സാമന്തപഞ്ചകം 11

ദിവ്യബലിയും മൃഗബലിയും നൽകി സാമന്തപഞ്ചകത്തിന്റെ രക്ഷക്കായി വിശാഖം നക്ഷത്രത്തിൽ പിറന്ന പുരുഷപ്രജയുടെ രക്താഭിഷേകം
നടക്കണം അതാണ് ദേവിഹിതം”….
“നരബലി, നരബലി!” കേട്ടവർ പരസ്പരം ചോദിച്ചു…
“പുരോഹിത ശ്രേഷ്ഠാ നരബലി അല്ലാതെ മറ്റൊരു പരിഹാരവുമില്ല?”. വൈശമ്പായനന്റെ ചോദ്യത്തിന്……
“സാമന്തപഞ്ചകത്തിന്റെയും പ്രജകളുടെയും രക്ഷയാണോ അതോ ഒരുവന്റെ ജീവനാണോ പ്രാധാന്യം അത് അവിടന്നു തിരുമാനിക്കാം”….
പുരൂരവസ്‌ മറുപടി നൽകി……
അല്പനേരത്തെ മൗനത്തിന് ശേഷം വൈശമ്പായനൻ പീഠത്തിൽ നിന്നും എഴുന്നേറ്റു സഭയോടായി കല്പിച്ചു…
“സാമന്തപഞ്ചകത്തിന്റെ ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും പ്രജകളുടെ ദീർഘ ആയുസ്സിനും വേണ്ടി സാമന്തപഞ്ചകത്തിന്റെ നാഥനായ പരാശരന്റെ പുത്രൻ വൈശമ്പായനൻ കല്പിക്കുന്നു”.
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം ആ ശുഭദിനത്തിൽ ദിവ്യബലിയും ശേഷം മൃഗബലിയോട് കൂടെ ദേവിക്ക് രക്താഭിഷേകം കൊണ്ടുള്ള നരബലി”
“ഇതാണ് പ്രജാപതിയുടെ കൽപ്പന ഇത് തന്നെ
സാമന്തപഞ്ചകത്തിന്റെ നിയമം”….
“സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ ഗ്രാമത്തിന്റെ നാലുദിക്കിലേക്കും യാത്രയാവുക…
വിശാഖം നക്ഷത്രജാതനെ കണ്ടെത്തുക”………
വൈശമ്പായനന്റെ ആജ്ഞ അനുസരിച്ച്
സാമന്തപഞ്ചകത്തിന്റെ
രക്ഷാപാലകർ നാടിന്റെ നാലുഭാഗത്തേക്കും യാത്രയായി………………
………………………………..
സൂര്യരശ്മികളുടെ തിളക്കത്തിൽ വിളഞ്ഞു നിൽക്കുന്ന റാഗി പാടങ്ങളുടെ അക്കരെ കൃഷിയും കാലിവളർത്തലും കളിമൺ പാത്ര നിർമാണവുമായി ജീവിക്കുന്ന ഗ്രാമവാസികളുടെ വീടിന് മുന്നിലൂടെ
രക്ഷാപാലകർ നീങ്ങുകയാണ്..
അവരുടെ പിറകിൽ ആട്ടിൻപറ്റങ്ങളെ പോലെ ഗ്രാമവാസികളും…. അവരുടെ ലക്ഷ്യസ്ഥാനം
സൂക്താങ്കാരിന്റെ കളിമൺവീടായിരുന്നു…..
സൂക്താങ്കാർ കല്ലിൽ കവിത രചിക്കുന്ന സാമന്തപഞ്ചകത്തിന്റെ മഹാശില്പി…
ഗ്രാമവാസികൾ ഒന്നടക്കം തന്റെ വീടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട്‌
സൂക്താങ്കാർ അമ്പരപ്പോടെ ചോദിച്ചു…
“എന്താ എല്ലാവരും കൂടി പുതിയ പ്രതിഷ്ഠയും മറ്റും?”….
ഗ്രാമവാസികൾ ഒരേസ്വാരത്തിൽ വിളിച്ചു പറഞ്ഞു…..
” സൂക്താങ്കാർ നിങ്ങളും നിങ്ങളുടെ കുടുംബവും പുണ്യം ചെയ്യ്തവരാണ്
ദേവി നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു”…
ഒന്നും മനസിലാകാതെ സൂക്താങ്കാർ ഗ്രാമവാസികളെയും
സാമന്തപഞ്ചക

Updated: September 14, 2017 — 8:09 pm