എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

Views : 22924

അവിടെയും ആളുകളുടെ നോട്ടങ്ങളും പരിഹാസ ചിരികളും എന്നെ വേട്ടയാടിത്തുടങ്ങിയപ്പോൾ വീണ്ടും വീട്ടിലേക്ക് മടങ്ങി. അവളുടെ വീടിന്റെ മുൻപിൽ അവളുടെ അച്ഛൻ ഇരിക്കുന്നു. എന്നും എന്നെ കണ്ടിരുന്നപ്പോൾ എല്ലാം ആ മുഖത്ത് കണ്ടിരുന്ന പുഞ്ചിരി മാഞ്ഞിരിക്കുന്നു.

ഇന്ന് ആ മുഖത്ത് ദുഃഖവും എന്നോടുള്ള വെറുപ്പും മാത്രം നിറഞ്ഞു നിന്നു. എന്തെങ്കിലും ഒരു പ്രശനം ഉണ്ടാകുമെന്നുകരുതി ജനൽ വാതിലുകളിലൂടെ ഞങ്ങളെ ഉറ്റുനോക്കിയിരുന്ന അയൽവാസികളെ നിരാശരാക്കി ഞാൻ അവിടെ നിന്നും വിട വാങ്ങി.

ഒരു പരദൂഷണ കഥ നഷ്ടമായതിന്റെ ദുഃഖം അവരുടെ മുഖത്തും കണ്ടു. വീട്ടിലേക്ക് എത്തിയതും ഉപദേശത്തിന്റെയും കുത്തുവാക്കുകളുടെയും സ്വരങ്ങൾ എന്നെ തേടിയെത്തി. അമ്മയുടേതൊഴിച്ച്…എല്ലവർക്കും മൗനം തന്നെ മറുപടി. അയൽക്കൂട്ടങ്ങളിലെ ചർച്ചകളിൽ ഞാനും അവളും താരങ്ങളായി.

പഴി വാക്കുകളും സങ്കടവും എല്ലാംകൂടി സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി. ആർക്കും ഒരു ശല്യമാകാതെ ഒരു മുറിയിൽ അങ്ങനെ കഴിഞ്ഞു കൂടി. അമ്മ സമാദാനപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അങ്ങനെ ഒരു മാസം ആ മുറിയിൽ ആരോടും ഒന്നും പറയാതെ കഴിഞ്ഞു കൂടി.

എന്റെ രാധുവിന്റെ ഓർമ്മകൾ ആസ്വദിച്ചും അതിനെ കുറിച്ചോർത്ത് കരഞ്ഞും ജീവിതം തള്ളി നീക്കിയ സമയം അതിനിടയിൽ വന്നിരുന്ന ഉപദേശസ്വരങ്ങൾക്ക് മറുപടിയില്ലാതായപ്പോൾ ഉപദേശകരും പിൻവാങ്ങി. ഒരു ദിവസം അമ്മ വന്ന് അരികിൽ ഇരുന്നു. ഒന്നും സംസാരിക്കാതെ അമ്മ ഇരിപ്പ് തുടർന്നപ്പോൾ എന്റെ ഉള്ളിലും അമ്മ എന്താ സംസാരിക്കാത്തെ എന്ന ചിന്തകൾ ഉയർന്നു.

അവസാനം നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് അമ്മ സംസാരിച്ചു. നിനക്ക് ജയിക്കണം എന്ന ചിന്ത നിന്നിൽ വരാത്തിടത്തോളം കാലം നിന്നെ ആർക്കും ജയിപ്പിക്കാൻ കഴിയില്ല. നഷ്ടങ്ങളെ കുറിച്ചോർത്ത് സങ്കടപ്പെട്ടു ജീവിതം ഈ മുറിയിൽ അവസാനിപ്പിക്കാൻ ആണ് തീരുമാനം എങ്കിൽ അത് ആവാം. അതല്ല നഷ്ടപെട്ടതെല്ലാം അതിന്റെ ഇരട്ടിയായി നേടണം എങ്കിൽ ഇരുട്ടിന്റെ മറനീക്കി നിനക്ക് പുറത്ത് വരാം.

ഏത് പ്രതിസന്ധിയിലും മലപോലെ ഉറച്ചമനസുമായി പ്രശ്നങ്ങളെ നേരിട്ട അച്ഛന്റെ മകനാണ് നീ….ജയിക്കണം എങ്കിൽ പുറത്തേക്ക് വരാം, അമ്മ ഉണ്ടാകും കൂടെ….അമ്മയെന്ന വാക്കിന്റെ വ്യാപ്തി ഞാൻ മനസിലാക്കിയതിലും ഒരുപാട് വലുതാണെന്ന് തോന്നിപോയ നിമിഷം. ഒരു പുഞ്ചിരി സമ്മാനിച്ച് എന്നിൽ നിന്നും നടന്നകന്ന അമ്മയെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.

സത്യത്തിൽ അമ്മ എന്നിലേക്ക് ഒരു തീ പകർന്നു തരുകയായിരുന്നു. ചിന്തകൾക്കൊടുവിൽ ഒരു പോരാളിയുടെ മനസോടെ ഉറച്ചകാൽവയ്പുകളോടെ ഞാൻ എന്റെ ദുഃഖങ്ങൾ അലയടിക്കുന്ന ആ മുറിയിൽ നിന്നും ഞാൻ വിടവാങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ അലസതയെ ഒഴിവാക്കാൻ ഒരു കുളികഴിഞ്ഞ് ഇറങ്ങി വന്ന എന്നെ കാത്ത് ഭക്ഷണവും വിളമ്പി അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.

എനിക്ക് അറിയാം ആയിരുന്നു നീ വരും എന്ന്. വസ്ത്രം മാറി ഭക്ഷണം കഴിച്ചിട്ട് നീ പുറത്തേക്ക് ഇറങ്ങിയാൽ മതി. മറുത്ത് ഒന്നും പറയാൻ നിൽക്കാതെ പറഞ്ഞതനുസരിച്ചു. ഭക്ഷണത്തിനുശേഷം അമ്മയോട് ഒരു യാത്ര പറച്ചിൽ എന്നോണം ഒരു നോട്ടം സമ്മാനിച്ച് പുറത്തേക്ക് ഇറങ്ങി. പോകാൻ നേരം അമ്മ ഒന്നേ പറഞ്ഞോളു, തിരിച്ചു വരുന്നത് എന്റെ പഴേ കണ്ണൻ ആയിട്ടാകണം.

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി നടന്നു. ഓരോ കാലടി വക്കുമ്പോളും അമ്മ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തുകൊണ്ടിരുന്നു. ഇനി ആരുടെ മുൻപിലും തലകുനിക്കില്ല എന്ന് മനസിൽ ഉറപ്പിച്ച് നടന്നു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം മുന്നിൽ വന്ന് പെട്ടത് വറീതേട്ടൻ ആയിരുന്നു, നാട്ടിലെ പ്രാധാന കല്യാണം മുടക്കിയും പാരയും ആണ് പുള്ളി.

പരദൂഷണം പറഞ്ഞ് പരത്താൻ ആളെ കഴിഞ്ഞൊള്ളു നാട്ടിൽ. ഞങ്ങളുടെ കഥയും നാടുമൊത്തം പുള്ളിക്കാരൻ പറഞ്ഞ് ആഘോഷിച്ചു കാണും എന്ന് ഉറപ്പായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ എന്നാ നീ വന്നേ എന്നൊരു ചോദ്യം. എവിടെ നിന്ന്….നീ ആ ശിവന്റെ മോളായിട്ട് പ്രേമം ആയത് അവളുടെ വീട്ടിൽ പിടിച്ചെന്നും, ആകെ പ്രശ്നം ആയി എന്നും നാണക്കേട് കാരണം നിന്നെ ഏതോ ബന്ധുവിന്റെ വീട്ടിൽ നിർത്തിയിരിക്കാ എന്നൊക്കെ കേട്ടല്ലോ…

എന്റെ പോന്നു വറീതേട്ട ഓരോ തന്തയില്ലാത്ത നാ*** മക്കൾ എന്തൊക്കെ അപവാദങ്ങൾ ആണ് പറഞ്ഞ് നടക്കുന്നെ. ഞാൻ എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാനും ആ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു എന്നുള്ളത് സത്യമാ. ഞങ്ങൾ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നപ്പോളാ അവളുടെ അച്ഛൻ അത് കണ്ടതും അങ്ങനെയാ പ്രശനം ആയതും എല്ലാം.

പക്ഷെ നാട്ടിലെ കുറെ **** മക്കൾ ഒരുപാട് കഥകൾ ഇറക്കി പറഞ്ഞ് നടക്കുന്നുണ്ട്. അതൊന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല. അവന്റെ ഒക്കെ വീട്ടിലും ഇല്ലേ പെൺകുട്ടികൾ. ഇതുപോലെ നാളെ ആരുടേങ്കിലും കൂടെ പോകുമ്പോൾ നാട്ടുകാർ ഇതുപോലെ പറയുമ്പോളേ അവർക്ക് ഒക്കെ ഞങ്ങളുടെ വീട്ടുകാരുടെ അവസ്ഥ മനസിലാകൂ…

വറീതേട്ടന്റെ മകൾ അന്നയ്ക്ക് സുഖം അല്ലേ വറീതേട്ട….അവൾക്ക് എവിടെയാ പ്ലസ് വണിന് കിട്ടിയത്…ഇവൻ ഈ പറയുന്ന തെറി മൊത്തം എന്നെയനാലോ എന്നോർത്ത് കിളിപോയി പണ്ടാരടങ്ങി നിൽക്കുന്ന വറീതേട്ടനോട് യാത്ര പറഞ്ഞ് ഞാൻ നടന്നു. മനസ്സിൽ ഒരു പത്ത് ലഡ്ഡു ഒരുമിച്ച് പൊട്ടിയ സുഖമായിരുന്നു അപ്പോ ഉള്ളിൽ.

വറീതേട്ടന്റെ കിളിപോയ മുഖം മനസ്സിൽ ഓർത്തോർത്തു ചിരിച്ച് നടന്നു. അങ്ങനെ ആ നടത്തത്തിൽ കൊടുക്കേണ്ടവർക്ക് എല്ലാം വയറുനിറച്ച് കൊടുത്ത്, അതിനിടയിൽ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എല്ലാരോടും അങ്ങോട്ട്‌ കേറി സംസാരിച്ചു. പ്രശ്നങ്ങൾ എല്ലാം എന്തായി എന്ന ചോദ്യങ്ങൾക്ക്, എന്ത് പ്രശ്നം എന്ന മറുപടി നൽകി. മൊത്തത്തിൽ ഞാൻ പഴയ ഞാനായി.

എന്നോട് സംസാരിച്ചവരുടെയെല്ലാം സംസാരത്തിൽ നിന്ന് ഒരുകാര്യം മനസിലായി, ഈ പ്രശ്നത്തിന്റെ പേരിൽ എന്നെ നാടുകടത്തിയിരിക്കുകയാണ് എന്ന ഒരു കഥ നാട്ടിൽ പ്രചരിചിരിക്കുന്നു എന്ന്. സമയം ഏകദേശം 4.15 മണിയാകാറായി. ഞാൻ പയ്യെ അവൾ വരാറുള്ള ഞങ്ങളുടെ ആ ഇടവഴി ലക്ഷ്യമാക്കി നടന്നു.

അത് ഇന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ് അവളെ ഒന്ന് കാണണം എന്ന്. ആ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ടോ എന്ന് ഒന്നറിയണം, ഉണ്ടെങ്കിൽ ഒരുനാൾ ഞാൻ വരും കാത്തിരിക്കണം എന്നൊരു വാക്ക് പറയണം. വാഗ മരച്ചോട്ടിലെ കുറച്ച് നേരത്തെ എന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ നടന്നെത്തി.

Recent Stories

The Author

6 Comments

  1. രുദ്രദേവ്

    അതിമനോഹരം ആണ് കണ്ണനും അവന്റെ രാധികയും ഒരുപാട് സ്നേഹം😍😍😍😍😍

  2. Nalla katha veendum nalla kathakal pretheekshikunnu

  3. Nannaaayittund ajay bro…waiting for your next creation

  4. നല്ല കഥ, അടുത്ത കഥയുമായി വീണ്ടും വരിക

  5. enik ee katha orupad ishtam aayi
    adutha kathayumayi vegam varika

  6. രാജു ഭായ്

    കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല കഥകൾ വരട്ടെ കാത്തിരിക്കും കേട്ടോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com