കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Views : 2960

ജനിച്ചിരുന്നെങ്കിൽ നിഷാന്ത് അവളുടെ ജീവിതത്തിൽ ഉണ്ടാവില്ലാരുന്നു. അഞ്ചു വർഷം കുട്ടികൾ വേണ്ട, അടിച്ചുപൊളിച്ചൊരു ജീവിതം, അവർ അങ്ങനെ ചിന്തിച്ചു.

ബുള്ളറ്റിൽ പറക്കുന്ന ദിവസങ്ങളിൽ ഒന്ന്.

പെട്ടെന്നായിരുന്നു മുന്നിൽ നായയുടെ എടുത്തുചാട്ടം. ബൈക്ക് മറിയുകയായിരുന്നു. അവൾ ഒരു പോറല് പോലും ഏൽക്കാതെ റോഡരികിലെ തഴച്ചു വളർന്ന പുൽക്കൂട്ടത്തിൽ വീഴുകയായിരുന്നു. മഹിയും ബൈക്കും അഗാധമായ ഗർത്തത്തിലേക്കും. മാസങ്ങൾ ഹോസ്പിറ്റലിൽ. മഹിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ പഴയകാല ഓർമ്മ നശിച്ചു പോയിരുന്നു. ദൈനം ദിന ക്രിയകൾ മാത്രം സ്വയമേ ചെയ്യും.

മഹിയുടെ അച്ഛൻ പെട്ടെന്ന് ഞെട്ടിയുണർന്നു. പാതിരാത്രി കഴിഞ്ഞ സമയം. അദ്ദേഹം ലൈറ്റ് ഇട്ട് മകന്റെ മുഖത്തേക്ക് നോക്കി നിന്നു.

സ്വപനത്തിലെന്നോണം അവൻ പൊട്ടിച്ചിരിക്കുന്നു. കണ്ണുകൾ ഇപ്പോഴും പാതി അടഞ്ഞിരുന്നു. പക്ഷെ അവ ചലിക്കുന്നുണ്ട്. അവന്റെ തലച്ചോറിൽ ഓർമകളുടെ ചുരുളഴിയുന്നപോലെ അദ്ദേഹത്തിന് തോന്നി. ഇങ്ങനെ സംഭവിച്ചേക്കാം എന്ന് ഡോക്ടർമാർ പറഞ്ഞത് ഓർത്തു. അവന്റെ അമ്മയെ ഉറക്കത്തിൽ നിന്നും ഉണർത്തി അവിടേക്കു കൊണ്ടുവന്നു.

അവർ അവനെ തന്നെ നോക്കി നിന്നു…

‘കേറൂ, മോളെ…’ അവന്റെ വാക്കുകൾ. വർഷങ്ങൾ കഴിഞ്ഞു കേൾക്കുന്നത്.

കൈ ഉയർത്തി അവൻ എന്തോ ആംഗ്യം കാണിക്കുന്നു. വലതു കാൽ ബെഡിൽ ആഞ്ഞു ചവിട്ടുന്നു.

കേറു മോളെ… ഇന്ന് അമ്മ എന്തോ സ്പെഷ്യൽ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും. എന്റെ ജന്മ ദിനം എന്നും അവർക്ക് ആഘോഷമാണ്…

മോൻ സംസാരിച്ചല്ലോടീ…എല്ലാം ജഗദീശ്വരന്റെ ചെയ്തികൾ…ഒന്നുണർത്തിയാലോ?

വേണ്ട തനിയെ ഉണരട്ടെ. നമുക്ക് നോക്കി നിൽക്കാം.

ശിവാനി, ശിവാനീ, മോളെ…വിളിച്ചു തീരും മുമ്പേ അവൻ കണ്ണ് തുറന്നു.

അവന്റെ അച്ഛനെയും അമ്മയെയും അവൻ മാറി മാറി നോക്കി.

ശിവാനി, ശിവാനീ…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com