വസന്തം പോയതറിയാതെ -17 [ദാസൻ] 458

ഇറങ്ങുമ്പോൾ രാത്രി 9 മണിയായിരുന്നു, ഫാം ഹൗസിലേക്കുള്ള യാത്രയിൽ, ലൈറ്റും ആളും അനക്കവും ഒന്നും ഇല്ലാത്ത സ്ഥലത്ത് വെച്ച് വണ്ടി പഞ്ചറായി, നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ വണ്ടിയിൽ ഇരുന്നു തന്നെ, വീൽ മാറിയിടാൻ ഒരാളെയും കൂട്ടി വരാൻ പഴനി അണ്ണനെ വിളിച്ചു പറഞ്ഞു. വണ്ടി ഓഫ് ആക്കി പാർക്ക് ലൈറ്റ് ഓൺ ചെയ്തു പുറത്തേക്ക് ഇറങ്ങിയതും തലയുടെ പുറകിൽ കനത്ത ഒരു പ്രഹരം ഏറ്റത് മാത്രം ഓർമ്മയുണ്ട്, അബോധ മനസ്സിൽ ആരോ പറയുന്നത് പോലെ ‘ ഇത് എന്റെ നിന്റെ ബാക്കി വിവാഹസമാനമാണ് ‘ പിന്നീട് എന്റെ ശരീരത്തിൽ പല മർദ്ദനങ്ങളും ഏറ്റു, പിന്നീട് എല്ലാം ഇരുട്ട്……

?‍?( ഗൗരിയുടെ വീക്ഷണം)
ഉറങ്ങാതിരുന്നതിനാൽ തലക്ക് നല്ല കനമുണ്ട് വീണ്ടും, ഞാൻ അവിടെ തന്നെ ഇരുന്നു. നടക്കാൻ പോയ അദ്ദേഹത്തെ ഇപ്പോഴും കാണുന്നില്ല നേരം വെട്ടം വെച്ചതിനുശേഷം താഴേക്ക് ചെല്ലുമ്പോൾ ഏട്ടത്തി അടുക്കളയിൽ ഉണ്ട് ഞാൻ ചെന്നപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.

” ഇതാ ചായ തിളപ്പിച്ച് വെച്ചിട്ടുണ്ട്, നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ളത് എടുത്തോ ”

” വെളുപ്പിനെ തന്നെ നടക്കാൻ പോയി ”

” ആര് വിനുവോ ”

” എന്നാൽ ഗൗരിയെടുത്തോ ”

ഞാൻ ചായ എടുത്തു കുടിച്ചു കൊണ്ട് അടുക്കളയുടെ സ്ലാബിൽ ചാരിനിന്നു. ചായകുടി കഴിഞ്ഞ് ഞാനും ഏട്ടത്തിയെ സഹായിക്കാൻ കൂടി. അദ്ദേഹം വരുന്നത് നോക്കി ഞങ്ങളെല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാതെ നോക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അദ്ദേഹം പാലക്കാട്ടേക്ക് പോകുന്ന കാര്യം പറഞ്ഞു, അതെ ഞാനും ഇവിടെ വളരെ വീർപ്പുമുട്ടിയാണ് നിൽക്കുന്നത്. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞങ്ങളും അദ്ദേഹത്തോടൊപ്പം പാലക്കാട്ടേക്ക് യാത്ര പുറപ്പെട്ടു. പാലക്കാട് എത്തി സൗകര്യപൂർവ്വം അദ്ദേഹത്തോട് സംസാരിക്കാം എന്ന് കരുതിയിട്ട് അമ്പിനും വില്ലിനും അടുക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്, അമ്മയുടെ കാലിന്റെ പ്ലാസ്റ്റർ വെട്ടുന്നത് വരെ വേറെയാണ് കിടന്നിരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മുറിയിലേക്ക് മാറി. എന്നെ കട്ടിലിൽ കിടത്തി, ഷീറ്റ് താഴെയാണ് അദ്ദേഹം കിടന്നത്. ദിവസങ്ങൾ കടന്നുപോകേ കൊച്ചിയിൽ നിന്നും എല്ലാവരും എത്തി ആരെയും ഞങ്ങൾ തമ്മിലുള്ള അകലം അറിയിച്ചില്ല. മിക്ക ദിവസങ്ങളിലും അദ്ദേഹമാണ് എന്നെ ഓഫീസിൽ കൊണ്ടുപോകുന്നതും തിരിച്ച് കൊണ്ടുവരുന്നതും എങ്കിലും കാര്യമായ സംസാരം ഒന്നും ഇല്ല. എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു ജോലിയിൽ തുടരാൻ അദ്ദേഹം, അമ്മയിലൂടെ എന്നിൽ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് ജോലിക്ക് പോയി തുടങ്ങിയത്. ഇന്ന് മാസം അവസാനം ആയതുകൊണ്ട് എന്നെ തിരിച്ചുകൊണ്ടുവരുവാൻ കഴിയില്ലെന്നും ഓഫീസ് ഡ്രൈവറെ കൊണ്ട് ഫാം ഹൗസിലേക്ക് ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു. ഞാൻ ഫാം ഹൗസിൽ എത്തിയപ്പോൾ വൈകുന്നേരം 6:30 ആയി. എന്റെ കുളിയും മറ്റും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അമ്മ തന്ന ചായയും കുടിച്ച് ടിവിയിലെ വാർത്ത കണ്ടു. ഇപ്പോൾ ഭക്ഷണമൊക്കെ കോട്ടേജിൽ തന്നെയാണ് പാചകം ചെയ്യുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്ത് വന്നിരുന്നു ടിവിയുടെ റിമോട്ട് പിടിച്ചു വാങ്ങി വേറെ എന്തൊക്കെയോ പരിപാടികൾ വെച്ചു നോക്കുന്നത് കണ്ടു. രാത്രി 9 മണിയായിട്ടും അദ്ദേഹത്തെ കണ്ടില്ല, സാധാരണ ഇത്രയും വൈകാറുണ്ടോ? പിന്നെയും സമയം 20 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി, ഇത് ആരാണാവോ ഈ രാത്രി നാളെ ഇനി വല്ല മന്ത്രിമാരും വരുന്നുണ്ടോ എന്ന് ചിന്തിച്ച് ഫോൺ എടുത്തു നോക്കിയപ്പോൾ പഴനി അണ്ണനാണ്. മറുതലക്കൽ നിന്നുള്ള വിവരം കേട്ട് മറിഞ്ഞു വീഴാതിരിക്കാൻ സെറ്റിയിൽ മുറുകെ പിടിച്ചു. ഉള്ളിൽ നിന്നും ഒരാന്തലും തേങ്ങലും ഒരുമിച്ച് പുറത്തേക്ക് വന്ന ശബ്ദം കേട്ട് അമ്മ എന്തൊക്കെയോ ചോദിക്കുന്നു ഒന്നും

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.