സുമ ബാലന്റെ മനസ്സ് വായിച്ചു സംസാരിക്കുകയായിരുന്നു.
അതേ ചിന്തകൾ തന്നെയായിരുന്നു ബാലന്റെ മനസ്സിലൂടെയും കടന്നുപൊയ്ക്കൊണ്ടിരുന്നത്.
കാരണവന്മാർ അവരുടെ മണ്ണിൽ സ്വസ്ഥമായിവിശ്രമിക്കട്ടെ. എപ്പോഴെങ്കിലും സ്ഥിരമായ ഒരു തിരിച്ചുവരവ് ഈ നാട്ടിലേക്കുണ്ടാവും.
തീർത്തും ഒരു ഒഴിവാക്കൽ താങ്ങാൻ എനിക്ക് കരുത്തില്ല. ഈ മണ്ണിന്റെ മണമാണ് എനിക്കേറ്റവും ഇഷ്ടം. ഇവിടുത്തെ വെള്ളത്തിന്റെ കുളിർമയാണ് പനിനീരിനെക്കാളും സുഖം പകരുന്നത്.
ഈ ഹ്രസ്വസന്ദർശനങ്ങൾ പോലും എത്രമാത്രം ഊർജ്ജദായകമാണ്. ജീവിതത്തിലെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ മനസ്സിൽ കോറിയിട്ടിരിക്കുന്നത് ഈ ഗ്രാമാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ്.
എന്റെ വേരുകൾ ഇവിടെയാണ്. അനാഥത്വം നല്കിയത് നാടല്ല. അത് ഇശ്വരൻ തന്ന വിധി. പക്ഷെ താൻ അനാഥനല്ലല്ലോ.
സുമയില്ലേ തനിക്ക്, കുട്ടികളില്ലേ. പിന്നെയും കൂട്ടിന് ഒരുപാട് ഓർമ്മകളും.
ബാലൻ സുമയെ ചേർത്ത് പിടിച്ചു പറഞ്ഞു, “ഇല്ല നീയെന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിരുനിന്നിട്ടില്ല, ഇപ്പോഴും. അഡ്വാൻസ് വാങ്ങിച്ച പണം തിരിച്ചു കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു.”
സുമ ബാലന്റെ നേരെ ഹൃദയം നിറഞ്ഞു ചിരിച്ചു. ബാലനും. അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.
തലയ്ക്കു മുകളിൽ ഗൗളി ചിലച്ചതു കേട്ട് സുമ പറഞ്ഞു, “കേട്ടോ ബാലേട്ടാ, പല്ലി ചിലക്കുന്നു. ഇതെല്ലം ഈശ്വരനിശ്ചയം തന്നെയാണ്”.
ബാലൻ പിന്നെയും ചിരിച്ചു. അയാളുടെ മനസ്സ് സ്വതന്ത്രമായിരുന്നു.
ഭാരമില്ലാത്ത എരുക്കിൻ പൂവുപോലെ !
കാവിൽ നിന്നും ഒഴുകിവന്ന പ്രഭാത കീർത്തനത്തിന്റെ പ്രാർത്ഥനാനിർഭരമായ ഈണം അവരുടെ കാതുകളിൽ പ്രഭാതവന്ദനം നേർന്നു.
സുമ പറഞ്ഞു, “നേരം പുലർന്നു ബാലേട്ടാ, ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ”.
“കുറച്ചുകൂടി കഴിഞ്ഞിട്ട്..”
ബാലൻ അവളെ അരുമയോടെ തന്നിലേക്ക് അടുപ്പിച്ചു..
THANKS 4 READING
SUNIL THARAKAN
Author. From Kothamangalam. Lives in Wellington, New Zealand
CLICK HERE TO THIS Author’s MORE STORIES

നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.
Thank you..
Good one..
നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്