ത്രിപുരസുന്ദരി 1 24

Views : 7722

. “വെള്ളം..” വിറയാർന്ന ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞു.
അവർ ഇരുന്നിടത്തും എണീറ്റു വേഗം അകത്തേക്കോടി. പാത്രത്തിൽ നിറയെ വെള്ളവുമായി തിരിച്ചെത്തുമ്പോൾ അവൻ ക്ഷേത്ര തൂണിൽ ചാഞ്ഞിരുന്നു. നീട്ടിയ പാത്രം വല്ലാത്തൊരാവേശത്തിൽ പിടിച്ചു വാങ്ങി ആർത്തിയോടെ വെള്ളം കുടിച് പാത്രം പടിയിൽ വച്ച് ചുണ്ടില്ലെ വെള്ളം തുടച്ച് വീണ്ടും പുറകോട്ട് ചാരി കണ്ണടച്ചു.
“ഒന്നും പറഞ്ഞില്യാല്ലോ..?” ആകാംഷ അവളെ നിശ്ശബ്ദയാവാൻ അനുവദിച്ചില്ല.
“കുറച്ചകലെ..” ഉത്തരമിപ്പോഴും കണ്ണുകൾ തുറക്കാതെ തന്നെ. “അകലെയെന്നു പറഞ്ഞാൽ…ദേശം…?” ചോദ്യത്തിന് ഉത്തരം കിട്ടിത്തുടങ്ങിയപ്പോൾ ഒന്ന് സംശയിച്ചു നിന്ന മനസ്സ് ആവേശഭരിതമായി.
അവൻ കണ്ണുകൾ തുറന്നു അവരെ നോക്കി ആ മുഖം കണ്ട് സാമന്ത് അത്ഭുതപ്പെട്ടു. നർത്തകിയുടേത് പോലുള്ള മുഖം.കണ്ണുകളിൽ അവനോടുള്ള സഹതാപം നിറഞ്ഞു നില്ക്കുന്നതായി സാമന്തിന് തോന്നി.
“കല്യാണ ഗ്രാമം.. നീ.. ആരാണ് ..?? ” അവളുടെ കണ്ണുകളിൽ നോക്കിയാണ് സാമന്ത് ആ ചോദ്യം ചോദിച്ചത് .
“ഞാൻ… ഞാനൊരു ദേവദാസി..” ശാന്തമായിരുനെങ്കിലും അത് പറയുമ്പോൾ ആ ശബ്ദം ചിലംബിച്ചിരുന്നുവോ
“എങ്ങോട്ടാണീ യാത്ര….?” വീണ്ടും ഉത്തരം മൗനമായപ്പോൾ അവൾ പിന്നെയും ചോദിച്ചു “ഞാൻ ചോദിച്ചത് അബദ്ധമായോ..? എന്റെ ചോദ്യങ്ങളിഷ്ടപ്പെടണില്ലാന്നുണ്ടോ ?” ശാന്തമാകാത്ത മനസ്സിന്റെ തുടിപ്പ് വാക്കുകളിൽ പ്രതിഫലിച്ചു.
“ഏയ്.. ഇഷ്ടക്കേടൊന്നുമില്ല ”
“ക്ഷീണമുണ്ടാച്ചാൽ അകത്തേക്ക് പോന്നോളൂ.. ക്ഷീണം തീർത്തു പോകാം..”
കുറച്ചുനേരം അവൻ അവളുടെ മുഖത്തേക്കു നോക്കിയിരുന്നു. ഇവളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട്.ഓർമ്മകൾ ഒന്നിനു പിറകേ ഒന്നായി ആ അവന്റെ മനസ്സിൽ കടന്നുവന്നു.ദുഃഖഭാരം കൊണ്ട് കനത്ത ഹൃദയം ഒരു മഴമുകിലായി അവൾക്കുമേൽ പെയ്യ്തിറങ്ങി.

ദിവസങ്ങൾക്ക് മുമ്പ് താൻ ഏകനായി, നിസ്സഹായനായി എന്തുചെയ്യണമെന്നറിയാതെ ഭ്രാന്തനെപ്പോലെ നിരവധി ദിവസങ്ങള് അലഞ്ഞു നടന്നത് അവൻ അവളോട് പറയാൻ തുടങ്ങി ഇനി ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാൻ താൻ അശക്തനാണെന്ന അറിവോടെ
ക്ഷേത്രാങ്കണത്തിലെ ഒരു മൂലയിൽ നിലത്തിരുന്നു. കാല്മുട്ടില് തലചായ്ച്ച് ആരാലും ആശ്വസിക്കപ്പെടാനില്ലാതെ വിങ്ങിവിങ്ങിക്കരഞ്ഞു.
താങ്കള് കരയരുത്.. കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് ഞാൻ പറയുന്നു..
കണ്ണ് തുടച്ചു എന്നോടൊപ്പം വരൂ, ഞാൻ നിങ്ങളെ ചിരിപ്പിക്കാം’. അവളുടെ കണ്ണുകളിൽ ഒരു നിഗൂഢഭാവം തെളിഞ്ഞുവന്നു.

‘എന്നെ ചിരിപ്പിക്കാൻ കഴിയുമെന്ന് നീ കരുതുന്നു. പക്ഷെ സഹോദരീ, ഈ ഭൂമിയിലുള്ള ഒന്നിനും എന്റെ കണ്ണീരിനെ തടയാനാവില്ല’.
“താങ്കൾക്കിപ്പോൾ വേണ്ടത് ഭക്ഷണവും വിശ്രമവുമാണ് എഴുന്നേല്ക്കൂ, എന്റെ കൂടെ വരൂ.'” സാമന്ത് പതുക്കെ എഴുന്നേൽക്കാൻ ആഞ്ഞെങ്കിലും വീണുപോയി .

അവൾ സാവധാനം അവനെ എഴുന്നേൽപ്പിച്ചു ഒരു കുഞ്ഞിന്നെ മാറോടടക്കി പിടിച്ചെന്നവണ്ണം പതിയെ അകത്തേക്ക് കൂട്ടികൊണ്ടു പോയി നഖമാഴ്ത്തുമ്പോൾ പാലൂറി വരുന്ന ഉരുണ്ട മണികളുള്ള ഉപ്പും ചുമന്ന മുളക് പൊടിയും ചാട്ട് മസാലയും കൂട്ടി ചേർത്തതിൽ പകുതിയാക്കി മുറിച്ച ചെറുനാരങ്ങ മുക്കിത്തേച്ച വെന്ത ബുട്ട കഴിക്കാൻ കൊടുത്തു. കുടിക്കുവാൻ ഛാസ് എന്ന മല്ലിയിലയും ചാട്ട് മസാലയും ഉപ്പും ചേർത്ത സംഭാരവും നൽകി.. പതിയെ കഴിച്ചുകൊണ്ട് അവൻ ചുറ്റും നോക്കി കരിമ്പനകളിൽ അട്ടഹാസം മുഴക്കിയെത്തിയ കാറ്റുപോലും അവിടെ നിശ്ചലമായി നിക്കുന്നതായി തോന്നി. വഞ്ചനകളിലും ചതികളിലും മുങ്ങിച്ചത്ത് ദീനമായി നിലവിളിക്കുന്ന ആത്മാവുകള് ആ ക്ഷേത്ര സമുച്ചയത്തിലെ കരവിരുതുകളിൽ മോക്ഷം അന്വേഷിക്കുന്നുണ്ടായിരിക്കാം എന്നവന് തോന്നി . പിന്നെയും സംഭാരം നിറച്ച ഗ്ലാസ് നീക്കി വെച്ചപ്പോൾ ആശ്വാസത്തോടെ ഒറ്റ വീർപ്പിനു കുടിച്ചു തീർത്തു. അവനെ സാകൂതം നോക്കുകയായിരുന്നു അവൾ.

പുഞ്ചിരിയും സ്നേഹപ്രകടനവുമെല്ലാം ജോലിയുടെ ഭാഗമാണ്. തന്നെ സമീപിയ്ക്കുന്നവരുടെ മനസ്സു തുറന്ന് കാണാനുള്ള ആദ്യ പടി. “എങ്ങോട്ടാണീ യാത്ര….?”
“എന്റെ ഹൃദയം തേടി… തേടുകയാണ് ഞാൻ കണ്ടുമുട്ടാതിരിക്കില്ല…” കണ്ണുകൾ അവളുടെ മുഖത്ത് ഉറപ്പിച്ചുകൊണ്ട് ചാഞ്ഞിരുന്നു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com