പൂവാകകളുടെ കാവൽക്കാരൻ 13

പ്രതികരണം എന്തായിരിക്കുമെന്ന ഭയം തന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചു. സൗഹൃദത്തോടെയല്ലാതെ അയാളിതുവരെ തന്നെയൊന്ന് നോക്കുക പോലും ചെയ്തിട്ടില്ല. അപ്പനോടുള്ള പേടിയ്ക്കും എയ്ഞ്ചലിന്റെ പ്രതികരണം എങ്ങനെയാവുമെന്നുള്ള ചിന്തയ്ക്കുമിടയിൽ കിടന്ന് തന്റെ ഇഷ്ടം അയാളോട് പറയാനുള്ള ധൈര്യം പിടഞ്ഞൊടുങ്ങി…..

വിവാഹശേഷം അമേരിക്കയിലെത്തപ്പെട്ടതോടെ എയ്ഞ്ചലും ഓർമ്മകളിൽ മാത്രമായി. വർഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേയ്ക്ക് വരുമ്പോൾ കനാൽക്കരയിൽ പൂത്ത് നിന്ന ഈ പൂവാകകളാണ് എയ്ഞ്ചലിന്റെ ഓർമ്മകളിലേയ്ക്ക് വീണ്ടും കൊണ്ടുപോയത്. അയാളെക്കുറിച്ച് വെറുതേയൊരു കൗതുകത്തിനായി അന്വേഷിച്ചപ്പോഴാണ് അയാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതും അയാളുടെ ആഗ്രഹപ്രകാരം ഈ കനാൽക്കരയിലെ ഒമ്പതാമത്തെ പൂവാകയുടെ ചുവട്ടിലാണയാളെ അടക്കം ചെയ്തിരിക്കുന്നതെന്നതും അറിഞ്ഞത്. വിവാഹം പോലും കഴിക്കാതെ കണ്ട കാലമത്രയും ഈ കനാൽക്കരയിൽ പ്രണയവസന്തം തീർത്തയാൾ ആർക്കുവേണ്ടിയാവും കാത്തിരുന്നത്!. പൂവാകകൾ തീർത്ത ചുവന്ന നാട്ടുവഴിയിലൂടെ കനാൽക്കരയിൽ നിന്നും നടന്നകലുമ്പോൾ ആനിയമ്മയുടെ മനസ്സിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു പദപ്രശ്നമായി ആ ചോദ്യം അവശേഷിച്ചു..

ആനിയമ്മയറിയാതെ പോയ പൂവാകകളുടെ രഹസ്യം:-

കലാലയ ജീവിത കാലഘട്ടത്തിൽ എയ്ഞ്ചലിനെ തേടി വന്ന കുറച്ച് കവിതകളായിരുന്നു കനാൽക്കരയിലെ പൂവാകകൾക്ക് ജന്മം നൽകിയത്. നിശബ്ദമായി അയാളോട് പ്രണയം പറഞ്ഞിരുന്ന കവിതകൾ. “അപരിചിത” എന്ന പേരിൽ ആ വന്ന ഓരോ വരികളേയും അത്രമേൽ പ്രണയിച്ചിരുന്നു അയാൾ. ഓരോ വരികളും അയാളുടെ നെഞ്ചിലേയ്ക്ക് അത്രമേൽ വേരാഴ്ത്തിയിരുന്നു. ആർട്‌സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചത് അവസാന വർഷമാണ്. ആ വർഷാദ്യമാണ് അവസാന കവിത എയ്ഞ്ചലിനെ തേടിയെത്തിയത്. കനാൽക്കരയും പൂവാകകളുടെ വസന്തവും അവിടെ എയ്ഞ്ചലിനായി കാത്തിരിക്കുന്ന പ്രണയവുമായിരുന്നു ആ കവിതയുടെ ഉള്ളടക്കം. പിന്നീട് കവിതകളോ കുറിപ്പുകളോ അയാളെ തേടിയെത്തിയില്ല. കവിതകളെത്താതായതോടെ എയ്ഞ്ചൽ ആ അപരിചിതയെക്കുറിച്ച് കുറേ അന്വേഷിച്ച് നടന്നു, നിരാശയായിരുന്നു ഫലം. എന്നാൽ അവസാനം വന്ന ആ കവിതയ്ക്ക് എയ്ഞ്ചൽ ഒരു മറുപടി കവിതയെഴുതി. മാഗസിൻ