പൂവാകകളുടെ കാവൽക്കാരൻ 13

കാവൽക്കാരനായുണ്ടാവും അയാൾ. എയ്ഞ്ചലിനോടുള്ള ആരാധന മൂർദ്ധന്യാവസ്ഥയിലെത്തി താൻ പോലുമറിയാതെ ആ വികാരം പ്രണയത്തിലേയ്ക്ക് വഴിമറിയൊരു ഉന്മാദാവസ്ഥാക്കാലമായിരുന്നു അത്. ഓർമ്മകളിൽ പ്രണയത്തിന്റെ മണമുള്ള ഒരു കാലം. തെറുപ്പ് ബീഡിയുടെ എരിയുന്ന മണമുള്ള കാലത്തിന്റെ ഓർമ്മയിൽ അപ്പൻ, ചെത്ത് കള്ളിന്റെ മണമുള്ള കാലത്തിന്റെ ഓർമ്മയിൽ അപ്പന്റെ സന്തത സഹചാരി ചന്ദ്രേട്ടൻ. നാടൻ പന്തുകളി മൈതാനത്തെ പൂഴിമണ്ണിന്റെ മണമുള്ള കാലത്തിന്റെ ഓർമ്മയിൽ തന്റെ ചേട്ടായി ആന്റപ്പൻ. അങ്ങിനെ തനിക്ക് പരിചയമുണ്ടായിരുന്ന ഓരോ മണങ്ങളിലും ഭൂതകാലത്തിലെ ഓരോരുത്തരും ഓരോ കാലവും ഒളിഞ്ഞിരിക്കുന്നുണ്ട്. എയ്ഞ്ചലിനെക്കുറിച്ചെപ്പോഴൊക്കെ ഓർക്കാറുണ്ടോ ആ ഓർമ്മകളുടെയെല്ലാം അവസാനം പ്രണയത്തിന്റെ ഗന്ധം ഉള്ളിൽ നിറയ്ക്കുകയാണ് അയാൾ….

കനാലിലെ വെള്ളക്കെട്ടിൽ ഊളിയിട്ടുയരുന്ന നീർക്കാക്കകളെ നോക്കിയിരുന്നു ആനിയമ്മ. ആ നീർക്കാക്കകളെപ്പോലെയാണ് താനും, ഓർമ്മകളുടെ നിലയില്ലാക്കയങ്ങളിലേയ്ക്കിങ്ങനെ ഊളിയിട്ട് കൊത്തിയെടുക്കുന്ന ഓർമ്മകളെ ഹൃദയത്തിലിട്ട് താലോലിച്ച് ജീവിക്കുകയാണ്. ആനിയമ്മ ചുറ്റിനും നോക്കി ഓരോ പൂവാകകളുടേയും ചുവട്ടിൽ ഓരോ സിമെൻ്റ് ബെഞ്ചുണ്ട്. ഒട്ടുമിക്കതിലും ഓരോ പ്രണയജോഡികൾ ചേക്കേറിയിരിക്കുന്നു. ചുറ്റും പൂത്തുലയുന്ന പ്രണയത്തിലേയ്ക്ക് ചുവന്ന ഇതളുകൾ പൊഴിച് നിൽക്കുന്ന പൂവാകകളും. എത്ര മനോഹരമായാണ് എയ്ഞ്ചൽ ഈ കണ്ണാടിക്കനാലിന്റെ കരകളിൽ അയാളിലെ വറ്റാത്ത പ്രണയത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. എയ്ഞ്ചലിന് നേരെയുളള തന്റെയോരോ നോട്ടങ്ങളിലും പ്രണയമുണ്ടായിരുന്നു. ഒരിക്കൽ പോലും അയാളത് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലേ.?.. വായനശാലയിൽ കണുമ്പോൾ ഒന്നോ രണ്ടോ വാക്കുകളിലൊതുങ്ങുന്ന വിശേഷാന്വേഷണങ്ങളും വഴിവക്കിൽ കാണുമ്പൊ നീളുന്ന ഒരു പുഞ്ചിരിയും മാത്രമായിരുന്നു എയ്ഞ്ചൽ തനിക്കായ് നൽകിയ ഔദാര്യങൾ. എന്നിട്ടും അത്രമേൽ പ്രിയപ്പെട്ടതായി തന്നിൽ കുടിയേറി കാലങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നു അയാൾ. മറ്റാർക്കും ഒറ്റുകൊടുക്കാതെ ഈ കനാൽകരയിൽ ഒരുനാൾ അയാൾ തനിക്കായ് പങ്കുവെക്കപ്പെടുന്ന പ്രണയവും സ്വപ്നം കണ്ട് ഇവിടെയാകെ ചുറ്റി നടന്നൊരു പെൺകുട്ടി!. നെടുവീർപ്പോടെ ആനിയമ്മ