സാമന്തപഞ്ചകം 11

വരും തലമുറയിലെ ഭരണാധിപന്മാർ മനസ്സിലാക്കട്ടെ”…
ഇനി എത്ര ജന്മങ്ങൾ താൻ ഗതിയില്ല ദേഹമായി ഭൂമിയിൽ ജീവിക്കേണ്ടി വരും?…………
തിരിച്ചു കിട്ടില്ല എന്ന് കരുതിയ തന്റെ പകുതി പ്രാണന്റെ അരികിലേക്ക് യോഗിത ഓടിയടുത്തു ശതാനീകനെ കെട്ടിപ്പുണർന്നു………
ആ ആത്മബന്ധത്തിന് മുന്നിൽ പ്രകൃതിയും ഒന്ന് ചേർന്നു…
മഹാപേമാരി പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞു. ആദിത്യൻ തന്റെ വെള്ള കുതിരകളാൽ പൂട്ടിയ മേഘത്തേരിൽ പുറത്തേക്ക് വന്നു……..
പിളർന്ന ശിരസ്സുമായി മായാസുരൻ പിന്നെയും കാലങ്ങളോളം
സാമന്തപഞ്ചകത്തിന്റെ
കാവൽക്കാരനായി നിലകൊണ്ടു.. താണ്ഡവമെല്ലാം അവസാനിപ്പിച്ച്‌
താൻ കിഴടക്കിയ ഭൂമികയല്ലാം സാമന്തപഞ്ചകത്തിന് തിരികെ ദാനം നൽകി ചന്ദ്രമുഖി ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു……
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ…

Updated: September 14, 2017 — 8:09 pm