സ്നേഹഭൂമി 2135

Views : 17502

പാതിമയക്കത്തിൽ നിന്നും ഉണർന്ന സായിപ്പ്‌ സാവധാനം ആയാസത്തോടെ കിടക്കയിൽ നിവർന്നിരുന്നു. പിന്നെ ഭാര്യയുടെ പിറകിലായി നില്ക്കുന്ന മധ്യ വയസ്കയെയും ചെറുപ്പക്കാരനെയും സൂക്ഷ്മതയോടെ നോക്കി. നിറസന്തോഷത്തോടെയുള്ള ഒരു ചിരി അദ്ദേഹത്തിന്റെ മുഖത്ത്‌ വിരിഞ്ഞു.
“നിങ്ങളെപ്പോൾ വന്നു?”. തളർന്നതെങ്കിലും ഉത്സാഹമുള്ള ശബ്ദത്തിൽ സായിപ്പ്‌ ചോദിച്ചു.
“ഞങ്ങൾ വന്നിട്ട്‌ കുറച്ചു നേരമായി. അബ്ബയ്ക്ക്‌ എന്നെ മനസിലായോ? ..”
മാത്തുക്കുട്ടി ചോദിച്ചു.
“മനസിലായില്ലല്ലോ. നീ അബ്ബയെക്കാൾ വലുതായില്ലേ. ഏതായാലും രണ്ടുപേരും അങ്ങോട്ടിരിക്ക്‌”.
മുറിയിൽ ഇട്ടിരുന്ന കസേരകൾ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ അയാൾ തമാശയോടെ പറഞ്ഞു..
നിർമ്മല നിന്നുകൊണ്ട്‌ തന്നെ പറഞ്ഞു “ഹാജിറാത്ത എല്ലാം പറഞ്ഞു. ഇപ്പോൾ എങ്ങനെയുണ്ട്‌?”.
“ഓ അങ്ങനെയൊക്കെ പോണൂ നിർമ്മലെ. ആകപ്പാടെ ഒരു തളർച്ചയാ എപ്പോഴും.” ഒരുകാലത്ത്‌ അരോഗദൃഢഗാത്രനായിരുന്ന ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിർമ്മലക്ക്‌ സഹതാപം തോന്നി. അവൾ വെറുതെ മൂളുക മാത്രം ചെയ്തു.
“മാത്തൂട്ടി ഡോക്ടറാ അബ്ബാ” ഹജിരാത്ത സാന്ദർഭികമായി പറഞ്ഞു .
“അതെയോ?. അല്ലെങ്കിലും എനിക്കറിയാമായിരുന്നു, നീ വലിയ ആളാകുമെന്ന്‌.”
“ഇങ്ങടുത്തുവാ,”
aഅദ്ദേഹത്തിന്റെ ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിൽ ഒതുക്കി. അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. അബ്ബയെ ഒരിക്കലും മാത്തുക്കുട്ടി ഇത്തരം ഒരവസ്ഥയിൽ പ്രതീക്ഷിച്ചില്ലായിരുന്നു.
“നീ കുഴൽ കൊണ്ടുവന്നിട്ടുണ്ടോ മാത്തൂട്ടി?”
സായിപ്പ്‌ തമാശയോടെ അവനെ സന്തോഷിപ്പിക്കുവാൻ ചോദിച്ചു. അവൻ കൊച്ചു കുട്ടികളെപ്പോലെ നിഷേധത്തോടെ തലയാട്ടി.
“ഇവിടെ എൻടടുത്തിരിക്ക്‌”. മാത്തുക്കുട്ടി ബെഡിൽ സായിപ്പിനരുകിലായി ഇരുന്നു .
“സന്തോഷമായി എനിക്ക്‌. എന്റെ കുട്ടി വലിയ ആളായല്ലോ. ഇനീപ്പോ എന്നെ നോക്കാൻ വേറൊരു ഡോക്ടറും വേണ്ട, നീ മാത്രം മതി.”
അയാളുടെ സ്വരവും ഇടറിയിരുന്നു.
അധ്യയനം കഴിഞ്ഞ ശിഷ്യൻ ഗുരുമുഖത്ത്‌ നിന്നും അനുഗ്രഹം വാങ്ങുന്ന പുണ്യ മുഹൂർത്തം പോലെ മനോഹരവും വൈകാരികവുമായിരുന്നു ആ നിമിഷങ്ങൾ.
ദീർഘനേരത്തിനു ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ മാത്തുക്കുട്ടി അബ്ബയോടു തമാശ പറഞ്ഞു.
“ഇനിയും വരാം കൈയ്യിൽ കുഴലുമായി”.
മതത്തിന്റെയും കെട്ടുപാടുകളുടെയും അതിർവരമ്പുകൾ മനുഷ്യൻ എന്ന നാലക്ഷരത്തിന്‌ മുൻപിലലിഞ്ഞ്‌ അപ്രത്യക്ഷമാകുന്നത്‌ അവൻ മുതിർന്നതിനു ശേഷം വീണ്ടും അനുഭവിച്ചറിയുകയായിരുന്നു.
വാഹനത്തിന്റെ ചക്രങ്ങൾ ഉരുണ്ടു നീങ്ങുമ്പോൾ അവൻ പുറത്തേക്കു നോക്കി വീണ്ടും കൈകൾ വീശി. ഇനിയും ആ സ്നേഹഭൂമിയിലേക്ക്‌ മടങ്ങി വരാമെന്ന മൗന വാഗ്ദാനത്തോടെ.

THANKS 

SUNIL THARAKAN’s MORE STORY CLICK HERE

Author. From Kothamangalam. Lives in Wellington, New Zealand

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com