♥️ പാർവതി പരിണയം ♥️ [പ്രൊഫസർ ബ്രോ] 169

“ഞാൻ ഒരു അമ്മയായതു കൊണ്ട് “
.
പിന്നെ അവൻ ഒന്നും ചോദിക്കാൻ നിന്നില്ല, എല്ലാ കാര്യങ്ങളും അവൻ അമ്മയോട് പറഞ്ഞു,

“മോനെ നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുന്നത് സ്വപ്നത്തിൽ മാത്രമാണ്, അമ്മക്കറിയാം സ്നേഹിക്കുന്ന ആളിനെ പിരിയുന്ന വേദന അമ്മയും അത് അനുഭവിച്ചതാണ് പക്ഷെ ഒന്നും ഒന്നിന്റെയും അവസാനമല്ല. ഇപ്പോഴും അവൾ നിന്നെ വിട്ടു പോയിട്ടില്ല എന്നാൽ ചിലപ്പോൾ പോയേക്കാം എല്ലാം നേരിടാൻ നമ്മുടെ മനസ്സ് തയാറായിരിക്കണം “

അമ്മയുടെ വാക്കുകൾ അവനു ഒരു ആത്മവിശ്വാസം നൽകി, അവൻ കണ്ണും തുടച്ചു എഴുന്നേറ്റു അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു നേരെ കോളേജിലേക്ക് പോയി

അവൻ അവളെ കാണാൻ വേണ്ടി മാത്രമാണ് m.tech പഠിക്കാൻ വീണ്ടും ഇവിടെ ചേർന്നത്, കോളേജിന്റെ മണ്ണിൽ കാലുകുത്തിയതും അവന്റെ മനസ്സിലേക്ക് അവളുടെ ചിന്തകൾ കടന്നു വന്നു

ആദ്യ ദിവസത്തെ കണ്ടുമുട്ടലിനു ശേഷം റോയും പാർവതിയും തമ്മിൽ നിത്യേന കാണുവാൻ തുടങ്ങി, ക്ലാസ്സ്‌ അടുത്തടുത്ത് ആയതിനാലും റോയ് കോളേജിലെ പ്രമുഖനായ ഒരു പ്രവർത്തകൻ ആയതിനാലും അതിനുള്ള അവസരങ്ങൾ കൂടി വന്നു, ഗൗരിയും പഠിച്ചിരുന്നത് പാർവതിയുടെ ക്ലാസ്സിൽ തന്നെയാണ് ഗൗരിയെ കാണുമ്പോൾ റോയുടെ കണ്ണിൽ ഉണ്ടാവുന്ന നനവ് പാർവതി ശ്രദ്ധിക്കാരും ഉണ്ട്. അതിനുള്ള കാരണം അവനോടു തന്നെ ചോദിക്കാൻ അവൾ ഉറപ്പിച്ചു.

കോളേജ് ഇലക്ഷന് സമയമായി, എല്ലാ ക്ലാസ്സുകളിൽ നിന്നും ഓരോ ആളുകളെ റെപ്രെസെന്ററ്റീവ് ആയി മത്സരിപ്പിക്കണം, ഫസ്റ്റ് ഇയർ സിവിൽ ക്ലാസ്സിൽ നിന്നും പാർവതി നിൽക്കണം എന്ന് റോയ് നിർബന്ധിച്ചു, എല്ലാ കാര്യവും അച്ഛനോട് ചോദിച്ചു മാത്രം തീരുമാനം എടുത്തിരുന്ന പാർവതി ഈ കാര്യത്തിലും അത് തെറ്റിച്ചില്ല

“മോളെ ഒരു പദവി എന്നത് ഒരു ഉത്തരവാദിത്വം ആണ്, ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മോൾക്ക്‌ സാദിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മോൾക്ക്‌ മത്സരിക്കാം, ആ സ്ഥാനത്തു ഇരിക്കുമ്പോൾ അവിടെ ഇരുന്നുകൊണ്ട് സുഹൃത്തുക്കളെ കാണരുത് മുഴുവൻ കോളേജിനെയും കാണാൻ ശ്രമിക്കണം “

“അപ്പൊ അച്ഛൻ പറയുന്നത്..? “

“നിന്റെ ഇഷ്ടമാണ്, ആ ഉത്തരവാദിത്വം സ്വീകരിക്കാൻ മോളു തയ്യാറായാൽ അച്ഛന് അഭിമാനം ആവും”

അങ്ങനെ പാർവതി മത്സരിക്കാൻ ഇറങ്ങി, അതും റോയും അവളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കാരണമായി, ഇതിനിടയിൽ തന്നെ റോയ് തന്നെ സ്നേഹിക്കുന്ന കാര്യം പാർവതിക്ക് മനസ്സിലായിരുന്നു ആ ഇഷ്ടം ഒരിക്കലും തന്നോട് പറയരുതേ എന്നതായിരുന്നു അവളുടെ ആഗ്രഹം, താൻ സ്നേഹിക്കുന്ന പുരുഷന്റെ മുഖത്തു നോക്കി ഇഷ്ടമല്ല എന്ന് പറയേണ്ടി വരുമോ എന്നവൾ ഭയന്നു

കോളേജ് ഇലക്ഷൻ ഭംഗിയായി നടന്നു റോയുടെ പാർട്ടി വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു, പാർവതി ക്ലാസ്സ്‌ റെപ് ആയി.

ഒരിക്കൽ റോയും ഗൗരിയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പാർവതി അങ്ങോട്ടേക്ക് എത്തുന്നത്, അവർ മൂന്നു പേരും നിന്ന് സംസാരിച്ചു അതിനിടയിൽ ഗൗരിയെ ഒരു ഫ്രണ്ട് വന്നു കൂട്ടിക്കൊണ്ടു പോയി

“റോയിച്…,,, സഖാവെ “

അവളുടെ വായിൽ ആദ്യം വന്നത് റോയിച്ച എന്നായിരുന്നു ആരും കേൾക്കാതെ അവൾ മാത്രം അവനെ മനസ്സിൽ വിളിച്ചിരുന്ന പേര്, അതുകേട്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി അറിയാതെ വന്നു

“താൻ മാറ്റിവിളിക്കണ്ടടൊ അങ്ങനെ തന്നെ വിളിച്ചോ, അതിൽ ഒരു പ്രിത്യേക അടുപ്പം ഫീൽ ചെയ്യുന്നുണ്ട് “
അവൻ വീണ്ടും അവന്റെ സ്നേഹം അവളോട്‌ പറയാതെ പറയുകയാണ്,അവൾ വിളിച്ചത് അവൻ കേട്ടു എന്നുള്ളത് അവളിൽ ചെറിയ ജാള്യത ഉളവാക്കി

“ഞാൻ ചോദിക്കാൻ വന്നത്, ഗൗരിയുടെ കാര്യമാണ് “

“എന്താണ്. ഞങ്ങൾ തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്നല്ലേ “

“അല്ല സഖാവേ, ഒരു ആണും പെണ്ണും ഏതു അർഥത്തിലാണ് ഇടപഴകുന്നത് എന്നത് വേറൊരു പെണ്ണിന് പെട്ടന്ന് മനസ്സിലാകും, അവൾ നിങ്ങളെ വിളിക്കുന്ന ഏട്ടാ എന്നുള്ള വിളിയിലും തിരിച്ചുള്ള നിങ്ങളുടെ മോളെ വിളിയിലും ഞാൻ കാണുന്നതു സഹോദര സ്നേഹം മാത്രമാണ് “

21 Comments

  1. സഖാവ് റോയ് – ശരി
    ഭാര്യ പാര്‍വതി – ഹ്മ് വളരെ നല്ലത്.
    മകളുടെ പേര് റേച്ചല്‍ – ഹാ സഖാവ് തന്നേ……

    1. ഇതിനു മറുപടി ഞാൻ എന്ത് പറയാനാണ് ബ്രോ… മകളുടെ പേര് റേച്ചൽ എന്നിടാനുള്ള കാരണവും കഥയിൽ തന്നെ ഉണ്ട്… കഥ മുഴുവൻ വായിച്ചിരുന്നെങ്കിൽ നന്നായി മനസ്സിലാകുമായിരുന്നു…

    2. Athenna സഖാവിന്റെ മക്കൾക്ക് Rachel എന്ന് പേരു ഇടത്തില്ലേ?

    1. പ്രൊഫസർ ബ്രോ

      ???

  2. ദാമോദർ ജി

    പ്രൊഫസർ ബ്രോ.

    പൊളി ? അടിപൊളി കഥ ♥️

    ഒരുപാട് ഇഷ്ട്ടം ആയി ❤️❤️

    സ്നേഹത്തോടെ ❤️❤️❤️

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം ദാമോദർ ജി ♥️

    1. പ്രൊഫസർ ബ്രോ

      ബ്രോ… ♥️♥️♥️

  3. Ishtaayi .. ???

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം

  4. ❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ???

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. പ്രൊഫസർ ബ്രോ

      പിള്ളേച്ചാ… ♥️

  6. കൊള്ളാം, നന്മയുള്ള കഥ, മികച്ച രീതിയിൽ എഴുതി, ആശംസകൾ…

    1. പ്രൊഫസർ ബ്രോ

      വളരെ നന്ദി ജ്വാല ♥️

  7. ༻™തമ്പുരാൻ™༺

    ???

    1. പ്രൊഫസർ ബ്രോ

      ????

  8. മിഖായേൽ

    ?

    1. പ്രൊഫസർ ബ്രോ

      ♥️

Comments are closed.