സാമന്തപഞ്ചകം 17

Views : 3238

തനിക്ക് ശേഷം തന്റെ പേരും പ്രശസ്തിയും ഉയർത്തേണ്ടവൻ. തന്നേക്കാൾ മിടുക്കൻ കല്ലിൽ ജീവൻ തുടിക്കുന്ന ശില്പങ്ങൾ സൃഷ്ടിക്കുന്നവൻ..
അവന്റെ ജീവന്റെ വിലയാണ്
പ്രജാപതി വെച്ചു നീട്ടിയിരിക്കുന്ന ഈ സമ്മാനങ്ങൾ……
എങ്ങനെ താൻ സഹിക്കും ഇരുപതാം വയസ്സിൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അവനെ…….
ആലോചിക്കാൻ പോലും കഴിയുന്നില്ല…
തളർന്ന ശരിരവും അതിനെക്കാൾ തളർന്ന മനസ്സുമായി തന്റെ കളിമൺ വീടിന്റെ ചാണകം കൊണ്ട് മെഴുകിയ ഉമ്മറപ്പടിയിൽ അവശനായി ഇരികുമ്പോൾ വീടിന്റെ അകത്തളത്തു നിന്നും അടക്കിപ്പിടിച്ച തേങ്ങൽ സൂക്താങ്കാരിന്റെ ചെവികളിൽ വന്നു പതിച്ചു…………………
………………………….
തനിക്കും ബലധാരക്കും പിറക്കാതെ പോയവൾ
തന്റെ മകൻ ശതാനീകന്റെ പ്രിയതമാ…യോഗിത……
സാമന്തപഞ്ചകത്തിൽ യോഗിതയെ പോലെ സുന്ദരിയായ മറ്റൊരു സ്ത്രീരത്നം വേറെയില്ല…
സുബല ദേശത്തു നിന്നും ആഘോഷപൂർവ്വമായി വിവാഹം കഴിഞ്ഞു. ശതാനീകന്റെ കൈപിടിച്ച് അധികം നാളുകളിയിട്ടില്ല…
ജീവിതത്തിന്റെ അർത്ഥങ്ങളും രസങ്ങളും അറിഞ്ഞു വരുന്ന സമയത്ത് വിധിയും വിശ്വാസവും നാടും പ്രജാപതിയും എല്ലാം തന്റെ പ്രിയതമന്റെ ബലി ശരീരത്തിനായി കഴുകന്മാരെ പോലെ വട്ടം ചുറ്റി കാത്തിരിക്കുന്നു…
എതിർക്കാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വൈശമ്പായനന്റെ കല്പനയും ശാസനയുമാണ്….
…………………………
ശതാനീകന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ ആ മിഴികൾ തോരാമഴ പോലെ പെയ്യുകയായിരുന്നു….
നാടിന് വേണ്ടി തന്റെ പാതിജീവനെയാണ് ബലി നൽകേണ്ടത്…
താങ്കൾ ഒരുമിച്ചു കണ്ടിരുന്നു സ്വപ്നങ്ങൾ ജീവിതാഭിലാഷങ്ങൾ എല്ലാം ചന്ദ്രമുഖിയുടെ തീരത്ത് പണിത മണൽ കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു…
“എന്റെ തന്നെ ജീവനെയാണ് ദേവിക്ക് നൽകുന്നത് നാഥാ ഈ അവസാന യാമവും കഴിഞ്ഞാൽ എന്നെ തനിച്ചാക്കി നീ യാത്രയാക്കുകയാണ്”…
“നാളത്തെ സൂര്യോദയം കഴിഞ്ഞാൽ നിന്നിൽ എനിക്കുള്ള അവസാന അവകാശവും നഷ്ടപ്പെടുകയാണ്…. നാടിനും പ്രജകൾക്കും വേണ്ടി ജീവത്യാഗം ചെയ്യ്ത വീരനായകന്റെ വീരചരിതം സാമന്തപഞ്ചകത്തിലെ വരും തലമുറയിലെ ഓരോ പിഞ്ചു പൈതലും പാടി പുകഴ്ത്തും….അത് കേട്ട്
സാമന്തപഞ്ചകത്തിലെ ഓരോ മണൽത്തരിയും കോരിത്തരിക്കും..
പക്ഷേ എന്റെ ജീവന്റെ തുടിപ്പും ചൈതന്യവുമാണ് കരളുപറിക്കുന്ന വേദനയോടെ എന്നിൽ നിന്നും പറിച്ചെടുക്കുന്നതെന്ന സത്യം ഈ ലോകമറഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ധരിക്കുകയാണ് നാഥാ”…
യോഗിതയുടെ കണ്ണീരിനാൽ കുതിർന്ന വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശതാനീകന്റെ നെഞ്ച് തകർന്നു പോയി…
“നീ എനിക്ക് നൽകിയ കളങ്കമില്ലാത്ത സ്നേഹത്തിന് പകരമായി എന്റെ ജീവൻ പോലും നൽകാൻ അവകാശമില്ലാത്ത അടിമയായി മാറിയിരിക്കുന്നു ഞാൻ.. എങ്കിലും പ്രിയേ എന്താണ് അവസാനമായി ഞാൻ നിനക്കായി നൽകേണ്ടത്?”…..
തേങ്ങി കരയുന്ന ഇടറിയ ശബ്ദത്തിൽ യോഗിത ശതാനീകന്റെ ചെവിയിൽ മന്ത്രിച്ചു…
“നിന്റെ പാതി എന്റെ ഉദരത്തിൽ നിക്ഷേപിക്കുക..ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ എനിക്ക്
മറ്റൊന്നും വേണ്ട”……………
രാത്രിയുടെ യാമങ്ങൾ പോയതറിയാതെ പ്രകൃതിയുടെ ലിഖിത നിയമങ്ങളിൽ ഇനിയൊരു കുടിച്ചേരലുകൾ ഉണ്ടാകില്ല എന്ന ഉത്തമ ബോധ്യത്തോടെ അവസാന യാമത്തിന്റെ മടിത്തട്ടിലേക്ക് ഒരു മെയ്യോടെ അവർ ആഴ്ന്നിറങ്ങി…

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com