കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Views : 2960

ഒരു പക്ഷെ, സ്ത്രീക്ക് സാരി ഒരനുഗ്രഹം ആയിരിക്കാം. ആ നീണ്ട തുണി അതിനായിരിക്കാം അവളെ ചുറ്റിച്ചിരിക്കുന്നത്.

മഹിയുടെ അമ്മ എന്നും അവൾക്ക് സ്വന്തം അമ്മയേക്കാൾ പ്രിയപ്പെട്ടവളായിരുന്ന. ഇരുപത്തിനാലു വയസ്സ് പൂർത്തിയാക്കിയ ആ അമ്മയുടെ പ്രിയ മരുമകൾ അർത്ഥമില്ലാതെ കണ്മുന്നിൽ കൊഴിഞ്ഞു തീരുന്നതു കാണാൻ അവർക്കു കഴിയില്ലായിരുന്നു. അവരാണ് ശിവാനിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി അവൾ ക്കൊരു പുനർ വിവാഹം ഉണ്ടായേ തീരു എന്നുറപ്പിച്ചു പറഞ്ഞത്. അവരുടെ മകൻ ഇനി ഒരു കാലത്തും ഓർമയുടെ ലോകത്തേക്ക് തിരിച്ചു വരില്ല എന്നവർ കരുതി. അവനെകണ്ടിരുന്ന ഡോക്ടർമാർ, നോക്കാം എന്ന ഒറ്റ വാക്കിന്റെ മുൾമുനയിൽ അവരെ അതുവരെ നിർത്തുകയായിരുന്നു. വർഷങ്ങളോളം ജീവശ്ചവങ്ങളായി കിടന്നു മരിച്ചവരെപറ്റി അവർ കേട്ടിട്ടുണ്ട്. അവരെ ശിശ്രുഷിച്ചു കാലം നീക്കിയഹതഭാഗ്യരായ ഭാര്യമാരെ കുറിച്ചും. അങ്ങനൊരൊവസ്ഥ ശിവാനിക്കുണ്ടാകുന്നത് ആഅമ്മക്ക് സഹിക്കില്ല.

ആ അമ്മ ഭിത്തിയിൽ ചാരിനിർവികാരിയായി നിന്നു…

ശിവാനി മുറിയിൽ കടന്നു. കട്ടിലിൽമാഹി മലർന്നു കിടക്കുന്നു. മിനുസ്സപ്പെടുത്തിയ കട്ടിൽകാലിൽ തഴുകി അവൾ മാഹിയുടെ മുഖം നോക്കി നിന്നു. നിർജീവമായ കണ്ണുകൾ പാതി തുറന്നിരിക്കുന്നു. പീള വശങ്ങളിൽ. വളർന്ന മുടിയും താടിയും. മാസങ്ങൾക്കു മുമ്പ് വെട്ടിയും വടിച്ചുംവച്ചിരുന്നത്. താടിരോമങ്ങളിൽ മെഴുകു തുള്ളികൾ പോലെ ആഹാരാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. വർഷങ്ങളുടെ കടന്നുകയറ്റം ഉറ്റ മിത്രങ്ങളെയും മുഷിപ്പിച്ചിരിക്കുന്നു.
എത്ര സ്മാർട്ടായിരുന്നു അവൻ? സ്റ്റെപ് കട്ടിങ് കൊണ്ടും, സ്പൈക്ക് ചെയ്തുകൊണ്ടും അവന്റെ മുടി ക്യാമ്പസ്സിന്റെ ഫാഷൻ ആയി ആൺകുട്ടികൾ കണ്ടിരുന്ന കാലം. ഹീറോ ആയിരുന്നു അവൻ. അതെല്ലാം നിഴലുകൾ പോലെ മറഞ്ഞു കഴിഞ്ഞു. ശോഷിച്ച ദേഹവും, കൈകളും, കാലുകളും. അവളുടെ ഹൃദയത്തിന്റെ ഞരക്കം അവൾ കേൾക്കുന്നുണ്ട്.

അവസാനമായുള്ള വരക്കമാണിത്. ഇനി വരാൻ പാടില്ല. മാഹിയുടെ മുഖം നോക്കി വാതിലിലേക്ക് അവൾ നീങ്ങി. മുറിയുടെ വെട്ടം പതിക്കാത്ത മൂലയിൽ, തടിക്കസ്സേരയിൽ ആരോ ചാരി ഇരിക്കുന്നു. അവൾ സൂക്ഷിച്ചു നോക്കി. അച്ഛൻ! കണ്ണ് പൂട്ടി, വായ് തുറന്നു വച്ചിരിക്കുന്നു. പാവം ഉറങ്ങുകയാണ്. രാത്രിയിലെ ഉറക്കം പകൽ തീർക്കുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com