ജന്നത്തിലെ മുഹബ്ബത്ത് 2 41

ഉമ്മയില്ലാത്ത കുട്ടിയായിരുന്നു. അവളുടെ നാലാം വയസ്സിലാണ് ഉമ്മ മരണപ്പെടുന്നത് ശേഷം ഉപ്പ വേറെ കല്ല്യാണം കഴിച്ചു. അതോടെ തുടങ്ങുകയായിരുന്നു ഉമ്മയില്ലാത്ത വേദനകളുടെയും, ദു:ഖങ്ങളുടെയും ഭാരം.

ഉപ്പയുടെ രണ്ടാം ഭാര്യക്ക് ഇവളെ തീരെ ഇഷ്ട്ടമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഒരുപാട് ഉപദ്രവിക്കുകയും, വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തുടങ്ങുന്ന കാര്യങ്ങൾ. ഇപ്പോഴും അവളവർക്ക് ഒരു ഭാരമാണെന്നും. ഇവൾ വീട്ടിൽ ഉണ്ടായത് കാരണം അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ കഴിയാത്തതിനാലും, ഉപ്പ ഒരു പാവമായത് കൊണ്ട് പ്ലസ്ടു കഴിഞ്ഞയുടനെ എന്നെ ഏതെങ്കിലും ആളെകൊണ്ട് കല്ല്യാണം കഴിപ്പിക്കാൻ ആ സ്ത്രീ നിർബന്ധിക്കുകയും എന്റെ ജീവിതം നശിപ്പിക്കുകയും ചെയ്യുമെന്നുറപ്പാണ്.

എനിക്കൊരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല സാർ… ഉമ്മയുടെ സ്നേഹം കിട്ടാതെയും, രണ്ടാം ഭാര്യ കാണാതെ സ്വന്തം മകളെ സ്നേഹിക്കാൻ പ്രയാസപ്പെടുന്ന എന്റെ ഉപ്പയെ കണ്ടും , വിഷമങ്ങൾ ആരോടും പറയാനില്ലാതെ കരഞ്ഞ് കണ്ണീര് കുടിച്ചും വളർന്ന ഒരു കുട്ടിയാണ് ഞാൻ എനിക്ക് ഞാനിഷ്ടപ്പെടുന്ന ഒരാൾ കൂട്ടിന് വേണമെന്നുള്ള മോഹം മാത്രമേ ഇനി സ്വപ്നമായി ബാക്കിയൊള്ളൂ..
എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണ്… സാറിനെന്നെ ഇഷ്ടമാണോ എന്ന് പോലും ചോദിക്കാതെയാണ് ഞാൻ സാറിനെ ഇഷ്ട്ടപ്പെട്ടതും തുറന്ന് പറഞ്ഞതും.. ഭാഗ്യമില്ലാത്തവളാ ഞാൻ… സാറും എന്നെ വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന പേടി കൊണ്ടായിരുന്നു അന്നന്നെ ഇഷ്ടമാണോ എന്ന് ചോദിക്കാഞ്ഞത് . ഞാനൊരുപാട് സ്നേഹിക്കുന്ന സാറും എന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്നെ മനസ്സിലാക്കാൻ കഴിയുന്ന, സ്നേഹിക്കാൻ കഴിയുന്ന മറ്റൊരാളെ കണ്ടെത്താൻ എനിക്കിനി കഴിയുകയില്ലന്നുറപ്പാണ് . ഈ നോട്ട് ബുക്കിൽ ഒഴിച്ചിട്ട അവസാനത്തെ ഏതെങ്കിലും പേജിൽ എനിക്കുള്ള മറുപടി സാർ എഴുതണം ഞാൻ കാത്തിരിക്കും. “

ഇതായിരുന്നു ആ നോട്ട് ബുക്കിൽ അവളെഴുതിയ കാര്യങ്ങളുടെ ചുരുക്കം. ബുക്കും നെഞ്ചത്ത് വെച്ച് ഞാൻ കട്ടിലിൽ അന്ന് കുറെ നേരം കിടന്നു. ആ ബുക്കിലെഴുതിയ വരികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കുമ്പോൾ അവളെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു പക്ഷെ ഞാനാകെ ധർമ്മസങ്കടത്തിലായിരുന്നു പക്വതയും, പഠിപ്പും, ജീവിതമെന്താണന്നറിഞ്ഞവളും അതിനേക്കാൾ ഉപരി എന്നെ ജീവനായി കാണുന്ന നജ്മ ഒരു ഭാഗത്ത് മറു ഭാഗത്ത് എന്റെ ഉപ്പ സ്നേഹിതന്റെ മകളാണെന്നും പറഞ്ഞ് ഒരുപാട് പ്രതീക്ഷകളോടെ കൊണ്ടുവന്ന വിവാഹാലോചനക്ക് പിറ്റേന്ന് രാവിലെ വാക്ക് കൊടുക്കാൻ എന്റെ മറുപടിക്കായി വീട്ടുകാർ കാത്തുനിൽക്കുന്നു . എന്ത് ചെയ്യണം എന്നറിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് ഭക്ഷണം കഴിക്കാൻ ഉമ്മ വന്ന് വിളിക്കുന്നത്.

കൂടുതൽ വൈകാതെ