പതിമൂന്നാം ? തീയാട്ട് [ Sajith ] 1412

അവര് മൂന്നാളും വീണ്ടും മുന്നിലേക്ക് നടന്നു. നടത്തത്തിനിടയിൽ അപ്പു കരിമ്പിൻ്റെ തൊലി കടിച്ച് പറിച്ച് കളഞ്ഞ് അതിലൊരു കഷണം അവളും കഴിക്കും ഒരു കഷണം കുഞ്ഞൂട്ടൻ്റെ വായിലും വെച്ച് കൊടുക്കും. അപ്പു കടിച്ചത് വേണ്ടെന്ന് പാറു ചർദ്ദിക്കുന്ന ആക്ഷനിട്ട് കാട്ടികൊടുത്തു. അതിന് അപ്പൂൻ്റെ കൈയ്യിൽ നിന്ന് വേദനിപ്പിക്കാതെ പാറുവിൻ്റെ തുടയിലൊരു കിഴുക്ക് കിട്ടി. എന്നാൽ നമ്മുടെ കുഞ്ഞൂട്ടൻ അപ്പു കടിച്ചതെന്തോ അമൃത് സേവിക്കും പോലെ ഏറ്റുവാങ്ങി. ചണ്ടി കൂടി തിന്നാൻ പറ്റിയിരുന്നങ്കിൽ അവൻ അതും ചവച്ചിറക്കിയേനെ.

മുൻപോട്ട് പോവും തോറും സാധനങ്ങളുടെ എണ്ണവും കൂടി കൊണ്ടിരുന്നു. വാഴക്കുലയും മറ്റും നിരത്തി വച്ചിരിക്കുന്നു. മത്തങ്ങയും കുൽമ്പളങ്ങയും മുതലായ സാധനങ്ങൾ കുട്ടി ഇട്ടിരിക്കുന്നു. പിന്നെ ഗൃഹോപകരണങ്ങളായ പാത്രവും കലവും ചെമ്പുമെല്ലാം ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുന്നു. അലുമിനിയം വേണ്ടവർക്ക് അതെടുക്കാം സ്റ്റീൽ വേണ്ടവർക്ക് അത് ഓട്ടുകലങ്ങൾ വേണ്ട വർക്ക് അതും ഉണ്ട്.

ലെതറു കൊണ്ടുള്ള ഉത്പന്നങ്ങളിൽ ചെരുപ്പും ബാഗുകളും മുഖ്യസ്ഥാനം പിടിച്ചിരിക്കുന്നു. പിന്നെ പുറത്തേ കൂടാതെ അകത്ത് തന്നെ തുണിത്തരങ്ങളും മറ്റും. പുക്കളുടെ ഒരു സെക്ഷൻ വേറെ തന്നെയുണ്ട്. മല്ലിപൂവും പാരിജാതവും ഗുണ്ട് മല്ലിയും കനകാംബരവും എല്ലാം കുട്ടി ഇട്ടിരിക്കുന്നു. പനിനീർ പൂക്കൾ കൂട്ടി ഇട്ടിടത്തു കൂടി കടന്നു പോയാൽ അജ്മീറിലെ തെരുവുകളെ തഴുവി പോവുന്ന ഒരു മധുര മണമുള്ള കാറ്റടിക്കും എല്ലാം കണ്ട് കുഞ്ഞൂട്ടനും അപ്പുവും പാറുവും കൂടി കന്നുകാലി ചന്തക്കരികിലെത്തി.

മുളവടികൊണ്ട് ചുറ്റും വട്ടത്തിൽ കെട്ടിയുണ്ടാക്കിയ ഒരു വലിയ ഒരു മൈതാനം അതിനകത്ത് നൂറു കണക്കിന് കന്നുകാലികളും കുതിരകളും അതിൻ്റെ കച്ചവടക്കാരും. ലക്ഷണം നോക്കി ഓരോന്നിനെ ലേലം വിളിച്ചും അവസാനം വരുന്നതിനെ വിലപേശിയും ആളുകൾ സ്വന്തമാക്കും. നല്ല പാൽ നിറമുള്ള മുള്ളൻ പന്നി കൊമ്പിലും വണ്ണത്തിൽ കൂർത്ത കൊമ്പുകളുള്ള മുതുകിൽ നല്ല ഒത്ത കൂനുകൾ ഇളക്കി നടക്കുന്ന കാളകളെ കുഞ്ഞൂട്ടൻ നോക്കി നിന്നു. വരച്ചെടുത്ത ശരീരമാണവയ്ക്ക് നല്ല ഉയരവും. സമാന വലിപ്പമുള്ള കുതിരകളേയും അവൻ നോക്കിനിന്നു. പെട്ടന്ന് കുഞ്ഞൂട്ടനെ അപ്പു തട്ടി വിളിച്ച് ദൂരേക്ക് ചുണ്ടിക്കാട്ടി. അവള് കാണിച്ചത് ഒരു ഒട്ടകത്തിനെയാണ്. തവിട്ടു തൊലിയുള്ള ഒരു ആജാന ബാഹുവിനെ.

അതിക നേരം അവിടുത്തെ മണമടിച്ചിട്ട് നിൽക്കാൻ സാധിച്ചില്ല കൂടാതെ നല്ല രീതിക്ക് തിരക്കും. അപ്പുവും കുഞ്ഞൂട്ടനും പാറുവും വെളിയിലെത്തി. ശ്വാസമൊന്ന് വലിച്ചു വിട്ടു. പുറത്തിറങ്ങിയ ശേഷം ബൈക്കിനടുത്തേക്ക് നടന്നു ചെന്നിട്ടാണ് പാറുവിനെ നിലത്തിറക്കിയത്.

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.