പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

പുറത്തിറങ്ങിയപ്പഴേക്കും നേരം ഏകദേശം ഇരുട്ടിയിരുന്നു. പിന്നെ അധികം കറങ്ങാൻ നിന്നില്ല. ഗോവിന്ദൻ മാമയുടെ ഓർഡർ ഉള്ളതാണ് വൈകാതെ വീട്ടിലെത്തണമെന്ന്. തിരികെ അപ്പുവും പാറുവും കണ്ടതിനേ കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും പറച്ചിലായിരുന്നു. രണ്ടു പേരുകൂടി കുഞ്ഞൂട്ടൻ്റെ ചെവി തിന്നില്ലെന്നേ ഉള്ളു.

പാറുവിനെ വീട്ടിലാക്കി കുഞ്ഞൂട്ടനും അപ്പുവും തിരികെ പുന്നക്കലേക്ക് മടങ്ങി. ദൂരെ മലകൾക്കിടയിലായി സൂര്യൻ അസ്തമിക്കാൻ വെമ്പി നിൽക്കുന്നു. വണ്ടി സഞ്ചരിക്കുന്ന വഴിവക്കിൽ പുഴക്കരയിലെ പടികളോടു കൂടി നിർമിച്ച ബണ്ടിലുകളിൽ സ്ത്രീകളും കുട്ടികളും മറ്റും അലക്കി കുളിക്കുന്നു.

“”കുഞ്ഞൂട്ടാ നിനക്ക് പാറുവിനെ നേരത്തേ അറിയായിരുന്നോ…””,

“”ഉവ്വ്…””,””പാറു നിൻ്റെ അനിയത്തിയായിട്ടൊക്കെ വരും…””,

“”എൻ്റെയോ…””,””എങ്ങനെ ഒന്ന് തെളിച്ച് പറ…””,

“”എടീ ആഹ് കുട്ടി പുന്നക്കലെ നരേന്ദ്രൻ്റെ ചോരയാ…””,

“”ഏത് നമ്മടെ നരേന്ദ്രൻ അമ്മാവൻ്റെയോ…””,

“”നമ്മടെയല്ല…””,””നിൻ്റെ നരേന്ദ്രൻ അമ്മാവൻ്റെ…””,””ജാരസന്തതി ആണത്…””,

ശേഷം കുഞ്ഞൂട്ടൻ പാർവ്വതിയെ കണ്ടതു മുതൽ ഇപ്പൊ നടന്നത് വരെയുള്ള കാര്യങ്ങൾ അപ്പൂന് പറഞ്ഞു കൊടുത്തു. എന്തോ പതിനായിരം രൂപയ്ക്ക് വസ്ത്രവും മറ്റും വാങ്ങിയെന്ന് പറഞ്ഞപ്പൊ അപ്പു കുഞ്ഞൂട്ടനെ ഒന്നും ചെയ്തില്ല. അതിലവന് ചെറിയ ആശ്ചര്യം ഇണ്ടാവാണ്ടിരുന്നില്ല. അവള് പിന്നീട് തറവാട്ടിലെത്തുന്ന വരെ ഒന്നും മിണ്ടിയില്ല. കുഞ്ഞൂട്ടൻ്റെ തോളിലങ്ങനെ ചാരി കിടന്നു.

പുന്നക്കൽ തറവാടിൻ്റെ കോംപോണ്ടിലേക്ക് കുഞ്ഞൂട്ടൻ ബൈക്ക് ഓടിച്ചു കയറ്റി. അപ്പൂനെ മുറ്റത്തിറക്കി. ബൈക്ക് നേരെ ഗ്യാരേജിലേക്ക് കൊണ്ടു പോയി. മൂടിയിടാൻ നേരം വണ്ടിയുടെ ഹെഡ് ലൈറ്റിലൂടെയൊന്നവൻ തലോടി.

തിരികെ ഉമ്മറത്ത് കയറുമ്പോൾ ഗോവിന്ദൻ മാമ അവനെ ചിരിയോടെ വരവേറ്റു.

“”താൻ തൊട്ടപ്പൊ അവനൊന്ന് ഉഷാറായല്ലേ…””,

“”ആദ്യം കൊറച്ച് പെണങ്ങിയ പോലെ കാട്ടി ഗോവിന്ദൻമാമേ..””,””പിന്നെ ഉഷാറായി..””,””ഇതാ ചാവി..””,

“”വേണ്ട അത് കുഞ്ഞൂട്ടൻ തന്നെ വെച്ചോളൂ…””,””ആഹ് വണ്ടി അങ്ങനെ ആരോടും ഇണങ്ങില്ല…””,””ഇണങ്ങിയവരാരും അതിനെ വിട്ട് പോവാനും പാടില്ല…””,””ഇനി അത് തനിക്കാണ്..””,”വെച്ചോളൂ…””,

“”എനിക്കോ…””,

കുഞ്ഞൂട്ടന് ആശ്ചര്യമായി.

“”അതേ താൻ ഒടിച്ചാൽ മതി ഇനിയത്…””,

ഗോവിന്ദൻ ഒരു ചിരിയോടെ കുഞ്ഞൂട്ടൻ്റെ തോളിൽ തട്ടി പറഞ്ഞു. ഇതൊന്നും അവിടെ നിന്ന ആഷിശിന് പിടിക്കുന്നില്ല. അപ്പു കുഞ്ഞൂട്ടനോടൊത്ത് ബൈക്കിൽ പോയത് തന്നെ അവനെ അസ്വസ്ഥനാക്കിയിരുന്നു.

കുഞ്ഞൂട്ടൻ റൂമിലേക്ക് പോയി ഒന്ന് ഫ്രഷായി. മുഖമൊന്നു കഴുകി. വണ്ടിയോടിച്ചപ്പൊ കണ്ണിൽ ചാടിയ പൊടിയെല്ലാം കഴുവി കളഞ്ഞു. അതിന് മുൻപ് സന്ധ്യയോടെ നടക്കാനിരിക്കുന്ന ചടങ്ങുകളെ പറ്റി ഗോവിന്ദൻമാമ കുഞ്ഞൂട്ടനെ ഓർമ്മിപ്പിച്ചു. ഒന്ന് കുളിച്ച് വരാമെന്ന് പറഞ്ഞവൻ റൂമിലേക്ക് നടന്നു. പുറത്ത് പൂവാൻ നേരം ഒന്ന് കുളിച്ചതാണ്. കറക്കമെല്ലാം കഴിഞ്ഞപ്പഴേക്കും ഒന്ന് വിയർത്തിരുന്നു. ഒന്നുകൂടി കുളിക്കാനായവൻ കയറി.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.