവിക്ക് സമീപമായി ഒരു ചെറിയ കൽമണ്ഡപം കണ്ടു,
ആ കല്മണ്ഡപത്തിനു പുറത്തു ഒരു കാളയുടെ വിഗ്രഹവും
അവൻ കല്മണ്ഡപത്തിന് സമീപത്തേക്ക് നടന്നു
അതിനുള്ളിൽ ഒരു കൊച്ചു ശിവലിംഗപ്രതിഷ്ഠ കണ്ടു .
ആ നാട്ടിലെ ആളുകൾ വന്നു പ്രാർത്ഥിച്ചു പൂജകൾ അർപ്പിക്കുന്ന മണ്ഡപമാണ് എന്ന് മനസിലായി.
ഭിക്ഷ തെണ്ടുന്ന ഒരു വൃദ്ധയെ അവനവിടെ കണ്ടു.
അവരവന് നേരെ കൈകൾ നീട്ടി
അവരുടെ പ്രായം നോക്കുമ്പോ തന്റെ അമ്മമ്മയുടെ പ്രായമുണ്ട് , ഈ പ്രായത്തിൽ അവരെന്തു ജോലി ചെയ്തു ജീവിക്കും എന്ന് മനസ്സിൽ കരുതിയ അവൻ ഒന്നും നോക്കാതെ ഒരു നൂറു രൂപ അവർക്ക് കൊടുത്തു , അവർ സന്തോഷപൂർവ്വം അത് വാങ്ങി , എന്നിട്ടു അവിട നിന്നും എഴുന്നേറ്റു ആ കൽമണ്ഡപത്തിൽ പ്രവേശിച്ചു കൈയിൽ ശിവലിംഗത്തിൽ വർഷിച്ചിരുന്ന ഭസ്മം അല്പം കൈയിൽ കൊണ്ട് വന്നു
എന്നിട്ടു അവനോടു പോലും ചോദിക്കാതെ അവന്റെ നെറ്റിയിൽ നീളത്തിൽ തൊടുവിച്ചു.
അവൻ ഒന്ന് ചിരിച്ചു
അവർ അവന്റെ കവിളിൽ ഒന്ന് തലോടി പുഞ്ചിരിച്ചു
എന്നിട്ടു പറഞ്ഞു
“നല്ലതേ വരൂ ,,,,,ഒരാപത്തും വരാതെ ശങ്കരൻ കാത്തുകൊള്ളും ,, ”
അവൻ അവജ്ഞയോടെ ആ വൃദ്ധയെ നോക്കി
അവർ അവിടെ നിന്നും തന്റെ ഭാണ്ഡവും എടുത്ത് കിഴക്കു ദിക്കിലേക്ക് നടന്നു നീങ്ങി
ഇടയ്ക്കവനെ ഒന്ന് തിരിഞ്ഞു നോക്കുകയും ചെയ്തു
അവൻ അത് ഗൗനിക്കാതെ തിരികെ നടന്നു
എന്തോ ഒരു തോന്നൽ തോന്നി അവനൊന്നു തിരിഞ്ഞു കല്മണ്ഡപത്തിൽ ഒന്ന് നോക്കി.
എന്നിട്ടു നെറ്റിയിലെ ഭസ്മം കൈ കൊണ്ട് മായ്ച്ചു കളഞ്ഞു
അവിടെ നിന്നും യാത്ര തുടർന്നു
അഞ്ചു മണിയോടെ മനു പലയിടത്തും പോയി ഹോട്ടലിൽ തിരികെയെത്തി.
അവന്റെ ‘അമ്മ പറഞ്ഞതിന് വിരുദ്ധമായി പുറത്തു നിന്നും നല്ലപോലെ നോൺ വെജ് ഭക്ഷണം കൂടെ കഴിച്ചാണ് അവൻ തിരികെയെത്തിയത്.
ചാകാൻ പോകുന്നവനു ഇതൊക്കെ എന്തിനു നോക്കണം. എന്നതായിരിന്നു അവന്റെ ചിന്ത.
അവൻ ഹോട്ടലിൽ കയറുന്ന സമയത്ത് മയൂരിയെ കണ്ടു.
അവനവളുടെ സമീപം ചെന്ന് അടുത്തുള്ള റെയിൽ വേ സ്റ്റേഷനെ കുറിച്ച് ചോദിച്ചു
അടുത്തെങ്ങും റെയിൽവേ സ്റ്റേഷനില്ല , പക്ഷെ ഇരുപത് കിലോമീറ്റർ അകലെ ഒരു റെയിവേ സ്റ്റേഷൻ ഉണ്ട് , എല്ലാ ട്രെയിനുകൾക്കും അവിടെ സ്റ്റോപ്പില്ല എന്ന് കൂടെ അവൾ പറഞ്ഞു.
“എനിക്ക് രാത്രി എട്ടര മണിക്ക് റെയിൽ വേ സ്റ്റേഷനിൽ എത്തണം , ഒരു ക്യാബ് അറേഞ്ച് ചെയ്യാമോ ?” അവൻ തിരക്കി
“ഷുവർ സർ ” എന്ന് മയൂരി മറുപടി പറഞ്ഞു.
മനു അവളോട് നന്ദി പറഞ്ഞു കൊണ്ട് തിരികെ തന്റെ മുറിയിലേക്ക് പോയി
നൂറ്റി എട്ടാം നമ്പർ മുറിയിലേക്ക്
പോകും വഴിയാണ് അവനോർത്തത് ആരെങ്കിലും ചാകാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമോ എന്ന് . പിന്നെ ആലോചിച്ചപ്പോൾ ഈ മലമുകളിൽ എന്തായാലും ട്രെയിനും ഇല്ല ട്രാക്കും ഇല്ല , എന്തായാലും അവിടെ വരെ പോയിട്ട് ട്രാക്കിലൂടെ അല്പം ദൂരം നടന്നാൽ ആളില്ലാത്ത ഭാഗത്തു എത്തി തല വെക്കാമല്ലോ എന്ന് അവനു ഒരു ഉപായം തോന്നി . എന്തായാലും ക്യാബ് പറഞ്ഞിട്ടുണ്ടല്ലോ , ഇനിയിപ്പോ മാറ്റാൻ നോക്കണ്ട , അങ്ങനെ തന്നെ ചെയ്യാമെന്ന് മനസിലുറപ്പിച്ചു കൊണ്ട് മനു ഡോർ തുറന്നു അകത്തേക്ക് പ്രവേശിച്ചു.
<<<>>>>
ദണ്ഡുപാളയത്തിൽ നിന്ന് കുറച്ചകലെ.
റോഡിലാകെ ഹോണടി ബഹളങ്ങളും വാഹനങ്ങളുടെ തിരക്കുമായിരുന്നു.
അതിനിടയിലൂടെ ഒരു അംബാസഡർ കാർ മുന്നോട്ടു പോകുകയായിരുന്നു .
തിരക്കൊഴിഞ്ഞ ഒരിടമെത്തിയപ്പോൾ ആ അംബാസിഡർ കാർ റോഡിൽ നിന്നും അൽപ്പം മാറ്റി നിർത്തി.
ഒരു മുപ്പതു മുപ്പത്തഞ്ചു വയസു തോന്നിക്കുന്ന യുവാവ് പുറത്തേക്കിറങ്ങി.
ആവശ്യത്തിനു മുടിയും അല്പം നീണ്ട താടിയുമുണ്ട്.
ആവറേജ് ശരീരം , ഷർട്ടിനു മുകളിലായി മുതൽ റിസ്റ്റ് വരെ മൂടുന്ന സ്വെറ്റർ ധരിച്ചിട്ടുണ്ട്
ഒപ്പം കഴുത്തിൽ ഒരു മഫ്ളറും ചുറ്റിയിരിക്കുന്നു.
ഒരു കാപ്പി പാന്റും വിലകുറഞ്ഞ ഒരു ഷൂസുമാണ് വേഷം.
അയാൾ കാറിൽ നിന്നുമിറങ്ങി അടുത്തുള്ള ഒരു ചെറിയ കടയിൽ കയറി ഒരു വിൽസ് സിഗരറ്റ് വാങ്ങി
ഒപ്പം ഒരു ഗ്ലാസ് ചായയും.
സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചു ആഞ്ഞൊരു പുകയെടുത്ത് കൊണ്ട് കടക്കാരനോട് കുശലം പറഞ്ഞു ചായയും കുടിച്ചു നിൽക്കുകയാണ്.
അന്നേരമാണ് പോക്കറ്റിൽ കിടക്കുന്ന ഫോൺ വൈബ്രെറ്റ് ചെയ്തത്.
അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്തു
“എന്താ മയൂരി ?”
“ബാലുച്ചേട്ടാ ,, ഏഴരയ്ക്ക് വണ്ടിയും കൊണ്ട് ഇങ്ങോട്ടൊന്നു വരാൻ പറ്റുമോ, റെയിൽവേ സ്റ്റേഷൻ
വരെ ഒരോട്ടമുണ്ടായിരുന്നു ”
“മോളെ ,, ഇന്ന് കുറച്ചധികം ഓടി ,,ഞാൻ ഇത്തിരി ടയേഡ് ആണ് ,,പോകും വഴി ഒരു ചെറുതും വാങ്ങി വീട്ടിൽ പോയി അടിച്ചു കിടക്കാനുള്ളതാ ”
“അയ്യോ ,, ബാലുച്ചേട്ടാ ,,അങ്ങനെ പറയല്ലേ ,,വേറെ ആരെയും ആ സമയത്തു കിട്ടാഞ്ഞിട്ടാ ,,ഒന്ന് സഹായിക്കൂ ” അവൾ അയാളോട് അപേക്ഷിച്ചു
“അത്യാവശ്യമാണോ മോളെ ,,”
“ആ ചേട്ടാ ,, വന്നാൽ വെല്യ ഉപകാരം ”
“ശരി മോളെ ,,ഞാൻ വരാം ,, ഏഴരയല്ലേ പറഞ്ഞത് ”
“അതെ ബാലുച്ചേട്ടാ ,,ഉറപ്പായും വരണേ ”
“വരാം ,,വരാം ,,,” ഒരു പുക ആഞ്ഞെടുത്തു ഊതി കൊണ്ട് അയാൾ മറുപടി പറഞ്ഞിട്ട് ഫോൺ വെച്ച് ചായ കുടിയിൽ മുഴുകി
ബാലു ഏഴര മണിയോടെ ഹോട്ടലിൽ എത്തി.
മയൂരി അപ്പോളേക്കും പോയിരുന്നു
പോകുന്നതിനു മുൻപ് റിസപ്‌ഷനിൽ നിൽക്കുന്ന പയ്യനെ പറഞ്ഞേല്പിച്ചിരുന്നു
പയ്യൻ പോയി മനുവിന്റെ മുറിയിൽ പോയി കാർ വന്ന കാര്യം പറഞ്ഞു.
അത് കേട്ട് മനു തന്റെ ബാഗും എടുത്തു മുറി പൂട്ടി താഴേക്കിറങ്ങി.
ബാലു പുറത്ത് പോർട്ടികോയിൽ നിൽക്കുകയായിരുന്നു
മനു വരുന്നത് കണ്ടു അങ്ങോട്ടേക് ചെന്നു
സലാം കൊടുത്തു ഗുഡ് ഈവനിംഗ് പറഞ്ഞു
മനു, ബാലുവിന്റെ പുറകെ ചെന്നു
ബാലു കാറിന്റെ വാതിൽ തുറന്ന് കൊടുത്തു മനുവിനെ കയറ്റിയിരുത്തി
എന്നിട്ടു സീറ്റിൽ കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു
ഗേറ്റ് കടന്നു യാത്ര തിരിച്ചു
<<<<>>>>
റിസപ്‌ഷനിലെ പയ്യനോട് ബാലു കന്നഡത്തിൽ സംസാരിച്ചതിനാൽ മനു വിചാരിച്ചതും ബാലു ഒരു ലോക്കൽ ഡ്രൈവർ ആണെന്നായിരുന്നു.
കാറിൽ ഇരിക്കുമ്പോൾ മനു ബാലുവിനോടും സംസാരിക്കാൻ പോയില്ല. അതുപോലെ തിരിച്ചു ബാലുവും.
ഇടയിൽ ട്രാഫിക് ബ്ലോക്ക് ഒക്കെ ഉള്ളതിനാൽ അല്പം സയമ൦ കൂടുതൽ എടുത്തായിരുന്നു കാർ പോയികൊണ്ടിരുന്നത്.
എട്ടരയോടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി.
ഒരു ലോക്കൽ റെയിൽവേ സ്റ്റേഷൻ കൈലാഷ്പുരി
മനു മീറ്ററിൽ നോക്കി , അഞ്ഞൂറ്റി അമ്പതു രൂപ ആയിട്ടുണ്ട്.
അവൻ പേഴ്സിൽ നിന്നും അറുന്നൂറു രൂപ എടുത്തു ബാലുവിന് നേരെ നീട്ടി.
ബാലു അത് വാങ്ങിയിട്ട് പോക്കറ്റിൽ ബാക്കി കൊടുക്കാനായി തപ്പുമ്പോൾ
കീപ് ദി ചേഞ്ച് ” എന്ന് പറഞ്ഞുകൊണ്ട് മറുപടി പോലും കേൾക്കാതെ മനു ബാഗും കൊണ്ട് റെയിൽവേ സ്റേഷനിലേക്ക് നടന്നു.
റെയിൽവേ സ്റ്റേഷനിലെത്തിയ അവൻ പ്ലാറ്റ്ഫോമിലേക്ക് കയറാതെ ഇടയിലുള്ള വഴിയിലൂടെ അല്പം നടന്നു തുറന്നു കിടക്കുന്ന കോൺക്രീറ്റ് മതിൽ കടന്നു ട്രാക്കിലെത്തി. അപ്പോളേക്കും ഒരു ഗുഡ്സ് ട്രെയിൻ അതിവേഗം അതിലൂടെ മുന്നോട്ടു പോയിരുന്നു.
അവൻ നേരെ നടന്നു ഒരു കിലോമീറ്ററോളം ഉള്ളിലേക്ക്
അവിടെ വെളിച്ചമോ ആൾസഞ്ചാരമോ ഒന്നും ഉണ്ടായതായി കണ്ടില്ല
ഇത് തന്നെ , തനിക്ക് ആത്മഹത്യ ചെയ്യാൻ ഉതകുന്ന യുക്തമായ സ്ഥാനം എന്ന് അവനുറപ്പു വരുത്തി.
തന്റെ പോക്കറ്റ് ഡയറി കൈയിലെടുത്തു ഫോണിലെ ടോർച്ച് തെളിയിച്ചു അതിൽ
എന്റെ മരണത്തിനു ഉത്തരവാദി റ്റീന ജേക്കബ് എന്ന് എഴുതി ഒരു സൈൻ ഇട്ടു
എന്നിട്ടു ട്രാക്കിനു അപ്പുറത്തായി വെച്ച് കൊണ്ട് തന്റെ ബാഗ് ട്രാക്കിൽ വെച്ച് അതിനു മേലെ തലയും വെച്ച്
നീളത്തിൽ കിടന്നു , തന്റെ മരണവും കാത്ത്.
അല്പം കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരു വെളിച്ചം കണ്ടു
ഒപ്പം വലിയ സൈറണും
അവനുറപ്പായി അതുവഴിയുള്ള സൂപ്പർ ഫാസ്റ് ട്രെയിൻ ആണെന്ന് .
മനു മരണത്തിനു തയ്യാറെടുത്തു
ട്രെയിനിന്റെ ശബ്ദം അടുത്തടുത്ത് വന്നു കൊണ്ടിരിക്കുന്നു
അതുപോലെ തന്നെ കണ്ണിൽ കുത്തുന്ന വെളിച്ചവും
ഉള്ളിലെ ഭയം കൂടു പൊട്ടിച്ചു പുറത്തേക്ക് വന്നു തുടങ്ങി
മരണം , ഒരു വിളിപ്പാടകലെ
അവൻ വിറയലോടെ ഇരു കൈകളും കൊണ്ട് കാതിൽ മുറുകെ അമർത്തി
കണ്ണുകൾ ഇറുക്കിയടച്ചു.
മരണത്തെ സ്വീകരിക്കുന്നതിനായി.
ഭയം കൊണ്ട് “അമ്മേ ,,,,,”എന്നു വിളിച്ചു.
വലിയ ശബ്ദത്തോടെ ട്രെയിൻ കടന്നു പോയി
ദേഹം നുറുങ്ങുന്ന വേദനയോടെ അവൻ ട്രാക്കിന്റെ ഇടതു വശത്തു അപ്പുറത്തായി വീണു കിടക്കുന്നു.
ട്രെയിൻ പോകുന്ന ശബ്ദവും വേഗതയും അതിന്റെ കാറ്റും കാരണം ഒന്നും കാണാനോ കേൾക്കാനോ സാധിച്ചില്ല.
ഒടുവിൽ ട്രെയിൻ പോയി കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റിരുന്നു.
മുട്ടെല്ലാം പൊട്ടിയിരിക്കുന്നു.
അവൻ ചുറ്റും നോക്കി
അയാൾ ,,,തന്നെ കൊണ്ട് വിട്ട ഡ്രൈവർ
“സാറ് ,,,ചാകാൻ വന്നതാണോ ?” എന്നൊരു ചോദ്യവും ചിരിച്ചുകൊണ്ട് ബാലു ചോദിച്ചു.
“അല്ലടോ ,, ഉറങ്ങാൻ വന്നതാ ,,തനിക് ഞാൻ കാശ് തന്നതല്ലേ പിന്നെ എന്തിനാ എന്റെ പിന്നാലെ വന്നത്? എന്നെ രക്ഷിച്ചത് ? ”
അവൻ അരിശത്തോടെ ചോദിച്ചു
“ഓ ,,അതോ ,,,,,ഇതാ സാറേ ,,,” എന്ന് പറഞ്ഞു കൊണ്ട് ബാലു അമ്പതു രൂപ ബാക്കി അവനു നേരെ നീട്ടി
“ഇത് ഞാൻ തനിക്ക് ടിപ്പ് തന്നതല്ലേ ,, ”
“എനിക്ക് ടിപ്പ് വേണ്ടാ സ൪ ,,, അതാ ഞാൻ ചേഞ്ച് ആക്കി സാറിന് തരാനായി കൊണ്ട് വന്നത് , നോക്കുമ്പോൾ സാറ് ചാകാൻ കിടക്കുന്നു ,, അതാ സാറിനെ തള്ളി മാറ്റിയത് ,, ഇന്നാ പിടിക്ക് സാറേ ” എന്ന് പറഞ്ഞു കൊണ്ട് ബാലു ആ അമ്പതു രൂപ നോട്ടു വീണ്ടും ചൂണ്ടി കാണിച്ചു
“എടോ ,,എടൊ ,,എടൊ ,,തനിക്ക് വട്ടുണ്ടോടോ ,പണ്ടാരമേ ,, തന്റെ ഒടുക്കത്തെയാകാനായിട്ട് ,, ”
അവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു
“എനിക്ക് പോകാൻ തിരക്കുണ്ട് സാറെ ,, ഒരു കുപ്പി പൊട്ടിക്കാനുള്ളതാ ,, സാർ ഈ കാശു പിടി ” എന്നുപറഞ്ഞു ബാലു മനുവിന്റെ പോക്കറ്റിൽ ആ കാശു തിരുകി
“ഇനി സാർ തലവെച്ചോ … ഒരുമണിക്കൂർ കഴിഞ്ഞാൽ അടുത്ത വണ്ടി വരും ,,സാർ ചത്ത് ആഘോഷിക്ക് സാറേ ” എന്ന് പറഞ്ഞുകൊണ്ട് തിരികെ നടന്നു
“നാശം പിടിച്ചവനെ …………….നല്ല അവസരമാണ് താൻ ഇല്ലാതാക്കിയത് ..”
അവൻ പരാതി പറഞ്ഞു ബഹളം വെച്ചു.
അല്പം നീങ്ങിയ ബാലു ഒന്ന് നിന്നു
എന്നിട്ടു മനുവിന്റെ സമീപത്തേക്ക് വീണ്ടും വന്നു
“അല്ല സാറേ ഒരു കാര്യം പറഞ്ഞോട്ടെ ?”
“എന്താടോ ” ദേഷ്യത്തോടെ മനു ചോദിച്ചു
“സാറെ … അടുത്ത ട്രെയിൻ വരുമ്പോ തീർച്ചയായും സാർ ആത്മഹത്യ ചെയ്യണം … പക്ഷേ ഇപ്പോൾ ചെയ്ത പോലെ ഒരു പേടിത്തൊണ്ടനെ പോലെ ചെയ്യരുത് …”
“ഞാൻ പേടിത്തൊണ്ടൻ അല്ല ……..താൻ പോടോ ”
“ഉവ്വ് അതെനിക്ക് മനസിലായി ,,അതുകൊണ്ടല്ലേ സാറ് കണ്ണും ചെവിയും ഒക്കെ ഇറുക്കിയടച്ചു അമ്മെ……. എന്ന് പേടിച്ച് കരഞ്ഞു വിളിച്ചത്”
മനു ഒന്നും മിണ്ടിയില്ല
“അമ്മെ ,,എന്ന് വിളിച്ചതിലു തെറ്റൊന്നുമില്ല അത് നമ്മൾ കുഞ്ഞു നാള് മുതലേ ശീലിച്ചതല്ലേ ,,സംസാരിക്കാൻ തുടങ്ങിയാ ‘അമ്മ എന്നല്ലേ ആദ്യം വരൂ ,,എന്ത് ആപത്തു വരുമ്പോളും സങ്കടം വരുമ്പോളും ‘അമ്മ രക്ഷിക്കാൻ ‘അമ്മ വരുമെന്ന് കുഞ്ഞുനാളിൽ മനസിലുറച്ച വിശ്വാസമല്ലേ ” ബാലു പറഞ്ഞു
“നിന്ന് തത്വ൦ പറയാതെ ഒന്ന് പോയി താടോ ,,,,നാശമേ ” അവൻ കൂടുതൽ ദേഷ്യപെട്ടു
അത് കേട്ട് ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു …….
“സാർ …എന്ത് കാരണം കൊണ്ടങ്കിലും ആകട്ടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ,,,, വളരെ നല്ല തീരുമാനം
അപ്പൊ വീരനായിവേണം അതൊക്കെ ചെയ്യാൻ ……..എന്നാലല്ലേ സാറേ നമുക്ക് നമ്മളെ കുറിച്ചൊരു മതിപ്പൊക്കെ തോന്നുകയുള്ളൂ …നമുക് നമ്മളിൽ ഒരു അഭിമാനം തോന്നണ്ടേ സാറെ ..ആത്മാഭിമാനം ,, സെല്ഫ് എസ്റ്റീ൦ ”
മനുവിന് ആകെ കൺഫ്യൂഷൻ ആയി …. സാധാരണ എല്ലാരും മരിക്കല്ലേ എന്ന് പറഞ്ഞു തടയും ..ഇയാൾ ഭ്രാന്തനാണോ … അഭിമാനത്തോടെ ധൈര്യത്തോടെ ചാകാന്‍ പ്രോത്സാഹിപ്പിക്കുന്നു ..”
ബാലു അവന്റെ തോളിൽ കൈ വെച്ച് പറഞ്ഞു …
“സാറിന് ഞാൻ കാണിച്ചു തരാം എങ്ങനെയാണ് മരിക്കേണ്ടതെന്ന് “
മനു അത് നോക്കി നിന്നു.
ബാലു നേരെ റെയിൽ പാലത്തിനു നടുവിൽ വന്നു നിന്നു.
ട്രെയിൻ വരുന്ന ദിശയിലേക്ക് തിരിഞ്ഞു . തന്റെ കൈകൾ വശങ്ങളിലേക്ക് ഉയർത്തി പിടിച്ചു …
മനു അതെല്ലാം നോക്കി നിന്നു ..
“കണ്ടോ സാറെ ഇത് പോലെ നിക്കണം …ആ ട്രെയിൻ വരുമ്പോൾ ഇമ ചിമ്മാതെ നോക്കണം … കണ്ണിൽ തിളക്കം വേണം … നമ്മുടെ ആത്മവിശ്വാസമാണ് ആത്മാഭിമാനമാണ് ആ തിളക്കം . കാരണം മരണം നമ്മളെ തേടി വരുന്നതല്ല …നമ്മൾ മരണത്തെ തേടി പോകുന്നതാണ് … അതുകൊണ്ടു തന്നെ നമ്മുടെ ഉള്ളിൽ ഭയം ഒട്ടും പാടില്ല …സന്തോഷം തോന്നണം …. പുഞ്ചിരിയോടെ മരണത്തെ പുണരണം … ആ മരണം എന്ന കൂട്ടുകാരനെ…… ദേ ഇങ്ങനെ നിന്ന് പുണരണം ………..”
ഇത്രയും പറഞ്ഞു ബാലു ട്രാക്കിൽ നിന്നും ഇറങ്ങി ..
“അല്ലാതെ സാറ് കാണിക്കുന്ന പോലെ പേടിത്തൊണ്ടൻ പരിപാടി കാണിക്കരുത് …”
മനുവിന് അത് വല്ലാത്ത ഒരു അനുഭവം ആയി പോയി ….
” താൻ നോക്കിക്കോ അടുത്ത ട്രെയിൻ വരട്ടെ ഞാൻ ഇങ്ങനെ തന്നെ നിന്നു മരിക്കും ഭയമില്ലാതെ ..”.
“അത് കേട്ടാ മതി ..എനിക്കു സന്തോഷായി” ബാലു അവനോടു പറഞ്ഞു…
“അല്ല സാറേ ………. ഇനി ഒരു മണിക്കൂർ സമയം ഉണ്ട് .. നമുക്ക് ഒരു കാര്യം ചെയ്യാം … ആ പ്ലാട്ഫോമിലെ ബെഞ്ചിൽ പോയി ഇരുന്നാലോ ?”
“അല്ല താൻ പോണില്ലേ ……….”മനു ബാലുവിനോട് ചോദിച്ചു..
“ആ എന്തായാലും ഇത്രയും സംഭവിച്ചില്ലേ ,,ഇനിയിപ്പോ എന്തായാലും സാറിനെ മരണത്തിലേക്ക് യാത്രയാക്കിയിട്ടു പോകാമെന്ന് വിചാരിക്കുന്നു ”
“ശരി … താനും കണ്ടോ എന്റെ മരണം …സന്തോഷം ..”
“ഒരു കാര്യം ചെയ്യൂ … സാറു വരുന്നുണ്ടേ വാ …ഞാൻ എന്തായാലും അവിടെ ഇരിക്കാൻ പോകാണ് …”
ബാലു , അവിടെ നിന്നും നേരെ പ്ലാറ്റഫോമിലേക്ക് നടന്നു , ..നല്ല തണുപ്പുണ്ട് …. കുളിരുള്ള ഒക്ടോബർ മാസം ത്തിന്റെ തണുപ്പ് … തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കൂടെ എടുത്തു തീ കൊളുത്തി …
ആ ചൂടുള്ള പുക ഉള്ളിൽ അങ്ങോട്ടു ചെല്ലുമ്പോൾ നല്ല സുഖം കിട്ടുന്നു തണുപ്പിന് …
പുകയുമൂതി ബാലു നടന്നു നീങ്ങി
കുറച്ചു നേരം മനു അവിടെ തന്നെ നിന്നു. അവനും ബോറടിച്ചു തുടങ്ങി , അയാള്‍ പറഞ്ഞ പോലെ ഇനി ട്രെയിൻ വരാൻ ഇനിയും സമയമുണ്ട് , താൻ ഇവിടെ നിന്നിട്ടു എന്തിനാ ….” എന്നാലോചിച്ചു കൊണ്ട്
അവനും പ്ലാറ്റ് ഫോമിലേക്ക് നടന്നു ബാലുവിന് പുറകെ.
ബാലു പ്ലാറ്റ് ഫോമിൽ ഇരിക്കുകയായിരുന്നു.
മഫ്ളർ ഊരി തലവഴി ഇട്ടിരിക്കുകയായിരുന്നു ചെവിയിൽ തണുപ്പടിക്കാതെയിരിക്കാനായി.
മനുവും വന്നു ബാലു ഇരിക്കുന്ന സീറ്റിന്റെ പിന്നിലെ സീറ്റിൽ ഇരുന്നു
അവിടെ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളു.
ബാലു മനുവിനെ നോക്കി പുഞ്ചിരിച്ചു
പക്ഷെ മനു ചിരിക്കാൻ നിന്നില്ല
“അല്ല ,,സാറെന്തിനാ ആത്മഹത്യ ചെയ്യാൻ പോയത് ”
“അതൊക്കെ തന്നോട് പറയണോ ഞാൻ ,,,,,”
“അല്ല സാറേ ,,ഒന്നുമില്ലേലും സാറിന്റെ മരണത്തിനു ദൃക്‌സാക്ഷിയാകാൻ പോകുന്നവനല്ലേ ഞാൻ ,,അപ്പൊ അറിയാനൊരു ആഗ്രഹമുണ്ട് ,, ”
മനു കുറച്ചു നേരം ഒന്നും പറയാതെ ആലോചിച്ചിരുന്നു
“ഞാൻ ഒരു പെണ്ണിനെ ഒരുപാട് സ്നേഹിച്ചിരുന്നു പ്രാണനെ പോലെ ” മനു പറഞ്ഞു
“അതാണോ മരിക്കാൻ കാരണം ” ബാലു തമാശയായി ചോദിച്ചു
“താനെന്താ തമാശിക്കുകയാണോ ”
“അയ്യോ ഒട്ടുമല്ല ,,സാർ പറയു,,,,,”
“അവൾ എന്നെ വഞ്ചിക്കുകയായിരുന്നു ,,ഇന്നലെ ഞാൻ കണ്ടു അവളെ എന്റെ എനിമിയുമായി സെക്ഷ്വൽ ഇന്റർകോഴ്സ് ചെയ്യുന്നത് ”
“അത് ,നന്നായി ,,,,,”
മനു അരിശത്തോടെ ബാലുവിനെയൊന്നു നോക്കി
“അല്ല ,, നിങ്ങടെ കല്യാണം കഴിഞ്ഞിട്ടാണ് ആ പറഞ്ഞ കക്ഷിയുമായി ഇന്റർകോഴ്സ് ചെയ്യുന്നത് കണ്ടിരുന്നെങ്കിൽ .. അപ്പൊ സാറെന്തു ചെയ്തേനെ ,”
“ഞാൻ ഡിവോഴ്സ് ചെയ്യു൦ ആ പട്ടിച്ചിയെ ”
“ഛെ ,,അങ്ങനെയൊക്കെ പറയല്ലേ സാറെ ,, ”
“പിന്നെ ഞാനവളെ പുണ്യവതി എന്ന് വിളിക്കണോ ,,പിന്നെന്തിനാ അവൾ ഇത്രയും കാലം എന്നോട് പ്രേമം അഭിനയിച്ചത് ”
ബാലു ഒന്നും മിണ്ടിയില്ല
“അപ്പൊ കല്യാണം കഴിഞ്ഞായിരുന്നെങ്കിൽ സാർ ഡൈവോഴ്സ് ചെയ്തേനെ , കല്യാണത്തിന് മുൻപായത് കൊണ്ട് സാർ ബ്രെക്ക് അപ്പ ചെയ്യാതെ സ്വയം ചാകാൻ പോകുന്നു അല്ലെ ,,,”
മനു തല കുലുക്കി
“അല്ല ,, അതങ്ങോട്ടു സിങ്ക് ആകുന്നില്ലല്ലോ സാറേ …”
“താൻ പോടോ ,,ഒരു സിങ്കും വേണ്ട ,, ഞാനവളെ എന്റെ ശവം തീറ്റിക്കും ”
കോപത്തോടെ മനു പറഞ്ഞു
ബാലു അതുകേട്ടു പൊട്ടിചിരിച്ചു
“ചിരിക്കാതെടോ ” മനു ദേഷ്യപ്പെട്ടു
“ഇല്ല ,,,,” ബാലു ചിരി നിർത്തി എഴുന്നേറ്റു
“പ്രണയത്തിൽ പരാജയം വന്നാൽ പിന്നെ ജീവിച്ചിരിക്കാൻ പാടില്ല പെട്ടെന്ന് ചാകണം ..സാറ് ധൈര്യമായി ചാകണം ,, സാറ് മരിക്കാൻ യോഗ്യനാണ് ……..ആ കൈ ഒന്ന് കൊട് സാർ ….”
ബാലു മനുവിന്റെ കൈ പിടിച്ചു… ഷേക്ക് ഹാൻഡ് കൊടുത്തു…………..
“തനിക്കു വല്ല വട്ടും ഉണ്ടോടോ ?” മനു അല്പം ശങ്കയോടെ ചോദിച്ചു
“എന്താ സാറെ ?”
“അല്ല തന്റെ പെരുമാറ്റം കണ്ടു ചോദിച്ചതാ ”
“ചെറിയ വട്ടൊക്കെ ഇല്ലാത്ത ആരേലുമുണ്ടോ സാറേ ,, അല്ല എന്നാലും ,,പ്രേമം പൊളിഞ്ഞു എന്നതൊക്കെ മരിക്കാനൊരു കാരണമാണോ എന്നാ മനസിലാകാത്തത് ,,എത്രയോ പേര് നഷ്ടപ്രണയവും കൊണ്ട് ജീവിക്കുന്നുണ്ട് , ഇതിപ്പോ ആ പെണ്ണ് സാറിനെ പറ്റിച്ചതല്ലേ ,,അല്ലാതെ മരിച്ചു പോയതൊന്നുമല്ലല്ലോ , അങ്ങനെയായിരുന്നെ ഒന്ന് ന്യായീകരിക്കാമായിരുന്നു ”
“താൻ പ്രേമിച്ചിട്ടുണ്ടോ ?” മനു ചോദിച്ചു
“അങ്ങനെ ചോദിച്ചാൽ ,,,,,,” എന്ന് പറഞ്ഞു ബാലു വിദൂരതയിലേയ്ക്ക് നോക്കി
“ഇല്ല സാർ ,,ഞാൻ പ്രേമിച്ചിട്ടൊന്നുമില്ല ”
“പിന്നെ തനിക്ക് പ്രണയത്തിൽ ചതി പറ്റിയാൽ ഉള്ള വിഷമം എങ്ങനെ മനസിലാകും ”
ബാലു അതുകേട്ടു ചിരിച്ചു
“അപ്പൊ അത്രക്കും സ്ട്രോങ്ങ് ആയിരുന്നോ സാറിന്റെ പ്രേമം ”
“ആ ,,,,പിന്നല്ലാതെ ,,,”
“മരണം അടുത്ത് വന്നപ്പോ സാർ ആ പെണ്ണിന്റെ പേരല്ല വിളിച്ചത് ,,അമ്മേന്നാ .. അപ്പൊ സാറിന്റെ അമ്മയെക്കാളും മൂല്യമുണ്ടോ ,,സാറിന്റെ പ്രേമത്തിന് ”
അതിനു മനു മറുപടി ഒന്നും പറഞ്ഞില്ല
പകരം വാച്ചിൽ നോക്കി
“ട്രെയിൻ വരാൻ ഇനിയും സമയമുണ്ട് സാറേ ,, ” ബാലു പറഞ്ഞു
“ആ,,മനസിലായി ”
“സാറെ ,, ഞാൻ സാറിനെ പോലെ മനസ്സിൽ ഒരുപാട് പ്രണയം കൊണ്ട് നടന്ന ഒരു രാജകുമാരന്റെ കഥ പറഞ്ഞു തരട്ടെ ,,ഒരു പ്രണയത്തിന്റെ രാജകുമാരന്റെ ”
“കഥയോ ,,,,,,,?”“അതെ ,,കഥ തന്നെ ,,”
“മനു വീണ്ടും സമയം നോക്കി
“ട്രെയിൻ വരാൻ മുക്കാൽ മണിക്കൂർ സമയമുണ്ട് ,,അതിനുള്ളിൽ തീർക്കുമെങ്കിൽ കഥ പറഞ്ഞോ ,, ”
മനു അനുമതി കൊടുത്തു
“അല്ല സാറേ ,,മുക്കാൽ മണിക്കൂറിൽ തീരില്ല ,,മുക്കാൽ മണിക്കൂറിൽ പറയാവുന്ന അത്രയും പറയാം ,, അത് കഴിഞ്ഞു സാറ് പോയി ആത്മാഭിമാനത്തോടെ ആത്മഹത്യ ചെയ്തോളൂ ,,”
മനു അല്പം ആലോചിച്ചു
“ഓ കെ ,,,എഗ്രീഡ് .,,,” മനു വാച്ചിൽ നോക്കി
“താൻ സ്റ്റാർട്ട് ചെയതോ ,,,”
“ആയിക്കോട്ടെ സാർ ,,,”
ബാലു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു
ആഴത്തിൽ ആഞ്ഞു പുകയെടുത്തു.
കാലിനു മുകളിൽ കാൽ കയറ്റി വെച്ച് , തന്റെ കൈകൾ , തലയ്ക്കു പിൻവശത്തേക്ക് താങ്ങായി വെച്ച് … പതുക്കെ മുകളിലേക്ക് നോക്കി … ആകാശത്തെ നിലാവിനെയും നക്ഷത്രങ്ങളെയും നോക്കി.
കണ്ണുകളടച്ചു , ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി ,,,
<<<>>>
മഞ്ഞുകാലം ആയതു കൊണ്ട് തന്നെ നല്ല തണുപ്പ് ആണ്.മഞ്ഞിന്റെ കുളിരു ഒരു വല്ലാത്ത കുളിരു തന്നെ ആണ്. മൂടി പുതച്ചു കിടക്കാൻ നല്ല കാലാവസ്ഥ ആണ് പക്ഷ അപ്പുവിന് അത് സാധിക്കില്ല, കാരണം അന്നേക്ക് ചെയ്യാനായി ഒരുപാട് പണികൾ ഉണ്ട്.
അപ്പു നല്ല മിടുക്കൻ ആണ്. അപ്പുവിന്റെ ശെരിക്കും ഉള്ള പേര് ആദിശങ്കർ എന്നാണ് പ്രായം 25 .കാണാനും അഴകുണ്ട്, ആരോഗ്യവു ഉണ്ട്. പാലിയം തറവാടിലെ ഒരു പണിക്കാരൻ ആണ് അപ്പു. ഏതാണ്ട് ഒരു നാലുവര്ഷത്തോളം ആയി അപ്പു പാലിയം തറവാട്ടിൽ ഉണ്ട്.

പാലിയം തറവാട് എന്ന് പറഞ്ഞാൽ ഒരു ബഡാ തറവാട് ആണ് . വിചാരിക്കുന്നതിനേക്കാളും വലുത്. ഒരു ഇരുപത് ഏക്കറിൽ സ്ഥലത്തു കുടി കൊള്ളുന് വലിയ ഒരു നാലുകെട്ട്

.

അതിന് ഉള്ളിൽ തന്നെ കൃഷി പശു അങ്ങനെ പലതും ഉണ്ട് .ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഒക്കെ ഉള്ള വലിയ തറവാട്, പാലിയം ഗ്രൂപ്പ് എന്ന പേരിൽ ഒരുപാട് സ്ഥാപങ്ങൾ റിയൽ എസ്റ്റേറ്റ് , മാൾ , ജൂവലറി , പ്ലാന്റേഷൻസ് , ഹോട്ടൽ , കമ്പനികൾ അങ്ങനെ പല പല സ്ഥാപനങ്ങൾ. സ്ഥാപനങ്ങൾ ഒക്കെ കെട്ടിപ്പടുത്തത് പാലിയം തറവാടിലെ മുതിർന്ന വ്യക്തി രാജശേഖര മേനോൻ ആണ്. പിന്നെ സഹോദരങ്ങളെയും ഓരോ കരക്കെത്തിച്ചു.

 

കണ്ണിനു കണ്ണ് പല്ലിന് പല്ലു അതാണ് അവിടത്തെ ലൈൻ എന്നുകൂടെ മനസ്സിൽ കരുതണം. അവരെ കുറിച്ചൊക്കെ നമുക്ക് ഇനിയും  പറയാം സമയം ഒരുപാട് കിടക്കുക അല്ലെ.

രാവിലെ മുതല്‍ പറമ്പിലെ പണികള്‍, കാര്‍ കഴുകല്‍ തുടങ്ങി വീടിന് പുറത്തുള്ള സകലമാന പണികളും ചെയ്യണം, അതൊക്കെ കഴിഞ്ഞു പിന്നെ അവരുടെ വെയര്‍ഹൌസില്‍ പോകണം , അവിടെ ഇറക്കല്‍ കയറ്റല്‍ ഒക്കെ ആയി പിന്നെ വൈകുന്നേരം വീട്ടിലേക്ക്.

അപ്പുവിന് പോകാനായി വേറെ വീടോ ബന്ധുക്കളോ ഒന്നും ഇല്ല.

ഇത് അപ്പു എന്ന ആദിശങ്കരന്റ് കഥ ആണ് അവന്റ ജീവിതവും.

ആരോടും മുഖം കറുത്ത സംസാരിക്കാണോ ഒന്നും അപ്പുവിന് സാധിക്കില്ല, എന്നാൽ അങ്ങേ അറ്റം സത്യസന്ധനും. ആർക്കും ഒരു ഉപദ്രവം ഉണ്ടാക്കാതെ നടക്കുന്ന ഒരു പാവം അതാണ് അപ്പു. ഒരു ശുദ്ധൻ.

അങ്ങനെ രാവിലത്തെ പണി ഒക്കെ കഴിഞ്ഞു അവൻ കുളിച്ചു പിന്നാമ്പുറത്തേക്ക് ചെന്നു. പാചകക്കാരി സരസമ്മ ചേച്ചി അവനു ദോശയും സാമ്പാറും ഒക്കെ കൊടുത്തു. ആഹാ നല്ല വിശപ്പ് അത് കൊണ്ട് ആണോ എന്നറിയില്ല നല്ല സ്വാദ്. അവ സരസമ്മ ചേച്ചി കേൾക്കെ പറഞ്ഞു , ഡാ ഞ വെക്കുന്നതിനൊക്കെ നല്ല സ്വാദുണ്ടു അതിനി നിന്റെ സർട്ടിപിക്കറ്റ് എനിക്ക് വേണ്ട. അവർ കെറുവിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. ..അവനു ഒരു ഗ്ലാസിൽ ചായ കൊണ്ട് കൊടുത്തു. ഞാൻ വെറുതെ പറഞ്ഞതല്ലേ ചേച്ചി..ചേച്ചി ഈ തറവാടിണ്ട് പാചക രത്ന൦ അല്ലെ…അവർ അത് കേട്ട് ചിരിച്ചു. പോടാ പോടാ രാവിലെ തന്നെ മനുഷ്യനെ വട്ടാക്കാതെ.

അവൻ കഴിച്ച പാത്രം എല്ലാം കഴുകി തിണ്ണക്കു സമീപ൦ വെച്ചു,

അപ്പു വീടിനു മുൻപിലെക്കു വന്നു. കാർപോർച്ചിനു അടുത്തേക്ക് ചെന്ന് ബക്കറ്റു ഒക്കെ എടുത്തു വെള്ള൦ നിറച്ചു, ആ കാ൪ പോർച്ചിൽ വിലകൂടിയ വണ്ടികള്‍ രണ്ടുമൂന്നെണ്ണം ഉണ്ട്,

Recent Stories

The Author

223 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤ വീണ്ടും അപരാജിതനെ അപ്പുവിനെ തൊട്ടു അറിഞ്ഞു കൊണ്ട് ഒരു യാത്ര ഹർഷൻ bro കാത്തിരിക്കുന്നു ♥♥♥

  2. അങ്ങനെ 4ആം പ്രാവിശ്യവും ഞാൻ ആദ്യം തൊട്ടു വായിക്കാൻ പോണു 😌😌

    Yes I’m addicted 😌😌😝

  3. ഊരുതെണ്ടി🪂

    ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം😌…

  4. Devil With a Heart

    ഹർഷേട്ട ഒരിക്കൽ കൂടെ ഒന്നിൽ നിന്നും തുടങ്ങുവാണേയ്..😋❤️

  5. അബൂ ഇർഫാൻ

    തുടർക്കഥകൾ വായിക്കാൻ ഒരു മടിയുണ്ട്. കൂടാതെ ഈ വിഷയം ഫോളോ ചെയ്യാൻ പറ്റുമോ എന്നൊരു ഭയവും. അതു കൊണ്ടാണ് വായിക്കാൻ ഇത്ര വൈകിയത്. പിന്നെ അമീഷ് ത്രിപാഠിയുടെ ശിവപുരാണം വായിച്ച ധൈര്യത്തിൽ തുടങ്ങി. എന്താ പറയുക. എന്തു പറഞ്ഞാലും അധികമാവില്ല. ഗംഭീരം. സൂപ്പർ
    ബാക്കി ഓരോ അധ്യായവും വായിച്ചു കഴിഞ്ഞ് പറയാം.

    1. ഊരുതെണ്ടി🪂

      ഇനി ഒനൂടി ഒന്നെനിന് തോടങ്ങാം😌…

  6. 21 part വായിച്ചിട്ട് വീണ്ടും ഒന്നെന്നു തുടങ്ങുവാ…
    ഹർഷേട്ടാ… I’m addicted 😍😍😍

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      😂😂

    2. o my gode ,,,,,,,,,,,,,,

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔ (VAIFA)

      I AM TRILLED

  7. അങ്ങനെ ഒരിക്കൽ കൂടി തുടങ്ങുന്നു.. ഈ കഥ ഒരു ലഹരി ആയിരിക്കുകയാണ് ❤

  8. The Beginning💖💖

  9. രുദ്രദേവ്

    ♥️♥️♥️

  10. വായന എന്നോ തുടങ്ങിയിരുന്നു പിന്നെ ടൈം കിട്ടാതെ വന്നപ്പോ നിന്ന് പോയതാണ് 😏 and this story amazing

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com