രക്തരക്ഷസ്സ് 27 24

Views : 8466

ഇടറിയ സ്വരത്തോടെ മകനോട് ആ അച്ഛൻ പുലർകാലേ രാശിയിൽ തെളിഞ്ഞ കാര്യമവതരിപ്പിച്ചു.

പക്ഷേ രുദ്രന്റെ മുഖത്ത് അപ്പോഴും മൗനം തിങ്ങിയില്ല.ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് മാത്രം പറഞ്ഞു കൊണ്ട് ദേവിയിൽ നിന്നും ലഭ്യമായ വര പ്രസാദത്തെ നെഞ്ചോടടക്കി അവൻ ക്ഷേത്രത്തിലേക്ക് യാത്രയാവാൻ തിരക്ക് കൂട്ടി.

ഇരുവരും തിരികെ എത്തുമ്പോഴേക്കും ക്ഷേത്രത്തിൽ പണികൾ പൂർത്തിയായിരുന്നു.

പാതി പൊളിഞ്ഞ ചുറ്റു മതിലും നിറം മങ്ങിയ ബലിക്കല്ലും,പായലും ക്ലാവും വാശിയോടെ വിഴുങ്ങിയ കൽവിളക്കുമൊഴിച്ചാൽ പഴയ കാല പ്രൗഢിയൊട്ടും നശിക്കാതെ ആ മഹാക്ഷേത്രം തലയുയർത്തി നിൽക്കുന്നു.

രുദ്രനെ കണ്ടതും ആളുകൾ ഭക്തിപുരസ്സരം വഴിയൊതുങ്ങി നിന്നു.

രുദ്ര ശങ്കരൻ അൽപ്പ സമയം അവിടെ നിന്നു.നാളുകൾക്കപ്പുറം തനിക്ക് സംഭവിച്ച അപചയത്തിന്റെ മടുപ്പിക്കുന്ന ഓർമ്മ അയാളുടെ ചിന്തയിലേക്ക് കടന്ന് വന്നു.

ഒരു നിമിഷം കണ്ണടച്ച് ദുർഗ്ഗാ ദേവിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് രുദ്രൻ മണ്ണിലൊരു നക്ഷത്ര രൂപം വരച്ചു.

ആധിപരാശക്തിയെ പ്രാർത്ഥിച്ചു കൊണ്ട് കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം നിവർത്തി ഏഴാം ഏഡിലെ മായ പ്രത്യക്ഷ മന്ത്രം ഉരുവിട്ട് കൊണ്ട് നക്ഷത്രച്ചിഹ്നത്തിന്റെ നടുവിൽ പെരുവിരലമർത്തി.

അടുത്ത നിമിഷം ഉറവ പൊട്ടിയത് പോലെ അവിടെ നിന്നു ജലം പൊങ്ങിത്തുടങ്ങി.

ചെറു ചിരിയോടെ മുഖമുയർത്തിയ രുദ്രൻ ആകാംക്ഷാഭരിതരായി തന്നെ നോക്കി നിൽക്കുന്ന അച്ഛനേയും പരി തന്ത്രിമാരെയും നോക്കി.

ഇനിയാർക്കും ആശങ്ക വേണ്ട. പുനഃപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കോളൂ.

ശ്രീകോവിൽ തുറന്ന് ചൈതന്യം നശിച്ച പഴയ ബിംബം ഇളക്കി മാറ്റുന്ന മുറയ്ക്ക് പുനഃപ്രതിഷ്ഠയ്ക്കുള്ള ദേവിയുടെ പൂർണ്ണകായ വിഗ്രഹം കണ്ട് കിട്ടും.

രുദ്രന്റെ വാക്കുകൾ തേന്മഴ പോലെയാണ് ഏവർക്കും തോന്നിയത്.

ശങ്കര നാരായണ തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദ്രുതഗതിയിൽ ശ്രീകോവിൽ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

നിഷ്കളങ്കയായ കന്യകയുടെ നിണം കൊണ്ട് അശുദ്ധമായ ബലിക്കല്ല് ആരൊക്കെയോ ചേർന്ന് ഇളക്കി മാറ്റി.

നാട്ടിലെ സന്നദ്ധരായ ചില ചെറുപ്പക്കാർ അതെടുത്ത് വള്ളക്കടത്ത് പുഴയിലേക്ക് തള്ളി.

Recent Stories

The Author

1 Comment

  1. ഒട്ടകം🐪🐪🐪

    .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com