ത്രിപുരസുന്ദരി 1 24

Views : 7722

അവരുടെ ആ തീരുമാനത്തിൽ വലിയ അസ്വാഭാവികതയൊന്നും ആർക്കും തോന്നിയില്ല….കാരണം ആ ഗ്രാമത്തിലും അടുത്തുള്ള പല ഗ്രാമങ്ങളിലും ഇതൊരു സാധാരണ സംഭവമാണ്…യെല്ലമ്മയുടെ പിന്മുറക്കാരി എന്നത് ഐശ്വര്യദായകം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ആശ്രയമേതുമില്ലാതെ രുക്മിണി സമാന്തന്റെ കണ്ണുകളിലേക്കു നോക്കി ‘ദേവരെ.. ഇതെന്ത് പരീക്ഷണം തനിക്കിതുവരെ സർവ്വസ്വവും അവൾ ആയിരുന്നു വാക്കുകൾകൊണ്ടുപോലും അവളെ സഹായിക്കാൻ കഴിയാത്ത നിസ്സഹായൻ ആയിരിക്കുന്നു താൻ’ അവളുടെ കണ്ണുകളെ നേരിടാനാവാതെ അവൻ കണ്ണുകൾ നിലത്താഴ്ത്തി നിശ്ചയത്തിനെത്തിയവരിൽ പലരും മടങ്ങിപോയിരിക്കുന്നു .മൂകത നൃത്തമാടിയ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ടു രുക്മിണിയുടെ ഉയർന്ന ഉറച്ച ശബ്ദം ആ അവസ്ഥയെ മുഖരിതമാക്കി
“ഇല്ല ദേവദാസിയാവാൻ എനിക്കു സമ്മതമില്ല.”
ആശ്ചര്യത്തോടെ അവളെ ഏവരും നോക്കി കുടുംബത്തിന്റെ വലിയ ഐശ്വര്യത്തിന് ഒരു പെൺകുട്ടി എതിരു നിൽക്കുക. ഇന്നേവരെ കുടുംബത്തിന്റെ തീരുമാനത്തെ പെൺകുട്ടികൾ എതിർക്കുന്നത് കല്യാണ ഗ്രാമത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. എരിയുന്ന കണ്ണുകളോടെ സദാനന്ദ ഗൗഡ രുദ്രപ്പയെ നോക്കി .

എന്താടി നായെ സൊന്നത് , പൈത്യകാരി നിനക്ക് ഇതിന്റെ പരിണിത ഫലം എന്താണ് എന്നറിയുമോ ?? കുടുംബം സുട്ടു സാമ്പലാക്കും ദേവതെ..’നന്നെന്നു നോടി അവളിഗെ മധുവേയാഗാബേണ്ടി..’ !! നിന്റെ ഭ്രാന്തിനു ഞങ്ങൾ എല്ലാം അനുഭവിക്കണൊ..? ഹനുമമ്മ മുടിയഴിചിട്ടു ഉറഞ്ഞു തുള്ളുന്ന കരിമ്പന കണക്കെ ആയി.
‘നീ യെല്ലമ്മ സേവകി ആവേണ്ടത് കുടുംബത്തിന്റെ ആവശ്യം’. രൂദ്രപ്പ ഇതാണ് തീരുമാനം എന്നകണക്കെ പറഞ്ഞു.
എല്ലാവരിലും ചില അടക്കം പറച്ചിലുകൾ കൂട്ടമായും ഒറ്റക്കായും ഉയർന്നു കേട്ടുതുടങ്ങി.ഒരു ആശ്രയത്തിനു എന്നവണ്ണം അവൾ വിശാലാക്ഷിയെ നോക്കി, കരയാൻ പോലും അശക്തയായ ഈ അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ മകളുടെ മുൻപിൽ അവരും നിസ്സഹായ ആയി. നിമിഷങ്ങൾ അതിദൂഗ്രം മുന്നോട്ടു ഓടികൊണ്ടിരിക്കുന്നു. സദാനന്ദ ഗൗഡ പ്രമുഖനെ ഒന്ന് പാളി നോക്കി ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ഗ്രാമ മുഖ്യൻ മുന്നോട്ടുകയറി ഒരു തീർപ്പ് എന്നവണ്ണം പറഞ്ഞു.
രുദ്രപ്പ പറഞ്ഞതാണ് നടത്തപ്പെടേണ്ടത് പിത്തനം ചൊല്ലുന്ന ഇവൾ ഗ്രാമത്തിനേ ആപത്ത് വീടിന് ആപത്ത് യെല്ലമ്മയുടെ ശാപം വീണാൽ ഗ്രാമം മുടിയും കൃഷിനശിക്കും മഴകിട്ടാതെ ഭൂമി ചുടലപറമ്പ് പോലെയാവും എത്രയും വേഗം ഇവളെ ദേവിക്കു സമർപ്പിക്കണം ദേവദാസിയായി അവരോധിച്ചുകൊണ്ടുള്ള ചടങ്ങുകൾ എത്രയും വേഗം തുടങ്ങട്ടെ ആരെങ്കിലും പോയി സുമിത്രാമ്മവേ കൂട്ടിട്ടു വരൂ ഗ്രാമമുഖ്യൻ എല്ലാരോടുമായി പറഞ്ഞു.
ഏവരും രുക്മിണിയെ നോക്കി ആ കണ്ണുകളിലപ്പോഴും വിവേചിച്ചറിയാനാവാത്ത ഭാവം.സമാന്തന്റെ കണ്ണുകൾ ഞാന് ഭ്രാന്തമായി നിന്നെ സ്നേഹിക്കുന്നു പക്ഷെ ആചാരങ്ങളെ വെല്ലുവിളിക്കുവാൻ ഞാൻ അശക്തനാണ് പ്രിയേ എന്ന് വിളിച്ചു പറയുന്നതായി അവൾക്ക് തോന്നി .
“കാം മക നീവു നിർദ്ദസരിസലു ഇല്ല. ഹൊഗോനാ .. നീവു അവളെന്നു മാറേറ്റുബിഡി ” എന്നു പറഞ്ഞു അളകാന്തി തന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളെ ഒരുകൈയാൽ തുടച്ചു മറുകൈയിൽ മകന്റെ കൈയും പിടിച്ചു വലിച്ചു നടന്നു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com