രുധിരാഖ്യം 3 [ചെമ്പരത്തി] 399

തടാകത്തിലെ ജലം എല്ലാ ചുറ്റുംനിന്ന് ദ്വീപിലേക്ക് ഇരമ്പി കയറി.

ആർത്തലച്ച് എത്തിയ വെള്ളത്തിൽ പ്രതാപവർമ്മയുടെ മുന്നിലുണ്ടായിരുന്ന ഹോമകുണ്ഡം അണഞ്ഞുപോയി.

ദ്വീപിലേക്ക് വെള്ളം ഇരമ്പികയറി എങ്കിലും, നേരത്തെ കണ്ട് മത്സ്യങ്ങൾ ഒന്നുംതന്നെ ദ്വീപിലേക്ക് കയറിയില്ല.

നിലത്തു കിടന്നിരുന്ന ഇന്ദുവിന്റെ മൂക്കിനൊപ്പം ഉയരത്തിൽ വെള്ളം ഉയർന്നു.

പ്രതാപവർമ്മയുടെ മുഖം  വിളറി വെളുത്തു.

പെൺകുട്ടികൾ രണ്ടു പേരും പകച്ച് പരസ്പരം നോക്കിയതിനുശേഷം, എന്തുചെയ്യണമെന്നറിയാതെ ഭയവിഹ്വലനായി നിൽക്കുന്ന പ്രതാപവർമയുടെ നേർക്ക് തിരിഞ്ഞു.

ഒരു നിമിഷത്തെ പകപ്പിന് ശേഷം സമനില വീണ്ടെടുത്ത പ്രതാപവർമ്മ വേഗം തന്റെ ഇടതുകൈ നെഞ്ചോട് ചേർത്ത് പിടിച്ചെങ്കിലും, നാവിൽ മന്ത്രോച്ചാരണത്തിന്റെ ധ്വനികൾ ഉയരുന്നതിന് മുന്നേതന്നെ നിശ്ചലയായി നിന്നിരുന്ന മാവികയിൽനിന്ന് ഒരു മിന്നൽപിണർ  പുറപ്പെട്ടു വെള്ളത്തിലൂടെ അത് ഇന്ദുവിന്റെ ദേഹത്തേക്ക് അടിച്ചുകയറി.

ഒന്ന് അടിമുടി വിറച്ച അവൾ കൈയ്യെത്തിച്ച് തന്റെ ഇരു ചിറകിലെയും തൂവലുകളിൽ ഓരോന്ന് പറിച്ചെടുത്തു.

അവ പരസ്പരം കൂട്ടിമുട്ടിച്ചതോടെ  അതുരണ്ടും വജ്രശോഭയുള്ള വാളുകൾ ആയിത്തീർന്നു.

മുന്നോട്ടാഞ്ഞ പെൺകുട്ടികൾക്ക് അവളുടെ അടുത്ത് എത്താൻ കഴിയുന്നതിനു മുന്നേ തന്നെ അവൾ തന്റെ കയ്യിലിരുന്ന വാളുകൾ ഇരുവശത്തേക്കും വീശി…

അവളുടെ ചിറകുകളിൽ കുത്തി നിർത്തിയിരുന്ന, രത്‌നങ്ങൾ വച്ച  ദണ്ഡുകൾ, ചിറകുകളോട് ചേർത്തുവച്ച് മെഴുകുതിരി എന്നപോലെ മുറിഞ്ഞു തെറിച്ചു.

38 Comments

  1. Bro നന്നായിട്ടുണ്ട്

  2. Nannayatund next bagam vayikatetto

  3. E partm oru rakshayilla?? keep going

  4. കുറച്ച് കൂടി അടിപൊളി അയിട്ടോ. ഏതൻ്റെ വരവിൻ്റെ ഉദ്ദേശ്യം മനസിലായില്ല. രക്ഷകൻ ആകും എന്ന് വിചാരിച്ചു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH….????

  5. Hi hibiscus very good story. Keep going. I am a follower of your stories

  6. ശ്രീജിത്ത്

    വളരെ നന്നായിരിക്കുന്നു സുഹൃത്തേ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു കൂടുതൽ പറയാൻ വാക്കുകൾ ഇല്യ അതി ഗംഭീരം

  7. കാപ്പിപൂത്ത വഴിയേ… locked അ
    ആണല്ലോ

  8. സൂര്യൻ

    മുന്നതെ പാർട്ടിൽ സ൦ത്ഭന മന്ത്ര൦ പറഞ്ഞില്ലെ. അതിന്റെ മറു മന്ത്ര൦ എന്തെ പറയാഞ്ഞത്?അല്ലെങ്കിൽ മന്ത്ര൦ പറയരുതാരുന്നു. ആ ഭാഗത് അത് അറിയാമെങ്കില്ല് ചേ൪ക്കുക

    1. സ്തംഭന മന്ത്രത്തിന് മറുമന്ത്രമുണ്ട്…. പക്ഷേ അത് ഇവിടെ വേണ്ടി വരില്ല. കാരണം, അവർ നിൽക്കുന്നത് മാവികയുടെ അതീവശക്തിയുള്ള സ്ഥലത്താണ്. അവളുടെ ലോകത്തിന്റെ വാതിലിൽ. അത് പ്രതാപ് വർമ്മയ്ക്കും അയാളുടെ മൂർത്തികൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് ഇരുട്ട് ആകുന്നതിനു മുന്നേ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കാൻ വേണ്ടി പ്രതാപവർമ്മ കിണഞ്ഞു പരിശ്രമിച്ചത്.

      തന്റെ ഒരു രത്നം നഷ്ടപ്പെട്ടതിനാൽ മാത്രമാണ് അയാളുടെ മന്ത്രങ്ങൾക്ക്അൽപമെങ്കിലും മാവികയെ തടഞ്ഞുനിർത്താൻ ആയത്.

      ഗിരീഷ് രക്ഷപ്പെട്ടതും അതുപോലെതന്നെ ആണ്…. അതെ പോലെ ഒരു സ്ഥലത്ത് വച്ച്മന്ത്രജപം തടസ്സപ്പെട്ടതും പ്രതാപവർമ്മയ്ക്ക് തന്റെ കർമ്മത്തിൽ ഉള്ള ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു അതിന്റെ കാരണം…

      1. സൂര്യൻ

        ഞാൻ നേരത്തെ പാട്ടിലെ കാര്യവ പറഞ്ഞത്. പ്രതാപവർമ്മയുടെ തറവാട്ടില്ല് വെച്ച് സത്ഭന൦ ചെയ്യ്തില്ല. അപ്പോൾ മറു മന്ത്ര൦ ചൊല്ലുന്നില്ല. പിന്നെ സത്ഭന൦ പ്രയോഗിക്കാൻ അറിഞ്ഞാൽ ആ൪ക്ക് എതിരെയും പ്രയൊഗിക്കാ൦.അതിന്റെ മറു മന്ത്രവൊ ഉപാസനദേവതയുടെ അനുഗ്രഹം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളു.

  9. .Manoharamaya kadha , adutha partinayi kaathirikkunnu

Comments are closed.