പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

ചായ കുടിച്ച് കുഞ്ഞൂട്ടൻ ഗോവിന്ദൻ മാമയെ ഒറ്റക്ക് കിട്ടുന്നതിനായി കാത്തു നിന്നു. ഒരവസരം കിട്ടിയപ്പൊ നാട്ടിൽ പോവാണെന്നും കൂട്ടുകാരനൊരു അത്യാവശ്യമുണ്ടെന്നും അറിയിച്ചു. ഇന്ന് അങ്ങനെ എല്ലാവരുടെയും സാനിധ്യം ആവശ്യമില്ലാത്തത് കൊണ്ട് പൊയ്ക്കോളാൻ അനുവാദം നൽകി. ബൈക്കിലാണ് പോവുന്നതെന്ന് പറഞ്ഞപ്പൊ ആദ്യമൊന്ന് അമാന്തിച്ചു. പിൻ്റെ സമ്മതിച്ചു. പോവാൻ നേരം മാമ അവനൊരു രണ്ടായിരം ഉറുപ്പിക കൊടുത്തു. കുഞ്ഞൂട്ടനത് തടഞ്ഞെങ്കിലും പുള്ളിയവൻ്റെ പോക്കറ്റിൽ നിർബന്ധിച്ച് തിരുകി കൊടുത്തു.

കുഞ്ഞൂട്ടൻ അപ്പുവിനെയും കൂട്ടി തിരികെ ചെമ്പ്രയിലെത്തി. സമയമേകദേശം അഞ്ചരയാവാൻ ആയിരുന്നു. ബൈക്ക് ഗ്യാരേജിലേക്ക് കയറ്റ്യാതെ മുറ്റത്ത് തന്നെ നിറുത്തി വേഗം പോവേണ്ടതുണ്ട് അതിനാലാണ്. കുഞ്ഞൂട്ടൻ അകത്ത് കയറി മുണ്ട് മാറ്റി ഒരു ജീൻസെടുത്തിട്ടു. ഷോട്ട് ഒഴുവാക്കി ഒരു വെള്ള ടീ ഷടും അതിന് പുറത്തു കൂടി സ്കൈബ്ലൂ കളർ ഡെനീമിൻ്റെ ജാക്കറ്റുമിട്ടു. ഇന്ദിരാമ്മയോട് ഇറങ്ങുന്ന കാര്യം പറഞ്ഞപ്പൊ കഴിച്ചിട്ട് അല്ലാതെ വിടില്ലെന്ന് പറഞ്ഞു. അങ്ങനെ അവസാനം പ്രാതൽ കഴിക്കണ്ടി വന്നു. ഇറങ്ങാൻ നേരം അപ്പൂനോത് യാത്ര പറഞ്ഞു കൂടെ സ്രാവണിനോടും. വൈകിട്ടത്തേക്ക് തിരിച്ചെത്തണം അങ്ങിനെയാണ് കുഞ്ഞൂട്ടൻ കണക്ക് കൂട്ടിയത്. മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി. തിരികെ നോക്കിയ കുഞ്ഞൂട്ടന് കണാൻ കഴിഞ്ഞത് തൂണും ചാരി അപ്പു അവനെ തന്നെ നോക്കി നിൽക്കുന്നതാണ്. അവൻ തിരിഞ്ഞ് നോക്കുന്ന കണ്ടപ്പൊ അപ്പു കൈ ഉയർത്തി ഒരു ബൈ പറഞ്ഞു. കുഞ്ഞൂട്ടൻ ഫോൺ വിളിക്കാമെന്ന ആംഗ്യം കാട്ടി അതിനവൾ തല കുലുക്കി സമ്മതിച്ചു. സ്രാവൺ കൊടുത്ത ഒരു ജോടി ലതറിൻ്റെ ക്ലൗസും ഗ്യാരേജിൽ നിന്നെടുത്ത ഒരു വൈറ്റ് ഹെൽമെറ്റും കുഞ്ഞൂട്ടൻ എടുത്തു വച്ചു. പോവാൻ നേരും കുഞ്ഞൂട്ടൻ അപ്പൂനെ നോക്കി കൈ വീശി കാണിച്ചു. തിരിച്ച് അപ്പുവും. കുഞ്ഞൂട്ടൻ ആക്സിലേറ്റോ തിരിച്ചു. പുന്നയ്ക്കൽ വിട്ട് വണ്ടി നീങ്ങി തുടങ്ങി. അപ്പു പുറകിൽ നിന്ന് എന്തോ പെട്ടന്ന് വിളിച്ചു പറയാൻ നിന്നു പിന്നെ പുറകിൽ നിന്ന് വിളിക്കുന്നത് യാത്രക്ക് ശുഭകരമല്ലെന്ന് കണ്ട് പറഞ്ചില്ല. പകരം ഫോണിലൊരു ടെസ്റ്റ് മെസേജിട്ടു ‘പതുക്കെ പോയാ മതി കുഞ്ഞൂട്ടാ…’

ബൈക്ക് വൈജയന്തി കഴിഞ്ഞ് ഗ്രാമത്തിന് വെളിയിലേക്ക് സഞ്ചരിച്ചു. സമയം അഞ്ചേമുക്കാലായി. നേരിയ വെട്ടം അവിടമാകെ പരന്ന് തുടങ്ങി. കവലയിലും കടത്തിണ്ണയിലും മറ്റും വഴിപോക്കർ മൂടി പുതച്ച് കിടന്നുറങ്ങുന്നതവൻ കണ്ടു. ചിലർ ഒരു ഊന്ന് വടിയും കുത്തി മേലാകെ കമ്പിളിയും ചുറ്റി ഒരു മൊന്തയിൽ വെള്ളവും പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോവുന്നത് കാണാം. രാത്രി ഇറങ്ങുന്ന കുറുക്കനോ കാട്ടുപന്നിക്കോ മറ്റോ കുശാലായി.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.