സാമന്തപഞ്ചകം 17

Views : 3238

“സാമന്തപഞ്ചകത്തിന്റെ ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും പ്രജകളുടെ ദീർഘ ആയുസ്സിനും വേണ്ടി സാമന്തപഞ്ചകത്തിന്റെ നാഥനായ പരാശരന്റെ പുത്രൻ വൈശമ്പായനൻ കല്പിക്കുന്നു”.
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം ആ ശുഭദിനത്തിൽ ദിവ്യബലിയും ശേഷം മൃഗബലിയോട് കൂടെ ദേവിക്ക് രക്താഭിഷേകം കൊണ്ടുള്ള നരബലി”
“ഇതാണ് പ്രജാപതിയുടെ കൽപ്പന ഇത് തന്നെ
സാമന്തപഞ്ചകത്തിന്റെ നിയമം”….
“സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ ഗ്രാമത്തിന്റെ നാലുദിക്കിലേക്കും യാത്രയാവുക…
വിശാഖം നക്ഷത്രജാതനെ കണ്ടെത്തുക”………
വൈശമ്പായനന്റെ ആജ്ഞ അനുസരിച്ച്
സാമന്തപഞ്ചകത്തിന്റെ
രക്ഷാപാലകർ നാടിന്റെ നാലുഭാഗത്തേക്കും യാത്രയായി………………
………………………………..
സൂര്യരശ്മികളുടെ തിളക്കത്തിൽ വിളഞ്ഞു നിൽക്കുന്ന റാഗി പാടങ്ങളുടെ അക്കരെ കൃഷിയും കാലിവളർത്തലും കളിമൺ പാത്ര നിർമാണവുമായി ജീവിക്കുന്ന ഗ്രാമവാസികളുടെ വീടിന് മുന്നിലൂടെ
രക്ഷാപാലകർ നീങ്ങുകയാണ്..
അവരുടെ പിറകിൽ ആട്ടിൻപറ്റങ്ങളെ പോലെ ഗ്രാമവാസികളും…. അവരുടെ ലക്ഷ്യസ്ഥാനം
സൂക്താങ്കാരിന്റെ കളിമൺവീടായിരുന്നു…..
സൂക്താങ്കാർ കല്ലിൽ കവിത രചിക്കുന്ന സാമന്തപഞ്ചകത്തിന്റെ മഹാശില്പി…
ഗ്രാമവാസികൾ ഒന്നടക്കം തന്റെ വീടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട്‌
സൂക്താങ്കാർ അമ്പരപ്പോടെ ചോദിച്ചു…
“എന്താ എല്ലാവരും കൂടി പുതിയ പ്രതിഷ്ഠയും മറ്റും?”….
ഗ്രാമവാസികൾ ഒരേസ്വാരത്തിൽ വിളിച്ചു പറഞ്ഞു…..
” സൂക്താങ്കാർ നിങ്ങളും നിങ്ങളുടെ കുടുംബവും പുണ്യം ചെയ്യ്തവരാണ്
ദേവി നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു”…
ഒന്നും മനസിലാകാതെ സൂക്താങ്കാർ ഗ്രാമവാസികളെയും
സാമന്തപഞ്ചക
രക്ഷാപാലകരെയും നോക്കി……..
“ദേവിയുടെ ദാസനായി ദേവി പ്രസാദിച്ചിരിക്കുന്നത് സൂക്താങ്കാരിന്റെ മകൻ ശതാനീകനിലാണ് “…
“സാമന്തപഞ്ചകത്തിന്റെ പ്രജാപതി വൈശമ്പായനന്റെ ശാസനം………
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം അന്നേക്ക്
സൂക്താങ്കാരിന്റെ മകൻ
ശതാനീകനെ ദേവിക്കായി സമർപ്പിക്കുക”…..
രക്ഷാപാലകന്റെ വാക്കുകൾ കേട്ടതും സൂക്താങ്കാരിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വെള്ളിയിടി വെട്ടിയതും ഒരുമിച്ചായിരുന്നു…
തന്റെ മകൻ ശതാനീകനെ
സാമന്തപഞ്ചകത്തിന്റെ രക്ഷയ്ക്കായി കുരുതി കൊടുക്കണമെന്നോ?…
മറുത്തൊന്ന് പറയും മുൻപ് വൈശമ്പായനൻ കൊടുത്തയച്ച ഉപഹാരങ്ങളും സമ്മാനങ്ങളും സൂക്താങ്കാരിന്റെ കൈയിൽ നൽകി രക്ഷാപാലകർ നടന്നകന്നു….
തന്റെ മുന്നിലൂടെ ആർത്തു വിളിച്ചു പോകുന്ന ഗ്രാമവാസികളെയും രക്ഷാപാലകനെയും നോക്കി നിസ്സഹാനായി നിൽക്കാൻ മാത്രമേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ….
തന്റെ അരുമ കണ്മണി

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com