കണ്ണീർമഴ 24

Views : 5863

“മൊബൈലിന്റെ കവർ പൊട്ടിച്ച് സിo അതിലിട്ട് യൂസ് ചെയ്യേണ്ട രീതിയും ഇക്ക പറഞ്ഞു തന്നു ” അതും വാങ്ങി ഞാനെന്റെ റൂമിലേക്ക് ചെന്നു. വീട്ടുകാർ അറിയണ്ടാന്ന് പറഞ്ഞതെന്തിനായിരിക്കും. അതെന്നെ വല്ലാണ്ട് അലട്ടി.ഫോൺ കട്ടിലിൽ വെച്ച് ബാത്ത് റൂമിൽ പോയി വുളു ഉണ്ടാക്കി രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു. എന്നിട്ട് പൊട്ടിക്കരഞ്ഞു പോയി. എന്തിനാന്നറിയോ. ശാഹിക്കാനെ എന്റെ ഇക്കയായി റബ്ബ് തന്നതിന്.എന്റുപ്പാനെ നേരത്തെ കൊണ്ടു പോയെങ്കിലും ഇതുപോലൊരു പൊന്നിക്കാനെതന്നില്ലെ എനിക്ക്. അതിന് ഞാൻ അവനോടല്ലാതെ മറ്റാരോടാ നന്ദി പറയേണ്ടത്.
രാവിലെ അമ്മുവന്ന് വിളിച്ചപ്പോഴാണെണീറ്റത്.കരഞ്ഞു തളർന്ന് നിസ്കാരപ്പായയിൽ തന്നെ ഉറങ്ങിപ്പോയിരുന്നു.സുബഹ് നിസ്കാരവും കഴിഞ്ഞ് വാതിലടച്ച് വെറുതെ ഒന്ന് ഫോൺ നോക്കി.
മൈ ജാൻ എന്ന് സൈവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും 17 മിസ്സ്ഡ് കോൾ. ഞാനാകെ വല്ലാണ്ടായി. റാഷിക്ക എന്ത് വിചാരിച്ച് കാണും. പടച്ചോനേ….. ചിന്തയ്ക്ക് തീപിടിച്ചെരിയുമ്പോൾ കൈയ്യിലിരുന്ന മൊബൈൽ ശബ്ദിച്ചു.അൽപം ഭയത്തോടെ ഞാൻ അറ്റന്റ് ചെയ്തു.
“ഹ …. ഹലോ …..”:-
ഹലോ..അസ്സലാമു അലൈക്കും…..
വ അലൈക്കുമുസ്സലാം. “എന്താ ശാദീ ഫോണെടുക്കാതിരുന്നെ….. പ്രതീക്ഷിച്ച അതേ ചോദ്യം. “അത് ഞാൻ ഉറങ്ങിപ്പോയി… ”
താൻ നല്ലയാളാ….. ഞാൻ കരുതി താനെന്റെ ഫോണിന് വേണ്ടി കാത്തിരിക്കുന്നുണ്ടാകുമെന്ന് ” .ചമ്മലോടെ ഞാൻ ചിരിക്കാൻ ശ്രമിച്ചു .” അപ്പോഴാണ് ആരോ കതകിന് മുട്ടിയത്. ഞാൻ കോൾ കട്ട് ചെയ്തു.വാതിൽ തുറന്നു.

വീടും കഴിഞ്ഞ് ഒരഞ്ചു |മിനുറ്റ് നടന്ന തേ ഉള്ളു.ഇക്ക എന്റെ കൈയ്യിൽ പിടിച്ചു തന്നെയുണ്ട്. ഓരോ ചവിട്ടടി വെക്കുമ്പോഴും എന്റെ ഹൃദയം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. റബ്ബേ ! ഞാൻ പഠിച്ച മദ്രസയുടെ മുറ്റത്തെത്തി. ഇക്കാക്ക് ഇവിടെ എന്താണാവോ കാര്യം. മദ്ര സേന്ന് പഠിപ്പ് അവസാനിപ്പിച്ച് തന്നെ വർഷം ഏഴായി. അന്ന് പഠിപ്പിച്ച ഉസ്താദുമാരൊക്കെ സ്ഥലം മാറിപ്പോയി.പിന്നെ… എന്തിനാ ഇങ്ങോട്ട്.. മദ്റസേ ടെ ഫ്രണ്ടിലായാണ് പള്ളി. ഇക്ക മദ്സേടെ പിന്നിൽകൂടി പള്ളിയുടെ സൈഡ് വശത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ വിശാലമായ ഖബർസ്ഥാനി. എന്റെ കണ്ണിൽ ഇരുട്ട് കയറണ പോലെ തോന്നി.ഞാൻ ഇക്കാന്റെ കൈ മുറുകെ പിടിച്ചു.ഇക്ക എന്നെ ചേർത്തു പിടിച്ചു. ഒരു പാട് ഖബറിനിടയിൽ എന്റെ ഉപ്പാന്റെ ഖബർ .ശരീരം ആകെ വിയർത്തു. ഞങ്ങളാ ഖബറിനരികിലെത്തി. ഇക്ക എന്നെ പിടിവിട്ടിട്ടില്ല. ഞാൻ തല ഉയർത്തി ഇക്കാനെ നോക്കി. ഇക്കഇരു കണ്ണും മുറുകെ അടച്ചിരിക്കുന്നു.ആ കണ്ണിൽ നിന്ന് രണ്ടിറ്റു കണ്ണുനീർ തുള്ളിഎന്റെ കവിളിൽ പതിഞ്ഞു. ഒരു യാസീൻ ഓതി ദുആ ചെയ്ത് ഞാനൽപം മാറി നിന്നു.ഇക്ക ഇരു കൈ കൊണ്ടു മുഖമർത്തി അവിടെ തന്നെ നിന്നു. ഒരു വലിയ ദൗത്യം ഏൽപിച്ചല്ലേ ഉപ്പ പോയത്. ആ ദൗത്യം നാളെ പൂർത്തിയാക്കും അതിനു ന്റുപ്പാനെറ് പൊരുത്തം വേണം. ഇതൊക്കെയാവും എന്റെ പൊന്നിക്കാക്ക ഉപ്പാന്റടുത്ത് പറയുന്നുണ്ടാവുക. എന്നാലും ഒരു സന്തോഷം വരുമ്പോ ഈ റാണി മോള് ഉപ്പാനെ മറന്നല്ലോ. പണ്ടേ മനസ്സിൽ കണക്ക് കൂട്ടിവെച്ചതാ. എന്ത് സന്തോഷം വരുമ്പോഴും ഈ ഖബറിനരികിൽ വരണമെന്ന് .എന്നിട്ടിപ്പൊ ജീവിതത്തിലെ പ്രധാനമായ ഒരു കാര്യം വന്നിട്ടുപോലും …… “മോളേ! പോകാം. ഇക്ക വീണ്ടും എന്റെ കൈ പിടിച്ച് നടന്നു.വീടെത്തുംവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിലെല്ലാവരും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജമീലാ ത്താക്കും മറ്റും അറിയായിരുന്നു, സിയാറത്തിന് പോയുള്ള വരവാണെന്ന്. അത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കാനും നിന്നില്ല. എല്ലാരും ഓർത്തുവെച്ചു. മോളായ ഞാൻ മാത്രം, എന്റുപ്പാനെ………
മഗ് രിബ് ബാങ്ക് കൊടുക്കുമ്പോൾ തന്നെ വീട്ടു മുറ്റത്ത് ട്യൂബ് ലൈറ്റുകൾ മിന്നി.കൂട്ടുകാരെയൊന്നും ഞാൻ അധികമായി വിളിച്ചിട്ടില്ല. വന്ന കൂട്ടുകാരികളോട് ഓരോരാന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി പരിപാടി കഴിഞ്ഞപ്പോഴേക്കും മണി പന്ത്രണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കണി കണ്ടത് ഷാഹിക്കാനെയാ.ധൃതിയിൽ തോർത്തുമെടുത്ത് കുളിക്കാനായി ഓടുന്നു.പത്ത് മണിക്കാണ് നിക്കാഹ് .ആളുകൾ വരാൻ തുടങ്ങി. റാഷിക്കാടെ വീട്ടീന്നാ നിക്കാഹ് .ഷാഹിക്ക കുളി കഴിഞ്ഞ് വെള്ള ഫുൾസ്ലീവ് ഷർട്ടും വെള്ള തുണിയുടുത്ത് ഉമ്മാക്ക് അരികിൽ ചെന്നു.ഉമ്മ ഇക്കാനെ കെട്ടിപിടിച്ചു രണ്ടു പേരുംപൊട്ടി കരഞ്ഞു.ഉമ്മാമയും ജമീലാത്തയും എല്ലാരും അവരെ പിടിച്ചു മാറ്റി. കുളി കഴിഞ്ഞ് ഞാൻ വാതിൽപടിയിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു.ഇക്ക എന്റെ അരികിലേക്ക് വന്നു. എന്റെ മൂർദ്ധാവിൽ അമർത്തിയൊരു മുത്തം തന്ന് എല്ലാവരോടും സലാം പറഞ്ഞ് ഇക്ക ഇറങ്ങി..അമ്മുടെ അറയുടെ ഒരു മൂലയിലിരുന്ന് ജമീലാ ത്താവും അനിയത്തി സഫിയാത്തായും കരയുന്നുണ്ട്. ഉപ്പാനെ ഓർത്തായിരിക്കും. ഇരുപത്തി ഏഴാം വയസ്സിൽ ഒരു വലിയ കർമ്മത്തിന് സാക്ഷിയാവാനാ എന്റെ ഷാഹിക്ക പോയിരിക്കണത്.
ഉച്ച ആയപ്പോഴേക്കും ജനസാഗരം കൊണ്ട് പന്തൽ നിറഞ്ഞു. ചമഞ്ഞിരുന്ന എന്റെ അരികിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരോടും പരിചയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.മൂന്ന് മണി ആയപ്പോഴേക്കും മണവാളനം കൂട്ടരുമെത്തി.അവരുടെ ബഹളം കഴിഞ്ഞതിനു പിന്നാലെ ചമയച്ചരക്കുമായി മഹിളകളും.
റാഷിക്കാടെ വീട്ടുകാർ എന്നെ ചമയിച്ചു കൂടുതൽ മൊഞ്ചത്തിയാക്കി. ഇനി ബാക്കിയുള്ളത് യാത്ര പറഞ്ഞിറങ്ങേണ്ട ആ വലിയ ചടങ്ങ്. റാഹില എന്റെ കൈയിൽ പിടിച്ച് ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോയി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പോയി വരാം എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഉമ്മ എന്നെകെട്ടിപിടിച്ചു കരയാൻ തുടങ്ങി. പിടിച്ചു മാറ്റാൻ അപ്പോഴേക്കും ജമീലാത്ത എത്തി.Sവൽ കൊണ്ടു മുഖം തുടച്ചു. എന്റെ കണ്ണുകൾ അവിടെ കൂടിയിരുന്നവരിലേക്കായി. മൂത്താക്കാ എളേപ്പമാർ അമ്മായി അമ്മു,ഉമ്മാമ ചെറീത്ത അങ്ങനെ എല്ലാരും എന്റെ ചുറ്റിലുണ്ട്. എല്ലാരെ കണ്ണിലും നനവുണ്ട്. എങ്കിൽ ഞാൻ പരതുന്നത് എന്റെ …

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com