ത്രിപുരസുന്ദരി 1 24

Views : 7722

മുന്നിലേക്ക് നടക്കുമ്പോളും അവൻ നിസഹായനായി തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് കാഴ്ച അവ്യക്തമാക്കുന്ന ലവണ സ്രവത്തിലൂടെ നിഴൽപോലെ ക്രമരഹിതമായി അവൾക്കു കാണാമായിരുന്നു….. ഇതിനകംതന്നെ ദേവദാസികളും കുട്ടികളും വീടിനോട് ചേർന്നുള്ള കെട്ടു പന്തലിൽ ഇരുന്നുകഴിഞ്ഞു. ജാതിയില് ‘കുറവു’ള്ളതിനാല് അവർക്ക് വീടിനുള്ളിലേക്ക് പ്രവേശനമില്ല. അവർ കൊണ്ടുവന്ന യെല്ലമ്മപ്പേടകങ്ങള് വരാന്തയില് നിരത്തിക്കഴിഞ്ഞിരുന്നു. പൂജയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ കഴിഞ്ഞപ്പോൾ വലിയൊരു യെല്ലമ്മപ്പേടകവുമായി സുമിത്രബായി എത്തി കല്യാണഗ്രാമത്തിൽ യെല്ലമ്മയെ പ്രതിനിധാനംചെയ്യുന്നത് സുമിത്രയെന്ന മുതിർന്ന ദേവദാസിയാണ്.

പെണ്കുട്ടിയെ ക്ഷേത്രത്തിനും ദേവിക്കുമായി സമർപ്പിക്കുന്നത് അടയാളപ്പെടുത്തികൊണ്ടു കറുത്ത രുദ്രാക്ഷമാല സുമിത്ര വിശാലാക്ഷിയുടെ കഴുത്തിലണിയിച്ചു. ഇനി ഈ മാല അടുത്ത മാഘപൗർണമിയിൽ രുക്മിണിയുടെ കഴുത്തിലണിയിക്കുന്നതോടെ അവൾക്ക് ജാതി നഷ്ടപ്പെട്ടു ദേവദാസിയായി മാറും . നട്ടുവൻ അവളെ കലയുടെ പാഠങ്ങൾ പഠിപ്പിച്ച് തുടങ്ങും. അവളെ രതിയുടെ പാഠങ്ങൾ പഠിപ്പിക്കാൻ പ്രായം ചെന്ന ജോഗിതി എന്ന ദേവദാസിമാരും ഉണ്ടായിരിക്കും. ചടങ്ങു കഴിഞ്ഞു എല്ലാവരും മടങ്ങി അതിനു മുന്നേ നിശ്ച്ചയത്തിനു എത്തിയവർ പോയിരുന്നു. അമ്പണ്ണയുടെ വിളക്കണഞ്ഞ ആ കൊച്ചു വീട് ശോകതയിൽ മുങ്ങി കിടക്കുന്നു ഇടക്ക് ഇടക്ക് ഉയരുന്ന തേങ്ങലുകൾ ഇരുട്ടിന്റെ ശബദ മുഖരിതമായ നിശബ്ദതയെ ഭേദിച്ച്കൊണ്ട് ഉയർന്നു കേൾക്കാമായിരുന്നു. ദിനരാത്രങ്ങൾ മായിക സൂക്തങ്ങൾ ഉരുവിട്ട വെൺചകോരങ്ങളോടൊപ്പം അതിരഥന്റെ തെരിനൊപ്പം സഞ്ചരിച്ചു ഓർമകളുടെ വള്ളിപടർപ്പിൽ വിശ്രമിച്ചു .

ചുട്ടുപൊള്ളുന്ന വെയിലിലും വേയ്ക്കുന്ന കാലുകൾക്ക് ശക്തി കൊടുത്തെന്നവണ്ണം അവൻ ചുവട് വച്ചു.. എണ്ണകറുപ്പാർന്നമുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..അലഞ്ഞുലഞ്ഞ വസ്ത്രാഞ്ചലം കാറ്റിനോട് മല്ലിടുന്നു.ചൂളംകുത്തുന്ന കരിമ്പനകൾക്ക് താഴെയുള്ള താല്ക്കാലിക കുടിലുകൾക്ക് മുന്നിൽ ചെത്തിയെടുത്ത കള്ള് വില്ക്കാനായി സ്ത്രീകളും പുരുഷന്മാരും ഇരിക്കുന്നു. ദൂരെ തലയുയർത്തി നിൽക്കുന്ന പാണ്ഡവമല.കുന്നിന്മുകളിലെക്ക് നൂറോളം പടികൾ കയറിപോകുന്നു ചെറിയ കാമാനങ്ങൾകൾക്കപ്പുറത്ത് തലയുയർത്തി പിടിച്ചു നിൽക്കുന്നു പാണ്ഡവ മെട്ട് സൂര്യനാരായണ ദേവസ്ഥാനം. ഓരോ തലമുറയിലേയും പെണ്കുട്ടികളെ ദേവദാസികളാക്കുന്നത് അവിടെവച്ചാണ്.

അവൻ ചുറ്റുപാടും നോക്കി വിജയനഗര വാസ്തുവിദ്യയുടെ ഉത്തമ ശൃംഗം അലങ്കരിച്ചിരുന്ന ക്ഷേത്രപരിസരത്ത് നിലത്ത് പാകിയ ഫലകങ്ങളിൽ ദേവദാസിയായി മാറിയ മുഴുവൻ പെണ്കുട്ടികളുടെ പേരുകൾ എഴുതിവെച്ചിരിക്കുന്നു. പുരുഷാധിപത്യത്തിന്റെ കീഴടക്കലുകളിൽ ഞെരിഞ്ഞമർന്ന ആ പേരുകൾക്ക് മുകളിലൂടെ വേച്ചു പോകുന്ന കാലുകളുമായി സാമന്തൻ പതിയെ നടന്നു. മുന്നിലേക്ക് വായിക്കപ്പെടുന്ന കാലുകൾക്കു ഭാരം ഏറിവരുന്നപോലെ ,പെട്ടന്നു ആരോ പിന്നിൽ നിന്ന് തലക്ക് അടിച്ചപോലെ രണ്ടു ചുവടു മുന്നിലേക്കു നിന്നാടി ആ പേരുകൾക്ക് മുകളിലേ ക്ക് മറിഞ്ഞു അവൻ. ബദ്ധപ്പെട്ടു തുറന്ന കണ്ണുകൾക്ക് മുന്നിലേക്കുള്ള നടപ്പാതകൾ അവ്യെക്തമാകുന്നു. തലയിലെ ഞരമ്പുകൾ വേടിച്ചു കീറുന്നു പതിയെ അടഞ്ഞു തുടങ്ങിയ കൺപീലികളിൽ പറ്റി പിടിച്ചിരുന്ന ചെറുമണൽ തരികളും വലിയ പാറക്കഷ്ണം പോലെ തോന്നി അവന് .

പ്രജ്ഞ തിരിച്ചുകിട്ടുമ്പോൾ സാമന്ത് അറിഞ്ഞു താൻ എവിടെയോ കിടക്കുകയാണ് നനുത്ത ഒരു കാറ്റ് തന്നെ തലോടുന്നുണ്ട് സ്വപ്നത്തിലെന്നവണ്ണം ക്ഷീണിച്ചു അവശമായ കണ്ണുകൾ ബദ്ധപ്പെട്ടു തുറന്നു നോക്കുമ്പോൾ സാരിത്തലപ്പു കൊണ്ട് തന്നെ ആരോ വീശുകയാണ് .. സാരിത്തലപ്പിനിടയിലൂടെ കാണുന്ന മുഖത്തിനു എന്തോ ഒരു വശ്യത. മേഘപടലങ്ങളിക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രനെപ്പോലെ .
“എവിടുന്നാ… ? ഇവിടെങ്ങും ഇതിനുമുന്നേ കണ്ടിട്ടില്ലല്ലോ..? ഇവിടെ ബന്ധുക്കളാരേലും ണ്ടോ..? ആരെയെങ്കിലും അന്വേഷിച്ചു വന്നതാണോ ..?” ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് ചോദിക്കാനുള്ള മനസ്സിന്റെ തിടുക്കം

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com