കണ്ണീർമഴ 24

Views : 5863

” അപ്പൊ എറങ്ങാല്ലേ”ന്നും പറഞ്ഞ് കൊണ്ട് റാഷിക്കയും അറയിലോട്ട് വന്നു.
ഹാളിൽ എളേപ്പയും മറ്റും ഇരിക്കുന്നുണ്ട്. ഇറങ്ങാൻ നേരം, ചെറിയാപ്പ ദുആ ചെയ്തു. അത് കേട്ട് കിച്ചണീന്ന് ഉമ്മയും അ മ്മുവും എല്ലാരും ഹാളിന്റെ ഇടയിലുള്ള റൂമിൽ സ്ഥാനം പിടിച്ചു. “ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹീ മിം…..ദു ആ അവസാനിച്ചു.ചുറ്റും കൂടിയവർ ആമീൻ പറഞ്ഞു. എല്ലാരോടും സലാം പറഞ്ഞ് ഞാനും റാഷിക്കയും ഇറങ്ങി.കാർ വരെ എല്ലാരും അനുഗമിച്ചു. ഞാനിരുന്ന ശേഷം ഷാഹിക്കയാണ് ഡോ റ് അടച്ചത്.ഷാഹിക്കാടെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു.കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാൻ അവിടെ കൂടി നിന്നവരുടെ നേരെ കൈ വീശി. കാറ് നീങ്ങിത്തുടങ്ങി. യുദ്ധം ചെയിച്ച യോദ്ധാവിന്റെ മുഖം പോലെ ശോഭനമായിരുന്നു റാഷിക്ക. അങ്കത്തട്ടിലിറങ്ങുന്ന പോരാളിയുടെ മുഖമായി ഞാനും………

പന്തലൊക്കെ അഴിച്ചത് കൊണ്ട് വീടിന്റെ മുറ്റമാകെ വെളിച്ചം നിറഞ്ഞിരുന്നു. “വേറൊരു കല്യാണ ണ്ടായ തോണ്ട് ഓര് രാവിലെ പണി തൊടങ്ങി.ഇബട്ന്ന് അയ്ച്ചിട്ട് ബേണം പോലും പന്തല് അ ബ്ടെ കെട്ടാൻ .” ഞങ്ങൾ വീട്ടിൽ കയറുന്നതിനിടയിൽ റാഷിക്കാനോടായി ഉമ്മ പറഞ്ഞു.എന്റെ പുരയിലുള്ള പോലെ കൂടുതലാളെയൊന്നും അവിടെ കണ്ടില്ല…….
ഇനി,റാഷിക്കാടെ കുടുംബത്തെ പരിചയപ്പെടാം.
റാഷിക്കാക്ക് നേരെ മൂത്തതാണ് റാഹിലാത്തയും റനീഷാത്തയും’ റനീഷാത്ത കുടുംബസമേതം ഗൾഫിലാണ്. കല്യാണത്തിനും ഉണ്ടായില്ല. കുട്ടികൾക്കൊക്കെ സ്കൂളിന്ന് ലീവനുവദിച്ചില്ലെത്ര . റാഹിലാത്ത തറവാട് വീടിനോട് ചേർന്ന് വേറൊരു വീടെടുത്താണ് താമസം. അളിയൻ ഗൾഫിലാ. താമസം മാത്രേ അവിടെ ഉള്ളൂ. വെപ്പും കുടിയൊക്കെ തറവാട്ടിൽ തന്നെയാ….. [മക്കളായി രണ്ട് പെണ്ണും ഒരാണും .]……..റാസിഖും മർസൂഖും റുബൈദും ഇക്കാക്ക് ഇളയ അനിയൻമാർ. പിന്നെ ഒരു കുഞ്ഞി പെങ്ങൾ, റുഫൈദ .റാസിഖും ഗൾഫിലാണ്. ഗൾഫിൽ റനീഷാത്താടെ ചുറ്റുവട്ടത്ത് തന്നെയാ റാസിഖും. മർസൂഖ് ടൗണിലുള്ള ഒരു ഫുട് വെയറിൽ സെയിൽസ്മാൻ.റുഫൈദ അഞ്ചിലും റുബൈദ് എട്ടിലും പഠിക്കുന്നു. റാഷിക്കാടെ ഉപ്പ മർസൂഖ് കുഞ്ഞായിരുന്നപ്പോൾ നാട് വിട്ടതാണത്ര. പിന്നെ കുറച്ച് വർഷം വർഷം കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഉമ്മാക്ക് റുബൈദിനെയും റുഫൈദാനെയും സമ്മാനിച്ച് വീണ്ടും പോയി.അതിനു ശേഷം പിന്നെ തിരിച്ചു വന്നില്ല.
എല്ലാവരോടും സൊറ പറഞ്ഞും അടുത്തുള്ള രണ്ട് മൂന്ന് വീട്ടിൽ കയറിയും ആ ദിവസം അങ്ങനെ കഴിഞ്ഞു.പിറ്റേന്ന് രാവിലെ സുബഹി ബാങ്കിന് പിന്നാലെ ഞാൻ ഞാനെഴുന്നേറ്റു. നിസ്കാരം കഴിഞ്ഞ് കിച്ചൺ വരെ പോയി നോക്കി. ഒരു കുഞ്ഞു പോലും എണീട്ടിറ്റില്ല.എനിക്കാണെങ്കിൽ ഉറക്കം വന്നതുമില്ല. വീണ്ടും അറയിൽ റാഷിക്കാടെ അരികിൽ ചെന്നിരുന്നു. അമ്മൂനേം ഷാഹിക്കാനേം ഉമ്മാനേ മൊക്കെ ഓർത്തു.അമ്മൂന് വീട്ടുപണിയൊക്കെ ഏകദേശം കഴിഞ്ഞു കാണും. ഷാഹിക്ക ഇപ്പൊ എന്താക്കുന്നുണ്ടാവും ആവോ! ഷാഹിക്കാക്ക് വിളിക്കാൻ ഫോണെടുത്തതും ഷാഹിക്കാടെ കോൾ ഇങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു.”ഹലോ ! ഇക്ക ഞാനങ്ങോട്ട് വിളിക്കാൻ തുടങ്ങുകയായിരുന്നു.”ഇങ്ങോട്ട് ഹലോ ന്ന് പറയും മുൻപേ ഞാൻ പറഞ്ഞു തീർത്തു.”ശാദീ …., ഞാൻ അമ്മുവാ…. ഇക്ക വിളിക്കാൻ പറഞ്ഞ് വിളിച്ചതാ….. ” “സുഖല്ലെ അമ്മു.ഷാഹിക്ക എവിടെ?ഊം….. പള്ളീൽ പോയി വന്നില്ല. നിസ്കാരം കഴിഞ്ഞുSനെ നിന്നെ വിളിക്കണംന്ന് ഏൽപിച്ച് പോയതാ…. പുതുപ്പെണ്ണല്ലെ, അറിയാതെ ഉറങ്ങി പോയാൽ പിന്നെ അമ്മായി പോര് കാണേണ്ടി വരുംന്ന് ഇക്ക ഓർത്ത് കാണും. അല്ലെ ശാദി …..” അമ്മൂടെ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചു. “അമ്മു അതിനിവിടെ നേരം വെളുത്തില്ലെന്ന് പറയണംന്നുണ്ടായിരുന്നു. അപ്പോഴാ ഷാഹിക്കാന്റെ വാക്ക് ഓർമ്മ വന്നത്. അവിടത്തെ കാര്യം ഇവിടെയും … ” ശാദീ ഇങ്ങോട്ട് വരുന്നുണ്ടേൽ ഒന്നു വിളിച്ചു പറയണേ….. അമ്മു ഫോൺ കട്ട് ചെയ്തു.
റാഷിക്ക നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. സമയം എട്ട് കഴിഞ്ഞു,ഓരോരുത്തരായി എഴുന്നേറ്റ് വരാൻ തുടങ്ങി.സുബഹില്ലാതെ കിടന്നുറങ്ങിയതിൽ എനിക്കവരോട് വല്ലാത്ത അമർഷം തോന്നി. പിന്നീടാമനസ്സിലായത് സുബഹി മാത്രമല്ല .ബാക്കി നാല് വഖ്ത്തും ഇവർക്ക് അന്യമാണെന്ന്.
വിരുന്നും മറ്റുമായി ദിവസമങ്ങനെ കടന്ന് പോയി. അറിഞ്ഞിടത്തോളം ഉമ്മാക്കും റാഹിത്താക്കും എന്നോട് പൊരുത്തക്കേടൊന്നുമില്ല. അവരോടൊപ്പം എന്നെക്കൊണ്ടാവുന്ന രീതിയിൽ ജോലി ചെയ്യാനൊക്കെ ഞാനും കൂടും…….
എത്ര പെട്ടെന്നാ ഒരു മാസം കഴിഞ്ഞ് പോയത്.ഇവിടെ വന്നതിനു ശേഷം മൂന്നോ നാലോ പ്രാവശ്യം മാത്രാ ഞാൻ എന്റെ പുരയിൽ പോയത്. എന്നെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഷാഹിക്ക ഓരോരോ കാരണമുണ്ടാക്കി വരും.എത്ര നിർബന്ധിച്ചാലും ഒന്നും കഴിക്കാനൊന്നും നിൽക്കാറില്ല.” ഇവിടെ അടുത്ത് ഒരാളെ കാണാൻ വന്നതാ അപ്പൊ ഒന്ന് കേറീ ന്നേ ഉള്ളൂ. ഇൻ ഷാ അള്ളാ ഇനിയും വരാല്ലോ…” ഇങ്ങനെയൊക്കെ പറഞ്ഞ് ഇക്ക ഒഴിഞ്ഞു മാറും.
ലീവ് കഴിഞ്ഞു.നാളെയാണ് റാഷിക്കാക്ക് ഗൾഫിലേക്ക് പോവേണ്ടത്. എനിക്കാണേൽ ആകെ വെപ്രാളമായി. കല്യാണം പെട്ടെന്ന് വേണം ലീവില്ല എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി കല്യാണം നടക്കാനുള്ള അടവാണെന്ന്. ഇതിപ്പോ….. ഇത്ര പെട്ടെന്ന്…….. എനിക്ക് സങ്കടം വന്നു……
മഗ് രിബിന് ശേഷം ആളുകൾ വന്ന് തുടങ്ങി.ഇശാ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും രണ്ടു ഉസ്താദുമാരെയും കൂട്ടി മർസൂഖ് വന്നു.ഉസ്താദുമാരെ കണ്ടതും സിറ്റൗട്ടിന്ന് റാഹിലാത്തയും പാർട്ടിയും അപ്പുറത്തേക്ക് പോയി. ബദർ മൗലീദാണ്. ദൂരയാത്രക്ക് പോവുമ്പോൾ കാര്യവിജയത്തിന് വേണ്ടി ഇതാണത ചൊല്ലേണ്ടത് .റാഹിലാ ത്താന്റെ ഈ കമന്റ് കേട്ട് എനിക്ക് ചിരി വന്നു.ഞാൻ കളിയാക്കിച്ചിരിച്ചതല്ല റാഹിലാത്ത പറഞ്ഞത് ശരിയാണ്.ഇതിലും വലിയ യാത്രയ്ക്ക് വേണ്ട ഒരുക്കം ഒരു നിസ്കാരമായിട്ടും അത് പോലും ചെയ്യാത്ത റാഹിലാത്ത പറഞ്ഞത് കൊണ്ടാണ് എനിക്ക് ചിരി വന്നത്.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com