പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

കുഞ്ഞൂട്ടനും അപ്പുവും കൂടി ക്ഷേത്ര മുറ്റത്ത് കൂടി പുറത്തേക്ക് നടന്നു. മുറ്റം നിറയെ ഇരിക്കാനായി ടാർപ്പോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട് ചിലയിടത്ത് കസേരകളും. ഇന്നലെ മുതൽ ക്ഷേത്രത്തിലെയും പരിസരങ്ങളിലേയും വെളിച്ചം അണഞ്ഞിട്ടില്ല. കച്ചവടക്കാർക്കും ഉറക്കമൊന്നുമില്ല.

ക്ഷേത്രത്തിന് താഴെ കൂടി ഒരു പുഴയൊഴുകുന്നുണ്ട്. അതിൻ്റെ ഓരത്തുള്ള കമുങ്ങുംതോട്ടത്തിൽ മദ്യസേവയും പന്തയം വച്ചുള്ള ചെറുരീതിയിലെ ചൂതാട്ടവും അരങ്ങേറുന്നു. പുത്തരിപാടത്തെ നാടൻ വാറ്റായിരിക്കും മുഖ്യ ഐറ്റം. വല്ല്യ ബ്രാൻഡൊന്നും എടുക്കാൻ മാത്രം പാങ്ങുള്ളവരല്ല വൈജയന്തിക്കാർ.

ചായകുടിച്ച് പുറത്തിറങ്ങിയ കുഞ്ഞൂട്ടനെ വലിച്ച് കൊണ്ട് അപ്പു കുറച്ചു പർച്ചേസിംങ്ങിന് ഇറങ്ങി. വിക്കാൻ വെച്ചിരിക്കുന്ന ഹൽവകളും ജിലേബിയും ഫ്ലേവർ വൈസ് മാറി മാറി അപ്പു ടേസ്സ് ചെയ്തിട്ട് ഇഷ്ടപ്പെട്ടത്ത് വാങ്ങിക്കും. കുട്ടികൾക്കായി കളിപ്പാട്ടങ്ങളും വാങ്ങി പാർവ്വതി കുട്ടിക്കായി പൊട്ടുകളും അവളുടെ കൈക്ക് പാകമാവുന്ന വളകളും അപ്പു തന്നെ സെലക്ട് ചെയ്തു. അവൾക്കായി അപ്പു ഒന്നും തന്നെ എടുത്തില്ല. അതിനല്ലേ നമ്മടെ കുഞ്ഞൂട്ടൻ അവനിഷ്ട്ടപ്പെട്ട ഒരു കമ്മൽ അപ്പൂനായവൻ വാങ്ങി. മയൂരത്തിൻ്റെ രൂപത്തിൽ തിളങ്ങുന്ന ചുവന്ന കല്ലുകൾ പതിപ്പിച്ച ഒരെണ്ണം. സാധനങ്ങളെല്ലാം ആയി അവര് പുന്നക്കലേക്ക് മടങ്ങി. സ്രാവൺ ക്ഷേത്രത്തിൽ തന്നെ ചുറ്റി പറ്റി നിന്നു. അവൻ്റെ പ്രേമഭാജനം അവിടെയുള്ളതോണ്ട് തിരികെ പോന്നില്ല.

കളിപാട്ടങ്ങൾ തറവാട്ടിലെ പേരക്കുട്ടികൾകായി അപ്പു വാങ്ങിയതാണ് അതിൽ പാഓവ്വതിയും ഉൾപ്പെടും. അവൾക്കായുള്ളത് അപ്പു പ്രത്യേകം മാറ്റി വച്ചു. കാലത്തെ വീട്ടിൽ നിന്ന് കുഞ്ഞൂട്ടനൊന്നും കഴിച്ചില്ല. സ്രാവണുമായി ക്ഷേത്രത്തിൽ നിന്നായിരിക്കും ഭക്ഷണമെല്ലാം. അപ്പൂനെ കൊണ്ട് ഭക്ഷണം കഴിപ്പിച്ച് അവളുമായി പാർവ്വതിയുടെ വീട്ടിലേക്ക്. അവൾക്കായി അപ്പു വാങ്ങിയതെല്ലാം ഏൽപ്പിച്ച് തിരികെ മടങ്ങി. അപ്പൂൻ്റെ കൈയ്യിൽ നിന്ന് ഇതെല്ലാം വാങ്ങിക്കുമ്പഴുള്ള പാറുവിൻ്റെ കണ്ണിലെ തിളക്കം കുഞ്ഞൂട്ടനും നോക്കി നിന്നു.

കുഞ്ഞൂട്ടൻ വന്നയുടൻ സ്രാവണെ തിരക്കി ക്ഷേത്രത്തിലേക്കിറങ്ങി പിന്നീട് വൈകിട്ടു വരെ സവാരിയായിരുന്നു. ഭക്ഷണവും മറ്റും ക്ഷേത്രത്തിൽ നിന്നു തന്നെ.

ഉച്ചക്ക് ക്ഷേത്രത്തിൽ നടക്കുന്ന സദ്യവട്ടങ്ങൾ കാണാനും കഴിക്കാനുമായി കൃഷ്ണ കണിയാരും ഗോവിന്ദനും കൂടി ക്ഷേത്ര പരിസരത്ത് തന്നെ ഒരുക്കായാരുന്ന പന്തലിലെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും കണിയാർക്ക് വേണ്ടി ഗോവിന്ദൻ സംഘാടകരെ വിളിച്ച് പറഞ്ഞ് ഇരിപ്പിട മൊരുക്കി. അദ്ദേഹത്തിൻ്റെ കൂടെ തന്നെ ഗോവിന്ദനും ഇരുന്നു.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.