പൂവാകകളുടെ കാവൽക്കാരൻ 13

Views : 1813

Author : ശരവണൻ

എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ സിമെന്റ് ബെഞ്ചിലിരുന്നു. കണ്ണാടിക്കനാലും ഈ നാട്ടുവഴികളും കനാലിന് കുറുകേയുള്ള നാലടിമാത്രം വീതിയുള്ള പാലവുമെല്ലാം ഒരിക്കൽ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു. അതിനൊക്കെ കാരണമായവനാണ് പൂത്തുലഞ്ഞ് നിൽക്കുന്ന ഈ പൂവാകകളുടെയൊക്കെ കാവൽക്കാരനായി പൊട്ടിയടർന്ന ഈ കല്ലറയ്ക്കുള്ളിൽ ഉറങ്ങുന്നത്. തൂവാനതുമ്പികൾ ഇറങ്ങിയ സമയത്താണ് എയ്ഞ്ചൽ അപ്രതീക്ഷിതമായി തന്നിലേയ്ക്കെത്തപ്പെടുന്നത്. ഒരു ആസ്വാദകനും അപ്പുറം ഒരു മികച്ച ചലച്ചിത്രനിരൂപകനും കൂടിയായിരുന്നു അയാൾ. വായനശാലയിലെ വൈകുന്നേരങ്ങളിൽ ക്ലാരയോടും ജയകൃഷ്ണനോടുമുള്ള പലരുടേയും സദാചാര നിലപാടുകളെ തല്ലിയുടച്ച് തീ പാറുന്ന വാഗ്മയ സാമർത്ഥ്യത്താൽ ഉറച്ച നിലപാടുകളോടെ അയാൾ ജ്വലിച്ച് നിൽക്കുന്ന കാഴ്ച്ച ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല..
ക്ലാരയുടേയും ജയകൃഷ്ണന്റേയും പ്രണയത്തെ, നിലപാടുകളെ ഇത്ര മനോഹരമായി തനിക്ക് മുന്നിൽ വാക്കുകളാൾ വരച്ചിട്ടൊരാൾ വേറെയില്ല. ആ ഒറ്റ സംഭവത്തോടെയാണ് എയ്ഞ്ചലിനോടുള്ള വല്ലാത്ത ഹരം കൊള്ളിക്കുന്ന ആരാധനയുടെ ആരംഭം. അതോടെ എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം വായനശാലയുടെ നോട്ടീസ് ബോർഡിൽ പതിക്കുന്ന എയ്ഞ്ചലിന്റെ ചലച്ചിത്ര നിരൂപണങ്ങളുടെ സ്ഥിരം വായനക്കാരിയായി താൻ മാറുകയും ചെയ്തു. ശനിയാഴ്ച്ച രാവിലെ തന്നെ വായനശാലയിൽ നിന്നെടുത്ത പുസ്തകം വായിച്ചോ എന്നുപോലും നോക്കാതെ അതുമെടുത്ത് വെച്ചുപിടിക്കും എയ്ഞ്ചലിന്റെ ചലച്ചിത്രനിരൂപണങ്ങൾ വായിക്കാൻ. വായനശാലയിലേയ്ക്ക് പോകുമ്പൊ ഈ വഴിയരികിലെവിടെയെങ്കിലും ഉണ്ടാവും അയാൾ. ഈ കാണുന്ന പൂവകകളൊക്കെയും എയ്ഞ്ചൽ നട്ടുപിടിപ്പിച്ചതാണ് ആ സമയത്ത്. അതിനൊക്കെ കനാലിൽ നിന്ന് വെള്ളം തേവിയും വേലികൾ കെട്ടിയും തൈകൾ തിന്നാൻ വരുന്ന പൈക്കളെയോടിച്ചും ഈ വഴിയോരങ്ങളിലെ പൂവാകതൈകളുടെ

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com