നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9861

വേണ്ട എന്നവൻ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട്..മെല്ലെ കിടന്ന കിടപ്പിൽ നിന്നും മെല്ലെ എഴുന്നേറ്റു..
“മോനേ..ഇയ്യ് എങ്ങോട്ടാ എണീക്ക്ണേ..മെല്ലെ..വീഴും..ബാത്ത്രൂമിൽക്കാണേൽ ഞാനാക്കി തരാ..”
ശരീരത്തിനു വല്ലാത്ത വേദനയുണ്ട്..എണീക്കാൻ വയ്യാത്തത്രേം തളർന്നു പോയിരിക്കുന്നു..മനസ്സിന്റെ ധൈര്യം കൊടുത്തവൻ മെല്ലെ നടക്കാൻ ശ്രമിച്ചു..ഒന്നു വീഴാൻ ഭാവിച്ചപ്പോൾ പിടിക്കാൻ ശ്രമിച്ച ഷമിയുടെയും ഉമ്മാന്റെയും കൈകൾ വിടുവിച്ച് വീണ്ടും അവൻ മെല്ലേ വേച്ചു വേച്ചു വാർഡിന്റെ അറ്റത്തുള്ള ആ കവാടം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..
പിന്തിരിഞ്ഞു നിൽക്കുന്ന ഷംസുവിന്റെ തോളിൽ കൈവച്ചപ്പോഴേക്കും അടിതെറ്റി അജ്മൽ താഴേക്ക് വീഴാൻ ഭാവിക്കവേ ഷംസുവിന്റെ കൈകൾ അവനെ താങ്ങി നിർത്തി..നിറഞ്ഞ കണ്ണുകളോടെയവൻ പ്രിയകൂട്ടുകാരന്റെ മുന്നിൽ കൈകൂപ്പി..
“ക്ഷമിക്കെടാ..എന്നോട്..”
കേട്ടത് സത്യമോ സ്വപ്നമോയെന്നറിയാതൊരു നിമിഷം സ്തബ്തനായി നിന്ന ഷംസു പിന്നെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചൊരു കരച്ചിലായിരുന്നു..
ആ കണ്ണീരിന്റെ കാരണമെന്തന്നറിയാതെ പലരും അവരെത്തന്നെ നോക്കികൊണ്ട് കടന്നുപോയി..ചിലർ അന്തംവിട്ടപോലെ ആ രംഗത്തിനു സാക്ഷിയായി നിന്നു..അപ്പോഴേക്കും ഒഴുകി വന്ന കണ്ണീരിനെ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി ഷമിയും ഖൈറുത്തായും അങ്ങോട്ടെത്തിയിരുന്നു..
പിന്നീട് ഷംസുവിന്റെ കൈകളിൽ താങ്ങിയവൻ നടന്നു..മൂന്നുവർഷത്തെ കഥകളല്ല അവർക്കു പറയാനുണ്ടായിരുന്നത് ഒരു ആയുഷ്കാലം മുഴുവനുള്ള കഥകൾ..
ഇതുവരെ നടന്ന കഥകൾ ഷംസുവിന്റെ മുന്നിൽ നിരത്തുമ്പോൾ സോഫി എന്ന നാമത്തിനു മുന്നിൽ ശബ്ദം ഇടറുന്നതവന് കാണാമായിരുന്നു..
“ന്റെ..സോഫി… സോഫി ഇപ്പോ എവിടാ..ഷംസു..എനിക്കൊന്ന് കാണണം ആ കാലിൽ വീണെനിക്ക് മാപ്പ് പറയണം..
ഓളെ ആ ഗുണ്ടകൾ കൊല്ലും ..അതിനുമുന്നേ രക്ഷിക്കണം ന്റെ‌സോഫിനെ..”
“ഇയ്യ് ഇങ്ങനെ വിഷമിക്കല്ലേ അജോ..നമ്മക്ക് കണ്ടുപിടിക്കാം..എത്രേം പെട്ടെന്ന്..ഇയ്യ് ഇനി കുറച്ച് വിശ്രമിക്ക്..വല്ലാണ്ട് കിതക്ക്ണ്ട്..കുറച്ചേരം കിടക്ക്..”
നിർബന്ധിച്ചവനെ കട്ടിലിൽ കിടത്തുമ്പോഴും ആ ചുണ്ടുകൾ ആ നാമം ഉരുവിടുന്നുണ്ടായിരുന്നു..സോഫീ..സോഫീ.. സോ..ഫീ..വീണ്ടും മയക്കത്തിലേക്കവൻ വഴുതി വീണു..
ഒരു നെടുവീർപ്പോടെ അവന്റെ മുഖത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഷംസു..
“പേഷ്യന്റിന്റെ കൂടെ ആണുങ്ങളായിട്ടാരാ ഉള്ളത്…”
തലയുയർത്തി ഷംസു നെഴ്സിന്റെ മുഖത്തേക്കൊന്നു നോക്കി..
“ഡോക്ടർ ഒന്നുകാണാൻ പറഞ്ഞിട്ടുണ്ട്..”
ഷംസുവിന്റെ വരവും കാത്തു ഡോ.നവാസ് അടക്കം രണ്ടുമൂന്നു പേരവിടെ ഇരിപ്പുണ്ടായിരുന്നു..
“ഹലോ..മിസ്റ്റർ ഷംസുദ്ദീൻ..വരൂ.. വരൂ..ഇരിക്കൂ..”
അവനു നീക്കിയിട്ട ചെയറിൽ ഇരിപ്പുറപ്പിക്കുമ്പോൾ എന്തോ ഒരു അപായ സൂചന അവന്റെ മനസ്സിൽ മിന്നി മറഞ്ഞിരുന്നു…
“ഷംസുദ്ദീൻ..ഞങ്ങൾക്ക് പറയാനുള്ളതിത്തിരി സാഡായ കാര്യമാണ്…അജ്മലിനെക്കുറിച്ച്..സമാധാനപരമായി നിങ്ങൾ അതു കേൾക്കണം..ഉൾകൊള്ളണം..”
ഡോക്ടർ നവാസ് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഷംസുവിന്റെ തൊണ്ടവറ്റിവരളുമ്പോലെ..ഒരു നിമിഷം ശ്വാസം നിന്നുപോയാനെപ്പോലെ അങ്ങനെ നിന്നയവൻ പെട്ടെന്ന് മനോനില തെറ്റിയവരെപ്പോലെ എന്തൊക്കെയോ പരാക്രമങ്ങൾ കാണിക്കാൻ തുടങ്ങി..ഡോക്ടർമാർക്കു പൊലും നിയന്ത്രിക്കാനാവാത്ത വിധം…

വീണ്ടുമൊരു മുപ്പതു ദിനരാത്രങ്ങൾ കൂടി അവർക്കിടയിലൂടെ കടന്നു പോയി..അപ്പോഴേക്കും സോഫി അനസിന്റെ വീട്ടിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരംഗമായി മാറിക്കഴിഞ്ഞിരുന്നു..എന്തിനും ഏതിനും സോഫീ..എന്ന നാമം മാത്രം..
“സോഫീ..ഇന്നത്തെ പത്രെവ്ടെ..”
“ആ ടീപ്പോയിടെ മേലെ ഉണ്ട് അനസ്ക്കാ അവിടെ നോക്ക്‌…”
“മോളേ.. സോഫീ.. ഇന്നെന്താാ ചായക്ക് കടിണ്ടാക്ക്യേ..”
“ഇഡ്ഡലിം സാമ്പാറും ആണുമ്മാ…”
“ചോപ്പിമ്മാ ത്ര നേരായി ഈ കൊച്ചുട്ടി ബിളിച്ച്ണേ..ങ്ങോത്തൊന്ന് വര്വോ..ന്റെ കാര്യം നോക്കാാനാരുല്ലേ ബടേ”
“ദാ..എത്തി പൊന്നേ..ന്തിനാ ചോപ്പിമ്മന്റെ കൊച്ചൂസ് വിളിച്ചേ പറയ്…”
“അതില്ലേ..ഇന്നല്ലേ നിച്ച് പുത്യേ ബാഗും കൊടിം ഒക്കെ മേങ്ങാൻ പോണ്ടേ..”
“അതിനു മോളൂസിന്റെ ഉപ്പച്ചി ഒറ്റക്ക് നമ്മളെ പോവാന് വിടൂലാല്ലോ..”
“പ്പച്ചി വര്ണ്ടാ..മ്മക്ക് ഒത്തക്ക് പോവാ..ന്റാപ്പം ചെയ്യാ..ഈ കൊച്ചൂസൊന്ന് ആലൊയിക്കറ്റെ..”
“സോഫീ..സോഫീ ഒന്നിവടെ വാ..”
അപ്പോഴേക്കും സിറ്റൗട്ടിൽ നിന്നും അനസിന്റെ വിളി വന്നു..
“ന്നാലെന്റെ സുന്ദരിക്കുട്ടി ഇവടെ ഇരുന്നോണ്ട് ആലോയിക്ക് ട്ടോ..അപ്പോഴേക്കും പ്പച്ചി ന്തിനാ വിളിച്ചേ നോക്കീട്ട് വരാ..”
അപ്പോഴേക്കും വിടർത്തിപ്പിടിച്ച ന്യൂസ്പേപ്പറുമായി അനസ് സോഫിക്കരികിലെത്തി..
“സോഫീ.. ഇതു കണ്ടോ..”
ആകാംക്ഷയോടെ സോഫി പത്രത്താളുകളിലേക്കൊന്നെത്തി നോക്കി…
‘യുവാാവിനെ തല്ലിചതച്ച കേസിൽ ബേക്കറി ഉടമസ്ഥനും സുഹൃത്തും അറസ്റ്റിൽ..’
മാവൂർ: യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന ബേക്കറി ഉടമസ്ഥനായ കാസിംഭായിയും സുഹൃത്ത് ഷൈജലിനേയും പോലീസ് അറസ്റ്റ് ചെയ്തു..
“ഹാവൂ സമാധാാനം…വെറുതല്ല കുറച്ചുകാാലായിട്ടിയാാളെ പുറത്തേക്കൊന്നും കാണാഞ്ഞേ..ഒളിവിലായ്നു ലേ..”
സോഫിയുടെ മുഖത്തും ആ ആഹ്ലാദം തങ്ങി നിന്നിരുന്നു..
“അനസ്ക്കാ ഞാാൻ കൊച്ചുട്ടിനേം കൊണ്ടൊന്ന് ഷോപ്പിങിനു പോയി വരട്ടേ..സ്ക്കൂൾ തുറക്കല്ലേ ആദ്യായിട്ട് പോവുമ്പോ പുതിയതൊക്കെ വാങ്ങിക്കണ്ടേ..”
“ഉം..വേണം..ഞാൻ വരണോ..?”
“വേണ്ട ഇക്കാ..ഞങ്ങൾ പൊയ്ക്കോളാ..”
സമാധാനത്തിന്റെ ആ നല്ല ദിനം സമ്മാനിച്ച പടച്ചവനോട് നന്ദി പറഞ്ഞുകൊണ്ടിരുവരുമൊരു യാത്രക്കൊരുങ്ങി..
“സൂക്ഷിക്കണേ സോഫീ..അയാൾ അകത്തായീന്നുള്ളത് ശരിയാ..പക്ഷേ കാശ് വാരിയെറിഞ്ഞ് പുറത്തിറക്കാൻ കഴിവുള്ളോർ പുറത്തുണ്ടാവുമ്പോ ഈ അറസ്റ്റിനൊന്നും ഒരു വിലയും ഉണ്ടാവൂലാ..”
“ആയിക്കോട്ടേ അനസ്ക്കാാ.. ഞങ്ങൾ പോയി വരട്ടേ..”
ആഹ്ലാദത്തോടെയുള്ള കൊച്ചുട്ടിയുടേയും സോഫിയുടേയും ആ പോക്ക്
നിറഞ്ഞ മനസ്സോടെ അനസും സൈനുത്തായും നോക്കിക്കാണുകയാായിരുന്നു..
“ചെറുപ്പത്തിലിതുപോലെ ന്റെ കയ്യും പിടിച്ച് നടന്നോരാ ങ്ങള് രണ്ടാാളും..എല്ലാം ഇന്നലെ കഴിഞ്ഞപോലെ…”
ഓർമ്മകളെ അയവിറക്കികൊണ്ടിരിക്കെ സൈനുത്താ പറഞ്ഞു..
“പിന്നേയ് കുഞ്ഞോ..ഇനിം ഇയ്യ് ഓളോടതൊന്നും മറച്ചു വെക്ക്ണത് ശരിയല്ല ട്ടോ..പറയണം ..ഒക്കെ പറയണം..”
ഉമ്മാന്റെ വാക്കുകളെ ശരിവെച്ചുംകൊണ്ടവനും തലകുലുക്കി..
“ഉം..പറയണം ന്ന് രണ്ടീസായി ഞാനും വിചാരിക്ക്ണ്..”
“കുഞ്ഞോ…ഓളെ വർത്താനത്തിലൂടെ ഇനിക്ക് മനസ്സിലാക്കാൻ പറ്റിയേ..ഞ്ഞി ആ അജ്മലു ആയിട്ട് മുന്നോട്ട് പോവാൻ പറ്റൂലാന്നാ..ന്തെന്നാണേലും ഇയ്യോളെ മനസ്സറിയണം..ഇയ്യ് ഓളെ മുറച്ചെറുക്കാനാന്നറിഞ്ഞാല് പണ്ടുണ്ടാായീനെ ആ ഇഷ്ടം ഇപ്പളും ഉണ്ടാാവും ന്ന് നിക്കുറപ്പാ..”
“ഉമ്മാ..ഇങ്ങളിങ്ങനെ സ്വാർത്ഥത കാണിക്കല്ലി..ഓളെ ഇഷ്ടന്താാച്ചാാല് അതേ നടക്കൂ..എനിക്കോളെ സന്തോഷാാ വലുത്..”
അർഹത ഉള്ളതേ ആഗ്രഹിക്കാൻ പാടുള്ളൂന്ന് ന്റെ മോനെ പഠിപ്പിച്ചത് ഓന്റെ ജീവിതം തന്ന്യാ..പടച്ചോനേ..ഖൈറായത് ഞങ്ങൾക്ക് കാണിച്ചു തന്നേക്കണേ..എന്ന പ്രാർത്ഥനയുമായി ആ ഉമ്മ അടുക്കളയിലേക്ക് ഉൾവലിഞ്ഞു..
ഒരു സ്വാതന്ത്ര്യം കിട്ടിയപോലെ സോഫിയും കൊച്ചുട്ടിയും ഓരോ ഷോപ്പുകൾ തോറും കയറിയിറങ്ങി..കൊച്ചുട്ടിക്ക് ഇഷ്ടമുള്ള ഐസ്ക്രീം ചോക്ലേറ്റ് ടോയ്സ് തുടങ്ങി അവൾ പറയുന്നതെന്തും വാങ്ങിച്ചു കൊടുക്കാൻ സോഫി തയ്യാറായിരുന്നു..അവസരം ഓരോന്നും മുതലെടുത്തോണ്ട് ഓരോന്ന് പറയാൻ കൊച്ചുട്ടിയും മത്സരിച്ചു..റോഡിലൂടിഴഞ്ഞു നീങ്ങുന്ന സൈക്കിളും മിന്നൽ വേഗത്തിൽ കുതിച്ചുപായുന്ന സൂപ്പർഫാസ്റ്റ് ബസ്സ് വരേ അവളുടെ സംശയത്തിനിരയായി..വർണ്ണനകൾ കൊണ്ട് ക്ഷമയോടെ അവയെ നേരിട്ടുകൊണ്ടാായിരുന്നു സോഫിയുടെ ഓരോ ചുവടുകളും..
ഓരോന്നും പറഞ്ഞവർ ഒരൊഴിഞ്ഞ പാതയിലെത്തിയതും
പെട്ടെന്നായിരുന്നു പിറകിൽ നിന്നാരോ വിളിച്ചത്…
“മിസിസ് സോഫിയാ അജ്മൽ..”
അപ്രതീക്ഷിതമായ ആ വിളി സോഫിയിൽ ഒരു ഞെട്ടലുണ്ടാക്കി..
ആ ശബ്ദത്തിന്റെ ഉറവിടം തേടി പിറകോട്ട് തിരിഞ്ഞതൊരല്പം ഭീതിയോടെയായിരുന്നു..
അപ്പോ
വഴിയോരത്തൊരു ഇരുചക്രവാാഹനവും ചാരി നിന്നുകൊണ്ടൊരാൾ…
ആളെ കണ്ടതും അവളിലത് തെല്ലൊരമ്പരപ്പുണ്ടാക്കി..
“ഈ മുഖം ഓർമ്മയുണ്ടോ ആവോ..”
“ഷംസുക്കാ..!!!”
അവളറിയാതെ നാവ് ആ നാമം ഉരുവിട്ടു..
“ഹാഊ
. അപ്പോ നമ്മളൊന്നും മറന്നില്ലാലേ..”
അവളുടെ ആ നേർത്ത പുഞ്ചിരിയിൽ എല്ലാ ഭാവങ്ങളും മിന്നിമറഞ്ഞന്നതാായി ഷംസുനു തോന്നി..
“ബുദ്ധിമുട്ടാവില്ലേൽ എനിക്ക് സോഫിയോട് കുറച്ച് നേരം സംസാരിക്കണേയ്നു ..”
.
സംശയം കലർന്ന മുഖഭാവവുമായി കൊച്ചുട്ടി അപ്പോഴും ഇരുവരേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..
“ഈ കുട്ടി…?”
“ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തേയാ..”
ഷംസു അവളുടെ തലയിലൊന്നു തലോടിക്കൊണ്ടിരിക്കവേ പെട്ടെന്നവൾ തെന്നിമാറിയൊരു കുറുമ്പു കാട്ടി..
“ന്നാലും സോഫിക്ക് അന്ന് ഓടിപ്പോരുമ്പോ ഈ ഷംസുന്റെ വീടിനെ കുറിച്ചൊന്ന് ചിന്തിക്കായിരുന്നു..അത്രക്കന്യനാക്കിലേ ന്നെം ഷമിനേം…ഓക്കെ ..സാരല്യ..”
ഒരു പരിഭവത്തോടെ ഷംസു തുടർന്നു..
“അന്നും ഇന്നും സോഫിക്ക് വേണ്ടി ആ വീടിന്റെ കവാടം തുറന്നു തന്നെയിരിപ്പുണ്ടാവും..സോഫിയുടെ വരവും പ്രതീക്ഷിച്ച്..”
“ഷംസുക്കാ.ഞാനിപ്പോ അതിനെപ്പറ്റിയൊന്നും ചിന്തിക്ക്ണില്ല.. എല്ലാ ഓർമ്മകളേം സോഫി ഇപ്പോ വേരോടെ പിഴുതെറിഞ്ഞിരിക്കാണ്..ഇനി അതൊന്നും ഓർത്തെടുക്കാനും ആഗ്രഹല്യാ..”
“അതിനു കഴിയോ ഈ സോഫിക്ക്…”
“കഴിയും…കഴിയണം..അത്രക്കുണ്ടല്ലോ അവിടുന്നു കിട്ടിയ അനുഭവങ്ങള്..”
ദൃഢനിശ്ചയത്തഓടെയുള്ള സോഫിയുടെ വാക്കുകൾക്ക് മറുത്തൊന്നും പറയാൻ ഷംസുനും ഉണ്ടായിരുന്നില്ല..
“അതൊക്കെ പോട്ടേ സൊഫീ..ഞാൻ സോഫിയെ തേടി നടന്നത് ഒരു കാര്യം അറിയാനാണ്..ഒരു മാസമായി നിന്നെ തേടി അലയാത്ത സ്ഥലങ്ങളില്ലാാ..”
“എന്ത് കാര്യം..? ”
സംശയത്തോടെയവൾ ഷംസുവിനെ തന്നെ ഉറ്റു നോക്കി..
“അന്ന് ഹോസ്പിറ്റൽ വരാന്തയിലൂടെ ഓടി വന്ന് അജ്മലിന്റെ കൈകളിലേക്ക് ഭീതിയോടെ മറഞ്ഞുവീഴുന്നതിനു തൊട്ടുമുമ്പേ എടുത്ത
ആ വീഡിയോ ക്ലിപ്പാാണ് എനിക്കാവശ്യം..”
“എന്ത്…??”
ഒരമ്പരപ്പോടെ സോഫി ഷംസുവിനെ നോക്കി..
“ഞാനിതെങ്ങനെ അറിഞ്ഞെന്നായിരിക്കും സോഫി ഇപ്പോ ചിന്തിക്ക്ണത് ലേ..
വെറുതേ ഇനി അത് ചിന്തിച്ച് തലപെരുപ്പിക്കണ്ടാ..എല്ലാം അജ്മൽ മനസ്സിലാക്കി കഴിഞ്ഞു..ഓനിപ്പോ പഴയ അജ്മലേയല്ല..ഒരുപാട് മറിയിരിക്കുന്നു..സോഫിയുടെ ജീവൻ അപകടത്തിലാന്നറിഞ്ഞതു മുതൽ പിന്നെ എനിക്ക് സ്വൊര്യം തന്നിട്ടില്ലാ ഓന്..”
“ഷംസുക്കാ അതുമിതും പറഞ്ഞെന്റെ മനസ്സ് മാറ്റാൻ നോക്കണ്ട ഇങ്ങള്..എന്നെ ജീവനോർത്താരും വേവലാതിപ്പെടേം വേണ്ടാ… അന്ന് അജ്മൽക്കാ പറഞ്ഞത് മുഴുവൻ ഒരു മുറിവായെന്റെ മനസ്സിലുണ്ട്..അതങ്ങനെയൊന്നും മായാനും പോണില്ലാ..”
കൊച്ചുട്ടിയെ ചേർത്തു പിടിച്ചവൾ അവനെതിരായി മുഖം തിരിച്ചു നിന്നു..
“വേണ്ട സോഫീ..ഒന്നും മായ്ക്കണ്ടാ..സോഫീടെ സ്ഥാനത്താാരായിരുന്നാാലും അങ്ങനെത്തന്നെയല്ലേ പറയൂ..ഞാൻ പറഞ്ഞല്ലോ ഞാൻ വന്നത് അതിനൊന്നും അല്ലാാ.ഒരു ചെറിയ കേസിൽ ഷൈജൽ അടക്കം എല്ലാരും ഇപ്പോ അകത്താ..ആ കേസ് ഒന്നൂടി ബലപ്പെടാാന് ഈ തെളിവും കൂടി ആവശ്യാണ്..പ്ലീസ്
.പറയ്..സോഫീടെ എന്നല്ല..ഒരുപാട് ജീവന്റെ രക്ഷക്കു വേണ്ടിറ്റുള്ള ഒരപേക്ഷയാണിത്..പിന്നെ…കമ്മീഷണർ എനിക്ക് വേണ്ടപ്പെട്ടയാളാണ്… നേരിട്ട് ഈ തെളിവുകളെല്ലാം ഹാജറാക്കിയാൽ തീർച്ചയായും ആ ഡോ.അനിലും ഷൈജലും ഒക്കെ കുടുങ്ങും..പ്ലീസ്..സോഫി..”
ഒരു യാചനയുടെ സ്വരത്തിലായിരുന്നവൻ ഓരോ വാക്കുകളും പറഞ്ഞു തീർത്തത്..
ഓർത്തപ്പോൾ അവൾക്കും തോന്നി ഓരോ വാക്കുകളിലും ശരി ഒളിഞ്ഞു കിടപ്പുണ്ട്..ഇനിം തന്റെ കയ്യിലത് സൂക്ഷിക്ക്ണതോണ്ടെന്തു കാര്യം..ഏല്പിക്കണം ആരേലും..ഷംസുക്കാനെ വിശ്വസിക്കാം..എന്നും നന്മക്ക് മാത്രം കൂട്ട് നിൽക്കുന്നയാളാണ്..
പിന്നീടവൾ ഷംസുവിന്റെ മുഖത്തേക്കൊന്നു നോക്കി..അപ്പോഴും അവൻ അവളുടെ നാവിൽ നിന്നും വീഴുന്ന ഉത്തരത്തിനായി കാത്തിരിക്കുകയായിരുന്നു..

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com