പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

ക്ഷേത്ര ദർശനത്തിനു ശേഷം സ്ത്രീകളിൽ ചിലർ തിരികെ തറവാട്ടിലേക്ക് മടങ്ങി. കുഞ്ഞൂട്ടനും സ്രാവണും ക്ഷേത്രമാകെയൊന്ന് ചുറ്റി നടന്നു. കൂടെ അപ്പുവും കൂടി. മുറ്റം നിറയെ ടൂബുകൾ ഘടിപ്പിച്ചിരുന്നു. അതിൻ്റെ പ്രകാശത്തിൽ ക്ഷേത്രമുറ്റം തിളങ്ങി. ക്ഷേത്രത്തിലെ കൽവിളക്കിൽ തിരികളിട്ട് ദീപങ്ങൾ തെളിയിച്ചിട്ടുണ്ട്.

ക്ഷേത്ര മുറ്റത്തെ കച്ചവടക്കാരൊന്നും തന്നെ ഉണർന്നിട്ടില്ല. പീടിക കെട്ടിയതിൻ്റെ ചുവട്ടിലായി ഷീറ്റ് വിരിച്ച് മൂടിപുതച്ച് ചുരുണ്ട് കൂടിയ ചിലരേയും നാലു മണിക്കെഴുന്നേറ്റ് ക്ഷേത്രത്തിൻ്റെ കോംപോണ്ടിന് വെളിയിലായി നടത്തുന്ന ചായക്കടയിൽ നിന്ന് ഒരോ കട്ടനും വാങ്ങി ബീഡി കത്തിച്ച് പുകച്ചു കൊണ്ടിരിക്കുന്നവരെയും കാണാം..

അപ്പു തണുപ്പു കൊണ്ട് കൈകൾ രണ്ടും കൂട്ടി തിരുമ്മി അത് കവിളത്ത് വെച്ച് ചൂടു പിടിച്ചു. അവളെ ഒന്ന് ചുറ്റിപിടിക്കണമെന്ന് കുഞ്ഞൂട്ടന് നല്ല ആഗ്രഹമുണ്ടെങ്കിലും സ്രാവൺ അടുത്തുള്ളത് കാരണം തൽക്കാലത്തേക്ക് ആഹ് ചിന്ത ഒഴുവാക്കി. കുഞ്ഞൂട്ടൻ അപ്പുവിനേയും കൂട്ടി നേരെ ചാടക്കടയിലേക്ക് പോയി കൂടെ സ്രാവണും. ഒരു ചെറിയ ഒറ്റ മുറിയായിരുന്നു അത്. രണ്ട് പെട്രോമാക്സിൻ്റെ സഹായത്തിലാണവിടെ വെളിച്ചം. ഒന്നുകിൽ ഇവോക്ക് കരണ്ടിനേ കുറിച്ച് അറിവില്ലാത്തത് അല്ലങ്കിൽ പെട്രോമാക്സിലും ചിലവു വരും കരണ്ടിന്. ഇതിലേതേലും ഒരു കാരണത്താലാണ് ഇന്നും ഇവരൊന്നും വൈദ്യുതി എടുക്കാത്തത്.

കുഞ്ഞൂട്ടൻ മൂന്ന് ചായ ഓർഡെർ ചെയ്തു. അവിടെ കണ്ട ഒരു ബെഞ്ചിൽ കയറി ഇരുന്നു. അപ്പൂനെ വലിച്ച് കൂടെ ഇരുത്തി. സ്രാവൺ ഇതെല്ലാം കണ്ട് ചുവരിൽ ചാരി നിന്നതേയുള്ളു. ചായ വന്നതും കുഞ്ഞൂട്ടൻ ഒരെണ്ണം വാങ്ങി അപ്പൂന് കൊടുത്തു ഒരെണ്ണം അവനും എടുത്തു. തനിക്ക് കിട്ടിയ ഗ്ലാസിൽ നിന്ന് കൈയ്യിലേക്ക് ചൂട് പകർന്ന് കുഞ്ഞൂട്ടൻ അത് അപ്പൂൻ്റെ കവിളിൽ വച്ച് കൊടുത്തു. ആഹ് തണുപ്പിൽ അവൾക്കൊരു ആശ്വാസം തോന്നി. അപ്പു കണ്ണുകൾ പതുക്കെ അടച്ചു. വിണ്ടും ഇങ്ങനെ തന്നെ ചെയ്തു.

“”അതേയ് ഇതൊരു പൊതുസ്ഥലമാണ്…””,””റൊമാൻസൊക്കെ വീട്ടിൽ ചെന്നിട്ട്…””,

സ്രാവണിൻ്റെ ശബ്ദം കേട്ട് അപ്പു ഒന്ന് കണ്ണ് തുറന്നു. അവള് വേഗം തലവെട്ടിച്ചു. നാണത്താൽ അപ്പൂൻ്റെ കവിളുകൾ ചുവന്നു. തലതാഴ്ത്തിയിരുന്ന് അപ്പു ചായ കുടിച്ചു.

“”നിന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത് മരഭൂതമേ…””

കുഞ്ഞൂട്ടൻ സ്രാവണെ ഒന്ന് കളിയാക്കി.

“”ഓഹോ…””,””അപമാനം…””,””ഇത് ഞാൻ സഹിക്കില്ല…””,

തൻ്റെ കൈയ്യിലിരുന്ന ചായ വേഗം കുടിച്ചു തിർത്ത് അതിലെ മട്ട് വെളിയിലേക്കൊഴിച്ചു. ചായപ്പൊടിയുടെ മട്ട് കറക്ട് ചെന്ന് വീണത് പുറത്തുകൂടി സവാരി അടിച്ചിരുന്ന ആഷിശിൻ്റെ മുണ്ടിലേക്കാണ്. സ്രാവണത് കണ്ടൊന്ന് വിളറി. ഒരവിഞ്ഞ ചിരി ആഷിശിന് കൊടുത്ത് ചായ കുടിച്ച ഗ്ലാസ് മേശമേൽ വെച്ച് അവൻ വേഗം സ്ഥലം കാലിയാക്കി. കടയിലിരുന്ന് സ്രാവണിൻ്റെ പ്രവർത്തി കണ്ട അപ്പുവും കുഞ്ഞൂട്ടനും ചിരിച്ചു. ആഷിശ് അവരെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് ചായപീടികയുടെ മുന്നിൽ നിന്നും നടന്നു നീങ്ങി.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.